വീട് കയറി ആക്രമണം വന്നപ്പോൾ കേസ് നൽകിയത് ഇടവക വികാരിയെ ഒന്നാം പ്രതിയാക്കി; സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കാതെ വന്നപ്പോൾ തേക്ക് വെട്ടിയിട്ട് ഷെഡ് തകർത്തും തേങ്ങ മോഷ്ടിച്ചും പ്രതികാരം; ഭാര്യയുടെ കല്ലറയ്ക്ക് നേരെയും ആക്രമണം; മൃതദേഹം മാറ്റിയോ എന്ന് സംശയിച്ച് ഡിജിപിക്ക് പരാതി; തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകയെ ഉലച്ച് കല്ലറ വിവാദം; ഫാദർ ജോഷി ചിറക്കലിനെ മാറ്റി പ്രശ്‌നം പരിഹരിക്കാൻ സീറോ മലബാർ സഭയുടെ ഒത്തുതീർപ്പ് ഫോർമുല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇടവകാംഗത്തിന്റെ ഭാര്യയുടെ കല്ലറ തകർത്ത സംഭവം തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ പുകയുന്നു. പള്ളി വികാരി ഫാദർ ജോഷി ചിറക്കലിനെ ഒന്നാം പ്രതിയാക്കി ആലുവ മജിസ്‌ട്രെട്റ്റ് കോടതിയിൽ കേസ് നൽകിയ പി.പി.ഇമ്മാനുവെലിന്റെ ഭാര്യയുടെ കല്ലറയുടെ സ്ലാബ് തകർത്ത സംഭവമാണ് വിവാദമാകുന്നത്. കല്ലറ തകർത്ത സംഭവം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഇമ്മാനുവേൽ ഡിജിപിക്കും ഒപ്പം ആർച്ച് ബിഷപ്പിനും പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർത്തവർ ഭാര്യയുടെ ദേഹം അവിടെനിന്ന് മാറ്റിയിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ഇമ്മാനുവേൽ ചൂണ്ടിക്കാട്ടുന്നത്. വയോധികനായ പി.പി.ഇമ്മാനുവേൽ നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഈ ഇടവകാംഗത്തിന്റെ അധീനതയിലുള്ള ഷെഡിന്റെ അടുത്ത് ഗുണ്ട് പൊട്ടിച്ച് ഓടു തകർത്തത്. അതിനു ശേഷം ഷെഡിനു അടുത്തുള്ള തേക്ക് മരം പൂർണമായി ഷെഡിനു മുകളിലേക്ക് വെട്ടിയിട്ട് ഷെഡ് പാടെ തകർക്കുകയും ചെയ്തത്. 2000ത്തോളം തേങ്ങയുണ്ടായിരുന്ന ഷെഡിൽ നിന്ന് തേങ്ങ നഷ്ടമായതായതായും സൂചനയുണ്ട്. ഇതിന്റെ പേരിൽ അങ്കമാലി പൊലീസിൽ പരാതി വന്നെങ്കിലും നടപടി വന്നിരുന്നില്ല. ഈ സംഭവം നിലനിൽക്കെ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത നടപടിയും വന്നിരിക്കുന്നത്. രണ്ടു സംഭവങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
കേരളത്തിൽ ഒരു ഇടവകയിലും നടക്കാത്ത പ്രശ്‌നമാണ് തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ നടക്കുന്നത്. പള്ളി വികാരിയും ഇടവകാംഗങ്ങളുമാണ് ഇവിടെ ചേരിതിരിഞ്ഞു പോരാടുന്നത്. ഇടവകാംഗങ്ങളെ നയിക്കാൻ ബാധ്യസ്ഥനായ വികാരി തന്നെ ഇടവകയ്‌ക്കെതിരെ തിരിഞ്ഞതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി അതിരൂപതയും. ഈ ഘട്ടത്തിലാണ് വികാരിയുടെ പക്ഷം പിടിക്കുന്നവർ എതിർ ചേരിക്കാരുടെ വീടിനു നേരെ പന്തം കൊളുത്തി പ്രകടനവും ആക്രമണവും നടത്തിയത്. