എംപാനലുകാർക്കെതിരെ കോടതിയിൽ പോയ പാലക്കാട് സ്വദേശിയുടെ പിന്നിൽ സ്വകാര്യ ബസ് ലോബിയോ? ഡ്രൈവർമാരെയും മെക്കാനിക്കുകളും എംപാനലായി തുടരുമ്പോൾ കണ്ടക്ടർമാർക്ക് മാത്രം എന്തേ അയിത്തം? കെഎസ്ആർടിസിക്ക് സുപ്രീംകോടതിയിൽ അപ്പീലിന് പോകാൻ പോലും അനുവദിക്കാതെ ധൃതികാട്ടിയത് എന്തിന് വേണ്ടി? വിധി പ്രഖ്യാപിച്ച ബെഞ്ചിൽ എംപാനലുകാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്നു മൂന്ന് വർഷം മുമ്പ് ചോദിച്ച ജഡ്ജിയും: കോടതിവിധി സഹായിക്കുക കുത്തുപാളയെടുത്ത കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെഎസ്ആർടിസിയെ മുന്നോട്ടു ചലിപ്പിക്കുന്നത് എംപാനൽ ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും അടങ്ങുന്നവരാണ്. സ്ഥിരം നിയമനം ലഭിച്ചവർ അവധിയും കാര്യങ്ങളുമായി പണിയെടുക്കാതെ തട്ടിക്കൂട്ടി മുന്നോട്ടു പോകുമ്പോൾ സർവീസുകൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഈ വിഭാഗം ജീവനക്കാർ. സ്ഥിരം ജീവനക്കാരുടെ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ ഇത്രയും കാലം കോർപ്പറേഷനെ സേവിക്കുകയായിരുന്നു ഇക്കൂട്ടർ. എന്നാൽ, തികച്ചും അപ്രതീക്ഷിതമായാണ് അവർക്ക് കോടതിയിൽ നിന്നും പ്രഹരം ഏൽക്കേണ്ടി വന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 3861 എം പാനൽ കണ്ടക്ടർമാരെ ഒറ്റയടിക്ക് പിരിച്ചു വിടേണ്ട സാഹചര്യം വന്നു. ഒറ്റയടിക്ക് ഇവരുടെ ജീവിത സാഹചര്യവും ഇല്ലാതാകുന്ന അവസ്ഥ വരും. എന്നാൽ, ജീവനക്കാരെ പോലെ തന്നെ കോടതി തീരുമാനം കോർപ്പറേഷനെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഒറ്റയടിക്ക് ഇത്രയും കണ്ടക്ടർമാരെ പിരിച്ചു വിടുന്നതോടെ സർവീസുകൾ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്നലെ മുതൽ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങിയതോടെ കോർപ്പറേഷനെ തുറിച്ചു നോക്കുന്നത് വൻ പ്രതിസന്ധി തന്നെയാണ്.
3861 എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനാണ് കോടതി നിർദ്ദേശം. പകരം പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനും നിർദേശമുണട്. ഇങ്ങനെ വരുമ്പോൾ പുതുതായി നിയമിക്കുന്നവരെ ഒറ്റയടിക്ക് ഡ്യൂട്ടി ഏൽപ്പിക്കാൻ സാധിക്കില്ല. ഇവർക്ക് ആവശ്യമായ പരിശീലനവും മറ്റും നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ ഉടനടി ഡ്യൂട്ടിക്ക് ഏൽപ്പിക്കാൻ ജീവനക്കാർ ഇല്ലാതാകും. ഈ സാഹചര്യത്തിൽ സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്ന അവസ്ഥയാണ് കെഎസ്ആർടിസിയിൽ ഉണ്ടാകാൻ പോകുന്നത്. ശബരിമല തീർത്ഥാടന കാലമായതിനാാൽ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് അടക്കം നിരവധി പൊതുഗതാഗത സർവീസുകൾ റദ്ദാക്കപ്പെടുന്ന അടിയന്തിര സ്ഥിതിയാണ് ഇവിടെയുള്ളത്.
അതേസമയം പിരിച്ചുവിടതൽ തീരുമാനത്തിനെതിരെ ജീവനക്കാരിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തിടുക്കത്തിലുള്ള ഹൈക്കോടതി നീക്കത്തിനു പിന്നിൽ മദ്ധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും സ്വകാര്യ ബസി ലോബിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. പിഎസ് സി വഴി നിയമനം ലഭിക്കേണ്ട പാലക്കാട്ടുകാരൻ കണ്ടക്ടറുടെ പിന്നിൽ കളിക്കുന്നത് പാലക്കാട്ടെ സ്വകാര്യ ബസ് ലോബിയാണെന്നും കെഎസ്ആർടിസി യൂണിയനുകൾ ആരോപിക്കുന്നു. കെഎസ്ആർടിസിയിൽ നിലവിൽ 6812 എം പാനൽ ജീവനക്കാരുണ്ടായിരിക്കെ 3861 എം പാനൽ കണ്ടക്ടർമാരെ മാത്രം പകരം ജീവനക്കാരെ പിഎസ് സിയിൽ നിന്നും നിയമിക്കുന്നതിന് പോലും സാവകാശം നൽകാതെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നിയമങ്ങൾ പാലിക്കാതെ ആണെന്നും ആക്ഷേപമുണ്ട്. എന്നാൽ കോടതി ഉത്തരവ് അനുസരിക്കാതിരിക്കാൻ കോർപ്പറേഷനും സാധിക്കില്ല.
കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിടേണ്ട 3861 എം പാനൽ കണ്ടക്ടർമാരിൽ 1700 പേരും എറണാകുളം സോണിനു കീഴിൽ ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ 1000ലധികം കെഎസ്ആർടിസി ദീർഘദൂര സർവീസുകളിലാണ് പണിയെടുക്കുന്നത്. മലബാർ മേഖലയിൽ മാത്രം 1000 ലധികം എംപാനൽ കണ്ടക്ടർമാരാണ് പുറത്താക്കപ്പെടുന്ന്. ഇതോടെ കെഎസ്ആർടിസി മദ്ധ്യ വടക്കൻ സോണുകളിലെ 1500ൽ പരം ദീർഘദൂര സർവീസുകൾ ഇന്നു മുതൽ റദ്ദാക്കപ്പെട്ടു. ഇന്ന് ഉച്ചയോടെ പലയിടത്തും സർവീസുകൾ മുടങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇങ്ങെനെ സർവീസ് മുടങ്ങിയതാകട്ടെ സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടിലാണ്. ഇതിന്റെ ഭാഗമായി വരുമാനം കുത്തനെ കൂടുന്നത് ഈ മേഖലയിലെ സ്വകാര്യ ബസുടമകൾക്കാകും. പാലക്കാട്ട് കേന്ദ്രീകരിച്ചുള്ള ഒരു ലോബിയാണ് കേസിനു പിന്നിലുള്ളതെന്നും യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. ആന്റണി സിജോ എന്ന പാലക്കാട്ടുകാരനാണ് എം പാനലിനെതിരെ കേസ് ഫയൽ ചെയ്തത്. 15-10-2018 ൽ സിംഗിൾ ബെഞ്ച് ഈ കേസ് ഡിസമിസ് ചെയ്തു. അതിനെതിരെ വന്ന അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കെഎസ്ആർടിസിക്ക് മറുപടി കൊടുക്കാനുള്ള സമയം പോലും അനുവദിക്കാതെ 861 എംപാനൽ കണ്ടക്ടർമാരെ പകരം തൊഴിലാളികളെ നിയമിക്കാതെ തന്നെ പിരിച്ചുവിടാനുള്ള ഉത്തരവിട്ടത്. ഇത് അസ്വാഭാവികമാണെന്നും അട്ടിമറിയുണ്ടെന്നും ജോലി നഷ്ടമായവർ വേദനയോടെ പറയുന്നു.
കെഎസ്ആർടിസിയിൽ എംപാനലായ മറ്റൊരു 2950 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇവരിൽ ഡ്രൈവർമാരും മെക്കാനിക്കുമാരും അടക്കമള്ളവർ വരും. എന്നിട്ടും കണ്ടക്ടർമാരെ മാത്രമാണ് പിരിച്ചു വിടാൻ തീരുമാനിച്ചത്. ഇതിന് പിന്നിൽ, സ്വകാര്യ ലോബിയുടെ കരങ്ങൾ സംശയിക്കുന്നവരുമുണ്ട്. നിലവിൽ ലൈനിൽ പോകുന്ന കണ്ടക്ടർമാരെ മാത്രം പിരിച്ചുവിടുന്നതിന് പിന്നിൽ കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി റദ്ദാക്കാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. പകരം കണ്ടക്ടർമാരെ കിട്ടാതെ തന്നെ ആയിരക്കണക്കിന് കെഎസ്ആർടിസി ദീർഘ ദൂര സർവീസുകളും ശബരിമല സ്പെഷ്യൽ സർവീസുകളും നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകളടക്കം റദ്ദാക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
എം പാനൽ ജീവനക്കാർ സംസ്ഥാനത്തെ 97 യൂണിറ്റുകളിലായിട്ടാണ് ജോലി ചെയ്തിരുന്നത്. ചുരുക്കത്തിൽ കോർപ്പറേഷനെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. ഈ സാഹചര്യത്തിലേയ്ക്ക് കെഎസ്ആർടിസിയെ വലിച്ചിഴച്ച് ഹൈക്കോടതി വിധി പ്രഖ്യാപിച്ച അതേ ജഡ്ജി തന്നെ 2015 ൽ എം പാനൽ ജീവനക്കാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്ന് മറ്റൊരു ജഡ്ജിമെന്റിൽ ചോദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറപ്പെടുവിച്ച വിധിയിലാകട്ടെ സുപ്രീം കോടതിയിൽ അപ്പീൽ പോലും നൽകാനുള്ള സാവകാശം പോലും നൽകിയില്ല. മുമ്പാകട്ടെ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ കെഎസ്ആർടിസി ഹൈക്കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടുകയുണ്ടായി. 6-12-18ൽ കെഎസ്ആർടിസി ആവശ്യപ്പെട്ട സമയം ഹൈക്കോടതി അനുവദിച്ചില്ലെന്നു മാത്രമല്ല ഒരാഴ്ചക്കകം 3726 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. സാവകാശമൊന്നും നൽകിയതുമില്ല.
