അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ച് മാർ ആലഞ്ചേരിക്കെതിരെ സമരത്തിനിറങ്ങിയ വിമതർ നാലും പിൻവലിച്ച് ഒരെണ്ണത്തിൽ മാത്രം ഉറച്ചു നിൽക്കുന്നു; വ്യാജരേഖ കേസിൽ പേരു ചേർത്ത വൈദികരെ ഒഴിവാക്കുമെന്നു സമ്മതിച്ചാൽ സമരം പിൻവലിക്കുമെന്ന് വിമത സംഘം; മാർ ആലഞ്ചേരി വിട്ടു വീഴ്ചക്ക് സമ്മതിച്ചപ്പോഴും ആവശ്യം എഴുതി തന്നാൽ ആലോചിക്കുമെന്ന് പറഞ്ഞ് ആലഞ്ചേരിക്കൊപ്പം നിന്നവർ; എറണാകുളം അരമനയിലെ സമരം പിൻവലിക്കാനാവാതെ വൈദികർ; സീറോ മലബാർ സഭയിൽ വിമതർ ഒറ്റപ്പെടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സീറോ മലബാർ സഭയിലെ പ്രശ്നങ്ങൾ ഉടൻ തീർന്നേക്കും. സമരം നടത്തുന്ന വൈദികർ അവർ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലും പിൻവലിക്കാൻ തയ്യാറാണ്. ഇനി ഉള്ളത് ഒരു ആവശ്യം മാത്രം. ഇത് അംഗീകരിക്കാൻ കർദിനാൾ മാർ ആലഞ്ചേരിയും തയ്യാറാണ്. വ്യാജ രേഖാ കേസിലെ അന്വേഷണം അവസാനിപ്പിക്കുന്ന തരത്തിൽ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം. അതായത് വ്യാജരേഖാ കേസ് പിൻവലിക്കണമെന്നാണ് അവരുടെ നിലപാട്. ഇത് ആലഞ്ചേരി അംഗീകരിക്കുന്നുണ്ട്. വൈദികരെ കേസിൽ പ്രതിയാക്കാൻ ആലഞ്ചേരിക്കും താൽപ്പര്യമില്ല. എന്നാൽ കൂടെയുള്ളവർ ഇക്കാര്യം എഴുതി നൽകിയാൽ മാത്രം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണ്. ഇതാണ് ഇപ്പോഴും സമരം തുടരാൻ കാരണം. വിശ്വാസികൾ എതിരാകുമെന്ന് ആയതോടെയാണ് വൈദികർ സമരം പിൻവലിക്കാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ഇനിയും അധിക നാൾ നിരാഹാരവുമായി മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് അവർ തിരിച്ചറിയുന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അതിരൂപതാ അധ്യക്ഷസ്ഥാനം ഒഴിയുക, ഓഗസ്റ്റിൽ നടക്കുന്ന സിറോ മലബാർ സിനഡ് മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്നതിനു പകരം വത്തിക്കാൻ പ്രതിനിധിയുടെ നേതൃത്വത്തിൽ ചേരുക, അതിരൂപതയ്ക്കു സ്വീകാര്യനായ അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ പൂർണ ചുമതലയോടെ നിയമിക്കുക, സസ്പെൻഡ് ചെയ്യപ്പെട്ട അതിരൂപതാ സഹായ മെത്രാന്മാരെ പൂർണ ചുമതലകളോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ പരസ്യമായി ഉന്നയിക്കുന്നത്. ഇതാണ് സമരത്തിന് കാരണമായി വൈദികർ മാധ്യമങ്ങളോടും പുറത്തും പറയുന്നത്. എന്നാൽ ഇന്നലെ നടന്ന ചർച്ചകളിൽ ഇതെല്ലാം ഉപേക്ഷിക്കാൻ വൈദികർ തീരുമാനിച്ചിട്ടുണ്ട്. ആലഞ്ചേരിയെ അതിരൂപതാ അധ്യക്ഷനാക്കിയത് പോപ്പാണ്. സിനഡിൽ ആരു പങ്കെടുക്കണമെന്നതിന് വ്യക്തമായ മാർഗ്ഗരേഖയുണ്ടെന്നതാണ് വസ്തുത. ഇതും രണ്ട് വിമതരും അംഗീകരിക്കുന്നു. സിനഡിന്റെ തീരുമാനങ്ങൾ ഇപ്പോഴേ പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ കുറിച്ച് സിനഡ് തീരുമാനം വരെ കാത്തിരിക്കാനും തയ്യാറാണ്. എന്നാൽ അവരുടെ മനസ്സിലുള്ള അഞ്ചാമത്ത ആഗ്രഹം അത് ഏറെ പ്രധാനപ്പെട്ടതാണ്.
