സദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞിരുന്നത് സുകുമാരക്കുറുപ്പാണെങ്കിൽ ഇതാ അയാളുടെ വീഡിയോ ദൃശ്യം: ഗുജറാത്തിൽ തനിക്കൊപ്പം കുറുപ്പ് കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ പത്തനംതിട്ടക്കാരൻ റംസീൻ തെളിവിനായി വീഡിയോ ദൃശ്യം പുറത്തു വിട്ടു: കുറുപ്പുമായി സാദൃശ്യമെന്ന് അയൽവാസിയും; 'കുറുപ്പിൽ' ചർച്ച തുടരുമ്പോൾ

ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലെ സാദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞിരുന്ന സന്യാസി സുകുമാരക്കുറുപ്പായിരുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തു വന്ന വെട്ടിപ്രം സ്വദേശി റംസീന്റെ വെളിപ്പെടുത്തൽ പുറത്തു വിട്ടത് മറുനാടനായിരുന്നു. 2005-07 കാലഘട്ടത്തിൽ നടന്ന ആ സംഭവം ഓർത്തെടുത്ത് വിശദമായി പറഞ്ഞുവെങ്കിലും തെളിവിന് ഹാജരാക്കാൻ താൻ സംശയിക്കുന്നയാളുടെ ചിത്രങ്ങളൊന്നും തന്നെ ഹാജരാക്കാൻ റംസീന് കഴിഞ്ഞിരുന്നില്ല.
എന്നാൽ, അയാളുടെ ബാഗും വാച്ചുമൊക്കെ നാട്ടിൽ കൊണ്ടു വന്ന് കുറുപ്പിന്റെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിന് നൽകാൻ വേണ്ടി ആലപ്പുഴ എസ്പിക്ക് കൈമാറിയിരുന്നു. കുറുപ്പെന്ന് കരുതുന്നയാൾ തനിക്കൊപ്പം താമസിക്കുമ്പോൾ പറഞ്ഞിരുന്ന വിവരങ്ങൾ വച്ച് ഇയാൾ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്ന് റംസീന് ഉറപ്പായിരുന്നു. ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു ഇയാളുടെ ദൃശ്യം പതിയാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവൽ വ്ളോഗുകളും ഇയാൾ പരിശോധിച്ച് വരികയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇയാളുടെ സെക്കൻഡുകൾ മാത്രം നീളുന്ന ഒരു ദൃശ്യം ഇയാളുടെ കണ്ണിൽപ്പെട്ടത്. തനിക്കൊപ്പം സദാപുരയിൽ കഴിഞ്ഞിരുന്ന അതേ ആൾ ഹരിദ്വാറിൽ!
കാവിജുബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തിൽ ചെറുതും വലുതുമായ രുദ്രാക്ഷ മാലകൾ. കൈയിൽ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീൻ ശ്രദ്ധിച്ചിരുന്നു. അതിനുള്ളിൽ വടിവാളാണ്. അധികമാർക്കും അറിയാത്ത രഹസ്യമാണത്. തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീൻ വീഡിയോ ദൃശ്യം കട്ട് ചെയ്ത് സുകുമാരക്കുറുപ്പിന്റെ അയൽവാസിക്ക് അയച്ചു കൊടുത്തു. ഇത് കുറുപ്പ് തന്നെയാണെന്ന് അയാൾ സാക്ഷ്യം പറയുന്നു. പക്ഷേ, ഈ സന്യാസിയെ കണ്ടെത്തി തെളിയിക്കും വരെ കുറുപ്പാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല. താൻ 14 വർഷം മുൻപ് കണ്ട സുകുമാരക്കുറുപ്പിനെ കുറിച്ച് റംസീൻ തന്നെ പറയുന്നു.
