വടക്കേ നട തുറന്നിടാതെ തെക്കേഗേറ്റ് വഴി യാത്ര; വാസ്തു ദോഷം ഭയന്ന് കോടിയേരി ഓടി ഇറങ്ങിയ വീട്; രാശിപ്പിഴയുള്ള വീട്ടിൽ നിന്ന് 13-ാം നമ്പർ കാറിൽ വീണ്ടും സഭയിൽ എത്തി ആറാം ബജറ്റ് അവതരണം; തോമസ് ഐസക് വീണ്ടും എംഎൽഎയായാൽ ആ മന്ത്രി മന്ദിരത്തിന്റെ ഗൃഹപ്പിഴ തീരും; മന്മോഹൻ ബംഗ്ലാവിലെ കുട്ടിച്ചാത്തൻ പേടിച്ചോടുമോ?

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടുന്ന ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കി എന്ന ഗരിമയോടെയാണ് ധനമന്ത്രി തോമസ് ഐസക്ക് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ പോലും ക്ഷേമ പ്രവർത്തനങ്ങൾക്കും പശ്ചാത്തല വികസന പ്രവർത്തനങ്ങൾക്കും യാതൊരു മുടക്കവും ഇല്ലാതെ മുന്നോട്ട് കൊണ്ടുപോയ ഇന്ദ്രജാലമായിരുന്നു തോമസ് ഐസക്ക് എന്ന ധനകാര്യ വിദഗ്ധൻ കഴിഞ്ഞ നാലേമുക്കാൽ വർഷമായി കേരളത്തിൽ നടത്തിയത്. പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ച് കയ്യടി നേടുമ്പോൾ, ധനകാര്യ രംഗത്ത് മാത്രമല്ല, കേരളത്തിൻെ ചില അന്ധവിശ്വാസങ്ങളെയും പൊളിച്ചെഴുതിയെന്ന ഖ്യാതിയോടെയാണ് ചെറുമന്ദഹാസവുമായി തോമസ് ഐസക്ക് എന്ന കമ്മ്യൂണിസ്റ്റ് തലയുയർത്തി നിൽക്കുന്നത്. പതിമൂന്നാം നമ്പരെന്ന അശ്രീകരത്തെയും മന്മോഹൻ ബംഗ്ലാവെന്ന രാശി ഇല്ലായ്മയേയും വരുതിയിലാക്കിയാണ് മലയാളികളുടെ പ്രിയപ്പെട്ട തോമസ് ഐസക്ക് ഇന്ന് ബജറ്റ് അവതരിപ്പിച്ചത്.
ലോകമെങ്ങും 13 എന്ന സംഖ്യയെ മോശം എന്നാണ് വിലയിരുത്താറ്. കേരളത്തിലെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അതുകൊണ്ട് തന്നെ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിനെ തൊടാൻ മടിക്കും. ഇക്കുറി പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 13-ാം നമ്പർ സ്റ്റേറ്റ് കാർ അനാഥമായിരുന്നു. സംഭവം പത്രക്കാരും പിന്നാലെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. ഇതോടെ വിവാദ പോസ്റ്റുമായി ബിജെപി നേതാവ് കെ സുരേന്ദ്രനെത്തി. 'വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സിപിഎം, സിപിഐ മന്ത്രിമാർ എന്തുകൊണ്ട് 13 നമ്പർ ഒഴിവാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം. 13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാൻ ആർജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.' എന്നതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതോടെ പതിമൂന്നാം നമ്പർ കാറിനെ സ്വന്തമാക്കാൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. ധനമന്ത്രി നേരത്തെ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പർ അനുവദിച്ചത്. കഴിഞ്ഞ മന്ത്രിസഭയിൽ 13ാം നമ്പർ കാർ ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ മന്ത്രിസഭാംഗങ്ങൾക്കും ഈ നമ്പറിൽ കാർ അനുവദിച്ചിരുന്നില്ല. എന്നാൽ, അന്ധവിശ്വാസങ്ങൾക്ക് എൽഡിഎഫ് മന്ത്രിസഭയും കൂട്ടുനിൽക്കുകയാണെന്ന വാദമുയർത്തി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഈ വിഷയം ഫേസ്ബുക്കിലൂടെ ചർച്ചയാക്കുകയായിരുന്നു. പതിമൂന്നാം നമ്പർ കാർ എടുക്കാൻ ആർക്കും ധൈര്യമില്ലേ എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രിമാരായ തോമസ് ഐസക്കും വി എസ് സുനിൽകുമാറും ഈ നമ്പർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ടൂറിസം വകുപ്പിന് അപേക്ഷ നൽകുകയും ചെയ്തു. ഇതേത്തുടർന്നാണു മന്ത്രിക്ക് കാർ അനുവദിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ധനമന്ത്രിയുടെ വാഹന നമ്പർ 23 ആയിരുന്നു.