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമാവുകയും ചെയ്തു. ഇപ്പോൾ കല്ലറ തകർത്ത പ്രശ്‌നമാണ് ഇടവകയിൽ നീറിപ്പുകയുന്നത്. വിശ്വാസികളുടെ വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും മുറിവേൽപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തിയുടെ പേരിലായതിനാൽ വികാരം ഇപ്പോൾ കത്തിപ്പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ അങ്കമാലി-എറണാകുളം അതിരൂപതയുടെ ഇടപെടൽ വന്നിട്ടുണ്ട്. ഫാദർ ജോഷി ചിറക്കലിനെ സ്ഥലം മാറ്റാനാണ് രൂപതയുടെ തീരുമാനം എന്നാണ് അറിയുന്നത്. മാർച്ച് എട്ടിന് പുതിയ വികാരിയായി റോക്കി കൊല്ലംകുടി ഈ ഇടവകയിൽ ചുമതലയേൽക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചിരിക്കുന്നത് എന്നാണ് ഇടവകാംഗങ്ങൾ മറുനാടനോട് പറഞ്ഞത്. മുൻപ് പരാതി നൽകിയിരുന്നെങ്കിലും അതിരൂപത വിഷയത്തിൽ ഇടപെട്ടിരുന്നില്ല. പക്ഷെ കല്ലറ തകർത്ത പ്രശ്‌നവും കേസുകളും വന്നതോടെയാണു രൂപതയുടെ നടപടി വന്നിരിക്കുന്നത്.
പള്ളിയുടെ ക്യാമറാ നിരീക്ഷണത്തിലുള്ള ഇടമായതിനാൽ സിസിടിവി ദൃശ്യങ്ങൾ വെച്ചുള്ള അന്വേഷണമാണ് ഇമ്മാനുവേൽ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. കല്ലറ തകർക്കൽ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുന്ന സംഭവമായതിനാൽ അതിരൂപതയിലും ഇമ്മാനുവേൽ പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർക്കൽ പോലുള്ള പ്രശ്‌നങ്ങൾ അതിരൂപതയും നിസാരമായല്ല കാണുന്നത്. കരിയൽ പിതാവ് സംഭവത്തിൽ ജോഷി ചിറക്കലിനെ വിളിച്ച് താക്കീത് നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്. തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവക കുറച്ച് കാലമായി പ്രശ്‌നങ്ങളുടെ കേന്ദ്ര ബിന്ദുവാണ്. വികാരി ഫാദർ ജോഷി ചിറക്കലും ഇടവകക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ വിവിധ മാനങ്ങളാണ് ഇടവകയും നാട്ടുകാരും കണ്ടുകൊണ്ടിരിക്കുന്നത്. ഈ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു ഡിജിപിക്ക് നൽകിയ പരാതി ഇപ്പോൾ ഇടവകയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇടവക വികാരി ജോഷി ചിറക്കലും ഇടവകാംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത് മുതലാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ വീട് കയ്യേറ്റവും ആക്രമങ്ങളും വരെയെത്തിയിരുന്നു. ഇമ്മാനുവേലിന്റെ വീടിനു നേരെ ഇടവക വികാരി ജോഷി ചിറക്കലിന്റെ ആളുകൾ ആക്രമണം നടത്തിയതോടെയാണ് വികാരിക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഇമ്മാനുവേൽ കേസ് നൽകിയത്. ഈ കേസ് പിൻവലിക്കാനാണ് വികാരിയുടെ ആളുകൾ ശ്രമം തുടർന്നത്. പക്ഷെ കേസ് അങ്ങിനെ തന്നെ തുടരുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത് മൃതദേഹം കല്ലറയിൽ നിന്ന് മാറ്റിയതായുള്ള പരാതിയും വന്നിരിക്കുന്നത്. ഏറ്റുമുട്ടലുകൾക്ക് ഒടുവിൽ വികാരിയെ സ്ഥലം മാറ്റാൻ അങ്കമാലി-ആലുവ അതിരൂപതയിൽ നിന്ന് തീരുമാനം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
