'ഞങ്ങളും മനുഷ്യരല്ലെ മക്കളെ! എത്ര വർഷമായി പുഴുക്കളെ പോലെ ഇങ്ങനെ; ഞങ്ങളുടെ സമരം തുടങ്ങിയിട്ട് എത്ര മാസങ്ങളായി; ഒരൊറ്റ തവണയെങ്കിലും മുഖ്യമന്ത്രി ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയോ? ഞങ്ങളുടെ വോട്ടും കൊണ്ടല്ലേ രണ്ടാമതും അധികാരത്തിൽ വന്നത് ': വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ നരകജീവിതം മറുനാടൻ നേരിൽ കണ്ടപ്പോൾ
ശ്യാം എസ് ധരൺ
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം മാസങ്ങൾ പിന്നിടുമ്പോൾ, സമാധാന സമരത്തിന്റെ രൂപം മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. പ്രകോപിതരായ മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ശരിക്കും മത്സ്യത്തൊഴിലാളികൾ തന്നെയാണോ ആക്രമണം നടത്തിയത് സമരം പൊളിക്കുന്നതിനായി ഗൂഢാലോചന നടന്നിട്ടുണ്ടൊ? ശരിയായ അന്വേഷണം വേണം.
നൂറുകണക്കിന് പൊലീസുകാരെ വിഴിഞ്ഞത്ത് വിന്യസിപ്പിച്ചിരിക്കുന്നു. പ്രകോപനമുണ്ടായാൽ വൈദികരെന്നൊ തൊഴിലാളികളെന്നൊ നോക്കാതെ അടിച്ചമർത്തുകയാണ് ലക്ഷ്യം. അഞ്ച് ദിവസം മുമ്പുണ്ടായ സംഘർഷത്തിൽ സമരത്തിന് നേതൃത്വം നൽകിയ വൈദികരുടെയും തല പൊട്ടുന്ന തരത്തിൽ പൊലീസ് ലാത്തി വീണിരുന്നു. ചോരയൊഴുകി നിലത്ത് വീണവർ അനേകം. മരിച്ചു വീണാലും സമരം തുടരുകതന്നെ ചയ്യും. വികസനം നടക്കട്ടെ പോർട്ടു വരട്ടെ പക്ഷെ തീരങ്ങൾ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ ഞങ്ങളുടെ ആവശ്യങ്ങൾ കൂടി നടത്തി തരുക അതിനുവേണ്ടിയാണ് ഈ സമരം. ഞങ്ങൾ ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും ഇതുവരെയും ഗവൺമെന്റ് നടത്തി തന്നിട്ടില്ല വെറും വാക്കുകളിൽ മാത്രം ഒതുക്കി.
സമരം എന്തിനു വേണ്ടിയാണ്?എന്താണ് ഇവരുടെ ആവശ്യം? അത് അറിയണമെങ്കിൽ തീരവും കിടപ്പാടവും സമ്പാദ്യവും നഷ്ടപ്പെട്ട് ഗോഡൗണുകളിലെ ക്യാമ്പുകളിൽ വർഷങ്ങളായി നരക ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികളുടെ യഥാർത്ഥ ജീവിതത്തിലേക്ക് കണ്ണ് തുറന്ന് നോക്കണം. വലിയതുറയിലാണ് തീരദേശതൊഴിലാളികളുടെ നാല് പുനരധിവാസ ക്യാമ്പുകൾ.
മൂന്ന് ഗോഡൗണുകളും, ഒരു സ്കൂളും. 64 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്. പാറയിൽ കെട്ടിയ ആസ്ബറ്റോസ് ഷീറ്റ് പാകിയ വലിയ ഗോഡൗൺ. സിമന്റ് പൊടിയിൽ മൂടിയ ഈ കെട്ടിടങ്ങളിൽ, 16 കുടുംബങ്ങൾ താമസിക്കുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ തീചൂള പോലെ പുകയുകയാണ്. വിയർത്തൊഴുകി പിഞ്ചുകുഞ്ഞുങ്ങളടക്കം കഴിയുന്നു. നേരെചൊവ്വെ വായു സഞ്ചാരം പോലും ലഭിക്കാതെ വീർപ്പുമുട്ടൽ. വർഷങ്ങൾ പോയിട്ട് ദിവസങ്ങൾ പോലും കഴിയാൻ പറ്റാത്ത അവസ്ഥ 10 ന് 10 അടിയുള്ള ക്യാബിനുകളിൽ.
നാലും അഞ്ചും ആറും അംഗങ്ങൾ ഉണ്ട്. കൈകുഞ്ഞുങ്ങളും 24 വയസുള്ള പെൺകുട്ടികളും, 30 പേരോളം പ്രായപൂർത്തിയായ പെൺകുട്ടികളാണ്. എട്ട് അടി മാത്രം ഉയരമുള്ള ക്യാബിനുള്ളിൽ നിന്ന് വസ്ത്രങ്ങൾ മാറാൻ പോലും കഴിയാത്ത അവസ്ഥ. തങ്ങളുടെ പെൺമക്കൾ ഉറങ്ങുമ്പോൾ മാതാപിതാക്കൾ ഉണർന്ന് കാവലിരിക്കുന്നു .പ്രാഥമിക കൃത്ത്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ. കുട്ടികൾ ബാത്ത് റൂമിൽ പോകുമ്പോൾ തകർന്ന വാതിലുകളും തള്ളി പിടിച്ച് അമ്മമാർ പുറത്ത് നിൽക്കണം.
