ആന്റണി പറഞ്ഞത് എസ്എൻഡിപിക്കും സ്വാമിമാർക്കും പോസ്റ്റ്മോർട്ടം വേണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന്; പോസ്റ്റ്മോർട്ടം ചെയ്തേ മതിയാകൂവെന്ന് സമ്മതിപ്പിച്ചത് ഭാവിയിലെ പ്രശ്നങ്ങൾ മുന്നിൽ കണ്ട്; അർദ്ധ ബോധാവസ്ഥയിൽ എടുത്ത് വെള്ളത്തിൽ ഇട്ടാലും ശ്വാസകോശത്തിൽ വെള്ളം കയറാം; ഈ സാധ്യതയും തള്ളിക്കളയാൻ കഴിയില്ല; പോസ്റ്റ്മോർട്ടം ചെയ്തത് ഡോ സോമന്റെ ജൂനിയറും; സികെ വിദ്യാസാഗർ പങ്കുവയ്ക്കുന്നതും കൊലപാതക സംശയങ്ങൾ; സ്വാമി ശ്വാശ്വതീകാനന്ദയുടെ ദുരൂഹ മരണം വീണ്ടും ചർച്ചയാകുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് സുഭാഷ് വാസു തുറന്നിട്ട ഭൂതം കുടം തുറന്നു പുറത്തു വരികയാണോ? മറവികളിലേക്ക് തള്ളപ്പെട്ട ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇപ്പോൾ വീണ്ടും കത്തുകയാണ്. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെ തുടർന്ന് സുഭാഷ് വാസു നടത്തിയ വാർത്താസമ്മേളനത്തോടെയാണ് ശാശ്വതീകാനന്ദയുടെ മരണം വീണ്ടും മുഖ്യധാരയിലേക്ക് കടന്നെത്തുന്നത്. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടു വെള്ളാപ്പള്ളി കുടുംബത്തിനുള്ള പങ്കാണ് സുഭാഷ് വാസു വെളിച്ചത്തേക്ക് കൊണ്ട് വന്നത്. വെള്ളാപ്പള്ളി കുടുംബാംഗങ്ങൾക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തുമെന്നാണ് സുഭാഷ് വാസു പറഞ്ഞത്. വെള്ളാപ്പള്ളിയുടെ അഴിമതികൾ 16ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ വെളിപ്പെടുത്തുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സുഭാഷ് വാസുവിന്റെ ആരോപണം വന്നതിനെ തുടർന്ന് ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളിയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വ്യവസായി ബിജു രമേശ് മറുനാടന് മുന്നിൽ എത്തിയിരുന്നു. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അന്ന് എസ്എൻഡിപി യോഗം പ്രസിഡന്റ് സ്ഥാനത്തിരുന്ന അഡ്വക്കേറ്റ് വിദ്യാസാഗർ അനുബന്ധ വെളിപ്പെടുത്തലുകളുമായി മറുനാടന് മുന്നിൽ എത്തുന്നത്. ശാശ്വതീകാനന്ദയുടെ ലംങ്സിൽ വെള്ളം കയറിയിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ആരെങ്കിലും വെള്ളത്തിൽ പിടിച്ച് തള്ളി എന്ന സാധ്യത തള്ളാൻ കഴിയില്ലാ എന്നാണ് വിദ്യാസാഗർ പറയുന്നത്. അർദ്ധബോധാവസ്ഥയിൽ ആരെങ്കിലും എടുത്ത് വെള്ളത്തിൽ ഇട്ടാലും അങ്ങിനെ സംഭവിക്കാം. ഇങ്ങിനെയുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല-വിദ്യാസാഗർ മറുനാടനോട് പറഞ്ഞു.
ശാശ്വതീകാനന്ദയെ തലയ്ക്കടിച്ച് ബോധം കെടുത്തി എടുത്ത് ആലുവാപ്പുഴയിൽ ഇട്ടുവെന്നാണ് ബിജു രമേശ് മറുനാടനോട് പറഞ്ഞത്. എസ്എൻട്രസ്റ്റ് പണമിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിൽ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും ദുബായിൽ വെച്ച് ഇടഞ്ഞിരുന്നു. തുഷാർ വെള്ളാപ്പള്ളിയും ഷാജി വെട്ടൂരാനും കൂടി ശാശ്വതീകാനന്ദയെ മർദ്ദിച്ചു. ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു പോരുകയാണ് ശാശ്വതീകാനന്ദ ചെയ്തത്. തുഷാർ ശാശ്വതീകാനന്ദയെ മർദ്ദിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്നു വെള്ളാപ്പള്ളി മനസിലാക്കി. നടേശനെ കയറ്റാൻ കഴിഞ്ഞെങ്കിൽ ഇറക്കാനും തനിക്ക് കഴിയും എന്നുള്ള സ്വാമിയുടെ വാക്കുകൾ വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു. അതിനെ തുടർന്ന് നടന്ന ആസൂത്രണത്തിന്റെ ഭാഗമാണ് ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം എന്നാണ് ബിജു രമേശ് ആരോപിച്ചത്.
