ഓഫീസ് സെക്രട്ടറിയായി വളഞ്ഞ വഴിയിൽ ജില്ലാ കമ്മറ്റി അംഗായ ആൽ ആനന്ദ്; നസീമിന് ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത് ജില്ലാ സെക്രട്ടറിയുടെ സഹോദരന്റെ മകൻ; ലോ കോളേജിലെ പഴയ വിദ്യാർത്ഥി ക്യാമ്പസിലെത്തിയത് സംഘർഷം ആളിക്കത്തിക്കാൻ; ആനാവൂർ നാഗപ്പന്റെ ബന്ധുവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; കഞ്ചാവും ആയുധവും ക്വട്ടേഷനുമായി യൂണിവേഴ്സിറ്റി ഹോസ്റ്റലും സ്റ്റുഡൻസ് സെന്ററും; അഖിലിനെ കുത്തി വീഴ്ത്തുമ്പോൾ പ്രതിസ്ഥാനത്ത് എസ് എഫ് ഐയും സിപിഎമ്മും തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വളഞ്ഞ വഴയിലൂടെ ജില്ലാ കമ്മറ്റി അംഗമായ എസ് എഫ് ഐ നേതാവിന്റെ ഇടപെടലാണ് വിദ്യാർത്ഥി സംഘടനയിൽ ക്രിമിനിലിസം വളർത്തുന്നതെന്ന ആരോപണം ശക്തം. തിരുവനന്തപുരത്തെ എസ് എഫ് ഐയെ ഇപ്പോൾ നയിക്കുന്നത് പ്രസിഡന്റോ സെക്രട്ടറിയോ അല്ല. മറിച്ച് ആനാവൂരുകാരനായ ജില്ലാ കമ്മറ്റി അംഗമാണ്. ഇന്നലെ യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം നടക്കുമ്പോഴും ഈ എസ് എഫ് ഐക്കാരൻ അവിടെയുണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അല്ല ഇയാൾ. പ്രകോപനങ്ങൾ ഉണ്ടാക്കിയതും വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചതും അൽ ആനന്ദ് ആണെന്നാണ് ആരോപണം. സിപിഎം ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പന്റെ സഹോദരന്റെ മകനാണ് ആനന്ദ്.
ജില്ലാ സമ്മേളനത്തിലൂടെയാണ് ജില്ല കമ്മറ്റി അംഗങ്ങളുണ്ടാകുന്നത്. എന്നാൽ അൽ ആനന്ദ് ജില്ലാ കമ്മറ്റിയിലെത്തിയത് വളഞ്ഞ വഴിയിലൂടെയാണ്. ജില്ലാ സമ്മേളനത്തിന് ശേഷം ഓഫീസ് സെക്രട്ടറിയായി ഒരാളെ സെക്രട്ടറി നിയമിക്കും. ഈ പദവിയിലെത്തുനനവർ ജില്ലാ കമ്മറ്റി അംഗങ്ങളായി മാറുകയും ചെയ്യും. ചിറ്റപ്പന്റെ സ്വാധീനത്താൽ അൽ ആനന്ദ് ജില്ലാ ഓഫീസിൽ സെക്രട്ടറിയായി. ഈ പദവിയിൽ നിന്ന് ജില്ലാ കമ്മറ്റിയിലും എത്തി. ഭാവിയിൽ മുൻ ജില്ലാ കമ്മറ്റി അംഗമായി പറയുകയും ചെയ്യാം. ഇതിന്റെ രാഷ്ട്രീയ ഗുണങ്ങളും അംഗീകരാങ്ങളും കിട്ടുകയും ചെയ്യും. ലോ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഒരു വർഷം മുമ്പ് അൽ ആനന്ദ്. നിലവിൽ പഠിക്കുന്നില്ല. എന്നാലും യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇതിനിടെയാണ് കേസ് ഒതുക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചുവെന്ന വാദവും എത്തുന്നത്.