2005-07 കാലഘട്ടം. ഗുജറാത്തിൽ ഹിമന്ദ് നഗർ ഈഡർ ഹൈവേയിൽ സദാപുര എന്ന സ്ഥലത്ത് ജോലി സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട് താമസിച്ചു വരികയാണ് ഞാൻ. സദാപുര ടൈൽ ഫാക്ടറിക്ക് മുന്നിൽ ചെറിയ ഒരു ചായക്കട ഉണ്ട്. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുടെ മകനെയും കൂട്ടി അവിടെ ചായ കുടിക്കാൻ ഞാൻ വൈകുന്നേരങ്ങളിൽ പോകും. ഒരു ദിവസം വൈകിട്ട് ചായക്കടയുടെ മുന്നിൽ ഒരു സന്യാസി നിൽക്കുന്നത് ദൂരെ നിന്ന് കണ്ടു. ടൈൽ ഫാക്ടറിയിലെ കുറച്ച് തൊഴിലാളികൾ ചായ കുടിക്കാൻ അവിടെയുണ്ടായിരുന്നു. അവർ പെട്ടന്ന് അവിടെ നിന്നും ഓടി മാറുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. സന്യാസിയെ കണ്ടാണ് ഓട്ടം. സന്യാസി മുണ്ട് ഉടുത്തിരിക്കുന്ന രീതി കണ്ടപ്പോൾ മലയാളിയാണോയെന്ന് സംശയം തോന്നി.
ഞങ്ങൾ ചായക്കടയുടെ അടുത്ത് എത്തിയപ്പോഴേക്കും എതിർവശത്തുള്ള ആശ്രമത്തിലേക്ക് സന്യാസി കയറിപ്പോയിരുന്നു. ചായക്കടക്കാരനോട് എനിക്ക് തോന്നിയ സംശയം ചോദിച്ചു. ഭയങ്കര ദേഷ്യക്കാരനായ സന്യാസിയാണ് അതെന്ന് ചായക്കടക്കാരൻ പറഞ്ഞു. ചായ കുടിച്ചു കൊണ്ടു നിന്ന തൊഴിലാളികൾ പേര് ചോദിച്ചതിനാണ് സന്യാസി ദേഷ്യപ്പെട്ടത്. ഒരു സന്യാസിയുടെ പേര് ചോദിക്കാൻ മാത്രം നീയൊക്കെ വളർന്നോടാ, നിന്നെയൊക്കെ ശപിച്ച് ഭസ്മമാക്കി കളയും എന്ന് പറഞ്ഞ് ഒരു പിടി മണ്ണും വാരി അയാൾ വരുന്നത് കണ്ട് തൊഴിലാളികൾ ഭയന്ന് ഓടിപ്പോവുകയായിരുന്നു. ഒരു പേര് ചോദിച്ചതിന് ഇയാൾ ഇതിനും മാത്രം എന്തിന് ദേഷ്യപ്പെടണം എന്നെനിക്ക് തോന്നി. എനിക്ക് ആശ്രമത്തിൽ പോയി സന്യാസിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു.
എന്നാൽ ചായക്കടക്കാരനും എനിക്കൊപ്പം വന്ന വീട്ടുടമയുടെ മകനും വിലക്കിയതു കൊണ്ട് പോയില്ല. ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആശ്രമത്തിൽ സന്യാസി വന്ന കാര്യം മറ്റു മലയാളികൾ പറഞ്ഞ് അറിഞ്ഞു. അങ്ങനെ ഒരു ദിവസം മറ്റ് മലയാളി സുഹൃത്തുക്കൾക്കൊപ്പം ഞാനും ആശ്രമത്തിലേക്ക് പോയി സന്യാസിയെ കണ്ടു. സംസാരത്തിനിടയിൽ ചായക്കടയിൽ നടന്ന സംഭവത്തെപ്പറ്റി ഞാൻ ചോദിച്ചു. ഇവറ്റകളെയൊക്കെ പേടിപ്പിച്ചു നിർത്തിയില്ലെങ്കിൽ ശരിയാകില്ല എന്നായിരുന്നു മറുപടി. ദിവസങ്ങൾ കഴിഞ്ഞ് സന്യാസി ഞാൻ താമസിക്കുന്ന സ്ഥലത്ത് എന്നെ കാണാനെത്തി. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അതിനു ശേഷം ഞങ്ങൾ പരസ്പരം കാണുക പതിവായി. ഒരു ദിവസം ഞാൻ ആശ്രമത്തിൽ ചെന്നപ്പോൾ അദ്ദേഹം ഒരു കത്ത് കാണിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂർ മലയാളി അയ്യപ്പ സമാജത്തിന്റെ കത്താണ്. സ്വാമി 10 ദിവസം അവിടെ താമസിച്ചെന്നും ഒരു യോഗത്തിൽ ആധ്യാത്മിക പ്രഭാഷണം നടത്തിയെന്നുമുള്ള വിവരം കത്തിലുണ്ടായിരുന്നു.