3726 എംപാനൽ കണ്ടക്ടർമാരെ പോലെ തന്നെ 1900 ഡ്രൈവർമാരും, 400 ക്ലാർക്കുമാരും 500 മെക്കാനിക്കുമാരും 200 ൽ പരം വർക്ക്ഷോപ്പ് ജീവനക്കാരും 4 അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർമാരും എംപാനൽ ആയി കെഎസ്ആർടിസിയിൽ ഇപ്പോഴും പണിയെടുക്കുന്നുണ്ടെന്നും അവരുടെ കാര്യത്തിൽ ഹൈക്കോടതി ഇരട്ടത്താപ്പ് കാണിച്ചതായും അവർ ഉന്നത സ്ഥാനീയരുടെ ബന്ധുക്കളായതിനാൽ അവരെ പിരിച്ചുവിടാതെ സംരക്ഷിക്കുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 3861 എംപാനൽ കണ്ടക്ടർാരെ പിരിച്ചുവിടാൻ ഹൈക്കോടതി കാണിക്കുന്ന അത്യുൽഹാസം തന്നെ ഈ നിയമത്തിൽ മറിച്ചൊരു സുപ്രീം കോടതി വിധിയുണ്ടെന്നറിഞ്ഞിട്ടാണെന്നും പിരിച്ചുവിടപ്പെടുന്ന എംപാനൽ കണ്ടക്ടർമാരിൽ 95 പേർ കേസിൽ കക്ഷി ചേരാനായി നൽകിയ അപേക്ഷ നീക്കത്തിലൂടെ ഹൈക്കോടതി ജഡ്ജി പരിഗണിക്കാതിരുന്നത് ഇക്കാര്യത്തിൽ എന്തൊക്കെയോ ഗൂഢാലോചന ഈ കേസിനു പിന്നിലുണ്ടെന്ന് ആരോപിക്കുന്നു.
3861 എം പാനൽ കണ്ടക്ടർമാരെ മറ്റു ബദൽ സംവിധാനങ്ങളില്ലാതെ 24 മണിക്കൂറിനുള്ളിൽ പിരിച്ചു വിടാൻ കെഎസ്ആർടിസിയുടെ ശബരിമല സ്പെഷ്യൽ സർവ്വീസുകളെയും ക്രിസ്തുമസ് അവധി സർവ്വീസുകളെയും സാരമായി ബാധിക്കും. 1500 രൂപ ദീർഘദൂര സർവ്വീസുകളെങ്കിലും സംസ്ഥാന മേഖലയായി റദ്ദാക്കപ്പെട്ട തിരുവനന്തപുരം കൊല്ലം തൃശ്ശൂർ ജില്ലകളിലെ പരീക്ഷ ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ എത്താനാവില്ല. കാരണം അവിടെയൊക്കെ സർവ്വീസ് നടത്തുന്നത് എം പാനൽ കണ്ടക്ടർമാരാണ്.
മധ്യകേരളത്തിലെ ഏഴ് ജില്ലകളിലെ കെഎസ്ആർടിസി ബസുകൾ റദ്ദാക്കുന്നതോടെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വരുമാനം കുത്തനെ കൂട്ടിയെന്നും കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് 2016 ലെ സുപ്രീം കോടതി ഉത്തരവ് പൂഴ്ത്തി വച്ച് 30% കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കുന്ന സാഹചര്യമൊരുക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ 5500 സർവ്വീസ് നടത്താൻ 24887 ഓപ്പറേറ്റിങ് വിഭാഗം ഡ്രൈവർ കണ്ടക്ടർ മാത്രമാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിന്റെ കൂടെയായിരുന്നു 3861 എം പാനൽ കണ്ടക്ടർമാരും 1885 എം പാനൽ ഡ്രൈവർമാരും. എം പാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയുടെ 80% ദീർഘദൂര സർവ്വീസുകളും സൂപ്പർ ക്ലാസ്സ് സർവ്വീസുകളും ഓടിക്കുന്നത്.
ഇപ്പോഴത്തെ കോടതി വിധിയോടെ വലിയ തിരിച്ചടിയാണ് കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. പിഎസ് സി വഴിയുള്ള നിയമനം നടത്തിയാൽ അത് വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തുന്നതാകും. ഇത് കോർപ്പറേഷന്റെ നട്ടെല്ലൊടിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്