മാർച്ച് ഏഴാം തീയതി ഫാദർ ജോഷി ചിറക്കൽ വാതക്കാട് പള്ളിയിൽ നിന്നും പോയിരിക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചത് എന്നാണ് ഒരു ഇടവകാംഗം മറുനാടനെ അറിയിച്ചത്. മാർച്ച് എട്ടാം തീയതി റോക്കി കൊല്ലംകുടി എന്ന അച്ചൻ ചാർജ് എടുത്തിരിക്കും. കരിയൽ പിതാവ് തങ്ങൾ വന്നു കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു എന്നാണ് ഇടവകാംഗങ്ങൾ അറിയിച്ചത്. ഇതോടെ ഫാദർ ജോഷി ചിറക്കൽ അനുകൂലികളെ സംഘടിപ്പിച്ച് ഇന്നു അതിരൂപതയിലേക്ക് മാർച്ച് നടത്തിച്ചിരുന്നു. പക്ഷെ അതിരൂപതയിലെ ഗേറ്റ് അടച്ചിട്ടാണ് അതിരൂപത പ്രതികരിച്ചത്. അതേസമയം റോക്കി അച്ചനെ പൂട്ടിയിടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഇപ്പോൾ ഇടവകയിൽ നിന്നും മുഴങ്ങുന്നുമുണ്ട്. വിവാദങ്ങളും കേസുകളും ആക്രമങ്ങളും വന്നതോടെ വാതക്കാട് ഭാരതറാണി പള്ളിഇടവക ഇപ്പോൾ പ്രശ്‌നങ്ങളുടെ കേന്ദ്രമാണ്. കല്ലറ തകർത്ത സംഭവം അറിഞ്ഞു ഓസ്ട്രിയയിലുള്ള ഇമ്മാനുവേലിന്റെ മകനും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രശ്‌നത്തിൽ തീർപ്പ് വേണം എന്നാണ് ഇമ്മാനുവേലിന്റെ മകൻ ജയ്‌സൺ മറുനാടനോട് പറഞ്ഞത്.
മുൻപും ജോഷി ചിറക്കലിനെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് ഇടവകാംഗങ്ങൾ പരാതി നൽകിയിരുന്നു. ഇടവക അംഗങ്ങളുടെ എതിർപ്പ് മറികടന്നു അനധികൃതമായി വികാരി പണിയുന്ന പാരിഷ് ഹാൾ നിർമ്മാണം മുതൽ ഇടവകയുമായി ബന്ധപ്പെട്ടു വികാരി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും എതിർപ്പ് അറിയിച്ചുള്ള സമഗ്ര പരാതിയാണ് ഇടവകക്കാർ ആർച്ച് ബിഷപ്പായ മാർ ആന്റണി കരിയിലിന് കൈമാറിയിരുന്നത്. പാരിഷ് ഹാൾ പഞ്ചായത്ത് അനുമതിയില്ലാതെ തീർത്തും അനധികൃതമായാണ് നിർമ്മിക്കുന്നത്. വിവരാകാശ പ്രകാരം പഞ്ചായത്തിൽ നിന്ന് നൽകിയ രേഖയും ഇവർ ആർച്ച് ബിഷപ്പിന് കൈമാറിയിട്ടുണ്ട്. പക്ഷെ പരാതി നൽകി കാത്തിരുന്നിട്ടും ഉന്നതതലത്തിൽ വികാരിക്കെതിരെ ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. തന്നെ എതിർക്കുന്നവർക്കെതിരെ പ്രതികാരം തീർക്കാൻ അച്ചൻ ബലിവേദിയെ കൂട്ട് പിടിക്കുമ്പോൾ പലപ്പോഴും നിസ്സഹായ അവസ്ഥയിലാകുകയാണ് ഇടവകക്കാർ. ഇത് മനസിലാക്കി ചാപ്പലിൽ പ്രസംഗിക്കുമ്പോൾ 'ഒരു പട്ടി കുരയ്ക്കുന്നുണ്ട്. കടിക്കാത്ത പട്ടിയാണ്. പക്ഷെ പള്ളിയിൽ കുട്ടികളെയും കൂട്ടി വരുന്ന അമ്മമ്മാർ ശ്രദ്ധിക്കണം'എന്നൊക്കെ പള്ളി പ്രസംഗത്തിൽ പറയുന്ന അച്ചനെ പൂട്ടാൻ കഴിയാത്ത ധാർമ്മിക രോഷമാണ് ഇപ്പോൾ ഇടവകയിൽ തിളയ്ക്കുന്നത്. എന്നാൽ അച്ചനാകട്ടെ ഒരു വികാരിയും ഇതുവരെ അനുവർത്തിക്കാത്ത വിധത്തിൽ പള്ളിയും കൂദാശകളും ആയുധമാക്കി ഇടവകക്കാർക്കെതിരെ ആഞ്ഞടിക്കുകയുമാണ്.
വികാരിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ
വികാരി എന്ന പദവി മാറ്റിവെച്ച് പെൺകുട്ടികളെ ഒപ്പം കൂട്ടി ആട്ടും പാട്ടവും നടത്തി ചെറുപ്പക്കാരെ കൂട്ടി തട്ടുകടയിൽ ചെലവ് നടത്തുന്ന അച്ചനെ എങ്ങിനെ നിയന്ത്രിക്കണം എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇടവകക്കാരുള്ളത്. അച്ചനെതിരെ നിരവധി പരാതികളാണ് ഇടവക്കാർ ഉയർത്തുന്നത്. ഇത്തരം പരാതികൾ തന്നെയാണ് ഇടവകക്കാർ മറുനാടന് മുന്നിലും മുൻപ് നിരത്തിയത്. സാധാരണക്കാരെ വിമർശിച്ചും , പേടിപ്പിച്ചും കൂടെ നിർത്തുന്നു. എതിർക്കുന്നവരെ ബലിവേദിയിൽ വച്ച് കളിയാക്കുന്നു. ചൊല്പടിക്ക് നിൽക്കാത്തവരേ നിലയ്ക്ക് നിർത്തുന്ന സ്വഭാവം. ഉദാരമായി സാമ്പത്തിക സഹായം നൽകുവാൻ പ്രവാസികളെ പുകഴ്‌ത്തി പണം സ്വരൂപിക്കുന്നു. സന്ധ്യാപ്രാർത്ഥന നടത്താതെ ചെറുപ്പക്കാരെ തട്ടുകടയിലും മറ്റും കൊണ്ട് പോയി പോയി ചെലവ് ചെയ്യിപ്പിക്കുന്നു. വിവാഹ കാഴ്ച മുതലായ സംഭാവനകൾ രസീതെഴുതാതേ വാങ്ങി ചെലവാക്കുന്നു. ആദ്ധ്യാത്മികതയിൽ നിന്നു പിൻവാങ്ങി മരാമത്ത് ജോലികൾക്ക് മൂൻതൂക്കം കൊടുക്കുന്നു . തുകയ്ക്കായി കള്ള തീരുമാനങ്ങൾ മിനിറ്റ്സ് പുസ്തകത്തിൽ എഴുതി ചേർക്കുന്നു. പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റികളോട് ആലോചിക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്നു. ബലിവേദിയും മൈക്കും നുണ മാത്രം പറയാനും വ്യക്തിഹത്യ ചെയ്യുന്നതിനും ഉപയോഗിക്കുന്നു. 2017 ൽ തിരുന്നാൾ പ്രസുദേന്തിയെ ഒതുക്കാനായി വാട്ട്സാപ്പ് ദുർവിനിയോഗം ചെയ്ത വികാരി ഫോറോന വികാരിയുടെ പേരിൽ കള്ള വൗച്ചർ എഴുതിയത് പിടിക്കപ്പെട്ടത് ഇടവകയ്ക്ക് നാണക്കേടായി.