മിക്ക ദിവസവും വൈകിട്ട് അദ്ദേഹം എന്റ അടുക്കൽ വരും. ഞങ്ങൾ ഒരുമിച്ച് മലയാളി സുഹൃത്തുക്കളുടെ വീടുകളിൽ പോകും. സംസ്കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്നു. ഈ ഭാഷകളിലെല്ലാം ഒരു പണ്ഡിതനാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. കൂടാതെ യോഗാ, ആയുർവേദം, തിരുമ്മ്, കളരി എന്നിവയിൽ അറിവുണ്ടായിരുന്നു. കുറച്ചു നാൾ ഗൾഫിൽ ജോലി ചെയ്തിരുന്നുവെന്നും ഭാര്യയും മക്കളും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടതിന് ശേഷം ആ ദുഃഖത്തിൽ വീടും നാടും വിട്ട് നടക്കുകയാണെന്നും പറഞ്ഞു. പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത വടകരയിലെ ആശ്രമത്തിൽ കുറച്ചു നാൾ താമസിച്ചു.
അവിടെ നിന്നാണ് ചികിൽസയും യോഗയും കളരിയുമൊക്കെ പഠിച്ചത്. തമിഴ്നാട്ടിലെ പല ആശ്രമങ്ങളിലും താമസിച്ചിരുന്നു. കൂടാതെ മലയാളി നടനുമായി ബന്ധമുള്ള തമിഴ് സിനിമ നിർമ്മാതാവിന്റെ കൂടെ കുറച്ചു നാൾ പ്രവർത്തിച്ചു. സന്യാസിയായതിന് ശേഷം ശങ്കര ഗിരി ഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നോടൊഴിച്ച് മററുള്ളവരോട് എപ്പോഴും ദേഷ്യ ഭാവത്തിലാണ് ഇടപെട്ടിരുന്നത്. സന്യാസിയായാൽ പിന്നെ കുടുംബ കാര്യങ്ങൾ, യഥാർഥ പേര് എന്നിവ പറയാൻ പാടില്ല എന്നാണ് നിയമം. സാറിനോട് മാത്രമാണ് ഞാൻ ഇത്രയും അടുത്ത് ഇടപഴകുന്നത് അതുകൊണ്ട് മാത്രം എന്റെ യഥാർഥ പേര് പറയാം-ചന്ദ്രശേഖരൻ നമ്പൂതിരി.
ഇക്കാര്യം പറഞ്ഞതിന്റെ പിറ്റേന്ന് പുതിയ ഒരു പൂണൂൽ ധരിച്ചാണ് അയാൾ എന്നെ കാണാൻ വന്നത്. ഉള്ളിലായി വടിവാൾ സൂക്ഷിച്ചിരുന്ന വാക്കിങ് സ്റ്റിക് കൈവശം ഉണ്ടായിരുന്നു. നീട്ടി വളർത്തിയ മുടിയും താടിയും മീശയും കട്ടിയുള്ള പുരികവും, നീണ്ട മൂക്ക്, കാഴ്ചയിൽ അഞ്ചരയടി ഉയരം, ചെരുപ്പ് ധരിക്കാറില്ല. മദ്യം, മാംസം എന്നിവ ഉപയോഗിച്ചിരുന്നു. കാവി വസ്ത്രമാണ് ധരിച്ചിരുന്നത്. കാഴ്ചയിൽ നല്ല ആരോഗ്യമുള്ള ശരീരം. നല്ല പ്രസരിപ്പുള്ള മുഖം. സദാപുരയിലെ ആശ്രമം ഒരു സമാജത്തിന്റെ വകയാണ് പ്രായമുള്ള സന്യാസി മാത്രമാണുള്ളത്. ആ സന്യാസി പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്യുന്നത് പതിവായിരുന്നു.