മന്മോഹൻ ബംഗ്ലാവിലെ കുട്ടിച്ചാത്തൻ
കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്നമായിട്ട്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ സഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേർന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്പേരുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചു. കോടിയേരി ഇവിടെനിന്ന് താമസംമാറിയപ്പോൾ മറ്റുള്ളവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും ഇവിടെ എത്തിയില്ല.
എം വിരാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും ആര്യാടൻ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്. അദ്ദേഹത്തിന് പകരം മത്സരിച്ച മകൻ ആര്യാടൻ ഷൗക്കത്താകട്ടെ ജയമുറപ്പിച്ച സീറ്റിൽ ഇക്കുറി തോറ്റുപോയതോടെ സഭകാണാൻ ഭാഗ്യമുണ്ടായില്ല. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ ബംഗ്ലാവിന് പലരും അയിത്തം കൽപിക്കുന്നതും കുപ്രചരണം നടത്തുന്നതും. പക്ഷേ, രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും അത് വിവാദമാകുകയും ചെയ്തെന്നത് മറ്റൊരു കാര്യം.
ഈ വിവാദത്തിനും തോമസ് ഐസക്ക് എന്ന കമ്മൂണിസ്റ്റുകാരന്റെ മനസ്സിളക്കാനായില്ല. താമസിക്കുന്നെങ്കിൽ അത് മന്മോഹൻ ബംഗ്ലാവിൽ. തീരുമാനം ഉറച്ചതായിരുന്നു. മന്മോഹൻ ബംഗ്ലാവിലെ ഗൃഹപ്രവേശന ചടങ്ങാവട്ടെ രാഹുകാലത്തും. ഇതോടെ ധനമന്ത്രി സമൂഹ മാധ്യമങ്ങളിലും സൈബർ ലോകത്തും താരമായി മാറി. എന്നാൽ ചിലരുടെ എങ്കിലും ഉള്ളിൽ ഭയം കനത്തുകിടന്നു. എന്തും സംഭവിക്കാവുന്ന രണ്ട് മാരണങ്ങളാണ് മന്ത്രി ഏറ്റെടുത്തിരിക്കുന്നത്. പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് എകെജി സെന്ററിനകത്തും പുറത്തും പലരും പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. പക്ഷേ തോമസ് ഐസക്ക് അതൊന്നും കാര്യമാക്കിയില്ല. എന്നാൽ, വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് വിശ്വാസം കൂടുന്ന തരത്തിലായിരുന്നു ആദ്യ മാസത്തെ ധനമന്ത്രിയുടെ അനുഭവങ്ങൾ.