ബിജു രമേശിന് പിന്നാലെയാണ് വിദ്യാസാഗർ കൂടി ആരോപണങ്ങലുമായും പോസ്റ്റ്മോർട്ടം സമയത്ത് നടന്ന സംഭവങ്ങളുടെ രത്നച്ചുരുക്കവും മറുനാടനോട് പങ്ക് വയ്ക്കുന്നത്. പോസ്റ്റ്മോർട്ടം നടത്താതെ സമാധിയിരുത്താനുള്ള നീക്കം പൊളിച്ചത് താനാണ് എന്ന് വിദ്യാസാഗർ പറഞ്ഞത്. ആ സമയത്ത് നടന്ന അണിയറ സംഭവങ്ങൾ ഏതാണ്ട് മുഴുവനായി തന്നെ വിദ്യാസാഗർ മറുനാടന് മുന്നിൽ വിവരിക്കുന്നു.
പോസ്റ്റ്മോർട്ടം സമയത്ത് സംഭവിച്ച കാര്യങ്ങൾ വിദ്യാസാഗർ വിവരിക്കുന്നു
ആലുവ അദ്വൈതാശ്രമത്തിൽ വച്ചാണ് ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോർട്ടം നടക്കുന്നത്. അദ്വൈതാശ്രമത്തിന്റെ പുറകുവശത്ത് തുണി മറച്ചു കെട്ടി മറച്ച ഒരു സ്ഥലത്ത് വച്ചാണ് പോസ്റ്റ്മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടം വേണ്ടാ എന്ന അഭിപ്രായമാണ് അവിടെ നിലനിന്നത്. ശാശ്വതീകാനന്ദയുടെ മരണവിവരം എനിക്ക് ലഭിച്ചിരുന്നു. അന്ന് ഞാൻ എസ്എൻഡിപി യുടെ പ്രസിഡന്റ് ആണ്. പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർ സോമൻ ദീർഘകാലം ആലുവ സർക്കാർ ആശുപത്രിയിൽ സർജൻ ആയിരുന്നു. സോമന്റെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. പുള്ളിയുടെ ജൂനിയർ ആയിരുന്ന ഒരു ഡോക്ടർ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ഞാൻ അദ്വൈതാശ്രമത്തിൽ എത്തുമ്പോൾ നേരം വൈകിയിരുന്നു. ഒമ്പതരയ്ക്ക് ആണ് എന്നെ വിളിച്ചു പറയുന്നത്. ഞാൻ ഉടൻ വരാൻ ഒരുങ്ങിയതാണ്. പക്ഷെ ഡ്രൈവർ വരാൻ കുറച്ച് താമസിച്ചു. എത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ടാകും. ഞാൻ എത്തുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. വെള്ളാപ്പള്ളി, രാജൻ ബാബു തുടങ്ങി ഒട്ടുവളരെ പേർ അവിടെയുണ്ട്.
പ്രസിഡന്റ് പറയുന്നതാണ് ശരിയെന്ന് വെള്ളാപ്പള്ളി
പോസ്റ്റ്മോർട്ടം നടത്താതെ ശാശ്വതീകാനന്ദയുടെ ശരീരം കൊണ്ടുപോകാനുള്ള ആലോചനകളാണ് അവിടെ നടന്നത്. പോസ്റ്റ്മോർട്ടം വേണ്ടാ എന്നാണ് പൊതുവിൽ ഉള്ള അഭിപ്രായം. ഞാൻ ചെന്നപ്പോൾ രാജൻ ബാബു അടക്കമുള്ളവർ പോസ്റ്റ്മോർട്ടം വേണ്ടാ എന്നുള്ള അഭിപ്രായത്തിലാണ്. അന്ന് എ.കെ.ആന്റണി ആണ് മുഖ്യമന്ത്രി. ആന്റണി പറഞ്ഞിരിക്കുന്നത് എസ്എൻഡിപിക്കും സ്വാമിമാർക്കും പോസ്റ്റ്മോര്ട്ടം വേണ്ടാ എന്നുണ്ടെങ്കിൽ അങ്ങിനെ ആയിക്കോട്ടെ എന്നാണ് പറഞ്ഞിരിക്കുന്നത്. അതൊഴിവാക്കിയേര് എന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനുള്ള ക്ലിയറൻസ് നൽകിയിട്ടുണ്ട് എന്നും പറഞ്ഞു.
