ഇക്ണോമിക്സ് പഠിക്കാൻ ഭാര്യ തെരഞ്ഞെടുത്തത് ഇറ്റലി; പ്രസവ ശേഷം കൈക്കുഞ്ഞുമായി യുവതി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആദ്യം വിളിച്ചത് ആരോഗ്യ പ്രവർത്തകരെ; രോഗ ലക്ഷണം ഒന്നുമില്ലാഞ്ഞിട്ടും സ്വയം തെരഞ്ഞെടുത്തത് സോഷ്യൽ ഡിസ്റ്റൻസിങ്; അനുഭവിച്ചത് മനുഷ്യത്വത്തെ ഹനിക്കുന്ന ഒറ്റപ്പെടുത്തൽ; പോസ്റ്റ്മാൻ പോലും വീട്ടിലേക്ക് വന്നില്ല; ഇൻഫോ പാർക്കിലെ ടീജോയ്ക്ക് പറയാനുള്ളത് നടുക്കുന്ന യഥാർത്ഥ്യങ്ങൾ; സമൂഹത്തിന് വേണ്ടി കരുതലെടുക്കുന്നവരെ ഇങ്ങനെ ഒറ്റപ്പെടുത്തരുത്

എം മനോജ് കുമാർ
കൊച്ചി: അവഗണന, ആട്ടിപ്പായിക്കൽ എന്നായി കൊറോണ കേരളത്തിൽ കൊറോണ മാറുകയാണോ? കൊറോണ ബാധിതരല്ലാത്ത ഒട്ടനവധി കുടുംബങ്ങൾ ഇപ്പോൾ കേരളത്തിൽ ഐസലേഷനിൽ തുടരുകയാണ്. ഹൗസ് ക്വാറന്റൈൻ വിധിക്കപ്പെട്ടവർക്ക് ഈ രീതി ഭീതിപ്പെടുത്തുന്ന അനുഭവമായി മാറുകയാണ്. മനുഷ്യത്വത്തെ ഹനിക്കുന്ന രീതികൾ ഹൗസ് ക്വാറന്റൈനിൽ തുടരുന്നവരോട് കേരളവും അനുവർത്തിച്ചു തുടങ്ങിയതോടെയാണ് ഹൗസ് ക്വാറന്റൈൻ ഭീതിദമായ അനുഭവമാകുന്നത്. ഇവരൊന്നും കൊറോണ ബാധിതരല്ല. രോഗവാഹകരുമല്ല. ജാഗ്രതയുടെ ഭാഗമായി സ്വയം വീട്ടിലെ റൂമുകളിൽ തുടരുന്നവരാണ്. കൊറോണ ബാധിതരോട് എടുക്കുന്ന സമീപനം ഹൗസ് ക്വാറന്റൈനിൽ തുടർന്നവരോട് സ്വീകരിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്. ഹൗസ് ക്വാറന്റൈൻ ഭീതിദമായ അനുഭവമായി മാറിയതോടെയാണ് ഈ ചോദ്യം ഇപ്പോൾ കേരളത്തിനു മുന്നിൽ മുഴങ്ങുന്നത്.
വിദേശങ്ങളിൽ പോയി അല്ലെങ്കിൽ വിദേശത്ത് നിന്ന് വന്നവരുമായി സംസർഗം വെച്ചു എന്നതുകൊണ്ട് മാത്രം ഹൗസ് ക്വാറന്റൈനിൽ തുടരുന്നവർക്ക് സാമൂഹികമായ ഒരു വിലക്ക് കേരളത്തിൽ നിലവിൽ വന്നിരിക്കുകയാണ്. ഈ സാമൂഹ്യവിലക്ക് പലർക്കും ചുട്ടുപൊള്ളുന്ന അനുഭവവുമായി മാറുകയുമാണ്. കൊച്ചിയിലെ ടീജോ പറയുന്നത് ഇതേ വിലക്കിന്റെ ചുട്ടു പൊള്ളിക്കുന്ന കഥനങ്ങളാണ്. ക്വാറന്റൈൻ ഭീതിപ്പെടുത്തുന്ന അനുഭവമാണ് എന്നാണ് ടീജോ മറുനാടനോട് പറഞ്ഞത്. ചുറ്റുപാട് നിന്നും വരുന്ന സാമൂഹിക വിലക്കാണ് പ്രശ്നം. ഒരാൾ പോലും തിരിഞ്ഞു നോക്കാനില്ല. കഴിക്കാൻ ഭക്ഷണം പോലുമില്ല. ഫെയ്സ് ബുക്ക് വഴി ലൈവ് വീഡിയോ ഇട്ടതോടെയാണ് പ്രശ്നം അറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കാൻ എത്തുന്നത്.
