ആറ്റിങ്ങൽ കാട്ടി അടുപ്പിക്കാൻ ഉമ്മൻ ചാണ്ടി; താൽപ്പര്യം താമരയോടെന്ന പ്രതീക്ഷയിൽ കരുക്കൾ നീക്കി കുമ്മനവും സംഘവും; വിരമിച്ച പൊലീസ് മേധാവിയുടെ ഇമേജിൽ രാഷ്ട്രീയ നേട്ടത്തിന് മത്സരം സജീവം; ടിപി സെൻകുമാറിനെ പിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസും ബിജെപിയും
ബി രഘുരാജ്
തിരുവനന്തപുരം: ഇനി താൻ അഴിമതിക്കെതിരായ പോരാട്ടവുമായി പൊതു രംഗത്തുണ്ടാകുമെന്നാണ് ടിപി സെൻകുമാർ വ്യക്തമാക്കുന്നത്. മലയാളിയുടെ മനസ്സിൽ ക്ലീൻ ഇമേജുള്ള ഉദ്യോഗസ്ഥരിൽ ഒരാൾ. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ പൊലീസ് ഹെഡ് ക്വോർട്ടേഴ്സിൽ തിരിച്ചെത്തിയ സെൻകുമാർ വീര പുരുഷനുമായി. ജനപക്ഷത്ത് നിന്ന് കാര്യങ്ങൾ അവതരിപ്പിക്കുകയും തുറന്നു പറച്ചിലുകൾ നടത്തുകയും ചെയ്യുന്ന സെൻകുമാർ മലയാളി മനസ്സിൽ സജീവ ചർച്ചാ വിഷയവുമാണ്. ഈ അനുകൂല ഘടകങ്ങളിൽ കണ്ണെറിയുകയാണ് കോൺഗ്രസും ബിജെപിയും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സെൻകുമാറിനെ ഒപ്പം നിർത്താനാണ് ഇരു കൂട്ടരുടേയും നീക്കം.
പൊലീസിൽ ക്രിമിനലുകളുടെ എണ്ണം കൂടിവരികയാണ്. സേനയുടെ താഴേത്തട്ടിൽ ഒരു ശതമാനമാണു ക്രിമിനലുകളെങ്കിൽ ഐ.പി.എസ്. തലത്തിൽ അത് നാലു ശതമാനം വരെയാണെന്ന് സെൻകുമാർ തുറന്നടിച്ചു.'പൊലീസ് മേധാവിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നു. ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ക്രിമിനൽ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി അകൽച്ചയുണ്ടെന്നു വരുത്താൻ ചില മാധ്യമങ്ങളും ശ്രമിച്ചു. പൊലീസിൽ വിരലിലെണ്ണാവുന്നവർ ഒഴികെയുള്ളവർ ഞാൻ ശരിയാണെന്നു കരുതുന്നവരാണ്.'-സെൻകുമാർ പൊലീസിന് നേരെ വിമർശനം ഉന്നയിച്ചത് ഇങ്ങനെയാണ്. ഇതിനൊപ്പം ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും സംസ്ഥാനത്തിനു ഭീഷണിയാണ്. പൊലീസിലെ ക്രിമിനൽവൽക്കരണത്തിനെതിരേ ഇനിയും രംഗത്തുണ്ടാകും. വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി ഉണ്ടാകും എന്ന സൂചനയോടെയാണ് വിരമിക്കൽ പ്രസംഗം സെൻകുമാർ അവസാനിപ്പിച്ചിരുന്നത്. ഇതാണ് രാഷ്ട്രീയക്കാർക്ക് പ്രതീക്ഷയാകുന്നത്. പൊതു രംഗമെന്നുള്ളത് രാഷ്ട്രീയമാക്കാനാണ് നീക്കങ്ങൾ.