വ്യാജരേഖ ചമച്ചെന്ന കേസിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ അറസ്റ്റ് ചെയ്തേയ്ക്കുമെന്ന സൂചനയുണ്ട്. മുണ്ടാടനെ പൊലീസ് രണ്ടുതവണ ചോദ്യം ചെയ്തു. ബുധനാഴ്ച പകൽ ചോദ്യം ചെയ്ത് മടങ്ങിയ പൊലീസ് രണ്ടാമത് വീണ്ടുമെത്തിയത് ആശങ്കയുണ്ടാക്കി. ഇതറിഞ്ഞ വൈദികരും എ.എം ടി. പ്രവർത്തകരും ഇവിടെ തടിച്ചുകൂടി. എന്നാൽ രാവിലെ ചോദിച്ച ചില കാര്യങ്ങളിൽ വിശദീകരണത്തിനു വേണ്ടിയാണ് വീണ്ടുമെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഫാ മുണ്ടാടനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളെല്ലാം പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ വിശ്വാസികളുടെ എതിർപ്പ് അതിശക്തമാണെന്ന് പൊലീസിന് അറിയാം. അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത്. മുണ്ടാടൻ കുടുങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് വൈദികർ സമരം തുടങ്ങിയത്. ഇതിൽ നിന്നു തന്നെ വ്യാജ രേഖയിലെ അറസ്റ്റ് ഭീതിയാണ് ഇതിന് കാരണമെന്ന് വിലയിരുത്തൽ എത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. വ്യാജരേഖയിലെ തലവേദന ഒഴിവായാൽ അലഞ്ചേരിയെ എല്ലാ അർത്ഥത്തിലും അംഗീകരിക്കാമെന്നാണ് വിമതരുടെ പുതിയ നിലപാട്.
മുണ്ടാടനെ രണ്ടാമത് പൊലീസ് ചോദ്യം ചെയ്തപ്പോൾ വൈദിക സമിതിയുടെ മിനിറ്റ്സിന്റെ കോപ്പിയാണ് പൊലീസ് ആവശ്യപ്പെട്ടത്. കോപ്പി നൽകാൻ കഴിയില്ലെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടൻ പൊലീസിനെ അറിയിച്ചിരുന്നതാണ്. തുടർന്ന് വികാരി ജനറാളിന്റെ അനുമതി തേടിയിരുന്നു. ഇതിനുശേഷം വൈകീട്ട് പൊലീസെത്തി മിനിറ്റ്സ് പകർത്തിയെഴുതുകയായിരുന്നുവെന്ന് റിജു പറഞ്ഞു. വൈകീട്ട് 6.30-ന് എത്തിയ പൊലീസ് സംഘം രാത്രി 8.30-ഓടെയാണ് തിരികെ പോയത്. സീറോ മലബാർ സഭയിലെ വിമത വൈദികരുടെ നേതാവാണ് ഫാ. കുര്യാക്കോസ് മുണ്ടാടൻ. ബിഷപ്പ് മാർ എടയന്ത്രത്തിനെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഫാ കുര്യാക്കോസ് മുണ്ടാടനെ പൊലീസ് ചോദ്യം ചെയ്യുന്ന നീക്കമെന്നാണ് വിമതരുടെ നിലപാട്. മുണ്ടാടനെ ആദ്യത്തെ ചോദ്യം ചെയ്യൽ ഉച്ചയോടെ കാക്കനാട് നൈപുണ്യ സ്കൂളിലെത്തിയാണ് നടത്തിയത്. ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. വൈദിക സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അതിരൂപതയുടെ ഭൂമിയിടപാടിന്റെ തുടക്കം, കമ്മിഷനെ െവച്ചത്, അന്വേഷണ കമ്മിഷൻ റിപ്പോർട്ട്, വൈദിക സമിതിയിൽ നടന്ന ചർച്ചകൾ എന്നിവയെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.
വ്യാജരേഖ കേസിനെ കുറിച്ച് ഏത് ഘട്ടത്തിലാണ് അറിഞ്ഞത്, ഫാ. പോൾ തേലക്കാട്ടുമായുള്ള ബന്ധം എങ്ങനെയാണ്, അതിരൂപതയുടെ വ്യാജരേഖ കേസിൽ പോൾ തേലക്കാട്ട് വൈദിക സമിതിയിൽ പറഞ്ഞ കാര്യങ്ങൾ, അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിളിച്ച പത്രസമ്മേളനം തുടങ്ങിയ ചോദ്യങ്ങളാണ് വ്യാജരേഖ വിവാദത്തെക്കുറിച്ച് ചോദിച്ചത്. അതിരൂപതയുടെ ഭൂമിയിടപാട് ചർച്ചയാക്കുന്നതിൽ പങ്ക് വഹിച്ചവരിൽ ഒരാളാണ് ഫാ. കുര്യക്കോസ് മുണ്ടാടൻ. പക്ഷേ വ്യാജരേഖ കേസും ഭൂമിയിടപാടുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നാണ് വിമത വൈദികരുടെ വികാരം. വ്യാജരേഖ കേസിൽ എടയന്ത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കാനും അടുത്ത സിനഡിലും പുതിയ ചുമതലയൊന്നും നൽകാതെയിരിക്കാനും നീക്കമുണ്ടെന്നാണ് വൈദികർ സംശയിക്കുന്നത്. ആവശ്യമുണ്ടെങ്കിൽ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടനോട് പൊലീസ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തന്നെയാണ് നിരാഹാരത്തിന് കാരണമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നതും.