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാമ്മോദീസ പോലുള്ള കൂദാശ കർമ്മങ്ങൾ പോലും വൈരാഗ്യത്തോടെ നടത്തുന്നു. ബലിവേദിയും മൈക്കും കാണുമ്പോൾ വെറി കൊള്ളുന്നു. ഇഷ്ടമില്ലാത്ത വ്യക്തികളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. വാട്ട്സാപ്പിലൂടെ ലൈംഗിക അപവാദ പ്രചരണവും വ്യക്തിഹത്യയും നടത്തുന്നതിന് പ്രോത്സാഹനം നൽകുന്നു, തുടങ്ങിയ നിരവധി പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ മറുനാടന് മുന്നിൽ നിർത്തിയത്. അരമനയിൽ പലതവണ പരാതി എഴുതി കൊടുത്തു. നേരിട്ട് പോയി പരാതി പറഞ്ഞു, അവരേയെല്ലാം പേടിപ്പിച്ച് നിർത്തിയ വികാരി ഏകാധിപതിപോലെ വിലസുന്നു. തുടങ്ങിയ പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ ഉയർത്തുന്നത്.
അച്ചൻ ഇറക്കിയ ഡാൻസ് വീഡിയോയും വിവാദത്തിലാണ്. ഒരു വികാരി ആണെന്ന് ഒരിക്കലും പറയാത്ത രീതിയിലാണ് ഡാൻസ് വീഡിയോയിൽ അച്ചൻ എത്തുന്നത്. ഒരു എസ് യുവിയിൽ അച്ചൻ വരുന്ന വീഡിയോ പ്രദർശിപ്പിക്കുകയാണ്. അതിനു ശേഷം സ്റ്റേജിലേക്ക് കൂളിങ് ഗ്ലാസും വെച്ച് അച്ചന്റെ മാസ് എൻട്രിയും പിന്നെ മമ്മൂട്ടി രീതിയിൽ ഡാൻസും. ആ രീതിയിലുള്ള പെർഫോമൻസാണ് ഡാൻസ് വീഡിയോയിൽ അച്ചൻ നടത്തുന്നത്. പെൺകുട്ടികളെ ഒപ്പം നിർത്തിയുള്ള ഈ ഡാൻസ് പരിശീലനവും ഡാൻസും ഇടവകയിൽ വിവാദമായി നിലനിൽക്കുകയുമാണ്. ആ വീഡിയോയിൽ അച്ചൻ വന്നിറങ്ങുന്ന ആഡംബര വാഹനത്തെക്കുറിച്ചും വിവാദം നിലനിൽക്കുന്നുണ്ട്. പോക്സോ കേസിലെ പ്രതിയുടെ കാറാണ് ഇത് എന്നാണ് ഇടവകക്കാർ ആരോപിച്ചത്.
മാമോദീസ, കുർബാന ചടങ്ങുകൾ നടത്തുമ്പോൾ അച്ചനാണ് ചടങ്ങുകൾ നടത്തേണ്ടത്. അച്ചൻ നടത്തിയില്ലെങ്കിൽ അത് പ്രശ്നമാകും. അതിനാൽ ഇത്തരം കൂദാശകൾ ഉപയോഗിച്ച് അച്ചൻ ഇടവക അംഗങ്ങളെ വരുതിക്ക് നിർത്തുകയാണ് ചെയ്യുന്നത്. എനിക്കെതിരെ നിൽക്കുന്ന ആളുകളുടെ ഒരു പരിപാടിയും ഈ പള്ളിയിൽ വെച്ച് നടക്കില്ല-അച്ചന്റെ അന്ത്യശാസനം ഇങ്ങിനെയാണ്. പറയുന്നത് പോലെ ചെയ്യുന്ന അച്ചൻ കൂടിയാണിത്. ഇത് വിശ്വാസികളെ അസ്വസ്ഥരാക്കുന്നു. കൂദാശങ്ങൾ ഉപയോഗിച്ച് ഭീഷണി നടത്തുന്നതിനാൽ ഒരു വിഭാഗം ആളുകളെ അച്ചൻ കയ്യിലെടുത്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ചാണ് നിലനിൽപ്പിന്റെ അഭ്യാസം നടത്തുന്നത്. ഞായാറാഴ്ച പ്രസംഗമധ്യേ ഇടവകക്കാർക്കെതിരെ അച്ചൻ ആഞ്ഞടിക്കും.