സാമൂഹിക വിലക്കാണ് നേരിടേണ്ടി വരുന്നത് എന്നാണ് ടോജോ പറയുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ് ആണ് വേണ്ടത്. പക്ഷെ വരുന്നത് സാമൂഹിക ഉപരോധമാണ്. ഒരാളും തങ്ങളുമായി സമ്പർക്കത്തിനു വന്നില്ല. ഫോണിൽ പോലും ബന്ധപ്പെടാൻ എല്ലാവരും മടിച്ചു. സുഹൃത്തുക്കളും ബന്ധുക്കളുമില്ലാത്ത അവസ്ഥയിൽ പെട്ടതുപോലെയായി. കത്ത് ഡെലിവറി ചെയ്യാൻ എത്തിയ പോസ്റ്റ്മാൻ പോലും വീട്ടിൽ വന്നില്ല. തൊട്ടടുത്ത വീട്ടിൽ കത്തുകൊടുത്ത് പോവുകയാണ് ചെയ്തത്. ഫെയ്സ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് കാര്യങ്ങൾ സുഹൃത്തുക്കൾ പോലും അറിയുന്നത്. ഇതോടെയാണ് ഭക്ഷണ സാധനങ്ങൾ വീട്ടിൽ എത്തിയത്. ഞങ്ങൾ എങ്ങനെ കഴിയുന്നു എന്ന് പോലും ആരും അന്വേഷിച്ചില്ല.
കുട്ടിക്ക് നൽകാനുള്ള വാക്സിനേഷൻ പോലും എടുക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലേക്ക് പോകുന്നത് റിസ്ക് ആണ് എന്നാണ് എല്ലാവരും പറഞ്ഞത്. ഇതോടെ വാക്സിനും തത്ക്കാലം നീട്ടിവെച്ചു. കൊറോണ പോസിറ്റീവ് ആണെങ്കിൽ ഈ വിലക്ക് അനുഭവിക്കാം എന്നാണ് ടോജോ പറയുന്നത്. തങ്ങൾക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ല. ഭാര്യ ഇറ്റലിയിൽ നിന്നും വന്നത് കാരണം തങ്ങൾ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ക്വാറന്റൈൻ എന്നത് വലിയ പ്രശ്നമായി അയൽക്കാർ എടുത്തു. തങ്ങൾ സർക്കാരിനെ അറിയിക്കാതെ ഒളിച്ചു താമസിക്കുകയാണ് എന്ന രീതിയിൽ ഏതോ ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ അയൽക്കാർക്ക് കൂടി ഭീതി കൂടി.
ഞങ്ങൾ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ ലക്ഷങ്ങൾ ഇല്ലാതിരുന്നതിനാൽ ഹൗസ് ക്വാറന്റൈനിൽ തുടരാനാണ് ആവശ്യപ്പെട്ടത്. ഈ ഹൗസ് ക്വാറന്റൈൻ കാലാവധിയിലാണ് ഇപ്പോൾ തുടരുന്നത്. പക്ഷെ ഞങ്ങൾ കൊറോണ ബാധിതർ എന്ന രീതിയിലാണ് സമൂഹം വീക്ഷിച്ചത്. ഇപ്പോൾ പതിനാലു ദിവസമായി. അതായത് ക്വാറന്റൈൻ കാലാവധിയായ ഇരുപത്തിയെട്ട് ദിവസങ്ങളിൽ പതിനാലു ദിവസം കഴിഞ്ഞു. ഈ പതിനാലു ദിവസങ്ങളിൽ കൊറോണയുണ്ടെങ്കിൽ ലക്ഷണങ്ങൾ കാണിക്കണമായിരുന്നു. ഞങ്ങൾക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ല. പക്ഷെ ഇറ്റലിയിൽ നിന്നുമാണ് ഭാര്യയും കുട്ടിയും എത്തിയതിനാൽ ഇരുപത്തിയെട്ട് ദിവസം തന്നെ ക്വാറന്റൈനിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ടീജോ ഇറ്റലിയിൽ പോയിട്ടില്ല. ഗർഭിണിയായപ്പോഴാണ് ഭാര്യ ഇറ്റലിയിലേക്ക് പോയത്. നവജാത ശിശുവുമായാണ് ഭാര്യ ഇറ്റലിയിൽ നിന്നും വന്നത്. ഇക്കണോമിക്സ് പഠിക്കാൻ ഭാര്യ തിരഞ്ഞെടുത്തത് ഇറ്റലിയായിരുന്നു. പ്രസവത്തിനു കേരളത്തിൽ നിന്നും ആർക്കും പോകാൻ കഴിഞ്ഞില്ല. ഭാര്യ മാത്രമാണ് പ്രസവ സമയത്ത് ഇറ്റലിയിൽ ഉണ്ടായത്. പ്രസവം കഴിഞ്ഞു രണ്ടാം ദിവസം തന്നെ കാർ വിളിച്ച് ഭാര്യയ്ക്ക് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി ഒറ്റയ്ക്ക് പോകേണ്ടി വന്നു. ഇത്തരം ഒട്ടനവധി അഗ്നിപരീക്ഷകൾ കഴിഞ്ഞാണ് ഭാര്യ മാർച്ച് എട്ടിന് ഒറ്റയ്ക്ക് കുഞ്ഞുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ് ടീജോവിന്റെ ഭാര്യ. കൊറോണ സമയമായതിനാൽ തിരുവനന്തപുരത്ത് വിളിച്ചു, പക്ഷെ കൊച്ചിയിൽ തന്നെ വിളിക്കാനാണ് പറഞ്ഞത്. അതിനാൽ കൊച്ചിയിലെ ആരോഗ്യവിഭാഗത്തെ അറിയിച്ചു. അവരുടെ നിർദ്ദേശം അനുസരിച്ചാണ് ക്വാറന്റൈനിൽ തുടരുന്നത്. ഞാനും ഭാര്യയും കുട്ടിയും എന്റെ അച്ഛനും അമ്മയുമാണ് കൊച്ചിയിലെ വീട്ടിലുള്ളത്. ആർക്കും കൊറോണയില്ല.
പക്ഷെ ഹൗസ് ക്വാറന്റൈൻ മാത്രം. അധികൃതരുടെ അനുവാദത്തോടെയാണ് ഹൗസ് ക്വാറന്റൈൻ നടത്തിയത്. പക്ഷെ ഒളിച്ചു താമസിക്കുന്നു എന്ന മട്ടിൽ ഒരു ഓൺലൈൻ വാർത്ത വന്നതോടെ അയൽക്കാർ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തിയിലായി. നിരവധി കോളുകൾ ഞങ്ങളെ തേടിയെത്തി. ഞങ്ങൾക്ക് ഒളിച്ചു കഴിയേണ്ട ആവശ്യമെന്ത്? പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് മെമ്പർ, പഞ്ചായത്തിലെ വിവിധ വിഭാഗങ്ങൾ എല്ലാം വിളിച്ചു. എല്ലാവരെയും ഞങ്ങൾക്ക് ബോധ്യപ്പെടുത്തെണ്ടി വന്നു. ഞങ്ങൾ ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ക്വാറന്റൈനിൽ തുടരുന്നതെന്ന്. വാർത്തയിൽ പറഞ്ഞത് ഞങ്ങൾ മൂന്നംഗ കുടുംബം എന്നാണ്. എന്നാൽ ഞാൻ ഇറ്റലിയിൽ പോയിട്ടില്ല. എനിക്ക് വിസ കിട്ടിയിരുന്നില്ല. പക്ഷെ ഇതൊന്നും അന്വേഷിക്കാതെയാണ് ഞാനും ഇറ്റലിയിൽ നിന്നും വന്നു എന്ന പ്രചാരണം വന്നത്.
കൊച്ചിയിൽ ഇൻഫോ പാർക്കിലാണ് എനിക്ക് ജോലി. എനിക്ക് വർക്ക് ഫ്രം ഹോം അനുവദിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വീട്ടിൽ നിന്നും ഞാൻ ജോലി ചെയ്യുകയാണ്. പക്ഷെ എന്റെ ഓഫീസിലെ പലർക്കും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇൻഫോ പാർക്ക് അടച്ചിടാൻ സാധ്യതയും വന്നിട്ടുണ്ട്. എല്ലാവരും വർക്ക് ഫ്രം ഹോം ആയി മാറുകയാണ്. പക്ഷെ ജോലി നിർത്തിവയ്ക്കപ്പെട്ടാൽ ശമ്പളവും മുടങ്ങാൻ സാധ്യതയുണ്ട്. എല്ലാം കൊണ്ടും കൊറോണ ജീവിതം തകർത്ത അവസ്ഥയാണ്. ഇതേ സമയത്ത് തന്നെയാണ് ഞങ്ങൾക്ക് സാമൂഹികമായ ഉപരോധവും വന്നുപെട്ടത്-ടീജോ പറയുന്നു.
