വില്ലൻ പുറത്തേക്ക് പോയപ്പോൾ അകത്തേക്ക് കയറിയ പൊലീസ് കണ്ടത് ജർമൻകാരി ഭാര്യയെ മാത്രം; ഒരു മുറിയിൽ ശ്വാസമടക്കി ആറ് മണിക്കൂർ കാത്തിരിപ്പ്; ഒടുവിൽ 'ഒക്കാഫോർ' എത്തിയപ്പോൾ വളഞ്ഞ പൊലീസ് സംഘത്തെ അയാൾ കുടഞ്ഞെറിഞ്ഞു; ഒതുങ്ങിയത് ഇൻസ്പക്ടർ തോക്കെടുത്ത് തലയ്ക്ക് ചൂണ്ടിയപ്പോൾ; ബെംഗളൂരുവിൽ ലഹരി രാജാവിനെ പാലാരിവട്ടം പൊലീസ് പിടികൂടിയത് അതിസാഹസികമായി
ആർ പീയൂഷ്
കൊച്ചി: കേരളത്തിലേക്ക് വ്യാപകമായി ലഹരി മരുന്ന് കടത്തുന്ന ഒക്കാഫോർ എസേ ഇമ്മാനുവൽ (36) എന്ന നൈജീരിയൻ സ്വദേശിയെ പാലാരിവട്ടം പൊലീസ് പിടികൂടിയത് അതി സാഹസികമായാണ്. ബംഗളൂരുവിലെ കെ.ആർ പുരത്തെ ഇയാളുടെ വീട്ടിൽ 6 മണിക്കൂർ ഒളിച്ചിരുന്നായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ. പ്രതിയെ കീഴടക്കാൻ പൊലീസ് തോക്കെടുക്കേണ്ടിയും വന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥൻ പാലാരിവട്ടം എസ്.എച്ച്.ഓ എസ്.സനലും സംഘവും നേരത്തെ പിടിയിലായ ഒക്കാഫോറിന്റെ ഇടപാടുകാരൻ ഫോർട്ട് കൊച്ചി സ്വദേശി വർഗ്ഗീസ് ഫെർണ്ണാണ്ടസുമായി ബംഗളൂരുവിൽ എത്തുന്നത്. കെ.ആർ പുരത്തെ താവളം ഇയാൾ കാണിച്ചു കൊടുത്തെങ്കിലും മറ്റ് കൂട്ടാളികൾ അവിടെയുണ്ടായിരുന്നതിനാൽ പൊലീസിന് അവിടേക്ക് കയറാൻ കഴിഞ്ഞില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച ഒക്കാഫോർ എസേ ഇമ്മാനുവൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയപ്പോഴാണ് പൊലീസ് വീടിനുള്ളിലേക്ക് കയറിയത്. വീട്ടിൽ ആ സമയം ഇയാളുടെ ഭാര്യ ജർമ്മൻ സ്വദേശിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് ഇവരെ ഒരു മുറിയിലാക്കിയ ശേഷം ഫോൺ പിടിച്ചു വച്ചു. പിന്നീട് ഒക്കാഫോർ വരാനായുള്ള കാത്തിരിപ്പ്. 6 മണിക്കൂർ ഇയാൾ വരാനായി പൊലീസ് സംഘം ഒരു മുറിയിൽ ശ്വാസം അടക്കിപിടിച്ചിരുന്നു. ഒടുവിൽ ഒക്കാഫോർ വീട്ടിലേക്ക് കയറി ഉടൻ തന്നെ പൊലീസ് സംഘം വളഞ്ഞു.
അപരിചതരെ കണ്ടതോടെ വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് സംഘം വട്ടം പിടിച്ചു കഴിഞ്ഞിരുന്നു. കേരളാ പൊലീസ് ആണെന്ന് പറഞ്ഞെങ്കിലും വിശ്വാസം വന്നില്ല. തന്നെ കൊല്ലാനായി എത്തിയ മറ്റേതോ സംഘമാണെന്നാണ് ഒക്കാഫോർ കരുതിയത്. പൊലീസുമായി ബല പ്രയോഗം നടത്തി രക്ഷപെടാനുള്ള ശ്രമം ഇയാൾ നടത്തി. ആരോഗ്യവാനായ ഒക്കാഫോർ പൊലീസിനെ കുടഞ്ഞെറിഞ്ഞ് രക്ഷപെടും എന്ന് ഉറപ്പായതോടെ ഇൻസ്പെക്ടർ തോക്കെടുത്ത് തലക്കു ചൂണ്ടി. അടങ്ങിയില്ലെങ്കിൽ വെടി പൊട്ടിക്കുമെന്ന് ഭീഷണിയും മുഴക്കി. ഇതോടെയാണ് ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ ഭാര്യക്ക് ലഹരി ഇടപാടിൽ പങ്കില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ അതിനാൽ അവരെ കസ്റ്റഡിയിലെടുത്തില്ല. ജർമ്മൻ സ്വദേശിനിയായ ഇവരെ ഗോവയിൽ വച്ചാണ് ഒക്കാഫോർ പരിചയപ്പെടുന്നത്. പിന്നീട് ഇവർ ഭാര്യാ ഭർത്താക്കന്മാരായി ഒന്നിച്ചു കഴിയുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി പൊലീസ് വളരെ വേഗം തന്നെ ബംഗളൂരു വിട്ടു. അവിടെ ഏറെ നേരം തങ്ങിയാൽ സംഘാംഗങ്ങൾ പ്രതിരോധവുമാെത്തിയാൽ പ്രതി രക്ഷപെടും.