സെൻകുമാറിന് വ്യക്തിപരമായി ഏറെ അടുപ്പമുള്ളത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സെൻകുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം ഏറെയാണ്. തലസ്ഥാനത്ത് ആറ്റിങ്ങൽ എന്ന കോൺഗ്രസുകാരുടെ ബാലികേറാ മലയെ സെൻകുമാറിലൂടെ നേടാമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. സിപിഎമ്മിലെ എ സമ്പത്തിനെ മറിച്ചിടാൻ ശക്തനായ സ്ഥാനാർത്ഥി വേണം. ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ തലസ്ഥാനത്ത് തകർക്കാനും സെൻകുമാറിലൂടെ കഴിയും. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ പ്രത്യേക സാമുദായിക സാഹചര്യവും സെൻകുമാറിന് വിജയമൊരുക്കും. അങ്ങനെ ആറ്റിങ്ങൽ നൽകി സെൻകുമാറിനെ അടുപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ കരുനീക്കം. ഇതിനെ രമേശ് ചെന്നിത്തലയും എതിർക്കുന്നില്ല. എന്നാൽ എങ്ങോട്ടാണ് തന്റെ ചായ് വെന്ന് സെൻകുമാർ മനസ്സ് തുറക്കുന്നില്ല. ബിജെപി ക്യാമ്പും അതുകൊണ്ട് തന്നെ പ്രതീക്ഷയിലാണ്.
നിയമസഭയിൽ സെൻകുമാറുമായി ബന്ധപ്പെട്ട ചർച്ച നടക്കുമ്പോൾ സെൻകുമാർ ഇപ്പോൾ നിങ്ങളുടെ പക്ഷത്ത് അല്ലെന്നും ബിജെപിക്കൊപ്പമാണെന്നും സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതികരിച്ചിരുന്നു. സെൻകുമാറിനെ വീണ്ടും പൊലീസ് ആസ്ഥാനത്ത് എത്തിച്ചത് ചില ബിജെപി നേതാക്കളുടെ ഇടപെടലാണെന്നും വിലയിരുത്തുന്നവരുണ്ട്. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനുമായുള്ള സെൻകുമാറിന്റെ അടുപ്പവും ബിജെപിയുടെ പ്രതീക്ഷയാണ്. സെൻകുമാറിനെ എങ്ങനേയും ബിജെപി ക്യാമ്പിലെത്തിക്കാൻ കുമ്മനം രാജശേഖരനും ചരട് വലികൾ നടത്തുന്നുണ്ട്. മോദി പ്രഭാവത്തെ കേരളത്തിൽ വോട്ടാക്കി മാറ്റാൻ കഴിയുന്ന നേതാവാണ് സെൻകുമാറെന്നാണ് ബിജെപിയുടേയും വിലയിരുത്തൽ. ആലപ്പുഴയോ ആറ്റിങ്ങലോ കൊല്ലമോ എല്ലാം സെൻകുമാറിന് ലോക്സഭയിലേക്ക് മാറ്റിവയ്ക്കാൻ ബിജെപി തയ്യാറുമാണ്.
പിണറായി അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഈ സമയം കേന്ദ്ര അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂലിന്റെ ഭാഗമാകാൻ സെൻകുമാർ ശ്രമിച്ചു. സെൻകുമാറിനെ നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലെ സമിതി തീരുമാനിക്കുകയും ചെയ്തു. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സെൻകുമാറിന്റെ ബിജെപി ബന്ധങ്ങളാണെന്ന് സി.പി.എം നേതാക്കൾ കരുതുന്നു. ഇത് പൊളിക്കാനായി ഈ ഫയൽ ഗവർണ്ണർക്ക് അയയ്ക്കാതെ പിടിച്ചു വയ്ക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പരമാവധി ദ്രോഹങ്ങളും ചെയ്തു. ഇതുകൊണ്ട് തന്നെ ഇടതു ക്യാമ്പിനോട് സെൻകുമാർ തീർത്തും പ്രതിഷേധത്തിലുമാണ്. ഈ വികാരം മുതലെടുത്ത് രാഷ്ട്രീയത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രത്തിൽ അധികാരത്തിലുള്ളതിനാൽ ഉന്നത സ്ഥാനങ്ങളും വാഗ്ദാനവും ചെയ്യുന്നുണ്ടെന്നാണ് സൂചന. ഈഴവ വോട്ട് ബാങ്ക് രാഷ്ട്രീയം കൂടുതൽ അനുകൂലമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