ഞാൻ എത്തുമ്പോൾ ഇതാണ് അവസ്ഥ. ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി. ഞാൻ വെള്ളാപ്പള്ളിയെ ജിഎസ് എന്നാണ് വിളിച്ചിരുന്നത്. ഞാൻ പ്രസിഡനറും അദ്ദേഹം എസ്എൻ ഡിപി ജനറൽ സെക്രട്ടറി എന്ന അർത്ഥത്തിലാണ് ജിഎസ് എന്ന് വിളിച്ചത്. 'ജിഎസേ നമ്മൾ കാണിക്കുന്നത് അബദ്ധമാണ്. ശാശ്വതീകാനന്ദ സ്വാമികൾ വിവാദങ്ങളുടെ ഉറ്റ തോഴനാണ്. ഇങ്ങിനെ ഒരു ഘട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്താതെ ബോഡി മറവ് ചെയ്തു, സമാധി ഇരുത്തി എന്ന് പറഞ്ഞാൽ നാളെ ഒരു പിടി ചോദ്യങ്ങൾ ഉയർന്നു വരും. അതുകൊണ്ട് നമുക്ക് പോസ്റ്റ്മോർട്ടം ചെയ്തേ ശരിയാവൂ എന്ന് തീർത്ത് പറഞ്ഞു.
ഞാൻ ക്രിമിനൽ അഭിഭാഷകനാണ്. പത്തുമുപ്പതുകൊല്ലമായി ക്രിമിനൽ കേസുകൾ വാദിക്കുന്ന അഭിഭാഷകനാണ്. എന്റെ അനുഭവത്തിൽ നിന്നും ഞാൻ പറയുന്നു ഇത് ഇത് ബുദ്ധിയല്ല'. വെള്ളാപ്പള്ളി എന്റെ നേരെ കുറച്ചു സമയം ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. 'പ്രസിഡന്റ് പറഞ്ഞതാണ് ശരി.'
ഐജി രാജീവൻ നിരത്തിയത് പോസ്റ്റ്മോർട്ടത്തിനു അനുകൂല വാദമുഖങ്ങൾ
പോസ്റ്റ്മോർട്ടം ഇല്ലാതെ പോകുന്നതിനോടു എനിക്ക് യോജിപ്പില്ല എന്ന് ഞാൻ തീർത്ത് പറഞ്ഞു. അന്ന് രാജീവൻ ഐജി ആയിരുന്നു എന്ന് തോന്നുന്നു. രാജീവിനെയാണ് മുഖ്യമന്ത്രി കാര്യങ്ങൾ കോർഡിനെറ്റ് ചെയ്യാൻ ചുമതലപ്പെടുത്തിയത്. രാജീവൻ അന്ന് ഹെഡ് ക്വാർറ്റേഴ്സ് ഐജി എന്നാണ് തോന്നുന്നത്. ഞാൻ രാജീവിനെ വിളിച്ചു. രാജീവ് ഇങ്ങോട്ട് പറഞ്ഞു. നിങ്ങളുടെ ഒക്കെ ഇഷ്ടം നോക്കി ചെയ്യാനാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട' എന്ന് രാജീവൻ പറഞ്ഞു. ഞാൻ ചോദിച്ചു 'എന്താ രാജീവിന്റെ അഭിപ്രായം? അപ്പോൾ പുള്ളി ചിരിച്ചുകൊണ്ട് ഇങ്ങോട്ട് ചോദിച്ചു... ഞാൻ പറയണോ? താങ്കൾ ഒരു ക്രിമിനൽ ലോയർ കൂടിയാണ്. ഞാൻ അങ്ങിനെയാണ് കേട്ടിരിക്കുന്നത്. ഇനി ഞാൻ പറയണോ? രാജീവൻ തിരികെ ചോദിച്ചു. ഞാൻ പറഞ്ഞു. രാജീവ് ഞാൻ ഇവരോട് പറഞ്ഞിരിക്കുകയാണ് പോസ്റ്റ്മോർട്ടം ചെയ്തിട്ടേ ഞങ്ങൾ കൊണ്ടുപോകുന്നുള്ളൂ എന്ന്. പോസ്റ്റ്മോർട്ടം വേണ്ടെന്നു വയ്ക്കുന്നില്ല. ഇതാണ് ഞങ്ങളുടെ ഫൈനൽ തീരുമാനം. രാജീവൻ പറഞ്ഞു.. വെരി ഗുഡ്... അതങ്ങിനെ തീരുമാനിച്ചത് നന്നായി. പോസ്റ്റ്മോർട്ടം ഇല്ലാതാക്കാൻ വേണ്ടി ഇങ്ങോട്ട് ആർഗ്യുമെന്റ്സ് ആയിരുന്നു എന്നാണ് രാജീവ് പറഞ്ഞത്.