ഒരു മാസത്തിനിടയിൽ പേഴ്സണൽ സ്റ്റാഫിലെ രണ്ടു പേർ മരിച്ചു
മന്മോഹൻ ബംഗ്ലാവിൽ കാലെടുത്തു വച്ച ശേഷം തോമസ് ഐസക്കിന് നഷ്ടമായത് രണ്ട് വിശ്വസ്തരെയാണ്. വലം കൈയായി നിന്ന രണ്ട് പേർ. ഒരു മാസത്തിനിടയിൽ മന്ത്രി തോമസ് ഐസക്കിന്റെ പഴ്സണൽ സ്റ്റാഫുകളിൽ രണ്ട് പേർ മരിച്ചു. ആദ്യത്തേത് ആത്മഹത്യ. മറ്റൊന്ന്അകാലത്തിലുള്ള മരണം. മന്ത്രിയുടെ സ്റ്റാഫിലെ അനസും കൃഷ്ണകുമാറുമാണ് ആദ്യ നാളുകളിൽ തന്നെ മരണപ്പെട്ടത്.
പഴ്സണൽ സ്റ്റാഫായിരുന്ന പനമറ്റം സ്വദേശി അനസ് ആത്മഹത്യ ചെയ്യുകയായിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തോമസ് ഐസക് അമേരിക്കയിലായിരുന്ന സമയത്താണ് അനസ് ആത്മഹത്യ ചെയ്തത്. ജോലി സമ്മർദ്ദമെന്ന് പറയുന്നുവെങ്കിലും അത് ആർക്കും വിശ്വസിക്കാനാകുന്നില്ല. അപ്രതീക്ഷിതമായ ഈ വിയോഗ വേദനയിൽ നിന്ന് തോമസ് ഐസക് മുക്തനാകുമ്പോൾ അടുപ്പക്കാരിൽ പ്രിയപ്പെട്ട കൃഷ്ണകുമാർ ഹൃദയാഘാതം മൂലം മരിച്ചു. ഇതോടെ മന്മോഹൻ ബംഗ്ലാവിന്റേയും പതിമൂന്നാം നമ്പറിന്റേയും കാലക്കേടാണ് ഇതിന് പിന്നിലെന്ന് മന്ത്രിയുടെ സഹപ്രവർത്തകരിൽ ചിലരെങ്കിലും വിശ്വസിക്കാൻ തുടങ്ങിയിരുന്നു. അനസിന്റെ ആത്മഹത്യയും കൃഷ്ണകുമാറെന്ന ആരോഗ്യമുള്ള വ്യക്തിയുടെ മരണവും കാലക്കേടിന്റെ സൂചനയായി ഉയർത്തിക്കാട്ടിയിരുന്നു ചിലർ. എന്നിട്ടും തന്റെ തീരുമാനത്തിൽ നിന്നും മന്ത്രി പിന്നോട്ട് പോയില്ല.
തെക്കേ നട അടയ്ക്കാതെ
വടക്കേ ഗേറ്റ് തുറന്നിടണമെന്നും തെക്കേ ഗേറ്റിലൂടെ പോകരുതെന്നും എല്ലാം പലപ്പോഴും ഉപദേശങ്ങൾ ലഭിക്കാറുണ്ടെന്ന് മന്ത്രി തന്നെ വ്യക്തമാക്കുമായിരുന്നു. എന്നാൽ ഇന്നും ബഡ്ജറ്റ് അവതരണത്തിന് മന്ത്രി ഇറങ്ങിയത് തെക്കേവഴി തന്നെ. ഇറങ്ങും മുമ്പ് അമ്മയോടൊപ്പം മുറ്റത്ത് തയ്യാറാക്കിയ പന്തലിൽ ഇരുന്ന് പ്രാതൽ. പിന്നീട് കേരളത്തിന്റെ കണക്കു പെട്ടിയുമായി നിയമസഭയിലേക്ക്. പിന്നീടെല്ലാം നിയമസഭാ രേഖകളിൽ ചരിത്രം. കോവിഡും കൊടുങ്കാറ്റും പേമാരിയും താണ്ഡവമാടിയ അഞ്ചു വർഷം കേരളത്തിലെ ജനങ്ങളെ പോറ്റിയതും നിലനിർത്തിയതും ഈ ധനകാര്യ വിദഗ്ധന്റെ കണക്കുകൂട്ടലുകൾ തന്നെയായിരുന്നു. രാശിയില്ലെന്ന് കേരള രാഷ്ട്രീയം വിധിയെഴുതിയ മന്മോഹൻ ബംഗ്ലാവിലും പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിലും നടത്തിയ കണക്കുകൂട്ടലുകൾ ഒന്നും പിഴച്ചില്ല. അന്ധവിശ്വാസങ്ങളെ അനുഭവത്തിലൂടെ പൊളിച്ചെഴുതുക എന്ന വിപ്ലവകാരിയുടെ കടമകൂടി നിർവഹിക്കാൻ തോമസ് ഐസക്കിനായി.