റ്റലിയിൽ കൊറോണ പടരുന്ന സമയത്ത് മാർച്ച് എട്ടിനാണ് ഖത്തർ എയർവെയ്സ് വിമാനത്തിൽ ഭാര്യ കുഞ്ഞുമായി എത്തുന്നത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ക്വാറന്റൈൻ തുടരുകയും ചെയ്തു. ഇതിനു ശേഷം വന്ന സാമൂഹിക ഉപരോധത്തെക്കുറിച്ചാണ് ടീജോ പറയുന്നത്. കൊറോണ ബാധിതരല്ലെങ്കിലും ഹൗസ് ക്വാറന്റൈനിൽ തുടരുന്ന പലരുടെയും അനുഭവമാണ് ടീജോ പറയുന്നത്. ഇതായിരുന്നില്ല കേരളം. പക്ഷെ കൊറോണ കേരളത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് ടീജോവിന്റെ അനുഭവസാക്ഷ്യം പറയുന്നത്. ഒറ്റയടിക്ക് സമൂഹം അപ്പാടെ തള്ളിക്കളയുകയാണ്. വീട്ടിൽ ആരുമായും സമ്പർക്കമില്ലാതെ തുടരുമ്പോൾ ക്വാറന്റൈനിലുള്ളവർ എങ്ങനെ കഴിയുന്നു എന്ന് പോലും സമൂഹം ചിന്തിക്കുന്നില്ല. എല്ലാ മാനുഷിക മൂല്യങ്ങളും കൊറോണ ഭീതി കാരണം കടൽ കടന്ന അവസ്ഥയാണെന്നാണ് ടീജോ ചൂണ്ടിക്കാണിക്കുന്നത്.
ടൂറിസമാണ് കേരളത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്ന്. ദൈവത്തിന്റെ സ്വന്തം നാട് തേടിയെത്തിയ വിദേശ ടൂറിസ്റ്റുകളോടും കൊറോണയുടെ പേരിൽ കരുണയില്ലാത്ത സമീപനമാണ് കേരളം കൈക്കൊള്ളുന്നത്. കൊറോണയ്ക്ക് മുൻപ് തന്നെ കേരളത്തിൽ എത്തിയവരാണ് വിദേശ വിനോദ സഞ്ചാരികളിൽ പലരും. എല്ലാവർക്കും കയ്പ്പ് നിറഞ്ഞ അനുഭവമാണ് ലഭിക്കുന്നത്. കൊറോണ ബാധിതരല്ലാത്ത ടൂറിസ്റ്റുകൾക്കും താമസസൗകര്യം ലഭിക്കുന്നില്ല. ആട്ടിയോടിക്കുന്ന അനുഭവമാണ് എല്ലാവർക്കും ലഭിക്കുന്നത്. ഇറ്റലി, യൂറോപ്പ് എന്നീ പേരുകൾ കേട്ടാൽ രക്ഷയിലാത്ത അവസ്ഥയാണ്. സെമിത്തേരിയിലും നെൽപ്പാടങ്ങളിലും രാത്രി തങ്ങേണ്ടുന്ന അവസ്ഥയാണ് വിദേശ ടൂറിസ്റ്റുകൾക്ക് നേരിടേണ്ടി വരുന്നത്.
ടൂറിസ്റ്റുകൾ ഈ അവസ്ഥ നേരിടുമ്പോൾ ഹൗസ് ക്വാറന്റൈനിൽ തുടരുന്ന കേരളീയർക്കും സമാന അവസ്ഥ തന്നെയാണ് വന്നുപെട്ടിരിക്കുന്നത്. ഹൗസ് ക്വാറന്റൈനിൽ തുടരുന്നവരോട് ഇതേ രീതിയിൽ പെരുമാറേണ്ടതുണ്ടോ എന്നാണ് ടീജോവിനെ പോലുള്ളവരുടെ അനുഭവങ്ങൾ കേരളത്തോടു ചോദിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- കോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർ
- താമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യത
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്