അപ്പോൾ അവിടെ കൂടിയിരുന്ന ആളുകൾ ഞങ്ങളെ നോക്കുന്നത് സംശയ ദൃഷ്ടിയോടെയാണ്. ഇത്രയും കേമന്മാർ ആയ ആളുകൾ ഉള്ളപ്പോൾ പോസ്റ്റ്മോർട്ടം ഇല്ലാതെ കൊണ്ടുപോകാൻ കഴിയില്ലേ എന്നാണു ആളുകളുടെ നോട്ടങ്ങളും സംസാരങ്ങളിലും അടങ്ങിയിരുന്നത്. ഒരു മെന്റൽ ബ്ലോക്ക് ഉണ്ടല്ലോ? മനസിലെ.. അതിന്നിടയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താം എന്നും അഭിപ്രായം വന്നു. പക്ഷെ അതെല്ലാം ഞാൻ തള്ളിക്കളഞ്ഞു. അടുത്തുള്ള ആശുപത്രിയിൽ അല്ലെങ്കിൽ സ്പോട്ടിൽ ചെയ്യാനുള്ള കാര്യമാണിത് എന്ന വിശദീകരണമാണ് ഞാൻ നൽകിയത്.
അപ്പോൾ ജനറൽ സെക്രട്ടറി വിളിച്ചു പറഞ്ഞു.. പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ട് കൊണ്ടുപോയാൽ മതി. അപ്പോഴേക്കും പോസ്റ്റ്മോർട്ടം ഇല്ലാതെ കൊണ്ടുപോകാനുള്ള സമാധിയിരുത്തൽ രീതിയിൽ ആയിക്കഴിഞ്ഞിരുന്നു. ഒരു കസേരയിൽ ഇരുത്തി ശാശ്വതീകാനന്ദയുടെ ശരീരം കെട്ടിവെച്ചിരുന്നു. സന്യാസിവര്യന്മാരും ആത്മീയാചാര്യന്മാരും മരിച്ചാൽ കിടത്തിയല്ല പോകുന്നത് ഇരുത്തിക്കൊണ്ടാണ്. ഈ രീതിയിൽ ആണ് ശാശ്വതീകാനന്ദയുടെ ശരീരം വെച്ചിരുന്നു. അപ്പോൾ അതിനുള്ള എല്ലാം ചെയ്തു വെച്ചിരുന്നു. അപ്പോൾ എല്ലാം അഴിച്ചു. സർക്കാർ ആശുപത്രിയിലെ ഡോക്ടറെ, ഡോക്ടർ സോമന്റെ ജൂനിയറെ വിളിച്ചു വരുത്തി അവിടെ വെച്ച് പോസ്റ്റ്മോർട്ടം ചെയ്തു.
അവിടെയുള്ള ആളുകളെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു പോസ്റ്റ്മോർട്ടം ചെയ്തു എന്നെല്ലാം വരുത്താനുള്ള കാര്യമേയുള്ളൂ. സ്വാമിയെ ആരാധനയോടെ നോക്കുന്ന ആളുകൾ ധാരാളമുള്ള സ്ഥലമാണിത്. അതിനാലാണ് അങ്ങനെ പറഞ്ഞത്. അത് വീഡിയോയിൽ ഷൂട്ട് ചെയ്യാൻ ഞാൻ നിർദ്ദേശം നൽകിയിരുന്നു. ശാശ്വതീകാനന്ദയുടെ ലംങ്സിൽ വെള്ളം കയറിയിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ഒരു മുങ്ങിമരണത്തിന്റെ വിശദാംശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.
