വയലിനിസ്റ്റിന്റെ പ്രളയ സഹായ അഭ്യർത്ഥനയിൽ നിറഞ്ഞത് ബിൽഡറുമായുള്ള ബന്ധം; മരണമെത്തിയപ്പോൾ സഹതാപം മുതലെടുത്ത് ബ്രാൻഡ് അംബാസിഡറുടെ ഫ്ളക്സുമായി കച്ചവടം ഇരട്ടിയാക്കൽ; സംശയമെത്തിയപ്പോൾ എല്ലാം അപ്രത്യക്ഷം; കോൺഡോർ ബിൽഡേഴ്സിന്റെ സഹോദരന്റെ കമ്പനിയുമായി സംഗീത പ്രതിഭയെ അടുപ്പിച്ചതും വിഷ്ണു; ബാലഭാസ്കറിന്റെ സുഹൃത്തിന് സൺ പ്രോജക്ടിൽ ഉണ്ടായിരുന്നത് മാർക്കറ്റിങ് മാനേജരുടെ ജോലി; ക്രൈംബ്രാഞ്ച് സംശയിക്കുന്ന ഫ്ളാറ്റ് ഇടപാടിന് പിന്നിലെ യഥാർത്ഥ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ മുഴുവൻ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തതോടെ അന്വേഷണ നിഴലിൽ പ്രമുഖ ബിൽഡർ ആയ സൺ ഹോംസും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡിആർഐ അന്വേഷിക്കുന്ന ബാലഭാസ്ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന വിഷ്ണു സൺ ഹോംസിന്റെ മാർക്കറ്റിങ് വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു എന്ന വിവരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം സൺ ഹോംസിലേക്കും നീളാൻ ഇടയാക്കുന്നത്.
സൺ പ്രോജക്ടിന്റെ സജീവ് വിദ്യാധരന് ബാലഭാസ്ക്കറുമായും വിഷ്ണുവുമായും അടുത്ത ബന്ധമാണ് നിലനിന്നിരുന്നത്. സജീവിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല. എന്നാൽ സൺ പ്രോജക്ടിനെയും വിഷ്ണു ദുരുപയോഗം ചെയ്തോ എന്നാണ് പരിശോധിക്കുന്നത്. ഇതിൽ കള്ളക്കളി കണ്ടെത്തിയാൽ അന്വേഷണം സൺ ഹോംസിനെതിരേയും സജീവമാകും. ഇപ്പോൾ സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐയും ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും വിഷ്ണുവിനുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കുമ്പോൾ ആണ് സൺ ഹോംസ് കൂടി അന്വേഷണത്തിന്റെ ഭാഗമാകുന്നത്.
ബാലഭാസ്ക്കറുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പരസ്യങ്ങളും സൺ ഹോംസിന്റെ ചില ഫ്ളാറ്റിൽ നിന്ന് നീക്കം ചെയ്തും സംശയത്തിന് ഇടനൽകുന്നുണ്ട്. സ്വന്തം മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരൻ ബാലഭാസ്ക്കറിനെ പോലുള്ള ഒരു പ്രമുഖ സംഗീതജ്ഞന്റെ മരണത്തിലും സ്വർണ്ണക്കടത്തിലും ഒരേ സമയം അന്വേഷണം നേരിടുമ്പോൾ സ്വയം പ്രതിരോധത്തിലാണ് ഇപ്പോൾ സൺ ഹോംസ്. മരിച്ച ബാലഭാസ്ക്കർ സണ്ണിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണെന്നത് ക്രൈംബ്രാഞ്ചും സമ്മതിക്കുന്നുണ്ട്. ഇവിടെ വിഷ്ണുവിന് ജോലിയുണ്ടായിരുന്നു. ബാലഭാസ്കറിന്റെ പേരുപയോഗിച്ചാണോ ഇവിടെ വിഷ്ണു ജോലിക്ക് കയറിയതെന്നും പരിശോധിക്കുന്നുണ്ട്. തന്റെ കച്ചവടങ്ങൾക്കുള്ള മറയായി സൺ ഹോംസിനെ തന്ത്രപരമായി ഉപയോഗിച്ചെന്നാണ് സംശയം.
സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു മരിക്കും വരെ ബാലഭാസ്ക്കർ. ബാലഭാസ്ക്കറിന്റെ ട്രൂപ്പിലെ കാര്യങ്ങൾ നോക്കിയിരുന്ന വിഷ്ണു അതേ സമയം സൺ പ്രോജക്ടിന്റെ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരൻ കൂടിയായിരുന്നു. വിഷ്ണുവാണ് ബാലഭാസ്ക്കറിനെ സൺ പ്രൊജക്ടുമായി അടുപ്പിക്കുന്നത്. മധ്യ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ പ്രളയബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ സഹായവും ആഹ്വാനവുമായി ബാലഭാസ്കറും രംഗത്തുണ്ടായിരുന്നു. ആ ഘട്ടത്തിൽ ബാലഭാസ്ക്കർ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ലൈവ് എത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നായിരുന്നു ആഹ്വാനം. ദുരിതബാധിതർക്ക് എത്തിക്കാൻ സഹായ സാമഗ്രികൾ നൽകാൻ നൽകാൻ ആഗ്രഹിക്കുന്നവർ അത് എത്രയും പെട്ടെന്ന് സൺ പ്രൊജക്റ്റ് ഓഫീസിൽ എത്തിക്കാനായിരുന്നു ബാലഭാസ്കർ നൽകിയ നിർദ്ദേശം.
ബാലഭാസ്ക്കർ ആ സമയത്ത് സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ഇതിനെ തുടർന്നാണ് ദുരിതാശ്വാസ സഹായം സൺ പ്രോജക്ട് വഴി നൽകാൻ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി ബാലഭാസ്ക്കർ ആഹ്വാനം ചെയ്യുന്നത്. പ്രമുഖ ബിൽഡേഴ്സ് ആയ കോൺഡോർ ബിൽഡേഴ്സിന്റെ ഉടമയുടെ സഹോദരനാണ് സൺ പ്രോജക്ട് ചെയർമാൻ സജീവ് വിദ്യാധരൻ. ചില പ്രശ്നങ്ങളെ തുടർന്ന് വഴിപിരിഞ്ഞ സജീവ് സ്വന്തമായി ആരംഭിച്ചതാണ് സൺ പ്രോജക്ട്. ബാലഭാസ്ക്കർ ബ്രാൻഡ് അംബാസഡർ ആയതോടെ പ്രോജക്ടുകളുടെ വിശ്വാസ്യത നിലനിർത്താൻ സൺ ഉപയോഗപ്പെടുത്തിയിരുന്നത് ബാലഭാസ്ക്കറിന്റെ ചിത്രങ്ങളും ഫ്ളക്സുകളുമായിരുന്നു.
ഇതേരീതിയിൽ ബാലഭാസ്ക്കറിനെ ഉപയോഗിച്ച് സൺ മുന്നോട്ടു പോയപ്പോഴാണ് ബാലഭാസ്ക്കറിന്റെ മരണത്തിനു കാരണമായ വാഹനാപകടം സംഭവിക്കുന്നത്. ഈ അപകടവേളയിൽ ബാലഭാസ്ക്കറിന്റെ കൂടുതൽ ഫ്ളക്സുകളും പോസ്റ്ററുകളും സൺ രംഗത്തിറക്കിയിരുന്നു. ബാലഭാസ്ക്കർ മരിച്ചപ്പോഴും പരസ്യ പോസ്റ്ററിൽ നിന്ന് ബാലഭാസ്കറിന്റെ ചിത്രങ്ങൾ മാറ്റിയിരുന്നില്ല. പക്ഷെ സ്വർണ്ണക്കടത്ത് കേസ് വന്നതോടെ, വിഷ്ണുവിന്റെ പങ്കു സ്വർണ്ണക്കടത്തിൽ തെളിഞ്ഞതോടെ ബാലഭാസ്കറിന്റെ പോസ്റ്ററുകൾ സൺ ധൃതിപിടിച്ച് മാറ്റി. സ്വന്തം സ്റ്റാഫ് ആയിരുന്ന വിഷ്ണുവിന്റെ പങ്ക് ഈ സ്വർണക്കടത്ത് കേസിൽ തെളിഞ്ഞതോടെയാണ് ബാലഭാസ്കറിന്റെ ചിത്രങ്ങൾ എല്ലാ പരസ്യങ്ങളിൽ നിന്നും സൺ പ്രോജക്ട് നീക്കിയത്. ഇനിയും പിടിയിലായിട്ടില്ലാത്ത വിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ സ്വാഭാവികമായും സൺ ഹോംസ് കൂടി ഈ ചോദ്യം ചെയ്യലിൽ കടന്നുവരികയും ചെയ്യും.
സൺ പ്രോജക്ടും ബാലഭാസ്ക്കറുമായി അടുത്തതോടെയാണ് ബാലഭാസ്ക്കർ സൺ പ്രോജക്ട് ബ്രാൻഡ് അംബാസഡർ ആകുന്നത്. സൺ പ്രോജക്ടും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ബാലഭാസ്ക്കറിന്റെ പിതാവ് കെ.സി.ഉണ്ണി മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. സൺ പ്രൊജക്ടിന്റെ കാര്യവട്ടം പ്രൊജക്ടിൽ ബാലഭാസ്ക്കറിന് ഒരു ഫ്ളാറ്റും സ്വന്തമായിട്ടുണ്ടായിരുന്നു. ആ ഫ്ളാറ്റ് വിഷ്ണുവിന്റെ കയ്യിലായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. അത് 20000 രൂപയ്ക്ക് വിഷ്ണു മറ്റാർക്കോ വാടകയ്ക്ക് നൽകിയതായി വിവരമുണ്ടായിരുന്നു. ഇപ്പോൾ ആ ഫ്ളാറ്റ് ആരുടെ കയ്യിലാണെന്ന് അറിയില്ലെന്നും ഉണ്ണി പറഞ്ഞു.
