ബജറ്റ് ചോർച്ചയിൽ തോമസ് ഐസക് കടുത്ത ദേഷ്യത്തിൽ; മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ; കടുത്ത നടപടികൾ വേണ്ടെന്ന നിലപാടിൽ പിണറായി; ഇനി നിർണ്ണായകം സിപിഐ(എം) സെക്രട്ടറിയേറ്റ്; ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തീരും മുമ്പേ പ്രതിപക്ഷ നേതാവ് ബജറ്റ് അവതരിപ്പിച്ചത് സർക്കാരിന് നാണക്കേടായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖകളൊന്നും ചോർന്നില്ല. എന്നാലും കുറിപ്പ് നേരത്തെ സോഷ്യൽ മീഡിയയിൽ എത്തിയത് ധനമന്ത്രിയുടെ വീഴ്ചയാണ്. തന്നെ ബോധംപൂർവ്വം അപമാനിക്കാൻ ശ്രമം നടത്തിയതായി തോമസ് ഐസക് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ധനമന്ത്രിസ്ഥാനം രാജിവയ്ക്കാനും തോമസ് ഐസക് തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ധനമന്ത്രി അറിയിച്ചതായാണ് സൂചന. എന്നാൽ രാജി വേണ്ടെന്നാണ് പിണറായി വിജയൻ ഉപദേശിച്ചത്. അത്ര ഗുരുതരമായ സ്ഥിതി വിശേഷമൊന്നും ഉണ്ടായിട്ടില്ല. തെറ്റ് ചെയ്തവർക്ക് എതിരെ നടപടി എടുത്താൽ മതിയെന്നാണ് പിണറായിയുടെ നിലപാട്. ഇത് ധനമന്ത്രി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇനി നടക്കുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റാകും നിർണ്ണായകമാവുക.
രാജി സന്നദ്ധത സിപിഐ(എം) സെക്രട്ടറിയേറ്റിനേയും ധനമന്ത്രി അറിയിക്കുമെന്നാണ് സൂചന. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ ബജറ്റ് ചോർച്ചയിൽ ചർച്ചയുണ്ടാവുകയും കുറ്റമെല്ലാം ധനവകുപ്പിന്റെ തലയിലേക്ക് വരികയും ചെയ്താൽ ധനമന്ത്രി സ്ഥാനം തോമസ് ഐസക് രാജിവയ്ക്കുമെന്നാണ് സൂചന. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ബജറ്റ് വിവരങ്ങൾ ചോർന്നതിന് ഉത്തരവാദിത്തം ധനമന്ത്രിക്കാണ്. ഇതിൽ നിന്ന് താൻ ഒളിച്ചോടില്ല. ഈ പിഴവ് ആരു വരുത്തിയാലും തന്റെ ഭാഗത്ത് നിന്ന് ഒഴിഞ്ഞു മാറൽ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പാർട്ടിക്ക് വേണ്ടി രാജിക്ക് തയ്യാറാണെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. ഈ വിഷയത്തിൽ സിപിഐ(എം) യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാകും നിർണ്ണായകം. സഭയ്ക്കുള്ളിലെ ചർച്ചയിൽ തോമസ് ഐസക്കിനെ സാന്ത്വനിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതു തുടർന്നാൽ രാജിയുണ്ടാകില്ല.
ബജറ്റ് ചോർച്ച സർക്കാരിന് തിരിച്ചടിയായെന്ന വാദം ധനമന്ത്രി അംഗീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് രാജിക്ക് തയ്യാറായത്. കുറച്ചുകാലമായി മുഖ്യമന്ത്രിയുമായി അകലം പാലിച്ചാണ് തോമസ് ഐസക് പ്രവർത്തിച്ചിരുന്നത് സിപിഎമ്മിലെ വിഭാഗീയതയായിരുന്നു ഇതിന് കാരണം. കോടിയേരി-പിണറായി ഗ്രൂപ്പുകൾക്കിടയിൽ സമാന്തര ഗ്രൂപ്പിന് തോമസ് ഐസക് ശ്രമിക്കുന്നതായും വിമർശനങ്ങൾ ഉയർന്നു. ആലപ്പുഴയിൽ പ്രതിഭാ ഹരി എംഎൽഎയ്ക്കെതിരായ ജി സൂധാകരന്റെ നീക്കങ്ങളെ തോമസ് ഐസക് പ്രതിരോധിച്ചതും പാർട്ടിലെ സമവാക്യങ്ങളെ സ്വാധീനിച്ചിരുന്നു. ഇതോടെ പാർട്ടിയിൽ തോമസ് ഐസക്കിന്റെ സ്വാധീനത്തിൽ കുറവു വന്നു. ഇതിനിടെയാണ് ബജറ്റ് ചോർച്ച പോലൊരു വിവാദത്തിൽ ധനമന്ത്രി പെടുന്നത്.
