എംപാനലുകാർക്കെതിരെ കോടതിയിൽ പോയ പാലക്കാട് സ്വദേശിയുടെ പിന്നിൽ സ്വകാര്യ ബസ് ലോബിയോ? ഡ്രൈവർമാരെയും മെക്കാനിക്കുകളും എംപാനലായി തുടരുമ്പോൾ കണ്ടക്ടർമാർക്ക് മാത്രം എന്തേ അയിത്തം? കെഎസ്ആർടിസിക്ക് സുപ്രീംകോടതിയിൽ അപ്പീലിന് പോകാൻ പോലും അനുവദിക്കാതെ ധൃതികാട്ടിയത് എന്തിന് വേണ്ടി? വിധി പ്രഖ്യാപിച്ച ബെഞ്ചിൽ എംപാനലുകാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്നു മൂന്ന് വർഷം മുമ്പ് ചോദിച്ച ജഡ്ജിയും: കോടതിവിധി സഹായിക്കുക കുത്തുപാളയെടുത്ത കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ മാത്രം

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെഎസ്ആർടിസിയെ മുന്നോട്ടു ചലിപ്പിക്കുന്നത് എംപാനൽ ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും അടങ്ങുന്നവരാണ്. സ്ഥിരം നിയമനം ലഭിച്ചവർ അവധിയും കാര്യങ്ങളുമായി പണിയെടുക്കാതെ തട്ടിക്കൂട്ടി മുന്നോട്ടു പോകുമ്പോൾ സർവീസുകൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഈ വിഭാഗം ജീവനക്കാർ. സ്ഥിരം ജീവനക്കാരുടെ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ ഇത്രയും കാലം കോർപ്പറേഷനെ സേവിക്കുകയായിരുന്നു ഇക്കൂട്ടർ. എന്നാൽ, തികച്ചും അപ്രതീക്ഷിതമായാണ് അവർക്ക് കോടതിയിൽ നിന്നും പ്രഹരം ഏൽക്കേണ്ടി വന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 3861 എം പാനൽ കണ്ടക്ടർമാരെ ഒറ്റയടിക്ക് പിരിച്ചു വിടേണ്ട സാഹചര്യം വന്നു. ഒറ്റയടിക്ക് ഇവരുടെ ജീവിത സാഹചര്യവും ഇല്ലാതാകുന്ന അവസ്ഥ വരും. എന്നാൽ, ജീവനക്കാരെ പോലെ തന്നെ കോടതി തീരുമാനം കോർപ്പറേഷനെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഒറ്റയടിക്ക് ഇത്രയും കണ്ടക്ടർമാരെ പിരിച്ചു വിടുന്നതോടെ സർവീസുകൾ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്നലെ മുതൽ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങിയതോടെ കോർപ്പറേഷനെ തുറിച്ചു നോക്കുന്നത് വൻ പ്രതിസന്ധി തന്നെയാണ്.
3861 എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനാണ് കോടതി നിർദ്ദേശം. പകരം പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനും നിർദേശമുണട്. ഇങ്ങനെ വരുമ്പോൾ പുതുതായി നിയമിക്കുന്നവരെ ഒറ്റയടിക്ക് ഡ്യൂട്ടി ഏൽപ്പിക്കാൻ സാധിക്കില്ല. ഇവർക്ക് ആവശ്യമായ പരിശീലനവും മറ്റും നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ ഉടനടി ഡ്യൂട്ടിക്ക് ഏൽപ്പിക്കാൻ ജീവനക്കാർ ഇല്ലാതാകും. ഈ സാഹചര്യത്തിൽ സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്ന അവസ്ഥയാണ് കെഎസ്ആർടിസിയിൽ ഉണ്ടാകാൻ പോകുന്നത്. ശബരിമല തീർത്ഥാടന കാലമായതിനാാൽ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് അടക്കം നിരവധി പൊതുഗതാഗത സർവീസുകൾ റദ്ദാക്കപ്പെടുന്ന അടിയന്തിര സ്ഥിതിയാണ് ഇവിടെയുള്ളത്.
