മാർത്തോമ്മാ സഭയിൽ കോടികളുടെ വെട്ടിപ്പ്; 51 കുട്ടികളെ പഠിപ്പിക്കാൻ മാത്രം പ്രത്യേക ബിഎഡ് കോളേജ്; കാലികൾ ഇല്ലാതെ കാലിത്തൊഴുത്ത് നിർമ്മാണം; മാർത്തോമാ സുവിശേഷസംഘത്തിന്റെ സ്കൂളിന്റെ മറവിൽ നടന്നത് 85 കോടിയുടെ അഴിമതി; ക്രിസ്തുകുല സ്കൂളിൽ നിന്ന് കോടികൾ പ്രിൻസിപ്പൽ റവ. സി എ വർഗീസ് അടിച്ചുമാറ്റി; കാട്ടിലെ തടി തേവരുടെ ആന എന്ന് വിമർശിച്ച് സഭ നിയമിച്ച കമ്മീഷൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മധ്യപ്രദേശിലെ സത്നാ ജില്ലയിൽ പ്രവർത്തിക്കുന്ന മാർത്തോമാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്തുകുല സ്കൂളിന്റെയും കോളേജിന്റെയും മറവിൽ നടന്നത് കോടികളുടെ തട്ടിപ്പുകൾ. പരാതിയെതുടർന്ന് സുവിശേഷ സംഘം നിയമിച്ച കമ്മീഷന്റെ പ്രാഥമിക നിഗമനങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടിൽ 85 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയതായാണ് സൂചനകൾ. ഏകദേശം 75 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥാപനങ്ങളാണ് സഭയ്ക്ക് സത്നായിലുള്ളത്. ഈ സ്കൂളിന്റെ നടത്തിപ്പ്, ഇതിന്റെ ഭൂമി ഉടമസ്ഥാവകാശങ്ങൾ, നിയന്ത്രണം എന്നിവ വളരെ നിഗൂഢമാണെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.
മാർത്തോമാ സുവിശേഷ സംഘം എന്ന മലബാർ മാർത്തോമാ സിറിയൻ ക്രിസ്ത്യൻ എവെർജിലിസ്റ്റിക് അസോസിയേഷൻ, കമ്പനി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയാണ്. മാർത്തോമാ സഭയുടെ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന പിപി അച്ചൻകുഞ്ഞ് അടക്കം എട്ടോളം ഡയറക്ടർമാർ ഈ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെ പറ്റി മുമ്പും ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇവിടെ പ്രിൻസിപ്പലായി പ്രവർത്തിച്ചു വന്ന വെരി റവ. സി എ വർഗീസാണ് ശതകോടികളുടെ തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്ത്.
കള്ളക്കണക്കിന്റെ ആശാന്മാർ
64 പേജുള്ള പ്രാഥമിക റിപ്പോർട്ടിൽ അഴിമതിയുടെ വിശദമായ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വെറും 51 കുട്ടികളെ മാത്രം പഠിപ്പിക്കാനായി ബിഎഡ് കോളേജ് നിർമ്മാണം, സ്കൂളിൽ നിന്നും സൊസൈറ്റിയിലേക്ക് കോടിക്കണക്കിനു രൂപാ വകമാറ്റം, കോടികൾ ലോൺ എടുത്ത് പണം വകമാറ്റൽ, കാലികൾ ഇല്ലാതെ കാലിത്തൊഴുത്ത് നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ഏകദേശം 85 കോടിയോളം രൂപയുടെ അഴിമതി നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പേരിൽ ഡൽഹിയിലെ ഫെഡറൽ ബാങ്കിൽ സി.എ വർഗീസ് മാത്രം ഒപ്പിട്ട് ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടിലേയ്ക്കും കമ്മീഷൻ റിപ്പോർട്ട് വിരൽചൂണ്ടുന്നതായാണ് വിവരം. അവിടെ ഒരു പ്രവർത്തനങ്ങൾക്കും കൃത്യമായ കണക്കുകളോ തീരുമാനങ്ങളെടുത്ത മിനിട്സുകളോ ഇല്ലെന്നും കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.
സത്നായിൽ നടന്നിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ ദിവ്യ ഹൈടെക് ബിൾഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്ന ആരോപണം സഭയ്ക്കുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. ഈ പരാതിയെ പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. എല്ലാ നിർമ്മാണങ്ങൾക്കും ഈ കമ്പനി അവരുടെ കൊട്ടേഷനുകൾക്ക് ഒപ്പം തങ്ങളുടെ പാർട്ണർ മാരുടെ പേരിൽ ക്വട്ടേഷൻ നൽകുകയും ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയ ദിവ്യ ഹൈടെക്കിന് കരാർ നല്‍കുകയുമാണ് പതിവ്.
കോടികൾ കീശയിലാക്കി
ഈ കമ്പനിയുടെ ഡയറക്ടറായ പി.ടി മത്തായി ഡൽഹി മാർത്തോമാ ഭദ്രസനത്തിന്റെയും അതിന്റെ സൊസൈറ്റി ആയ നോർത്തേൺ ഇന്ത്യ സോണൽ അസംബ്ലി ഓഫ് മാർത്തോമ ചർച്ചിന്റെയും ട്രസ്റ്റിയാണ്. ഇദ്ദേഹം 2014 ൽ ആണ് സ്ഥാനമേൽക്കുന്നത്. ആ വർഷം തന്നെ ആണ് ദിവ്യ ഹൈടെക്ക് എന്ന കമ്പനിയുടെ രൂപീകരണവും. വെറും ഒരു പ്ലംബർ ആയിരുന്ന പി.ടി മത്തായിയുടെ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിലെ വരുമാനം ശത കോടികളാണെന്ന് കമ്മീഷന് മുന്നിൽ തെളിവ് സഹിതം പരാതി എത്തിയിട്ടുണ്ട്.