പാർട്ടിക്കുള്ളിൽ ഈ വിഷയത്തിൽ താൻ ഒറ്റപ്പെടുമോ എന്ന ഭയം തോമസ് ഐസക്കിനുണ്ട്. അതുകൊണ്ട് കൂടിയാണ് രാജിക്ക് മുൻകൂട്ടി സന്നദ്ധത അറിയിക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ നല്ല വശങ്ങൾ പോലും ഇതു മൂലം ചർച്ചയാകാതെ പോയി. ബജറ്റ് അവതരണം ചോർന്നുവെന്ന് ആരോപിച്ച് സഭ ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭയിലെ മീഡിയാ റൂമിൽ ബദൽ ബജറ്റ് അവതരിപ്പിച്ചത് സമാനതകൾ ഇല്ലാത്ത സംഭവമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മറ്റ് എംഎൽഎമാരോടൊപ്പം എത്തി ബജറ്റ് അവതരണം സഭയിൽ നടന്നുകൊണ്ടിരിക്കെ തന്നെ സമാന്തര ബജറ്റ് അവതരിപ്പിച്ചത്. ഇതെല്ലാം സാമ്പത്തക വിദഗ്ധനെന്ന് അറിയപ്പെടുന്ന ധനമന്ത്രിക്ക് തീരാ കളങ്കമായി. ഇതിന് ഗൗരവത്തോടെയാണ് തോമസ് ഐസക്ക് കാണുന്നതും.
രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങി ഒന്നരമണിക്കൂർ ആയപ്പോഴാണ് ബജറ്റിന്റെ വിവരങ്ങൾ ചോർന്നതെന്ന് പ്രതിപക്ഷനേതാവ് നിയമസഭയെ അറിയിച്ചത്. ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയാണ് ചോർന്നതെന്നും സഭയിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു. തുടർന്ന് സഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ മീഡിയാ റൂമിലെത്തി ബദൽ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. ബജറ്റിന്റെ വിവരങ്ങൾ ചോർന്ന സാഹചര്യത്തിൽ ധനമന്ത്രി തോമസ് ഐസക്ക് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ ആരോപണും ലക്ഷ്യമിടുന്നത് തോമസ് ഐസക്കിനെ മാത്രമാണ്.
സാധാരണ ധനമന്ത്രി ബജറ്റ് അവതരണം പൂർത്തിയാക്കി സ്പീക്കറുടെ നിർദ്ദേശം വന്ന ശേഷം മാത്രമാണ് വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ഔദ്യോഗികമായി കൈമാറിയിരുന്നത്. എന്നാൽ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പരിശോധിക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ബജറ്റ് അവതരണത്തിന് ശേഷം വീഴ്ചയുണ്ടായെന്ന് സമ്മതിക്കുകയും ചെയ്യും. ഈ സമയം രാജിവയ്ക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സിപിഎമ്മിലെ ചിലർക്കും കടുത്ത നാണക്കേടാണ് ധനവകുപ്പിൽ നിന്ന് ഉണ്ടായതെന്ന അഭിപ്രായമുണ്ട്. ഇതു കൂടി തിരിച്ചറിഞ്ഞാണ് തോമസ് ഐസക് രാജിക്ക് സന്നദ്ധത അറിയിച്ചത്.
അധികാരത്തിൽ കടിച്ചു തൂങ്ങുന്ന നേതാവല്ല താനെന്നും പാർട്ടിയിലെ ചിലരോട് തോമസ് ഐസക് സൂചന നൽകിയതാണ് മറുനാടന്‍ വിവരം ലഭിച്ചു. ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. റവന്യൂ വരുമാനം, ധനചെലവ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുറത്തുപോയി എന്നും പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങൾ ചുരുക്കി പ്രചരിക്കുന്നത് മുൻപും നടന്നിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കുന്ന സമയത്താണ് ഇതും നടക്കുന്നത്. അതിനപ്പുറമുള്ളത് പിന്നീട് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും അറിയിച്ചു.
ബജറ്റ് ചോർന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണം ബജറ്റ് പ്രസംഗത്തിനു ശേഷം പരിശോധിച്ച് സ്പീക്കറെയും സഭയേയും അറിയിക്കാമെന്ന് ധനമന്ത്രിയും അറിയിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