ആനന്ദിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് സിപിഎം പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുത്തേറ്റ നിഖിലിനെ കൊണ്ട് കേസ് പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നത്. കേസിൽ പ്രതിസ്ഥാനത്തുള്ള നസീമുമായി ഹൃദയ ബന്ധമാണ് അൽ ആനന്ദിനുള്ളത്. യൂണിവേഴ്സിറ്റി കോളേജിൽ അനധികൃതമായി കടന്നു കയറിയ അൽ ആനന്ദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ കലാപത്തിന് കോപ്പു കോട്ടുന്നത് യൂണിവേഴ്സിറ്റി ഹോസ്റ്റലിലും സ്റ്റുഡൻസ് സെന്ററിലുമാണെന്നതാണ് യാഥാർത്ഥ്യം. യൂണിവേഴ്സിറ്റി ഹോസ്റ്റലിനെ മയക്കുമരുന്ന് മാഫിയയുടെ ഹബ്ബാക്കി മാറ്റുന്നതും ജില്ലയിലെ പ്രമുഖ എസ് എഫ് ഐ നേതാക്കളാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് ഗൂഢാലോചനയും മറ്റും നടക്കുക. പ്രതികളെ ഒളിച്ചിരിക്കുന്നത് സ്റ്റുഡൻസ് സെന്ററിലും. ഇതിന് സമാനമാണ് എംജി കോളേജിൽ എബിവിപിക്കാർ നടത്തിയിരുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിച്ചതും നിയമ പോരാട്ടത്തിലൂടെ തകർത്തതും എസ് എഫ് ഐയാണ്. എന്നാൽ അവരുടെ കോളേജിലും അതിലും ഗുരുതരാവസ്ഥയാണ്.
യൂണിവേഴ്സിറ്റി കോളേജിനേക്കാൾ കഷ്ടമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ. ഇവിടെ എസ് എഫ് ഐയ്ക്ക് കമ്മറ്റിയുണ്ട്. ഇവർ അനുവദിച്ചാൽ മാത്രമേ താമസാനുമതി കിട്ടൂ. 30 ശതമാനം മുറികൾ മാത്രമാണ് അർഹതയുള്ള കുട്ടികൾ ഉള്ളത്. ബാക്കിയുള്ളിടത്തെല്ലാം താമസിക്കുന്നത് ക്രിമിനലുകൾ. ഒളിവിൽ കഴിയുന്നവർ തുടങ്ങി പിടികിട്ടാപുള്ളികളുടെ ഒളിത്താവളമാണ് ഇവിടെ. പല കൊലക്കേസിലേയും പ്രതികൾ ഇവിടെ സുഖമായി കഴിയുന്നു. ഈച്ച പോലും കയറിയാൽ ഇവർ അറിയും. ഇതിനുള്ള സംവിധാനം ഇവിടെയുണ്ട്. കൊച്ചിയിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പിടിമുറുക്കുന്ന ലഹരി മാഫിയ യൂണിവേഴ്സിറ്റി ഹോസ്റ്റിലിലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ക്രൂരതകളും പീഡനങ്ങളും കോളേജിനെ വെല്ലുവിധമാണ്. ഇവിടെ എസ് എഫ് ഐ നേതാക്കളെ ചോദ്യം ചെയ്താലും കൈകാര്യം ചെയ്യാൻ ഇടിമുറികളുണ്ട്. ഇവിടെ റെയ്ഡ് ചെയ്യാനോ പ്രതികളെ പിടിക്കാനോ ഒന്നും പൊലീസിന് കഴിയുകയില്ല. സർക്കാർ അനുമതി കിട്ടാത്തതാണ് ഇതിന് കാരണം.
