ഭൂപരിഷ്ക്കരണ നിയമം വന്നപ്പോൾ ഫാക്ടറി എന്ന് ചൂണ്ടിക്കാട്ടി ഇളവ് നേടി ഭൂമി കൈവശം വെച്ചത് തിരുവിതാംകൂർ രാജകുടുംബം; ആർക്കും കൈമാറാൻ അവകാശമില്ലാത്ത ഭൂമി പാട്ടത്തിനു സ്വന്തമാക്കിയത് നടി രാധയും ഭർത്താവ് എസ് രാജശേഖരൻ നായരും; ഉദയ സമുദ്ര ഗ്രൂപ്പിന്റെ ഒന്നരയേക്കറിലുള്ള ഭൂമിയുടെ മതിപ്പ് വില തന്നെ 75 കോടിക്കും മുകളിൽ; കവടിയാറിനും ഗോൾഫ് ക്ലബിനും ഇടയിലെ സംസ്ഥാനത്തെ ഏറ്റവും വിപണന മൂല്യമുള്ള സ്ഥലം കൈമാറ്റ കേസ് വിജിലൻസ് കോടതിയിൽ എത്തുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: എഴുപത്തിയഞ്ചു കോടിയോളം മതിപ്പുവിലയുള്ള ഒന്നരയേക്കർ സർക്കാർ ഭൂമി തിരുവിതാംകൂർ രാജകുടുംബം സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവം വിജിലൻസ് കോടതിയിലേക്ക്. സർക്കാർ ഭൂമി കൈയേറി സ്വകാര്യ വ്യക്തി കൺവൻഷൻ സെന്റർ പണിയുന്ന സംഭവം വിവാദമായതോടെയാണ് ഇത് സംബന്ധമായ ഹർജി വിജിലൻസ് കോടതിയിലേക്ക് വന്നത്.
അഡ്വ.അജിത വി.കെ.നായർ മുഖാന്തിരം മോഹനകുമാർ നൽകിയ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കവടിയാർ കൊട്ടാരത്തിന്റെ കൈവശമിരുന്ന കവടിയാറിനും ഗോൾഫ് ക്ലബിനും ഇടയിലുള്ള തലസ്ഥാനത്തെ ഏറ്റവും വിപണനമൂല്യമുള്ള സ്ഥലത്തെക്കുറിച്ചുള്ള പരാതിയാണ് ഇപ്പോൾ കോടതി കയറിയിരിക്കുന്നത്. സർക്കാരും രാജകുടുംബവും കോർപ്പറേഷനുമെല്ലാം ഒത്തുകളിച്ച ഭൂമിപ്രശ്നമാണ് ഇപ്പോൾ കോടതിയുടെ മുൻപാകെ എത്തിയിരിക്കുന്നത്. ഭൂമി കൈമാറ്റത്തിന് പിന്നിൽ നടന്നത് മുഴുവൻ നിയമവിരുദ്ധ നടപടികളാണ് എന്ന ആരോപണമാണ് ഉന്നയിക്കുന്നത്. കവടിയാർ കൊട്ടാരത്തോട് ചേർന്ന് ശാസ്തമംഗലം വില്ലേജിൽ ഉൾപ്പെട്ട 1.57 ഏക്കർ ഭൂമിയെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്.
സിനിമാ നടിയായിരുന്ന രാധയുടെ ഭർത്താവ് എസ് രാജശേഖരൻ നായരാണ് വസ്തു നിലവിൽ കൈവശം വച്ചിരിക്കുന്നത്. നടി അംബികയുടെ സഹോദരിയായ രാധ തമിഴിലേയും മലയാളത്തിലേയും പ്രധാന നടിയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും രാജശേഖരന് ബന്ധമുണ്ടെങ്കിലും അറിയപ്പെടുന്ന ബിജെപി അനുയായിയാണ് രാജശേഖരൻ. രാധയുടെ കുടുംബത്തിന് മുമ്പ് കോൺഗ്രസുമായായിരുന്നു ബന്ധം. രാധയുടെ അമ്മ കല്ലറ സരസമ്മ തലസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവായിരുന്നു. രാധയുടെ ഔദ്യോഗിക പേരാണ് ഉദയ ചന്ദ്രിക.
