Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂങ്കുളത്തെ വീട് വളഞ്ഞ് കസ്റ്റംസിന്റെ മിന്നൽ റെയ്ഡ്; കോൺസുലേറ്റിലെ മുൻ പി ആർ ഒയുടെ നേതൃത്വത്തിൽ നടന്നത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായ സ്വർണ്ണ കടത്ത്; ചോദ്യം ചെയ്തപ്പോൾ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള കരാറിന്റെ മറവിൽ നടന്നത് വൻ കള്ളക്കടത്ത്; മുൻ ജീവനക്കാരനെ കൈയൊഴിഞ്ഞ് യുഎഇ കോൺസുലേറ്റ്; സരിത്തിനെ അറസ്റ്റ് ചെയ്യും; ഡിപ്ലോമാറ്റിക് ബാഗേജ് തട്ടിപ്പിൽ കോൺസുലേറ്റിലെ മലയാളി സുന്ദരിയും സംശയ നിഴലിൽ

പൂങ്കുളത്തെ വീട് വളഞ്ഞ് കസ്റ്റംസിന്റെ മിന്നൽ റെയ്ഡ്; കോൺസുലേറ്റിലെ മുൻ പി ആർ ഒയുടെ നേതൃത്വത്തിൽ നടന്നത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായ സ്വർണ്ണ കടത്ത്; ചോദ്യം ചെയ്തപ്പോൾ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള കരാറിന്റെ മറവിൽ നടന്നത് വൻ കള്ളക്കടത്ത്; മുൻ ജീവനക്കാരനെ കൈയൊഴിഞ്ഞ് യുഎഇ കോൺസുലേറ്റ്; സരിത്തിനെ അറസ്റ്റ് ചെയ്യും; ഡിപ്ലോമാറ്റിക് ബാഗേജ് തട്ടിപ്പിൽ കോൺസുലേറ്റിലെ മലയാളി സുന്ദരിയും സംശയ നിഴലിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിനെ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യാൻ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കസ്റ്റംസിന് കിട്ടിയത്. തട്ടിപ്പിന്റെ ആഴം വലുതാണ്. കോൺസുലേറ്റിലെ വനിതാ ഉദ്യോഗസ്ഥയും സംശയ നിഴലിലാണ്. സരിതിന്റെ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നിർണ്ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ മാഫിയാ സംഘം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.

ദുബായിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ മടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ആറുമാസം മുമ്പ് വരെ ഇയാൾ കോൺസുലേറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് ജോലി രാജിവയ്ക്കുകയായിരുന്നു. തിരുവനന്തപുരത്ത് പൂങ്കുളത്താണ് വീട്. പൂങ്കുളത്തെ വീട് വളഞ്ഞ് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു.

ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്. ഈ കാര്യങ്ങൾക്ക് ചുമതല നൽകിയിരുന്നത് കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെയാണ്. ഇതിന്റെ മറവിൽ വലിയ കടത്ത് നടന്നുവെന്നാണ് വിലയിരുത്തൽ.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുള്ള അധികാരം കോൺസുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വർണം ആർക്കുവേണ്ടി എത്തിച്ചു എന്നത് കസ്റ്റംസ് വിശദമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

30 കിലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സ്വർണ്ണവേട്ടയാണിത്. ഡിപ്ലാമാറ്റിക് ബാഗേജിലൂടെ നടന്ന സ്വർണ്ണ കടത്ത് കസ്റ്റംസിനേയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ മുമ്പും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടാകമെന്ന സംശയമാണ് സജീവമാകുന്നത്. ബാഗേജിൽ സ്വർണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. പാഴ്‌സൽ രൂപത്തിലാണ് ഇതെത്തിയത്. കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് ബാഗേജിലുള്ളത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാൽ പരിശോധനകളും മറ്റും വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. കോവിഡ് കാലമായതു കൊണ്ടു തന്നെ ബാഗേജുകളിൽ വലിയ പരിശോധനയും നടക്കാറില്ല.

ദുബായിൽ നിന്നാണ് പാഴ്‌സൽ എത്തിയത്. തിരുവനന്തപുരം മണക്കാടാണ് യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. കോൺസുലേറ്റിനെതിരെ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇവിടേക്ക് കടന്നു കയറി ആരേയും ചോദ്യം ചെയ്യാൻ കഴിയില്ല. ഈ സാഹചര്യമെല്ലാം മനസ്സിലാക്കിയുള്ള സ്വർണ്ണ കടത്താണ് നടന്നത്. നേരത്തെ തിരുവനന്തപുരത്തു കൂടിയുള്ള സ്വർണ്ണ കടത്തിൽ വലിയ അന്വേഷണം ഏജൻസികൾ നടത്തിയിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ അടക്കം കുടുങ്ങി. ഈ അന്വേഷണങ്ങൾക്കൊപ്പം കോവിഡ് കൂടി എത്തിയതോടെ കടത്തുകാരെ കിട്ടാതെയായി. ഇതോടെ പുതിയ മാർഗ്ഗങ്ങൾ സ്വർണ്ണക്കടത്തുകാർ കണ്ടെത്തുകയായിരുന്നു. ഇതിന് വേണ്ടി കോൺസുലേറ്റിനെ പോലും ഉപയോഗിക്കുകയാണ് കള്ളക്കടത്തുകാർ എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഈ സംഘത്തിനുള്ള ഉന്നത ബന്ധങ്ങളുടെ തെളിവ് കൂടിയാണ് ഇത്. സ്വർണ്ണകടത്തിനെതിരെ കേന്ദ്ര ഏജൻസികൾ അതിശക്തമായ നടപടികൾ തിരുവനന്തപുരത്ത് എടുത്തിരുന്നു. ഇതേ തുടർന്നാണ് പുതിയ മാർഗ്ഗങ്ങൾ കടത്തുകാർ തേടുന്നത്.

കോൺസുലേറ്റുള്ള വസ്തുവകകളാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ വരാറുള്ളത്. ഇവിടെ ജോലി ചെയ്യുന്നവർക്ക് വേണ്ട സാധനങ്ങൾ. നയതന്ത്ര പരിരക്ഷ ഉള്ള ഈ ബാഗേജുകൾ സാധാരണ കസ്റ്റംസ് പരിശോധിക്കില്ല. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധത്തെ പോലും അത് ബാധിക്കുമെന്നതിനാലാണ് ഇത്. എന്നാൽ അതിശക്തമായ സൂചനയും വിവരവും കിട്ടിയതു കൊണ്ടാണ് അത് തിരുവനന്തപുരത്ത് പരിശോധിച്ചത്. കസ്റ്റംസിന്റെ ഉറച്ച നിലപാടാണ് സ്വർണ്ണ കടത്തിന്റെ പുതിയ സാധ്യത പുറത്താക്കിയത്. കോവിഡു കാലത്തും സ്വർണ്ണകടത്ത് സംഘം സജീവമാണെന്ന് തെളിയിക്കുന്നതാണിത്.

കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്താൽ മാത്രമേ ഡിപ്ലോമാറ്റിക് ബാഗേജിൽ വ്യക്തത വരൂ. ഇതിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും ഇത് യുഎഇ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP