വിളക്ക്-പാത്ര വിൽപ്പനയുടെ മറവിൽ കടൽ കടക്കുക പുരാതനമൂല്യമുള്ള ക്ഷേത്ര സാമഗ്രികൾ; സ്വർണ പണയം വഴി പ്രതിവർഷം പലിശയായി ലഭിക്കുക 240 കോടിയെന്നു അനുമാനം; ഉരുക്കുമ്പോൾ നഷ്ടമാകുന്ന സ്വർണ്ണത്തെക്കുറിച്ച് ആശങ്കയും ശക്തം; ക്ഷേത്ര ആഭരണങ്ങൾ പണയം വെച്ച് സ്ട്രോംഗ് റൂമുകൾ ഒഴിവാക്കുമ്പോൾ സ്ട്രോംഗ് റൂം ഗാർഡുമാർക്കായി അപേക്ഷ ക്ഷണിച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്; അഴിമതിക്കൊപ്പം നിയമന കോഴയും! ലോക് ഡൗൺ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവാദം പുകയുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിനുള്ള നീക്കങ്ങൾക്ക് പിന്നിൽ ദുരൂഹത. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് പാത്രങ്ങളും നിലവിളക്കുകളും ലേലം ചെയ്യാനുള്ള നീക്കവുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോകുന്നത്. വിത്തെടുത്ത് കുത്താനുള്ള ദേവസ്വം ബോർഡ് നീക്കമായാണ് നടപടി വീക്ഷിക്കപ്പെടുന്നത്. വിളക്ക്-പാത്ര വിൽപ്പനയുടെ മറവിൽ ക്ഷേത്രങ്ങളിലെ പുരാതനമൂല്യമുള്ള ഒട്ടനവധി സാധനങ്ങൾ കടൽ കടക്കും എന്നാണ് വിൽപ്പനയുമായി ബന്ധപ്പെട്ടു ദേവസ്വത്തിന്റെ അകത്തളങ്ങളിൽ നിന്നും ഉയരുന്ന സംസാരം. 2012-ൽ നടത്താൻ കഴിയാതിരുന്ന നീക്കമാണ് ലോക്ക് ഡൗണിന്റെ മറവിൽ നടക്കുന്നത്. അഴിമതിയാരോപണങ്ങൾ നേരിടാത്ത ഒരു ദേവസ്വം ഭരണ സമിതിപോലും ട്രാവൻകൂർ ദേവസ്വത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ബോർഡ് നീക്കങ്ങളെക്കുറിച്ച് ഭക്തർക്ക് സംശയങ്ങൾ ഉയരുന്നത്.
വിൽപ്പന സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നൽകിയ വാർത്താക്കുറിപ്പും സംശയാസ്പദമായി തന്നെ നിൽക്കുകയാണ്. സ്വർണ്ണത്തിന്റെയും,വിളക്കുകൾ, പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. ആ പ്രക്രിയ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കണക്കെടുപ്പ് പൂർത്തിയായശേഷം കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ. അതായത് കോടതി അനുമതി ലഭിച്ചാൽ പാത്രങ്ങൾക്കും വിളക്കുകൾക്കും ഒപ്പം സ്വർണം കൂടി ലേലത്തിൽ വിൽക്കും എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. അതായത് ഹൈക്കോടതി അനുമതി ലഭിച്ചാൽ സ്വർണം കൂടി തൂക്കി വിൽക്കും എന്നാണ് വിശദീകരണക്കുറിപ്പിൽ പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാൽ ഈ വാചകത്തിന്റെ മുകളിൽ പറയുന്നത് വിവിധ സ്ട്രോംഗ്റൂമുകളിലുള്ള ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടതല്ലാത്ത സ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി ബാങ്കിൽ പണയം വെയ്ക്കുന്ന കാര്യമാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബോർഡ് നടത്തുന്ന നീക്കങ്ങളായാണ് വിളക്കുകളും പാത്രങ്ങളും തൂക്കി വിൽക്കുന്ന നടപടികൾക്ക് നൽകുന്ന വിശദീകരണം. സ്വർണം പണയം വച്ചാൽ വർഷം 240 കോടിയോളം രൂപ ബോർഡിനു ലഭിക്കും എന്നാണ് അനൗദ്യോഗികമായ കണക്കുകൾ. ഇതിൽ തന്നെ 20 കോടി രൂപ മാസം ലഭിക്കും. അതിനാണ് ഗോൾഡ് ഉരുക്കി പണയം വെയ്ക്കാനുള്ള നീക്കം നടത്തുന്നത്. ചിരപുരാതനമായ വിളക്കുകളും പാത്രങ്ങളുമാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ കൈവശമുള്ളത്. ഇതിൽ പലതിനും രാജഭരണ കാലത്തോളം പഴക്കവും വരും. പഴക്കമാണ് ഇവയുടെ മുഖമുദ്ര. ഈ പാത്രങ്ങളും വിളക്കുകളുമാണ് തൂക്കിവിൽക്കാൻ ബോർഡ് പദ്ധതിയിടുന്നത്. തൂക്കി വിൽക്കുമ്പോൾ ഒരിക്കലും പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള വില ലഭിക്കുകയുമില്ല. അതുമല്ല ഗോൾഡ് ഉരുക്കുമ്പോൾ എത്ര ഗോൾഡ് ഉരുക്കുമ്പോൾ നഷ്ടമാകും എന്നതിനും കണക്കുകളില്ല. അതുകൊണ്ട് തന്നെയാണ് ദേവസ്വം ബോർഡ് നീക്കങ്ങൾ ഭക്തജനങ്ങൾ സംശയാസ്പദമായ നീക്കങ്ങളായി കാണുന്നത്.
മുൻ ദേവസ്വം കമ്മിഷണർ ആണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ്. ആ വാസു ഇരിക്കുമ്പോൾ ഇതിലും ഇതിലധികവും സംഭവിക്കും എന്നാണ് ബോർഡുമായി ബന്ധപ്പെട്ടവർ മറുനാടനോട് വിശദീകരിക്കുന്നത്. നിയമാനുസൃതമായല്ലാതെ സ്വന്തം ഇച്ഛയ്ക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരുദ്യോഗസ്ഥൻ എന്ന രീതിയിലാണ് വാസു വീക്ഷിക്കപ്പെട്ടത്. ഒരു ബോട്ടിൽ അമ്പത് ആളുകൾക്കേ ഇടമുള്ളുവെങ്കിൽ അയ്യായിരം ആളെ കയറ്റാൻ നോക്കുന്ന രീതിയിലാണ് വാസു ഇടപെടൽ നടത്തുക. അതുകൊണ്ടൊക്കെ തന്നെയാണ് വിളക്ക്-പാത്രം വിൽപ്പന സംശയക്കണ്ണോടെ വീക്ഷിക്കപ്പെടുന്നത്. വൻ അഴിമതിക്ക് സാധ്യതയുള്ള ഇടപാടാണ് എന്നുള്ള സൂചനകൾ തന്നെയാണ് ഇടപാടുമായി ബന്ധപ്പെട്ടു ഉയരുന്നത്. മുൻപ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വലിയ വലുപ്പമുള്ള പുരാതനമായ കമ്പവിളക്കുണ്ടായിരുന്നു. ദേവസ്വം അധികൃതരുടെ ഉള്ളിൽ നിന്നുള്ള നീക്കത്തെ തുടർന്ന് ഈ വിളക്ക് ഉത്തരവാദപ്പെട്ടവർ തന്നെ തൂക്കിവിറ്റു. ഇത് വൻ വിവാദത്തിനാണ് അന്ന് തിരികൊളുത്തിയത്. അതുകൊണ്ട് തന്നെ വിളക്ക്-പാത്ര വിൽപന വരുമ്പോൾ ഭക്തർ ഇത് കൂടി ഓർത്തെടുക്കുകയാണ്. ദേവസ്വത്തിലെ മുണ്ടക്കയം ഗ്രൂപ്പിലുള്ള ആറേക്കർ സ്ഥലത്ത് രണ്ടു മൂന്നു ഏക്കർ കയ്യേറ്റത്തിൽ നഷ്ടമായി. ഇതിനെതിരെ ദേവസ്വം ഒരു നീക്കവും നടത്തിയില്ല. ഭക്തർ സമിതി രൂപീകരിച്ച് കേസിന് പോയപ്പോൾ കക്ഷി ചേരാൻ പോലും നിൽക്കാത്ത നിലപാടാണ് ദേവസ്വം കൈക്കൊണ്ടത്.
ദേവസ്വം ബോർഡ് ആഭരണങ്ങൾ ഇരിക്കുന്നത് സ്ട്രോംഗ് റൂമുകളിലാണ്. സ്ട്രോംഗ് റൂമുകൾ കുറയ്ക്കുക, അതേ സമയം സാമ്പത്തിക നേട്ടം കൈവരിക്കുക എന്ന ലകഷ്യത്തോടെയാണ് സ്ട്രോങ്ങ് റൂമിലെ ആഭരണങ്ങൾ പണയംവെച്ച് സ്ട്രോംഗ് റൂം കുറയ്ക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ നടപടികൾ അവസാനഘട്ടത്തിലാണ് എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിക്കുന്നത്. എന്നാൽ സ്ട്രോങ്ങ് റൂം കുറയ്ക്കുക എന്ന തീരുമാനം ബോർഡ് കൈക്കൊള്ളുമ്പോൾ തൊട്ടടുത്തിരുന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്ട്രോംഗ് റൂം ഗാർഡുമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എൻ.രാജഗോപാലൻ നായരും ഒരേ തൂവൽ പക്ഷികളുമാണ്. സ്ട്രോംഗ് കുറയ്ക്കാൻ ആഭരണങ്ങൾ പണയപ്പെടുത്താൻ തീരുമാനിക്കുമ്പോൾ എന്തിനു സ്ട്രോംഗ് റൂം ഗാർഡുമാരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിക്കണം. ദേവസ്വം ധൂർത്ത് വെട്ടിക്കുറച്ചാൽ തന്നെ ദേവസ്വത്തിനു നിലനിൽപ്പ് സാധ്യമാണ് എന്ന് ബോർഡ് അഭ്യുദയകാംക്ഷികൾ ഈ കൊറോണ കാലത്തും വിരൽ ചൂണ്ടുന്നത് ഇത്തരം കാര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്.
അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതല്ലാത്ത ഗോൾഡിന്റെ കണക്കെടുപ്പ് നടത്താൻ ദേവസ്വത്തിലെ ഇരുപത് ഗ്രൂപ്പുകൾക്ക് ബോർഡ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഗ്രൂപ്പുകൾക്ക് 18 സ്ട്രോംഗ് റൂം ആണുള്ളത്. ഇവർ തകൃതിയായി ഗോൾഡിന്റെ കണക്കെടുപ്പ് നടത്തുന്നുണ്ട്. ആഭരണങ്ങൾ മാറ്റിയാൽ സ്ട്രോംഗ് റൂം കുറയ്ക്കാം. സ്ട്രോംഗ് റൂം കുറച്ചാൽ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാം. ഈ രീതിയിൽ നീക്കങ്ങൾ നടത്തുമ്പോഴാണ് മറുവശത്ത് സ്ട്രോംഗ് റൂം ഗാർഡുമാരുടെ റിക്രൂട്ട്മെന്റും നടത്തുന്നത്. ദേവസ്വത്തിൽ സ്റ്റോക്കുള്ള ടൺ കണക്കിനുള്ള പാത്രങ്ങളും നിലവിളക്കുകളുടെയും കണക്കെടുപ്പ് തുടങ്ങുകയും അത് ഏകദേശം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുമുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തെ ലോക്ക്ഡൗണിൽ ദേവസ്വം ബോർഡ് നഷ്ടം 200 കോടി കവിഞ്ഞുവെന്നാണ് ബോർഡ് പ്രസിഡന്റ് എൻ.വാസു വ്യക്തമാക്കുന്നത്. ഓരോ മാസവും നൂറ് കോടിയുടെ നനഷ്ടമാണ് ബോർഡിനു വരുന്നത്. പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങളിൽ അധികമുള്ള വിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനുള്ള നീക്കം നടത്തുന്നത്. ഇതിനു ഹൈക്കോടതിയുടെ അനുമതി തേടും എന്നാണ് വാസു വ്യക്തമാക്കുന്നത്. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രതിമാസം വേണ്ട ചെലവ് ഏതാണ്ട് 50 കോടിയോളം രൂപയാണ്. ലോക്ക് ഡൗൺ ആയതിനാൽ ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നു. വരുമാനവുമില്ല. അതിനാണ് ഈ നീക്കം എന്നാണ് ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നത്.
വിളക്ക്-പാത്രം വിൽപ്പന: ബോർഡ് ഇറക്കിയ വിശദീകരണം:
തിരുവിതാംകൂർ ദേവസ്വംബോർഡ് വക സ്വർണം,നിലവിളക്കുകൾ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു.ദേവസ്വം ബോർഡിന്റെ സ്ട്രോംഗ്റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള നിത്യോപയോഗത്തിലില്ലാത്ത സ്വർണം ബാങ്കുകളിൽ ഏൽപ്പിക്കുന്നത് സംബന്ധിച്ചും വിവിധ ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ചിട്ടുള്ളതും ഉപയോഗത്തിലില്ലാത്തതുമായ വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെ ലേലം സംബന്ധിച്ചും ചില മാധ്യമങ്ങളിൽ വന്ന വാർത്ത അവ്യക്തവും തെറ്റിദ്ധാരയുണ്ടാകുവാൻ സാധ്യതയുള്ളതുമാണെന്ന്തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ വ്യക്തമാക്കി.തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ വേണ്ടി കൂടുതൽ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിലേക്ക് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാനായി ഒരുസമിതിയെ ദേവസ്വംബോർഡ് നിയോഗിച്ചിരുന്നു.ബോർഡിന്റെ വിവിധ സ്ട്രോംഗ്റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളതും, ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് അല്ലാത്തതുമായ സ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി, ആയത് റിസർവ്വ് ബാങ്ക് പദ്ധതി പ്രകാരം ,ബാങ്കിൽ ഏൽപ്പിച്ചാൽ ആയതിന്റെ മൂല്യത്തിന് അനുവദനീയമായ പലിശ ബോർഡിന് ലഭിക്കുമെന്ന് പ്രസ്തുത പഠനസമിതി ശുപാർശ ചെയ്തിരുന്നു.
വിവിധ ദേവസ്വങ്ങളിലായി ഭക്തർ നടക്കുവെയ്ക്കുന്ന വിളക്കുകൾ വലിയതോതിൽ അതാത് ദേവസ്വങ്ങളിൽ കെട്ടിക്കിടക്കുകയാണ്.ഇവ സൂക്ഷിക്കുവാനുള്ള സൗകര്യം ഒട്ടുമിക്ക ദേവസ്വങ്ങളിലും ഇല്ല.വർഷങ്ങളായി കുമിഞ്ഞു കൂടിക്കിടക്കുന്ന വിളക്കുകളിൽ ഒരുഭാഗം കാലാകാലങ്ങളായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ബോർഡ് വിലയിരുത്തി.അവയും ക്ഷേത്രങ്ങളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്നും പഠന സമിതി ശുപാർശ ചെയ്തിട്ടുള്ളതാണ്.കോവിഡ്- 19 നെതിരായ പ്രതിരോധ നടപിടകളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ദേവസ്വംബോർഡിന്റെ ശബരിമലയുൾപ്പെടെയുള്ള എല്ലാക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്.ഇതുമൂലം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വരുമാനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പഠനസമിതയുടെ മേൽപ്പറഞ്ഞ ശുപാർശ ബോർഡ് തത്വത്തിൽ അംഗീകരിക്കുകയും ബോർഡിന്റെ വകയായുള്ള സ്വർണ്ണത്തിന്റെയും,വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി.ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കണക്കെടുപ്പ് പൂർത്തിയായശേഷം ബഹു.കേരളഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണ്.വാർത്തകളുടെ തലക്കെട്ടുകൾ അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.തികച്ചും സദുദ്ദേശത്തോടുകൂടിയതും ഭക്തജനങ്ങളുടെ വികാരങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്തതുമായ പ്രസ്തുത നടപടിയോട് പൂർണ്ണമായി സഹകരിക്കണമെന്ന് മുഴുവൻ ഭക്തജനങ്ങളോടും ബോർഡ് അഭ്യർത്ഥിക്കുകയാണെന്നും പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ പറഞ്ഞു.
Stories you may Like
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?
- ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്ന ഐസക്കിന്റെ വാദം പൂർണമായി പൊളിയുന്നു
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്