ഹർജിയിലെ ആരോപണങ്ങൾ ഇങ്ങനെ
കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമിയാണിത്. ഭൂപരിഷ്ക്കരണ നിയമം വന്നപ്പോൾ രാജകുടുംബം ഇളവ് വാങ്ങി കൈവശം വെച്ചിരുന്ന ഭൂമിയാണിത്. ഒരു കമ്പനി അവിടെ പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് സർക്കാർ രാജകുടുംബത്തിന് ഇളവ് നൽകിയത്. ഒരു ഫാക്ടറി അവിടെ ഉണ്ടായിരുന്നു. ആ ഫാക്ടറി പ്രവർത്തിച്ചിരുന്നതിനാലാണ് രാജകുടുംബത്തിനു ഇളവ് കിട്ടിയത്. ഇപ്പോൾ ഫാക്ടറി അവിടെയില്ല. ഫാക്ടറി പ്രവർത്തനം നിർത്തുമ്പോൾ ആ സ്ഥലം രാജകുടുംബത്തിന്റെ കയ്യിൽ നിന്ന് സർക്കാരിന്റെ കയ്യിലേക്ക് വന്നുചേരേണ്ടിയിരുന്നു.
രാജകുടുംബം വ്യാജ രേഖകൾ ചമച്ച് നിലവിലില്ലാത്ത ഫാക്ടറിയുടെ നിഴലിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകി. 99 വർഷത്തേക്കാണ് ഈ ഭൂമി രാജകുടുംബം പാട്ടത്തിനു നൽകിയിരിക്കുന്നത്. ഈ ഭൂമിയിലാണ് ഇപ്പോൾ കൺവെൻഷൻ സെന്റർ ഉയരുന്നത്. ഇതാണ് ഹർജിയിൽ ചൂണ്ടിക്കാട്ടപ്പെടുന്നത്. പഴയ ഫാക്ടറി അവിടെ തുടർന്നിരുന്നുവെങ്കിൽ അതെ ഫാക്ടറിയുടെ തുടർ നടത്തിപ്പിന് വേണ്ടിയാണ് എസ്.രാജശേഖരൻ നായർക്കും ഉദയചന്ദ്രികയ്ക്കും കൈമാറിയിരുന്നുവെങ്കിൽ ഈ കൈമാറ്റം സാധുവായിരുന്നു. എന്നാൽ കോടികൾ ചിലവഴിച്ചുള്ള കൺവെൻഷൻ സെന്റർ ആണ് അവിടെ ഉയരുന്നത്. ഇതോടെയാണ് ഭൂമികൈമാറ്റ വിവാദത്തിനു ചൂടുപിടിച്ചത്.
അവിടെ നിലവിലുണ്ടായിരുന്ന ഫാക്ടറി പ്രവർത്തനത്തിന് മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂ എന്നാണ് ഇളവ് നൽകിയപ്പോൾ സർക്കാർ നിബന്ധന വെച്ചത്. ഈ നിബന്ധന പാലിക്കാൻ വേണ്ടിയാണ് ആർജിഎസി എന്ന കമ്പനി അവിടെ പ്രവർത്തിക്കുന്നു എന്ന് രാജകുടുംബം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ കൺവെൻഷൻ സെന്റർ ഇപ്പോൾ ഈ ഭൂമിയിൽ കെട്ടി ഉയർത്തുന്ന ആർജിഎസി കമ്പനിയുടെ മാനേജിങ് ഡയറക്ടർമാരായ എസ്.രാജശേഖരൻ നായർക്കും ഉദയചന്ദ്രികയ്ക്കുമാണ് പഴയ കമ്പനിയുടെ പേരിൽ തിരുവിതാംകൂർ രാജകുടുംബം കൈമാറി നൽകിയത്. ഈ കൈമാറ്റമാണ് ഇപ്പോൾ വിവാദമായത്.