അങ്ങനെയങ്ങ് എഴുതി തള്ളല്ലേ; തെരഞ്ഞെടുപ്പൊന്ന് വന്നോട്ടെ: കുട്ടിച്ചാത്തൻ
അഞ്ചു വർഷം തോമസ് ഐസക്കിനെ സഹിച്ച മന്മോഹൻ ബംഗ്ലാവിലെയും പതിമൂന്നാം നമ്പരിലെയും കുട്ടിച്ചാത്തൻ ചെറിയ പുള്ളിയല്ല എന്നാണ് ചിലരെങ്കിലും പറയുന്നത്. ഇതിനെല്ലാം ഐസക്കിന് ഒന്നിച്ച് കിട്ടുമത്രേ. അതിന് ഇനിയധികം കാലതാമസം ഇല്ലെന്നും ചാത്തൻ ഫാൻസ് പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ മാത്രമേ തോമസ് ഐസക്കിന് പാർലമെന്ററി ഭാഗ്യം ഉണ്ടാകൂ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഐസക്കിന് പാർട്ടി സീറ്റ് കൊടുക്കില്ല എന്നും അത് മന്മോഹൻ ബംഗ്ലാവിന്റെ ശാപമാണെന്നും കുട്ടിച്ചാത്തൻ ഫാൻസ് പറയുന്നു. മന്മോഹൻ ബംഗ്ലാവിൽ താമസിച്ചവർ പിന്നീട് നിയമസഭ കണ്ടിട്ടില്ലത്രേ. ആര്യാടൻ മുഹമ്മദും എം വി രാഘവനും എല്ലാം ഉദാഹരണങ്ങൾ. ചുരിക്കിപ്പറഞ്ഞാൽ മന്മോഹൻ ബംഗ്ലാവിന്റെ പേരുദോഷം തീരാൻ തോമസ് ഐസക്ക് ഇനുയും മത്സരിച്ച് വീണ്ടും നിയമസഭയിൽ എത്തണം.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- നേമത്ത് ജയിച്ചാൽ കൊച്ചുമകൾക്ക് 'നേമം' എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടുകാരനായ എഐസിസി സെക്രട്ടറി; ഹൈക്കമാണ്ട് സർവ്വേയിൽ നിറയുന്നത് 'ബിജെപി വിരുദ്ധന്റെ' വിജയം; കുമ്മനത്തിനെതിരെ ജയമുറപ്പിക്കാൻ വേണ്ടത് ശിവൻകുട്ടിയെ വെല്ലുന്ന കരുത്തൻ; പരിവാർ വിരുദ്ധ വോട്ടുകളുടെ ധ്രൂവീകരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്
- അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- മുല്ലപ്പള്ളിയുടെ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ മലയാളികൾ; കണ്ണൂരിലെ കരുത്തനെ ഇന്ദിരാ ഭവന്റെ താക്കോൽ സ്ഥാനത്ത് എത്താതിരിക്കാൻ കരുക്കൾ നീക്കുന്നത് കെസിയും എകെയും സംയുക്തമായി; കണ്ണൂരിലെ സുരക്ഷിത സീറ്റ് ഓഫർ ചെയ്ത സുധാകരനെ കണ്ടില്ലെന്ന് നടിച്ച് മുല്ലപ്പള്ളി; ചെന്നിത്തലയും ചാണ്ടിയും നിശബ്ദരും; കെപിസിസി അധ്യക്ഷൻ ഉടനൊന്നും മാറില്ല
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്