എംപ്ലോയിമെന്റിൽ നിന്നും ആളെ നിയമിച്ചപ്പോൾ പിരിഞ്ഞു പോകേണ്ടി വരുന്നത് 152 പേർ; സഖാക്കളായ പിൻവാതിൽക്കാരെ പറഞ്ഞുവിടില്ലന്ന് പ്രഖ്യാപിച്ച് കരുനീക്കങ്ങൾ; രോഗികളെ കൂടുതൽ ഊറ്റി സഖാക്കൾക്ക് ശമ്പളം നൽകാൻ സമ്മർദ്ദം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരാധകരെ കൂട്ടാൻ ഡി ആർ ഫാൻസ് തലവന്റെ പുതിയ അടവ്; ലക്ഷ്യം അഴിമതി പിരിവും; ഇതും ആശുപത്രി കൊള്ള തന്നെ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: സാധാരണ ഗതിയിൽ സർക്കാർ ആശുപത്രികളിലെ വികസന സമിതികളുടെ രൂപീകരണ ലക്ഷ്യം തന്നെ ആസുപത്രി വികസനവും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കലുമാണ്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ ഉദ്ദേശം നേരെ തിരിച്ചാണ്. പരമാവധി നിയമനങ്ങൾ നടത്തുക പാർട്ടിക്കാരെ ആശുപതതിയിൽ കുത്തി നിറക്കുക, അടിസ്ഥാന സൗകര്യം എങ്ങനെയിരുന്നാലും പ്രശ്നമില്ല പത്ത് നിയമനം നടക്കുമോ എന്നാണ് ഡി ആർ ഫാൻസ് തലവൻ നോക്കുന്നത്. ആശുപത്രി വരാന്തയിൽ പോലും രോഗികൾക്ക് ചികിത്സയ്ക്ക് കിടക്കേണ്ടി വരുന്ന ദുരിത കാഴ്ചകൾ നിറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കുമ്പിടി കളി രോഗികൾക്ക് കാണേണ്ടി വരുന്നത്.
ഇപ്പോഴിതാ അറ്റൻഡർ ഗ്രേഡ് 2 തസ്തികയിൽ 152 ജീവനക്കാരാണ് എംപ്ലോയിമെന്റ് വഴി ഇവിടെ സ്ഥിര നിയമനം നേടി എത്തിയിരിക്കുന്നത്. 123 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ എസ് എ റ്റി ആശുപത്രിയിലുമാണ് നിയമനം നേടിയിരിക്കുന്നത്. നടപടികൾ പാലിച്ച് സ്ഥിരം നിയമനം നേടി ഇവർ എത്തിയതോടെ ആശുപത്രിയിൽ നേരത്തെ താൽക്കാലിക നിയമനം ലഭിച്ചവരെ പിരിച്ചു വിടേണ്ടതാണ്. മുൻ കാലങ്ങളിലും ഇങ്ങനെ തന്നെയാണ് കീഴ്വഴക്കം. എന്നാൽ പുതിയ അറ്റൻഡർമാർ എത്തിയിട്ടും പഴയ ആൾക്കാരെ പിരിച്ചു വിട്ടിട്ടില്ല, അതായത് ഒരു ജോലിക്ക് രണ്ടു അറ്റൻഡന്മാർ ഇപ്പോൾ മെഡിക്കൽ കോളേജിൽ ഉണ്ട്. ഇത് വഴി ലക്ഷങ്ങളാണ് പ്രതി മാസം വെറുതെ കളയുന്നത്.