ഒരു കമ്പനിയും പ്രവർത്തിക്കാത്ത സ്ഥലത്താണ് വ്യാജ കമ്പനിയുടെ പേരിൽ സ്ഥലം കൈമാറ്റം നടന്നിരിക്കുന്നത്. ഫാക്ടറി പ്രവർത്തിക്കായതോടെ തന്നെ നിബന്ധനകൾ പ്രകാരം ഈ സ്ഥലം സർക്കാരിന്റെ കൈവശത്തിലേക്ക് വന്നിരുന്നു. ജില്ലാ ഭരണകൂടവും ലാന്റ് ബോർഡുമാണ് ഈ ഘട്ടത്തിൽ സ്ഥലം തിരികെ സർക്കാരിലേക്ക് തിരികെ മുതൽ കൂട്ടേണ്ടിയിരുന്നത്. പക്ഷെ ബോധപൂർവമായി തന്നെ ഏറ്റെടുക്കൽ നടത്താതെയിരുന്നു. ഹർജിയിൽ പറഞ്ഞ ഈ കാര്യങ്ങൾ ശരിയാണെന്നു മുൻപ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നു.
ഈ ഭൂമി സർക്കാർ ഭൂമിയാണെന്ന് തെളിയിക്കാനുള്ള ഒരു രേഖയും സർക്കാരിന്റെ കയ്യിലില്ല എന്നാണ് ശാസ്തമംഗലം വില്ലേജ് ഓഫീസർ മറുനാടനോട് വ്യക്തമാക്കിയത്. ഈ അന്വേഷണം ഡെപ്യൂട്ടി കളക്ടർ തലത്തിലേക്ക് അന്വേഷണം നീക്കിയപ്പോൾ തഹസിൽദാരും അന്ന് മറുനാടൻ മലയാളിയോട് പറഞ്ഞത് 75 കോടിയോളം മതിപ്പ് വരുന്ന ഈ ഭൂമി സർക്കാരിന്റെ കൈവശമാണെന്നു ഒരു തെളിവും ശേഷിക്കില്ലെന്നാണ്. ലാന്റ് ബോർഡ് തലത്തിലെ അന്വേഷണം നടക്കുന്നുണ്ടെന്നും തഹസിൽദാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. ഭൂമി സർക്കാരിന്റെത് എന്ന് ഹർജിക്കാർ ഉറപ്പാക്കിയതോടെയാണ് ഇത് സംബന്ധമായ ഹർജി ഇപ്പോൾ വിജിലൻസ് കോടതിയിൽ നല്കപ്പെട്ടിരിക്കുന്നതും.
പൂയം തിരുനാളിനു വേണ്ടിയാണ് ഈ ഫാക്ടറി രാജാവ് അവിടെ ആരംഭിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫാക്ടറി അവിടെ നിലനിൽക്കുന്നതിനാൽ ഭൂപരിഷ്ക്കരണ നിയമം വന്നപ്പോൾ ഈ സ്ഥലത്തിന്റെ കാര്യത്തിൽ രാജകുടുംബം സർക്കാരിൽ നിന്നും ഇളവ് തേടി. ഈ കാര്യത്തിൽ രാജകുടുംബത്തിന് ഇളവ് നിൽക്കുകയും ചെയ്തു. 1972ൽ ഇതുസംബന്ധമായി കേസ് വന്നിരുന്നു. രാജാവിന്റെ കൈവശമുള്ള വസ്തുക്കളെ ചൊല്ലിയായിരുന്നു കേസ് വന്നത്. രാജാവിന് ഏതൊക്കെ വസ്തുക്കൾ കൈവശം വയ്ക്കാം, ഏതൊക്കെ വസ്തുക്കൾ കൈവശമുണ്ട് എന്ന പ്രശ്നത്തെകുറിച്ചായിരുന്നു അന്നത്തെ കേസ്.
രാജാവ് അന്ന് ഒരു വിശദ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. അന്ന് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഭൂമികളുമായി കൊട്ടാരങ്ങളുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡ് ഒരു ഓർഡർ കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ അന്ന് രാജാവ് ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റിലും അധികം ഭൂമി കൈവശമുണ്ട് എന്നതാണ് പിന്നീട് ആരോപണം ഉയർന്നത്. ഈ ആരോപണത്തിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴും ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