സ്റ്റുഡൻസ് സെന്ററിന്റെ നിയന്ത്രണവും എസ് എഫ് ഐയ്ക്കാണ്. യൂണിവേഴ്സിറ്റി യൂണിനിലുള്ള സ്വാധീനമാണ് ഇതിന് കാരണം. ഇവിടെയും പൊലീസ് കയറാറില്ല. നിരവധി മുറികളുമുണ്ട്. അതുകൊണ്ട് കുട്ടി നേതാക്കളുടേയും പ്രതികളുടേയും പ്രധാന ഒളിത്താവളമാണ് ഇവിടം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ മുറികൾ ദുരൂഹവും. അഖിൽ ചന്ദ്രനെ എസ്.എഫ്.ഐ പ്രവർത്തകർ ഒരുവർഷം മുൻപ് ആക്രമിച്ചിരുന്നതായി പിതാവ് ചന്ദ്രൻ പറയുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഇടപെട്ട് അന്ന് ഒത്തുതീർക്കുകയായിരുന്നു. വീണ്ടും ആക്രമണത്തിന് സാധ്യത ഉള്ളതായി അഖിൽ പറഞ്ഞെന്നും പിതാവ് വെളിപ്പെടുത്തി. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ എസ്എഫ്ഐയെ കുരുക്കിലാക്കി തെളിവുകളും പുറത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മർദിച്ച കേസിലെ പ്രതിയാണ് നസീം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെ രാവിലെയാണ് വൻസംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രാവിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ സഹപാഠിയെ മർദിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ നെഞ്ചിൽ കുത്തിപ്പരുക്കേൽപ്പിച്ചു. അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയായ അഖിൽ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. തൊട്ടുപിന്നാലെ വിദ്യാർത്ഥികൾ സംഘടിച്ച് എസ്എഫ്ഐയ്ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. എസ്എഫ്ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു. എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. എസ്എഫ്ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനവുമേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം, പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമർ, അദ്വൈത്, ആദിൻ, ആരോമൽ, ഇബ്രാഹിം തുടങ്ങി 30 പേർക്കെതിരെ കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുൻപ് പാളയം ജംക്ഷനിൽ പൊലീസുകാരെ തല്ലിയ കേസിൽ പ്രതിയാണു നസീം. അന്നും നസീം കീഴടങ്ങുന്നതിന് മുമ്പ് ഒളിവിൽ താമസിച്ചിരുന്നു. ഇതും യൂണിവേഴ്സിറ്റി കോളേജിലും ഹോസ്റ്റലിലും സ്റ്റുഡന്റ് സെന്ററിലുമായിരുന്നു.
വ്യാഴാഴ്ച കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പം പാട്ടു പാടിയതിനെ എസ്എഫ്ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂത്തു. പരാതി നൽകുമെന്ന നിലപാടിലായി അഖിൽ. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്. നവോത്ഥാനത്തിന് വേണ്ടി വാദിക്കുന്നവരാണ് എസ് എഫ് ഐ. എന്നിട്ടും അവർക്ക് സ്വാധീനമുള്ളിടത്ത് ഒന്നും നടക്കുന്നില്ല. അഖിലിന് കുത്തേറ്റത് അറിഞ്ഞ് പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധക്കാരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്കൃത കോളജിൽ നിന്നുള്ള എസ്എഫ്ഐക്കാരും വിദ്യാർത്ഥികളെ വളഞ്ഞിട്ടു തല്ലി. പ്രതിഷേധസംഘത്തിലെ എസ്എഫ്ഐ ക്ലാസ് കൺവീനർമാർ, ഏരിയ/ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ എന്നിവർക്കുൾപ്പെടെ മർദനമേറ്റു.
ഇതോടെ പ്രതിഷേധം ആളിക്കത്തി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്ഐ നേതാക്കൾ ക്യാംപസിൽ നിന്നു പുറത്താക്കി. ഇവരുടെ കൈയിലെല്ലാം ആയുധമുണ്ടായിരുന്നു. ഇതെല്ലാം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് എത്തിച്ചവയാണെന്നാണ് വാദം. യൂണിവേഴ്സിറ്റി കോളെജിൽ ബിരുദ വിദ്യാർത്ഥി അഖിൽ കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതിയംഗവും യൂണിവേഴ്സിറ്റി കോളെജ് മുൻ വിദ്യാർത്ഥിയുമായ പി. ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്.
അഖിൽ എന്ന തലക്കെട്ടിലെഴുതിയ കവിതയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. എന്റെ ഹൃദയം നുറുങ്ങുന്നു, കരൾ പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു എന്ന് തുടങ്ങുന്ന കവിതയിൽ ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്നാണ് മുൻ എസ്എഫ്ഐ നേതാവ് കൂടിയായ ശ്രീരാമകൃഷ്ണൻ. നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. തെറ്റുകൾക്ക് മുമ്പിൽ ശിരസുകുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണം. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കണമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ ക്രൂരതയുടെ നേർ ചിത്രമാണ് ഈ പോസ്റ്റ് ചർച്ചയാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്