ജീവൻ പണയംവച്ചാണ് 6 മണിക്കൂർ ഒക്കാഫോർ എസേ ഇമ്മാനുവലിന്റെ വീട്ടിൽ കഴിഞ്ഞതെന്ന് പൊലീസ് സംഘം പറഞ്ഞു. കാരണം, ഇയാളുടെ ഒപ്പം നിരവധി പേർ ഉണ്ട്. അവർ ഒന്നിച്ചാണ് വരുന്നതെങ്കിൽ പ്രതിരോധിക്കാൻ മറ്റു മാർഗ്ഗങ്ങളില്ല. കർണ്ണാടക പൊലീസിന്റെ സഹായം തേടിയാൽ ഒരു പക്ഷേ ആ വിവരം ചോർന്നു പോയേക്കാം. എങ്കിലും എങ്ങനെയെങ്കിലും പ്രതിയെ പിടിക്കണം എന്ന ഉറച്ച തീരുമാനത്തിൽ തന്നെ നിൽക്കുകയായിരുന്നു. അങ്ങനെയാണ് കേരളത്തിലേക്ക് രഹരി കടത്തുന്ന പ്രധാനിയായ ആഫ്രിക്കക്കാരനെ പിടികൂടാൻ കഴിഞ്ഞത്. മാസങ്ങളായി സിറ്റി പൊലീസിനെ വലയ്ക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായിരിക്കുന്നത്. സംഘം കഴിഞ്ഞ ആറു മാസത്തിനിടെ ഇവിടേക്കു കടത്തിയത് നാലരക്കിലോ എം.ഡി.എം.എ ആണെന്ന് പൊലീസ് പറഞ്ഞു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിൽ ഇരുചക്ര വാഹനത്തിൽനിന്നും എ.ടി.എസ്(ആൻഡ് ടെററിസ്റ്റ് സ്ക്വാഡ്) 102.04 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തെ പിന്തുടർന്നു പോയതാണ് പൊലീസിനെ വൻ ലഹരി മരുന്നു സംഘത്തെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഹാരോൺ സുൽത്താൻ എന്ന ആളെ കഴിഞ്ഞ 20നാണ് എ.ടി.എസിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയത്. പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട അലൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരപ്രകാരം ബംഗളൂരുവിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി കടത്തിയിരുന്ന ഫോർട്ട്കൊച്ചി സ്വദേശി വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെപ്പറ്റി വിവരം ലഭിച്ചു. ഇയാളെ പിന്തുടർന്നു കണ്ടെത്തി 13ന് അറസ്റ്റു ചെയ്തതാണ് നിർണായകമായത്. വർഗീസ് ജോസഫിൽനിന്നു രാജ്യാന്തര ലഹരി സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചു.
കേരളത്തിലെ കൂട്ടാളികൾ പിടിയിലായതറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരിക്കുകയായിരുന്നു ഒക്കാഫോർ എസേ ഇമ്മാനുവൽ. തുടർന്നു കേരള പൊലീസിന്റെ സൈബർ സെൽ വാട്സാപ്പിന്റെ ഇന്ത്യയിലെ ഏജൻസിയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കേന്ദ്രം കണ്ടെത്തിയത്. ആഫ്രിക്കൻ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയാണ് ഇയാൾ. പാലാരിവട്ടം എസ്.എച്ച്.ഒ എസ്.സനലിനൊപ്പം എസ്.സി.പി.ഒ സനീപ് കുമാർ, സി.പി.ഒ മാരായ മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചിയിൽ വർധിച്ചു വരുന്ന ലഹരി ഇടപാടുകളും അനുബന്ധ കുറ്റകൃത്യങ്ങളും പൊലീസിനു തലവേദനായി മാറിയിരുന്നു. ഇതോടെയാണ് കടുത്ത നിലപാടുകളിലേക്കു കടക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സിറ്റി കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. രാജ്യാന്തര ലഹരി കടത്തു സംഘം ഡാർക് വെബിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിദേശത്തുനിന്ന് ഓർഡർ ചെയ്താണ് ലഹരി വരുത്തിയിരുന്നത് എന്നു കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. തപാലിൽ എത്തുന്ന ലഹരി ഉയർന്ന വിലയ്ക്കു കേരളത്തിൽ വിൽപന നടത്തി വരികയായിരുന്നു സംഘം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