നിക്ഷേപ പദ്ധതിയുടെ പേരിൽ അമ്പത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ തുഞ്ചത്ത് ജൂവലേഴ്സ് ഉടമ ജയചന്ദ്രൻ അറസ്റ്റിലായി; സ്വർണ പണയ പദ്ധതിയുടെ പേരിൽ ആയിരങ്ങളിൽ നിന്നും കോടികൾ തട്ടിച്ച് മുങ്ങിയ ജയചന്ദ്രൻ പിടിയിലായത് രഹസ്യ കൂടിക്കാഴ്ച്ചയ്ക്കായി നാട്ടിൽ എത്തിയപ്പോൾ
എം പി റാഫി
മലപ്പുറം: ജൂവലറിയിലെ നിക്ഷേപ പദ്ധതിയുടെ പേരിൽ അമ്പത് കോടിയിലധികം രൂപ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്ന തിരൂർ തുഞ്ചത്ത് ജൂവലേഴ്സ് ഉടമ അറസ്റ്റിൽ. കമ്പനിയുടെ മാനേജിങ് ഡയറക്ടർ മലപ്പുറം ഒഴൂർ സ്വദേശി മുതിയേരി ജയചന്ദ്രൻ (38) ആണ് ഒരു വർഷത്തിന് ശേഷം തിരൂർ പൊലീസിന്റെ വലയിലായത്. വിവിധ നിക്ഷേപ പദ്ധതികളുടെ പേരിലും സ്വർണ പണയ പദ്ധതികളിൽ നിന്നുമായി കോടികൾ തട്ടിച്ച ശേഷം ഉടമ മുങ്ങുകയായിരുന്നു.
ശേഷം ബാംഗ്ലൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇടയ്ക്ക് നാട്ടിൽ രഹസ്യമായി എത്താറുണ്ടായിരുന്നു. ഇത്തരത്തിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തുന്നതിനായി ജയചന്ദ്രൻ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. ഇത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് തിരൂർ സി.ഐ എം.കെ ഷാജി, എസ്.ഐമാരായ സുമേഷ് സുധാകരൻ, പുഷ്പപകരൻ, എഎസ്ഐമാരായ പ്രമോദ്, സി.പി ഇഖ്ബാൽ, എസ്.സി.പി.ഒ ജയകൃഷ്ണൻ, സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകളുടെ പണവും സ്വത്തും തട്ടിയാണ് ഇയാൾ മുങ്ങിയത്. ജയചന്ദ്രനെതിരെ 8000 ത്തോളം പരാതികൾ നിലവിലുണ്ട്. എന്നാൽ ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധമുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്നത് നീളുകയായിരുന്നു. ജൂവലറി ഉടമയുടെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്തുക്കൾ ഇതിനിടെ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലേക്ക് മാറ്റി. ഉടമയ്ക്കു കീഴിലെ 14 ഡയറക്ടർമാരും ഇവരുടെ കീഴിൽ നൂറുകണക്കിന് ഏജന്റുമാരും മുഖേന ആയിരുന്നു വിവിധ ശാഖകളുള്ള തുഞ്ചത്ത് ജൂവലേഴ്സ് പ്രവർത്തിച്ചിരുന്നത്.
നിക്ഷേപ പദ്ധതികളുടെ മറവിൽ തുഞ്ചത്ത് ജൂവലറി നടത്തിയ കോടികളുടെ തട്ടിപ്പ് 2016 ജൂലൈ മാസത്തിലാണ് പുറത്തു വന്നത്. പണം ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയതിനിടെ കഴിഞ്ഞ ജൂലൈ 15ന് തിരൂർ പാൻബസാറിലെ ജൂവലറിയും സമീപത്തുണ്ടായിരുന്ന ടെക്സ്റ്റയിൽസും അടച്ചു പൂട്ടുകയായിരുന്നു. അന്നു തന്നെ നൂറിലേറെ പരാതികൾ പൊലീസിൽ ലഭിച്ചു. എന്നാൽ പൊലീസ് കേസെടുത്തില്ല. പിന്നീട് എല്ലാ നിക്ഷേപകർക്കും പണം തിരിച്ചു നൽകുമെന്ന് കാണിച്ച് ഉടമ പത്രപരസ്യം നൽകി. പണം ലഭിക്കാനുള്ളവർ ബന്ധപ്പെട്ട രേഖകൾ 15ദിവസത്തിനകം തിരൂർ പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്നായിരുന്നു പത്രപരസ്യത്തിലെ ആവശ്യം. അതോടെ നിക്ഷേപകർ കൂട്ടത്തോടെ തിരൂർ പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. തീരദേശ നിവാസികളടക്കമുള്ള സ്ത്രീകളായിരുന്നു ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയായത്.