അതേസമയം പിരിച്ചുവിടതൽ തീരുമാനത്തിനെതിരെ ജീവനക്കാരിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തിടുക്കത്തിലുള്ള ഹൈക്കോടതി നീക്കത്തിനു പിന്നിൽ മദ്ധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും സ്വകാര്യ ബസി ലോബിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. പിഎസ് സി വഴി നിയമനം ലഭിക്കേണ്ട പാലക്കാട്ടുകാരൻ കണ്ടക്ടറുടെ പിന്നിൽ കളിക്കുന്നത് പാലക്കാട്ടെ സ്വകാര്യ ബസ് ലോബിയാണെന്നും കെഎസ്ആർടിസി യൂണിയനുകൾ ആരോപിക്കുന്നു. കെഎസ്ആർടിസിയിൽ നിലവിൽ 6812 എം പാനൽ ജീവനക്കാരുണ്ടായിരിക്കെ 3861 എം പാനൽ കണ്ടക്ടർമാരെ മാത്രം പകരം ജീവനക്കാരെ പിഎസ് സിയിൽ നിന്നും നിയമിക്കുന്നതിന് പോലും സാവകാശം നൽകാതെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നിയമങ്ങൾ പാലിക്കാതെ ആണെന്നും ആക്ഷേപമുണ്ട്. എന്നാൽ കോടതി ഉത്തരവ് അനുസരിക്കാതിരിക്കാൻ കോർപ്പറേഷനും സാധിക്കില്ല.
കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിടേണ്ട 3861 എം പാനൽ കണ്ടക്ടർമാരിൽ 1700 പേരും എറണാകുളം സോണിനു കീഴിൽ ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ 1000ലധികം കെഎസ്ആർടിസി ദീർഘദൂര സർവീസുകളിലാണ് പണിയെടുക്കുന്നത്. മലബാർ മേഖലയിൽ മാത്രം 1000 ലധികം എംപാനൽ കണ്ടക്ടർമാരാണ് പുറത്താക്കപ്പെടുന്ന്. ഇതോടെ കെഎസ്ആർടിസി മദ്ധ്യ വടക്കൻ സോണുകളിലെ 1500ൽ പരം ദീർഘദൂര സർവീസുകൾ ഇന്നു മുതൽ റദ്ദാക്കപ്പെട്ടു. ഇന്ന് ഉച്ചയോടെ പലയിടത്തും സർവീസുകൾ മുടങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇങ്ങെനെ സർവീസ് മുടങ്ങിയതാകട്ടെ സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടിലാണ്. ഇതിന്റെ ഭാഗമായി വരുമാനം കുത്തനെ കൂടുന്നത് ഈ മേഖലയിലെ സ്വകാര്യ ബസുടമകൾക്കാകും. പാലക്കാട്ട് കേന്ദ്രീകരിച്ചുള്ള ഒരു ലോബിയാണ് കേസിനു പിന്നിലുള്ളതെന്നും യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. ആന്റണി സിജോ എന്ന പാലക്കാട്ടുകാരനാണ് എം പാനലിനെതിരെ കേസ് ഫയൽ ചെയ്തത്. 15-10-2018 ൽ സിംഗിൾ ബെഞ്ച് ഈ കേസ് ഡിസമിസ് ചെയ്തു. അതിനെതിരെ വന്ന അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കെഎസ്ആർടിസിക്ക് മറുപടി കൊടുക്കാനുള്ള സമയം പോലും അനുവദിക്കാതെ 861 എംപാനൽ കണ്ടക്ടർമാരെ പകരം തൊഴിലാളികളെ നിയമിക്കാതെ തന്നെ പിരിച്ചുവിടാനുള്ള ഉത്തരവിട്ടത്. ഇത് അസ്വാഭാവികമാണെന്നും അട്ടിമറിയുണ്ടെന്നും ജോലി നഷ്ടമായവർ വേദനയോടെ പറയുന്നു.