ഒരു പോക്സോ കേസിൽ ഇടവകയിലെ അംഗം ജയിലിലായപ്പോൾ ആദ്യം പോയി കണ്ടത് ഈ അച്ചനാണ്. അച്ചന്റെ ഡാൻസ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് ഇയാളുടെ വണ്ടിയാണ്. പോക്സോ കേസിൽ റിമാൻഡിൽ ആയപ്പോൾ അച്ചൻ ജയിലിൽ പോയി കണ്ടു. റിമാൻഡിൽ ആയ പ്രതിയെയാണ് വികാരി പോയി കണ്ടത്. ഈ പ്രവൃത്തിയിൽ തന്നെ വികാരി എന്താണ് എന്ന് തെളിയുന്നുണ്ട്. വികാരിയുടെ ഉടുപ്പിട്ട് കർമ്മങ്ങൾ ചെയ്യുന്ന അച്ചന്റെ ചെയ്തികൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയാനാണ് ഞങ്ങൾ ഇത്രയും പറയുന്നത്. കൊന്തയ്ക്ക് വരെ അച്ചൻ പണം വാങ്ങുന്നുണ്ട്. സഭയ്ക്ക് പരാതി നല്കിയപ്പോൾ സഭ ചോദിച്ചതുകൊന്ത മണിയും വികാരികൾ വിറ്റ് തിന്നാൻ തുടങ്ങിയോ എന്നാണ്. കൊന്തയ്ക്ക് ആരും പിരിവ് ചോദിക്കില്ല. കൊന്ത നടത്താൻ പണം ചോദിച്ച് പണം നൽകിയ ആളുകളുടെ പേര് പള്ളിയിൽ അനൗൺസ് ചെയ്യുകയാണ് അച്ചൻ ചെയ്തത്. ഇങ്ങിനെ ആദ്യ ദിവസം തന്നെ അച്ചൻ ധനസമാഹരണം നടത്തി. നടപ്പ് രീതികൾ ഉണ്ട്. അതൊന്നും പിൻപറ്റുന്നില്ല. അതുകൊണ്ടാണ് ഓരോ കാര്യത്തിലും ഞങ്ങൾക്ക് എതിർപ്പ് ഉയർത്തേണ്ടി വന്നത്. രാജസ്ഥാനിൽ നിന്നും മാർബിൾ കൊണ്ട് വരുമെന്ന് പറഞ്ഞു രാജസ്ഥാൻ മാർബിളിൽ നിന്നുമാണ് മാർബിൾ എടുത്തത്-ഇത്തരം പ്രശ്നങ്ങളാണ് പള്ളിയിൽ നടക്കുന്നത്.
പാരിഷ് ഹാൾ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ആ പാരിഷ് ഹാളിനു വേണ്ടിയാണ് മാർബിൾ എത്തിച്ചതും ഇനിയും മാർബിൾ എത്തിക്കാൻ ശ്രമം നടക്കുന്നതും. പാരിഷ് ഹാൾ കരിയൽ പിതാവിനെക്കൊണ്ട് ഉത്ഘാടനം നടത്തിപ്പിക്കാൻ അച്ചൻ ശ്രമം നടത്തി. പക്ഷെ അത് വിജയം കണ്ടിട്ടില്ല. പൊളിച്ചു കളയുന്ന പാരിഷ് ഹാൾ ആണോ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്യേണ്ടത്. ഈ ചോദ്യം വന്നപ്പോഴാണ് കരിയൽ പിതാവ് പിൻവലിഞ്ഞത്-ഇടവകാംഗങ്ങൾ അന്ന് മറുനാടനോട് പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