പരാതി കൂടി വന്നു എന്നല്ലാതെ പൊലീസ് യാതൊരു നടപടിയും ജൂവലറിക്കെതിരെ സ്വീകരിച്ചില്ല. മാത്രമല്ല ഉടമയുമായി ബന്ധപ്പെട്ടവർ ഡി.വൈ.എസ്പി അടക്കമുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ നടത്തുകയും നടപടി നീട്ടികൊണ്ടു പോകുകയും ചെയ്തു. ഉടമകളുടെ പേരിൽ ഭൂമിയുണ്ടെന്നും അവ വിറ്റ് പണം തങ്ങൾ മുഖേന നൽകുമെന്നാണ് പൊലീസ് ഇടപാടുകാരെ അറിയിച്ചിരുന്നത്. ഇതിനായി ഇടനിലക്കാരെന്ന പേരിൽ എത്തിയ ചിലരെ പൊലീസ് വിശ്വാസത്തിൽ എടുക്കുകയുമായിരുന്നു. കേസാക്കിയാൽ പണം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടി നിക്ഷേപകരെ പൊലീസ് പിന്തിരിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ചിലർ സിവിൽ കേസുമായി മുന്നോട്ട് പോയിരുന്നു. നിക്ഷേപകർ സംഘടിതമായി ജൂവലറിക്കെതിരെ രംഗത്തു വരാൻ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ജൂവലറിയുമായി ബന്ധപ്പെട്ട ചിലർ ഇടപെട്ട് തടയിടുകയായിരുന്നു. നേരത്തെ പണം നൽകാമെന്ന് അറിയിച്ച് രംഗത്ത് വന്ന ഡയറക്ടർമാരെ അടക്കം ഉടമ ജയചന്ദ്രൻ കബളിപ്പിച്ചതായി ചൂണ്ടിക്കാണിച്ച് മറ്റു ഡയറക്ടർമാരും രംഗത്ത് വന്നു. ഇതോടെ നിക്ഷേപം തിരികെ ലഭിക്കില്ലെന്ന ആശങ്ക സാധാരണക്കാരിൽ ശക്തമായി. എന്നാൽ ഏതാനും ഡയറക്ടർമാരും ഇടപാട് തീർക്കാൻ ഏൽപ്പിച്ച ഇടനിലക്കാരൻ ഷൗക്കത്ത് അലിയും കമ്പനി ഉടമയുടെ താൽപര്യ പ്രകാരം നീട്ടികൊണ്ടു പോകുകയായിരുന്നെന്ന ആരോപണവും ഉയർന്നു. നിക്ഷേപകർ സംഘടിച്ച് പ്രക്ഷോപവുമായി രംഗത്തു വരാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ജൂവലറി ഉടമ ജയചന്ദ്രന്റെ അറസ്റ്റ്.
വിവിധ നിക്ഷേപ പദ്ധതികളിലായി ഒന്നര ലക്ഷം ഉപഭോക്താക്കളിൽ നിന്നായി ഏകദേശം 50 കോടി രൂപയിൽ അധികം കമ്പനി ഉടമ തട്ടിയെടുത്തതായാണ് കണക്ക്. നിരവധി പേർ ഇനിയും പരാതി നൽകാനുണ്ട്. പലരുടെയും പദ്ധതി കാലാവധി തീർന്നിട്ടില്ല. കോടികളുടെ ഏതാനും ഇടപാടുകൾ നിക്ഷേപിച്ച ഉപഭോക്താക്കളുമുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളും പ്രവാസികളുടെ ഭാര്യമാർ അടക്കമുള്ള വീട്ടമ്മമാരാണ് പദ്ധതിയിൽ ഏറെയും വഞ്ചിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന സ്കീമിന് അനുസൃതമായ തുക മാസ തവണകളായി അടയ്ക്കുന്നതാണ് പദ്ധതി. ഒരു പവൻ ലഭിക്കണമെങ്കിൽ ഏകദേശം 18,000 രൂപ അടച്ചാൽ മതിയാകുമെന്നാണ് കരാർ. അടവ് പൂർത്തിയായാൽ പണിക്കൂലിയില്ലാതെ മാർക്കറ്റ് നിരക്കിൽ സ്വർണം ലഭിക്കുമെന്നുമുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അധികം പേരും തുക നിക്ഷേപിച്ചത്. നിക്ഷേപ തുക വീണ്ടും ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അതിന്റെ ബോണലസ് ലഭിക്കുമെന്നും കരാറുണ്ട്.
അടക്കേണ്ട തവണകൾ പൂർത്തിയാക്കിയ നിക്ഷേപകർ സ്വർണാഭരണം ആവശ്യപ്പെട്ട് ജൂവലറിയെ സമീപിച്ചെങ്കിലും സ്വർണം ലഭിച്ചിരുന്നില്ല. പലർക്കും പല തിയ്യതികൾ നൽകി വരാൻ പറയുകയായിരുന്നു. അഞ്ചും ആറും തവണ ജൂവലറിയെ സമീപിച്ചെങ്കിലും അടച്ച തുക തിരികെ ലഭിക്കുകയോ നിക്ഷേപകർക്കു ലഭിക്കേണ്ട സ്വർണാഭരണങ്ങൾ നൽകാനോ ജൂവലറി ഉടമ തയ്യാറായിരുന്നതുമില്ല. 2016 ജൂലൈ 15ന് ഇടപാട് തീർക്കുന്നതിനായി തിരൂർ പാൻബസാറിലെ തുഞ്ചത്ത് ജൂവലറിയിൽ നിക്ഷേപകരോട് വരാൻ പറഞ്ഞിരുന്നു. എന്നാൽ കമ്പനി അധികൃതർ ഒളിവിൽ പോയതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇടപാടുകാർ അറിയുന്നത്. വിവാഹ ആവശ്യങ്ങൾക്ക് ചെറിയ തുകകൾ നിക്ഷേപിച്ചിരുന്ന സാധാരണക്കാരാണ് തട്ടിപ്പിനിരയായത്.
ജയചന്ദ്രന്റെ പേരിൽ എത്ര സ്വത്തുക്കളുണ്ടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ മൂന്ന് കേസുകൾ തുഞ്ചത്ത് ജൂവലേഴ്സിനെതിരെ തിരൂർ സ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ സി.ഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. ഉടമയെ കസ്റ്റഡിയിലെടുത്ത ശേഷം ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ടാം ക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. ഭാര്യയുടെ സ്വർണാഭരണങ്ങളും ഭാര്യയുടെ അമ്മയുടെ പേരിലുള്ള ഭൂമിയും വിറ്റാണ് 2012 ഫെബ്രുവരി 24 ന് തുഞ്ചത്ത് ജൂവലേഴ്സ് ആരംഭിച്ചതെന്ന് ജയചന്ദ്രൻ പൊലീസിൽ പറഞ്ഞു.
തിരൂരിന് പുറമെ എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലും ജൂവലറിക്ക് ശാഖകളുണ്ട്. ബംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിൽ ശാഖ ആരംഭിക്കുന്നതിന് നടപടിയും തുടങ്ങിയിരുന്നു. ജൂവലറിയിൽ നിന്ന് വിവിധ നിക്ഷേപ പദ്ധതികളിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കുകയായിരുന്നു. ഇത് വിൽപ്പന നടത്തി ഇടപാട് തീർക്കാൻ ചുമതലപ്പെടുത്തിയ ഇടപാടുകാരൻ തന്നെ വഞ്ചിച്ചതായി ജയചന്ദ്രൻ പൊലീസിൽ പറഞ്ഞു. ഇത് പരിശോധിക്കുമെന്ന് സി.ഐ ഷാജി അറിയിച്ചു. അറസ്റ്റ് ചെയ്ത ജയചന്ദ്രനെ ഇന്ന് ഉച്ചയോടെ തിരൂർ കോടതിയിൽ ഹാജരാക്കി.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