കെഎസ്ആർടിസിയിൽ എംപാനലായ മറ്റൊരു 2950 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇവരിൽ ഡ്രൈവർമാരും മെക്കാനിക്കുമാരും അടക്കമള്ളവർ വരും. എന്നിട്ടും കണ്ടക്ടർമാരെ മാത്രമാണ് പിരിച്ചു വിടാൻ തീരുമാനിച്ചത്. ഇതിന് പിന്നിൽ, സ്വകാര്യ ലോബിയുടെ കരങ്ങൾ സംശയിക്കുന്നവരുമുണ്ട്. നിലവിൽ ലൈനിൽ പോകുന്ന കണ്ടക്ടർമാരെ മാത്രം പിരിച്ചുവിടുന്നതിന് പിന്നിൽ കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി റദ്ദാക്കാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. പകരം കണ്ടക്ടർമാരെ കിട്ടാതെ തന്നെ ആയിരക്കണക്കിന് കെഎസ്ആർടിസി ദീർഘ ദൂര സർവീസുകളും ശബരിമല സ്പെഷ്യൽ സർവീസുകളും നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകളടക്കം റദ്ദാക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
എം പാനൽ ജീവനക്കാർ സംസ്ഥാനത്തെ 97 യൂണിറ്റുകളിലായിട്ടാണ് ജോലി ചെയ്തിരുന്നത്. ചുരുക്കത്തിൽ കോർപ്പറേഷനെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. ഈ സാഹചര്യത്തിലേയ്ക്ക് കെഎസ്ആർടിസിയെ വലിച്ചിഴച്ച് ഹൈക്കോടതി വിധി പ്രഖ്യാപിച്ച അതേ ജഡ്ജി തന്നെ 2015 ൽ എം പാനൽ ജീവനക്കാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്ന് മറ്റൊരു ജഡ്ജിമെന്റിൽ ചോദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറപ്പെടുവിച്ച വിധിയിലാകട്ടെ സുപ്രീം കോടതിയിൽ അപ്പീൽ പോലും നൽകാനുള്ള സാവകാശം പോലും നൽകിയില്ല. മുമ്പാകട്ടെ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ കെഎസ്ആർടിസി ഹൈക്കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടുകയുണ്ടായി. 6-12-18ൽ കെഎസ്ആർടിസി ആവശ്യപ്പെട്ട സമയം ഹൈക്കോടതി അനുവദിച്ചില്ലെന്നു മാത്രമല്ല ഒരാഴ്ചക്കകം 3726 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. സാവകാശമൊന്നും നൽകിയതുമില്ല.
3726 എംപാനൽ കണ്ടക്ടർമാരെ പോലെ തന്നെ 1900 ഡ്രൈവർമാരും, 400 ക്ലാർക്കുമാരും 500 മെക്കാനിക്കുമാരും 200 ൽ പരം വർക്ക്ഷോപ്പ് ജീവനക്കാരും 4 അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർമാരും എംപാനൽ ആയി കെഎസ്ആർടിസിയിൽ ഇപ്പോഴും പണിയെടുക്കുന്നുണ്ടെന്നും അവരുടെ കാര്യത്തിൽ ഹൈക്കോടതി ഇരട്ടത്താപ്പ് കാണിച്ചതായും അവർ ഉന്നത സ്ഥാനീയരുടെ ബന്ധുക്കളായതിനാൽ അവരെ പിരിച്ചുവിടാതെ സംരക്ഷിക്കുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 3861 എംപാനൽ കണ്ടക്ടർാരെ പിരിച്ചുവിടാൻ ഹൈക്കോടതി കാണിക്കുന്ന അത്യുൽഹാസം തന്നെ ഈ നിയമത്തിൽ മറിച്ചൊരു സുപ്രീം കോടതി വിധിയുണ്ടെന്നറിഞ്ഞിട്ടാണെന്നും പിരിച്ചുവിടപ്പെടുന്ന എംപാനൽ കണ്ടക്ടർമാരിൽ 95 പേർ കേസിൽ കക്ഷി ചേരാനായി നൽകിയ അപേക്ഷ നീക്കത്തിലൂടെ ഹൈക്കോടതി ജഡ്ജി പരിഗണിക്കാതിരുന്നത് ഇക്കാര്യത്തിൽ എന്തൊക്കെയോ ഗൂഢാലോചന ഈ കേസിനു പിന്നിലുണ്ടെന്ന് ആരോപിക്കുന്നു.