ഇങ്ങനെ ക്യൂ നിന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും സമയത്ത് സ്കൂളിൾ എത്താൻ കഴിയാത്ത സാഹചര്യം. കുട്ടികളിലാണ് ഞങ്ങൾക്ക് പ്രതീക്ഷ കടലും തീരവുമെല്ലാം പോയി മക്കളെ ഇനി അങ്ങോട്ട് കടൽ ഒന്നും നമുക്ക് തരില്ല. പഠിച്ച് ജോലി വാങ്ങണം ഇങ്ങനെയാണ് കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത് പക്ഷേ എല്ലാം താറുമാറായി കിടക്കുന്നു, അമ്മമാർ ഇങ്ങനെ പറയുന്നു.
പൊളിഞ്ഞ് വീഴാറായ സ്കൂൾ കെട്ടിടം വാതിലും ജനലുകളും തകർന്ന നിലയിൽ. വെട്ടവുമില്ല വെളിച്ചവുമില്ല. ആഹാരം പാകം ചെയ്യുന്നത് വെളിയിൽ കല്ലുകൂട്ടി കഴുകാനും കുളിക്കാനും സൗകര്യമില്ല. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും എത്തുന്ന ചോരകുഞ്ഞിനെ ഒന്ന് കുളിപ്പിക്കാനുള്ള സൗകര്യം പോലുമില്ല.
അഞ്ച് വർഷത്തിൽ കൂടുതലായി അവിടെ ജീവിക്കുന്നവരുണ്ട്. നിലത്തിരുന്ന് ആഹാരം കഴിക്കുമ്പോൾ എലിയും പാറ്റയും ഒക്കെയാണ് കൂട്ട്. ഞങ്ങളും മനുഷ്യരല്ലെ മക്കളെ! ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കടലമ്മ കൊണ്ട്പോയി എത്ര വർഷമായി പുഴുക്കളെ പോലെ ഇങ്ങനെ ഇവിടെ കിടക്കുന്നു.
അധികാരികൾ ആരെങ്കിലും തിരിഞ്ഞു നോക്കിയാ...ഞങ്ങളുടെ ആവശ്യങ്ങളിൽ ഒന്നെങ്കിലും നടത്തിതന്നെന്ന് പറയാനുള്ള ധൈര്യമുണ്ടോ മുഖ്യമന്ത്രിക്ക്. ഞങ്ങളുടെ സമരം തുടങ്ങിയിട്ട് എത്ര മാസങ്ങളായി. ഒരൊറ്റ തവണയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയോ? ഞങ്ങളുടെ വോട്ടും കൊണ്ടല്ലേ അയാൾ രണ്ടാമതും അധികാരത്തിൽ വന്നത്. ഇതുകൊണ്ടൊന്നും സമരം തീരില്ല. മുഖ്യമന്ത്രി വരണം. ഞങ്ങടെ മുമ്പിൽ പരിഹാരം കാണണം.
അച്ചന്മാർ നമുക്ക് ദൈവങ്ങളാണ്. അവർ കള്ളന്മാരല്ല ഞങ്ങൾക്കെല്ലാം ഒരുക്കി തന്നവരാണവർ. ഒരു തെറ്റും ചെയ്യാത്ത അവരെയും തല്ലി ചതച്ചു. ഞങ്ങൾക്കായാണ് അവർ സമരത്തിനിറങ്ങിയത്. കേറികിടക്കാൻ അടച്ചുറപ്പുള്ള ഒരു കൂര അത് മാത്രമാണ് ഞങ്ങൾക്ക് വേണ്ടത്. സർക്കാരിന് സമരത്തെ ഭയമാണ് രക്തചൊരിച്ചിൽ ഉണ്ടാകുമോ എന്ന ഭയം പക്ഷെ അച്ചന്മാരാണ് സമാധാനപരമായി ഞങ്ങളെ കൊണ്ട് പോയിരുന്നത്.അവരെയും തല്ലി ചതച്ചു.മുപ്പത് ദിവസമായി സമരത്തിന് എന്തെങ്കിലും പ്രകോപനമുണ്ടായോ ഇപ്പോൾ നടന്നത് ആസൂത്രിതമാണ്.
വലിയ കടൽ ക്ഷോഭത്തിൽ പോലും ഞങ്ങൾക്ക് വീടുകൾ നഷ്ടപ്പെട്ടിട്ടില്ല. ഈ പോർട്ടിന്റെ അശാസ്ത്രീയമായ നിർമ്മാണം തുടങ്ങിയതു മുതലാണ് തീരവും വീടും ഞങ്ങൾക്ക് നഷ്ടമായത്. ഞങ്ങൾക്ക് ഇത് വെറും തീരമല്ല കുട്ടിക്കാലം മുതൽ കണ്ടു വളർന്നത്. പ്രാർത്ഥന കഴിഞ്ഞ് കുട്ടികളുമായി എന്നും പോയിരിക്കാറുള്ള സ്ഥലം.ഞങ്ങൾ കടലിന്റെ മക്കളാണ്. ഈ കടലും തീരവും ഞങ്ങൾക്ക് സ്വന്തമാണ് കണ്ണ് നിറഞ്ഞ് കണ്ഠമിടറിയ വാക്കുകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