ബാലഭാസ്ക്കറിനെക്കൊണ്ട് ഫ്ളാറ്റ് എടുപ്പിച്ച ശേഷം വിഷ്ണു തന്റെയടുക്കലും വന്നിരുന്നുവെന്നു ഉണ്ണി പറഞ്ഞു. തങ്ങൾ കൂടി കാര്യവട്ടത്തെ ഫ്ളാറ്റിൽ ഒരു ഫ്ളാറ്റ് കൂടി എടുക്കണം എന്നായിരുന്നു വിഷ്ണുവിന്റെ ഡിമാൻഡ്. തങ്ങളുടെ സാമ്പത്തിക അവസ്ഥയും ഒരു ഫ്ളാറ്റ് വാങ്ങാൻ വേണ്ടിവരുന്ന ചിലവുമെല്ലാം എന്റെ മുന്നിലുണ്ടായിരുന്നു. വിഷ്ണു പറഞ്ഞപ്പോൾ തന്നെ ഈ ആവശ്യം ഞാൻ തള്ളിയിരുന്നു. ഇപ്പോൾ ഒരു വീടുണ്ട്. പിന്നെന്തിനു ഒരു ഫ്ളാറ്റ് കൂടി. ഞാൻ അത് അന്നേ അത് വേണ്ടെന്നു വെച്ചു. പിന്നെ വിഷ്ണുവിനെ എനിക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. ഒരു കള്ളലക്ഷണം വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു.-അച്ഛൻ പറയുന്നു.
ഞങ്ങൾക്ക് ഒരിക്കലും വിഷ്ണു മുഖം തന്നിരുന്നില്ല. സംസാരിക്കുമ്പോൾ തന്നെ വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു കള്ളലക്ഷണം തെളിഞ്ഞു നിന്നിരുന്നു. വിഷ്ണുവിനെക്കുറിച്ച് ഞാൻ മാത്രമല്ല പലരും ബാലഭാസ്ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിഷ്ണുവിനെക്കുറിച്ച് മാത്രമല്ല പ്രകാശ് തമ്പി, പൂന്തോട്ടം ആശുപത്രിയിലെ ലത, ആശുപത്രിയുമായുള്ള ബന്ധം എല്ലാത്തിനെക്കുറിച്ചും ബാലഭാസ്ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എല്ലാ മുന്നറിയിപ്പുകളൂം ബാലു തള്ളി. അതുകൊണ്ട് ഞങ്ങൾക്ക് എല്ലാം എല്ലാം നഷ്ടമായി-ഉണ്ണി പറയുന്നു.
ബാലഭാസ്ക്കറിന്റെ ട്രൂപ്പ് മാനേജർ ആയിരുന്ന പ്രകാശ് തമ്പി സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ ആണെങ്കിലും വിഷ്ണു ഇതേവരെ അന്വേഷണ സംഘങ്ങളുടെ പിടിയിൽ അകപ്പെട്ടിട്ടില്ല. വിഷ്ണു എവിടെയുണ്ടെന്ന് ക്രൈംബ്രാഞ്ചിനോ അന്വേഷണ സംഘത്തിനോ ഇപ്പോഴും നിശ്ചയമില്ല. ബാലഭാസ്കറിന് സംഭവിച്ച വാഹനാപകടത്തിന്റെ നിജസ്ഥിതി ഇതുവരെ വെളിയിൽ വന്നിട്ടില്ല. ബാലഭാസ്കറിന് സംഭവിച്ച വാഹനാപകടം അപകടം യാദൃശ്ചികമല്ല നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുമ്പോൾ വിഷ്ണുവിന് ബാലഭാസ്കറിന്റെ മരണത്തിലും സ്വർണ്ണക്കടത്തിലുമുള്ള പങ്ക് ദുരൂഹമായി തുടരുകയാണ്.
വിഷ്ണു പിടിയിലായെങ്കിൽ മാത്രമേ ബാലഭാസ്ക്കറിന് സംഭവിച്ച അപകടമരണത്തിലെ ദുരൂഹതകൾ മാറുകയുള്ളൂ. ഇതേ ഘട്ടത്തിൽ തന്നെയാണ് സൺ ഹോംസും വിഷ്ണുവും ബാലഭാസ്ക്കറുമായുള്ള ബന്ധവും വെളിയിൽ വരുന്നത്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്