ആലഞ്ചേരിക്ക് അധികാരം നൽകാനുള്ള തീരുമാനം എടുത്തത് മാർപാപ്പയാണ്. റോമിൽ നിന്നുള്ള വിശുദ്ധ തീരുമാനത്തിനെതിരെ വൈദികർ സമരം ചെയ്യുന്നതാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. എറണാകുളത്ത് നിന്ന് തന്നെയുള്ള വിശ്വാസികളാണ് പ്രതിഷേധവുമായെത്തുന്നത്. മാർപ്പാപ്പയെ അനുസരിക്കാനാവില്ലെന്ന വൈദികരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. അരമനയ്ക്കുള്ളിലെ വൈദികരുടെ പ്രതിഷേധത്തിൽ ചിലരുടെ സഹായവും ഉണ്ടായിരുന്നു. സമരത്തിനെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികൾ ഇവർക്കെതിരേയും പ്രതിഷേധിച്ചു. ഇതോടെ ഇവരെ സമര സ്ഥലത്ത് നിന്ന് പൊലീസ് ഇടപെട്ട് ഒഴിവാക്കി. വൈദികർക്ക് മാത്രമാണ് ഇപ്പോൾ അരമനയ്ക്കുള്ള നിൽക്കാൻ അവസരമുള്ളത്. അങ്ങനെ അരമനയിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് വിമത വൈദികർ.
അതിനിടെ പ്രതിഷേധിക്കുന്ന വൈദികരിൽ ചിലർ മദ്യപിക്കുന്നതായുള്ള പരാതി നിരാഹരത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കുണ്ട്. അരമനയ്ക്കുള്ളിലുള്ള ഒരു വൈദികൻ കാല് നിലത്തുറയ്ക്കാതെ പുറത്തിറങ്ങിയത് വിവാദമായി. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതൊന്നും അനുവദിക്കാനാകില്ലെന്നാണ് വിശ്വാസികളുട പെക്ഷം. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന സമവായ ചർച്ചയിൽ സ്ഥിരം സിനഡ് അംഗങ്ങളും ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട് എന്നിവരും ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും പങ്കെടുത്തു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചർച്ചയിൽനിന്നു വിട്ടുനിന്നു. അദ്ദേഹം പങ്കെടുക്കുന്ന ഒരു സമിതിയുമായി ചർച്ചയ്ക്കു തയാറല്ലെന്നു വൈദികർ ആദ്യമേ വ്യക്തമാക്കിയിരുന്നു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചർച്ചയ്ക്കുള്ള സന്നദ്ധത വൈദികരെ അറിയിക്കുകയായിരുന്നു.
ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ഫോർമിസ് മൈനാട്ടി, ഫാ. ജോയ്സ് കൈതക്കോട്ടിൽ, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസ് ഇടശേരി, ഫാ. ആന്റണി നരികുളം, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവർ ചർച്ചയിൽ വൈദികരെ പ്രതിനിധീകരിച്ചു. സിറോ മലബാർ സഭാതലവനോട് മാറി നിൽക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു. ഇതോടെ തന്നെ വിമത വൈദികർക്ക് അടിതെറ്റി. സിനഡിനെയോ സിനഡിന്റെ തലവനെയോ എതിർക്കാൻ പാടില്ല. ആത്മാർഥയോടെ, നിഷ്ങ്കളങ്കതയോടെ ശുശ്രൂഷ ചെയ്യുന്ന സഭാതലവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആരെങ്കിലും പറയുന്നതു കേട്ട് മാറി നിൽക്കേണ്ടി വന്നാൽ പിന്നെ ശുശ്രൂഷകൾക്ക് തുടർച്ചയും പ്രസക്തിയുമില്ലാതാകുമെന്നാണ് പാലാ ബിഷപ്പിന്റെ നിലപാട്. ഇതാണ് അതിരൂപതയിലെ വിശ്വാസികളും പറയുന്നത്.
സഭ ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. സഭയുടെ ഒരുമയ്ക്കു വേണ്ടി ശക്തമായ പ്രാർത്ഥന ആവശ്യമായ സമയമാണിത്. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. സഭയിൽ അച്ചടക്കം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എറണാകുളം അതിരൂപതയിൽ കർദിനാളിനെതിരെ വൈദികർ നടത്തുന്ന സമരം സഭയുടെ പാരമ്പര്യങ്ങൾക്കെതിരാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുറന്നടിച്ചു. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് എതിരാണ് സഭാ തലവനെതിരെ നടത്തുന്ന സമരം. സഭാ സിനഡിലെ ഭൂരിപക്ഷത്തിന്റെ തലവൻ എന്ന നിലയിൽ ആത്മാർഥമായാണ് പ്രവർത്തിക്കുന്നത്. വൈദികരും വിശ്വാസികളും മെത്രാന്മാരും സഭാ നേതൃത്വത്തെ അനുസരിക്കണമെന്നും ബിഷപ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്