അതായത് ജോലി ചെയ്യാതെ അറ്റൻഡർഡമാർക്ക് ശമ്പളം വാങ്ങാം അതാണ് അവസ്ഥ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ സഖാക്കളായ ഈ അറ്റൻഡർമാരെ പിരിച്ചു വിടേണ്ടതില്ലന്നും ഇവരെ ആശുപത്രി വികസന സമിതിയുടെ നിയമനത്തിൽപ്പെടുത്താമെന്നുമാണ് ഡി ആർ ഫാൻസ് തലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ നിയമനം നടത്തണമെങ്കിൽ ആശുപത്രി വികസന സമിതി കൂടണം. സമിതി ചെയർമാനായ ജില്ലാ കളക്ടർ നിയമനം അംഗീകരിക്കണം. അതിനായുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ഡി ആർ ഫാൻസ് തലവൻ. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനാവൂർ നാഗപ്പനെ ഡി ആർ ഫാൻസ് തലവൻ നേരിട്ടു കാണുകയും പിരിച്ചു വിടപ്പെടലിന് വിധേയരാകാൻ പോകുന്ന ജീവനക്കാരുടെ പ്രതിനിധികളെ ജില്ലാ സെക്രട്ടറിക്ക് മുന്നിൽ എത്തിക്കുകയും ചെയ്തു.
ഫലത്തിൽ ഇല്ലാത്ത ജോലിക്കുള്ള ആളുകളുടെ നിയമനത്തിന് പാർട്ടി അംഗീകാരം ചുളുവിൽ ഒപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. എന്തായാലും താല്ക്കാലിക അറ്റൻഡർമാരെ വഴിയാധാരമാക്കില്ലന്ന് ഡി ആർ ഫാൻസ് തലവൻ തീരുമാനം എടുത്തു കഴിഞ്ഞു. എന്നാൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി നടത്തുന്ന ഫാർമസിയിലോ സ്കാനിങ് സെന്ററിലോ ഒഴിവുകൾ ഇപ്പോൾ ഇല്ല, ഉണ്ടെങ്കിലും ആ ഒഴിവുകളിലേക്ക് ഈ അറ്റൻഡർമാരെ നിയമിക്കാനും കഴിയില്ല. ജോലി ഇല്ലാതെ നിയമനം നല്കേണ്ടി വരുന്ന ഈ അറ്റൻഡർമാർക്ക് വേണ്ടി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രതിമാസം 40 ലക്ഷം രൂപ അധികമായി കണ്ടെത്തേണ്ടിവരും. ഇത് എച്ച് ഡി സി യുടെ വാരിക്കുഴി തോണ്ടുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പരിഞ്ഞു പോകുന്നവരിൽ നിന്ന് വലിയ തുക പിരിച്ചെടുക്കാനുള്ള ഡി ആർ ഫാൻസ് തലവന്റെ നീക്കമായും ഇതിനെ കാണുന്നവരുണ്ട്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയിൽ എച്ച് ഡി സിയെ എത്തിക്കണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതായത് താൽക്കാലികക്കാരെ എച്ച ഡി സി സ്റ്റാഫുകൾ ആക്കുമ്പോൾ തന്നെ എച്ച് ഡി സി യുടെ വരുമാനത്തിൽ വർദ്ധനവ് വരുന്നില്ല ഇതാണ് ഇനി ഉണ്ടാക്കാൻ പോകുന്ന വലിയ പ്രതിസന്ധി അതായത് നിലവിലെ എച്ച് ഡി സി ജീവനക്കാരുടെ ശമ്പളത്തെ പോലും ഈ മണ്ടൻ തീരുമാനം ബാധിച്ചേക്കും. ആശുപത്രി വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇടപെടേണ്ട എച്ച് ഡി സി കമ്മിറ്റി മെഡിക്കൽ കോളേജിൽ പിന്നോട്ടാണ് എന്നതിന്റെ നേർ ചിത്രം ഞങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
കഴിഞ്ഞ ദിവസം മറുനാടൻ മലയാളി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പകർത്തിയ ചില ദൃശ്യങ്ങളാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഗതികേടിന്റെ കഥ വിവരിക്കുന്നത്. ഈ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ കാട്ടുന്നത് രോഗീ ദുരിതത്തിന്റെ നേർചിത്രമാണ്.
കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിന്നിരുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളേജ് 70 തിന്റെ നിറവിലാണ്. ഇങ്ങനെയുള്ള മെഡിക്കൽ കോളേജിനാണ് ഈ ദുരവസ്ഥയെന്നതാണ് യാഥാർത്ഥ്യം. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ ഈ മെഡിക്കൽ കോളേജിന്റെ മോക്ഷ പ്രാപ്തിക്ക് അനിവാര്യതയാണ്. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം അനധികൃത നിയമനങ്ങളുടെ സാധ്യതകളാണ് ആശുപത്രി വികസന സമിതി ഇവിടെ നടത്തുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് നിറയുന്നത്. ഈ സാഹചര്യത്തിലാണ് മറുനാടൻ ക്യാമറ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സത്യം തേടിയെത്തിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി തിരക്ക് പതിവിലും കുറഞ്ഞ ദിവസമാണ് ഞായർ. ( സെപ്റ്റംബർ 18) ഈ ദിവസം പകർത്തിയ ദൃശ്യങ്ങളാ ണ് ഞങ്ങൾ പുറത്ത് വിട്ടത്.,പടികെട്ടിന് താഴെയും ഇടനാഴികളിലും പോലും തലചായ്ക്കാൻ ഇടമില്ലാതെ നട്ടം തിരിയുകയാണ് രോഗികളും കൂട്ടിരിപ്പു കാരും. ഡ്രിപ്പിന് കാനില കൈകളിൽ കുത്തിയവരും, തലയിലും കൈകാലുകളിലും മുറിവേറ്റവരും കിടക്കുന്നതാകട്ടെ ശുചിമുറിയുടെ ശോച്യാവസ്ഥയ്ക്ക് സമീപത്തും. വാർഡുകളിൽ രോഗികളുടെ ബാഹുല്യവുമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കോടികൾ മുടക്കുന്നുവെന്ന് സർക്കാർ വീമ്പു പറയുമ്പോഴാണ് ഈ ദൃശ്യങ്ങൾ മറുനാടന് കിട്ടുന്നത്.
കോവിഡും ഡെങ്കിപ്പനിയും പകർച്ചപ്പനിയുമൊക്കെ ഭീതി വിതയ്ക്കുന്ന സഹാചര്യത്തിലാണ് ഇങ്ങനെ രോഗികൾ ദുരവസ്ഥ നേരിടുന്നതെന്ന കാര്യം അധികൃതർ വിസ്മരിക്കുന്നതിന് പ്രത്യക്ഷ ഉദാഹരണം കൂടിയാണ് ഈ ദുരിത കാഴ്ചകൾ. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പ്രത്യേക പ്ലാന്റ് സ്ഥാപിക്കുമെന്ന് ഗീർവാണം മുഴക്കിയ അധികാരികൾ ചില ഉത്തരേന്ത്യ സംസ്ഥാനങ്ങളെ നോക്കി പതിവായി കൊഞ്ഞനം കുത്തുന്നതിനിടെ സ്വന്തം മൂക്കിന് താഴെ ഒരേ ഓക്സിജൻ സിലിണ്ടറിൽ നിന്ന് രണ്ട് രോഗികൾക്കോ അതിലധികം രോഗികൾക്കോ ഓക്സിജൻ പകുത്ത് നൽകുന്ന കാഴ്ച കണ്ടില്ലെന്ന് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നുണ്ട്.
ആതുര സേവന മേഖലയോട് ഇത്തിരിയെങ്കിലും ആത്മാർത്ഥത അധികാരികൾക്കോ വകുപ്പിനോ ഉണ്ടായിരുന്നെങ്കിലെന്ന് മലയാളി മൂക്കത്ത് വിരൽ വച്ച് ചോദിച്ച് പോകുന്നത് ഇത്തരം കാഴ്ചകൾ കാണുമ്പോഴാണെന്നതാണ് പരമാർഥം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. സക്നിംഗിന് പോയാൽ ആഴ്ച ഒന്നെങ്കിലും കഴിയണം അതാണ് ജി എച്ചിലെ ദുരവസ്ഥ. സാധാരണക്കാരിൽ സാധാരണക്കാരെത്തുന്ന ജി എച്ചിലെ ദുരവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ഇതിനകം വിമർശനം ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ.സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്