ഭദ്രാസനത്തിലെ മിക്ക നിർമ്മാണപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നത് മത്തായിയും മത്തായിയുടെ സഹോദരൻ പി.ടി സ്കറിയയുമാണ്.
പവർ ഓഫ് അറ്റോർണി വച്ച് കളികൾ
ഭദ്രാസനത്തിലെ ഏതൊരു സ്ഥാപനവും വിൽക്കാനും വാങ്ങാനുമുള്ള അധികാരം സി ഐ വർഗീസിന് നൽകിയിരുന്നു എന്നതിനുള്ള തെളിവുകളായി പവർ ഓഫ് അറ്റോർണി അടക്കമുള്ള തെളിവുകൾ കൈവശം ഉണ്ട്. മാർത്തോമാ സഭയുടെ ഡൽഹി ഭദ്രാസനത്തിൽപെടുന്ന ഫരീദാബാദിലെ ധർമജ്യോതി വിദ്യാപീഠിന്റെ പ്രിൻസിപ്പൽ കോർട്ടർ പണിയാൻ ടെൻഡർ വിളിച്ചപ്പോൾ പി.ടി മത്തായി സ്വന്തം അനിയന്റെ കമ്പനിയായ എസ് എസ് ബിൽഡേഴ്സിന്റെ പേരിലും ക്വൊട്ടേഷൻ നൽകി. ക്വൊട്ടേഷൻ അനിയന്റെ കമ്പനിയുടെ ലെറ്റർ ഹെഡിലാണെങ്കിലും അതിൽ പതിച്ചിരിക്കുന്ന സ്റ്റാമ്പും ഒപ്പും പി.ടി മത്തായിയുടെതാണ്.
ഏറ്റവും കുറഞ്ഞ ക്വൊട്ടേഷൻ നൽകിയ പി.ടി മത്തായിയുടെ അനിയന്റെ കമ്പനിക്ക് കോടികളുടെ നിർമ്മാണ കരാർ. പോരെ? ഇതെവിടെ നടക്കും?
അന്വേഷണ കമ്മീഷനെ നിയമിച്ചത് കാലംചെയ്ത ജോസഫ് മാർത്തോമാ മെത്രാപ്പൊലിത്തയാണ്. സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വെരി റെവ. സി ഐ വർഗീസും അസിസ്റ്റന്റ് ആയി പ്രവർത്തിച്ച റെവ. കോശി കുര്യനും നാട്ടിൽ എത്തി കഴിഞ്ഞു. അവർക്ക് പകരം നിയമിച്ച പട്ടക്കാരനെയും അവിടെ നിന്നും അടിയന്തിരമായി മാറ്റി. കുവൈറ്റിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ റെവ. ബൈജു സാമുവേൽ എന്ന പട്ടക്കാരനെതിരെ അന്വേഷണ കമ്മീഷനെ നിയമിച്ചു അതിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച ലക്ഷകണക്കിന് രൂപ തിരിച്ചടപ്പിച്ച തിയോഡോഷ്യസ് ഇവിടെ സുവിശേഷക സംഘത്തിന്റെ കീഴിലുള്ള ഒരു സ്കൂളിൽ നടന്നിരിക്കുന്ന 85 കോടിയോളം രൂപ തിരിച്ചടപ്പിക്കുകയും തിരിമറിക്കാരെ നിയമത്തിനു വിട്ടുകൊടുക്കുകയും വേണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്.
മധ്യപ്രദേശിലെ ലോറൽസ് ഇന്റർനാഷണൽ സ്കൂളിന്റെ മുഖ്യ രക്ഷാധികാരിയായ ഡോ ജോൺ എം ചാക്കോ, സുപ്രീം കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ.സി ഫിലിപ്പ്, ബാങ്കിങ് വിദഗ്ധൻ ഫിലിപ് ജോർജ് എന്നിവരായിരുന്നു ഈ കമ്മീഷന്റെ അംഗങ്ങൾ. തുടക്കം മുതൽ തന്നെ കമ്മീഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം മയപ്പെടുത്തണം എന്ന ആവശ്യം ശക്തമായി ഉയർത്തി കമ്മീഷൻ അംഗങ്ങളെ സ്വാധീനിക്കാൻ ശക്തമായ ശ്രമങ്ങൾ നടന്നിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ മാർച്ചിൽ കമ്മീഷൻ റിപ്പോർട്ട് സുവിശേഷ സംഘം പ്രസിഡന്റ് ആയ ബിഷപ്പ് യുവാക്കീം മാർ കുറിലോസിനും ഒപ്പം സുവിശേഷ സംഘം ഭാരവാഹികൾക്കും സമർപ്പിച്ചു.
കോവിഡ് കാലമായതിനാൽ വിശദമായ അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും എന്നതിനാലാണ് ആദ്യഘട്ട കണ്ടെത്തലുകൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ മാസങ്ങളായി ഇത് ഫ്രീസറിലാണ്. റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മാർത്തോമ സഭാ അധിപനും സ്ഥിരീകരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