ലംങ്സിൽ വെള്ളം കയറിയത് മരണകാരണമായി
പോസ്റ്റ്മോർട്ടം നടക്കുമ്പോൾ കൃത്രിമത്തിനു സാധ്യത കുറവാണ്. ലംങ്സിൽ വെള്ളം കയറി മരിച്ചു എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കറക്റ്റ് ആയിരിക്കും. ഒരു കാര്യം ആലോചിക്കാനുണ്ട്. വാസ്തവത്തിൽ വല്ലവരും പിടിച്ചു മുക്കിയാൽ ലംങ്സിൽ വെള്ളം കയറില്ലേ? ആ ഒരു സാധ്യത നിലനിൽക്കുന്നുണ്ട്. അർദ്ധബോധാവസ്ഥയിൽ ആരെങ്കിലും എടുത്ത് വെള്ളത്തിൽ ഇട്ടാലും അങ്ങിനെ സംഭവിക്കാം. ഇങ്ങിനെയുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. പിന്നെ ഇങ്ങിനെയുള്ള ഒരു ചിന്ത ഒന്നും അന്നേരം പോയില്ല. അങ്ങിനെ ചിന്തിക്കാനുള്ള ഒരു സാഹചര്യം ആ ഘട്ടത്തിലില്ല.
എല്ലാം പകൽ വെളിച്ചത്തിൽ നടന്ന സംഗതിയല്ലേ. അതിനാൽ മറ്റു ചിന്തകൾ മനസ്സിൽ പോയില്ല. ആരെങ്കിലും സ്വാമിയെ വധിക്കണമെന്ന് ഉണ്ടെങ്കിൽ സ്വാമി ആലുവ പുഴയിൽ കൂടി സമയം നോക്കാതെ സഞ്ചരിക്കുന്ന ആളാണ്. ആ ഘട്ടത്തിൽ അങ്ങിനെ ഒരു ചിന്ത എന്റെ മനസ്സിൽ പോയില്ല എന്നതാണ് വാസ്തവം. അങ്ങിനെയെങ്കിൽ ഞാൻ വെറുതെയിരിക്കുകയും ചെയ്യുമായിരുന്നില്ല.
എന്നെ പ്രസിഡന്റ് പദവിയിൽ ഇരുത്തിയത് ശാശ്വതീകാനന്ദ
എന്നെ എസ്എൻഡിപി പ്രസിഡന്റ് പദവിയിൽ ഇരുത്തിയത് ശാശ്വതീകാനന്ദയാണ്. ബലമായി വലിച്ചിഴച്ച് കസേരയിൽ ഇരുത്തുകയായിരുന്നു. ശാശ്വതീകാനന്ദയുടെ നെറ്റിയിൽ മുറിവ് ഉണ്ടായിരുന്നു. അതിൽ നിന്നും രക്തം വന്നതാവാം. വേറൊരു സ്വാമിയുടെ കാലു ആ സമയം മുറിഞ്ഞിട്ടുണ്ടായിരുന്നു. ആ സ്വാമി നടന്നു കയറിയ സ്റ്റെപ്പിൽ രക്തം പുരണ്ടിരുന്നു. രക്തവും മരണവും തമ്മിൽ ബന്ധമുണ്ടെന്നു ഞാൻ കരുതുന്നില്ല. പക്ഷെ എനിക്ക് ഈ മരണത്തിന്റെ ചുരുൾ അഴിഞ്ഞു കണ്ടാൽ കൊള്ളാമെന്നുണ്ട്. എനിക്ക് അങ്ങിനെ നിങ്ങളിൽ ഇല്ലാത്ത സംശയം ഉണ്ടാക്കാനുള്ള ഒരാളല്ല. പിന്നെ ശാശ്വതീകാനന്ദയുടെ മരണസമയത്ത് എസ്എൻഡിപി പ്രസിഡന്റ് ആയ ഞാൻ പിന്നെ മാറി. ആ കസേരയിൽ ഇപ്പോൾ അന്ന് മുതൽ ഇന്നു വരെ ഡോക്ടർ സോമനാണ്. പിന്നെ മറ്റൊരു പ്രസിഡന്റ് ഈ കസേരയിൽ പിന്നെ വന്നില്ല.
എന്റെ രീതിയിൽ വായിച്ചിട്ട് നോക്കിയിട്ട് ഒപ്പിടുന്ന സ്വഭാവം സോമനില്ല. നല്ല ഡോക്ടർ ആണ്. പൊതുപ്രവർത്തനത്തിനു പറ്റിയ ഒരാളാണ് ഡോക്ടർ സോമൻ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തത്ക്കാലം ഡോക്ടർ സോമൻ തുടർന്ന് പോകുന്നു എന്നേ തോന്നിയിട്ടുള്ളൂ. സോമൻ ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയിരുന്നു. ഇങ്ങിനെയാണ് സോമൻ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്-വിദ്യാസാഗർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്