3861 എം പാനൽ കണ്ടക്ടർമാരെ മറ്റു ബദൽ സംവിധാനങ്ങളില്ലാതെ 24 മണിക്കൂറിനുള്ളിൽ പിരിച്ചു വിടാൻ കെഎസ്ആർടിസിയുടെ ശബരിമല സ്പെഷ്യൽ സർവ്വീസുകളെയും ക്രിസ്തുമസ് അവധി സർവ്വീസുകളെയും സാരമായി ബാധിക്കും. 1500 രൂപ ദീർഘദൂര സർവ്വീസുകളെങ്കിലും സംസ്ഥാന മേഖലയായി റദ്ദാക്കപ്പെട്ട തിരുവനന്തപുരം കൊല്ലം തൃശ്ശൂർ ജില്ലകളിലെ പരീക്ഷ ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ എത്താനാവില്ല. കാരണം അവിടെയൊക്കെ സർവ്വീസ് നടത്തുന്നത് എം പാനൽ കണ്ടക്ടർമാരാണ്.
മധ്യകേരളത്തിലെ ഏഴ് ജില്ലകളിലെ കെഎസ്ആർടിസി ബസുകൾ റദ്ദാക്കുന്നതോടെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വരുമാനം കുത്തനെ കൂട്ടിയെന്നും കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് 2016 ലെ സുപ്രീം കോടതി ഉത്തരവ് പൂഴ്ത്തി വച്ച് 30% കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കുന്ന സാഹചര്യമൊരുക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ 5500 സർവ്വീസ് നടത്താൻ 24887 ഓപ്പറേറ്റിങ് വിഭാഗം ഡ്രൈവർ കണ്ടക്ടർ മാത്രമാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിന്റെ കൂടെയായിരുന്നു 3861 എം പാനൽ കണ്ടക്ടർമാരും 1885 എം പാനൽ ഡ്രൈവർമാരും. എം പാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയുടെ 80% ദീർഘദൂര സർവ്വീസുകളും സൂപ്പർ ക്ലാസ്സ് സർവ്വീസുകളും ഓടിക്കുന്നത്.
ഇപ്പോഴത്തെ കോടതി വിധിയോടെ വലിയ തിരിച്ചടിയാണ് കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. പിഎസ് സി വഴിയുള്ള നിയമനം നടത്തിയാൽ അത് വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തുന്നതാകും. ഇത് കോർപ്പറേഷന്റെ നട്ടെല്ലൊടിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.
Stories you may Like
- കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്ക് ഗാരേജിലെ ബസുകളം റോഡിൽ ഇറക്കി
- എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നിയമനം കെഎസ്ആർടിസി പുനഃപരിശോധിക്കുന്നു
- തലസ്ഥാന നഗരത്തെ നിശ്ചലമാക്കി കെഎസ്ആർടിസി സമരം
- ശ്രീകുമാർ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല; നടപടി പണം കാണാതായതിന് ബിജു പ്രഭാകർ
- കെഎസ്ആർടിസി മിന്നൽ സമരം വലിയ വീഴ്ച: ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്