തൃശൂർ ജില്ലയിലെ ചാലക്കുടിക്കാരനാണ് ടി. പി. സെൻകുമാർ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . ഇന്ത്യൻ എക്കണോമിക്സ് സർവീസിൽ നിന്നും 1983-ൽ ഇന്ത്യൻ പൊലീസ് സർവീസിൽ എത്തി. ലിസ് സാമ്പത്തികത്തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു.ധ1പ 2006ൽ കെ.എസ്.ആർ.ടി.സി. എം.ഡി. ആയി നിയമിതനായി. 2010-ൽ കേരള ട്രാൻസ്പോർട്ട് കമ്മിഷണർ ആയിരുന്നു. കേരള പൊലീസിന്റെ രഹസ്യാന്യോഷണ വിഭാഗത്തിന്റെ എ. ഡി. ജി. പി ആയി അദ്ദേഹം സേവനം അനുഷ് ഠിച്ചിട്ടുണ്ട്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ഫേസ്ബുക്ക് ഇടപെടലുകൾ തുറന്ന് കാട്ടിയത് സെൻകുമാറാണ്. അങ്ങനെ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം ആരേയും പേടിക്കാതെ ചെയ്ത ഉദ്യോഗസ്ഥനാണ് സെൻകുമാറെന്ന് മലയാളി വിലയിരുത്തുന്നു. പിണറായി സർക്കാരിനെതിരെ നടത്തിയ നിയമപോരാട്ടത്തിലെ വിജയത്തിലൂടെ ഹീറോയുമായി.
അഴിമതിയോട് എന്നും മുഖം തിരിച്ച ഉദ്യോഗസ്ഥനുമാണ് സെൻകുമാർ. ഇതെല്ലാം മലയാളിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഏത് ക്യാമ്പിൽ സെൻകുമാറെത്തിയാലും അർക്ക് കോളടിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.2004ൽ ഐജിയായിരിക്കെ, എംജി കോളേജിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാർത്ഥികളെ ക്ലാസ്സുമുറിയിൽ കയറി തല്ലിയതിന് അദ്ദേഹം കോൺസ്റ്റബിളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങൾ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെൻകുമാറിന്റെ അന്നത്തെ മറുപടി. 2006ൽ ഇടതു മന്ത്രിസഭ അധികാരത്തിലേറിയ ഉടൻ തന്നെ സെൻകുമാറിനെ പൊലീസ് വകുപ്പിൽ നിന്നു മാറ്റി കെഎസ്ആർടിസി എംഡിയായി നിയമിച്ചു. 2010ൽ ട്രാൻസ്പോർട്ട് കമ്മീഷണറായും. പിന്നീട് 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ വന്ന ഉടനെ സെൻകുമാറിനെ വീണ്ടും പൊലീസ് വകുപ്പിലേക്ക് എത്തിച്ചു. 2012-2013 കാലത്ത് ഇന്റലിജൻസ് എഡിജിപിയായിരുന്നപ്പോൾ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാർത്താശകലങ്ങൾ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവർക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി ഉടൻ തന്നെ തുടങ്ങുകയും ചെയ്തു.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫേസ്ബുക്കും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ ജയിൽ ഡിജിപി സ്ഥാനത്തുനിന്ന് അലക്സാണ്ടർ ജേക്കബിനെ മാറ്റി. പകരം സെൻകുമാറിന് ജയിൽ ഡിജിപിയുടെ അധികച്ചുമതല കൂടി നൽകി. അങ്ങനെ എന്നും കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കും പ്രിയങ്കരനായിരുന്നു സെൻകുമാർ. 2005ൽ എംജി കോളേജിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാർത്ഥികളെ ക്ലാസ്സുമുറിയിൽ കയറി തല്ലിയതിന് കോൺസ്റ്റബളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങൾ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെൻകുമാറിന്റെ മറുപടി.
ബിജെപിയോടുള്ള താൽപ്പര്യമാണ് ഇതിന് പിന്നിലെന്ന വിമർശനം അന്നുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും കരുനീക്കം നിർണ്ണായകമാകുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