സന്യാസിമാർ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന നിലപാടായിരുന്നു നമ്മുടെ സ്വാമിയുടേത്. എല്ലാ ദിവസവും തമ്മിൽ കാണുമ്പോൾ ഞാൻ നാളെ തിരിച്ച് പോവുകയാണ് ഈ ആശ്രമത്തിലെ ജീവിതം ശരിയാകുന്നില്ല എന്നു പറയുമായിരുന്നു. ഒരു ദിവസം രാജസ്ഥാനിലെ എന്റെ സുഹൃത്ത് ഹർഷദ് പട്ടേൽ എന്നെ കാണാൻ വന്നു. അയാൾക്ക് കിഡ്നി സ്റ്റോണിന്റെ പ്രശ്നമുണ്ട്. ഞാൻ അയാളെയും കൂട്ടി ആശ്രമത്തിൽ പോയി മലയാളി സ്വാമിയെ കണ്ടു. സുഹൃത്തിന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. അദ്ദേഹം എണീറ്റു പോയി ഒരു വള്ളിച്ചെടിയുടെ തണ്ട് എടുത്തു കൊണ്ടു വന്നു. അത് അരച്ച് തൈരിൽ ചേർത്ത് മൂന്ന് ദിവസം രാവിലെ കഴിക്കാൻ പറഞ്ഞു.
പല വിധ അസുഖവുമായി സമീപിക്കുന്നവർക്ക് പച്ചമരുന്നുകൾ നൽകുക, തിരുമ്മുക, എണ്ണകാച്ചി നൽകുക എന്നിവയും നമ്മുടെ സന്യാസി ചെയ്തിരുന്നു. ആളുകളുടെ മുഖം നോക്കി അവർക്ക് എന്താണ് അസുഖം എന്ന് പറയുമായിരുന്നു. പലരും ഇത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഒരിക്കൽ ജോലി സംബന്ധമായ ആവശ്യത്തിന് ഞാൻ അഹമ്മദാബാദ് വരെ പോകുന്ന കാര്യം അദ്ദേഹത്തോടു ്പറഞ്ഞു. അദ്ദേഹത്തിനും ഒപ്പം വരണമെന്ന് അറിയിച്ചു. അവിടെ കോട്ടയ്ക്കൽ വൈദ്യശാലയുടെ ശാഖയുണ്ട്. അവിടുന്ന് ചില മരുന്നുകൾ വാങ്ങി രോഗികൾക്ക് കൊടുക്കണം. അതായിരുന്നു സ്വാമിയുടെ ലക്ഷ്യം. ഇങ്ങനെ മരുന്നു വാങ്ങി കൊടുത്ത് ചികിൽസയിലൂടെ കിട്ടുന്ന പണം ഉപയോഗിച്ചാണ് സ്വാമി യാത്രകൾ നടത്തുന്നത്. ഞങ്ങൾ രണ്ടുപേരും കൂടി അഹമ്മദാബാദിലെ കോട്ടക്കൽ വൈദ്യശാലയിൽ പോയി മരുന്നു വാങ്ങി. ജയചന്ദ്രൻ എന്ന ആളായിരുന്നു അതിന്റെ നടത്തിപ്പ്.
സ്വാമിയുടെ കൈയിൽ മരുന്നു വാങ്ങാൻ പണമില്ലായിരുന്നു. എന്നോട് കൊടുക്കാൻ പറഞ്ഞു. മരുന്ന് വിറ്റ് കിട്ടുമ്പോൾ പണം മടക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തു. ഞാൻ മരുന്നിന്റെ പണം കൊടുത്തു. കോട്ടക്കലിന്റെ ചുമതലക്കാരൻ സ്വാമിയോട് കുശലം ചോദിച്ചു. താൻ വടകര ആശ്രമത്തിലായിരുന്നുവെന്നും ഇപ്പോൾ ഭാരതത്തിലെ ആശ്രമങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട യാത്രയിലാണെന്നും സ്വാമി പറഞ്ഞു. കോഴിക്കോട്ടുകാരനാണ് നടത്തിപ്പുകാരൻ ജയചന്ദ്രൻ. വടകര ആശ്രമത്തെക്കുറിച്ച് ചിലത് കേട്ടിട്ടുണ്ട് അത് സത്യമാണോയെന്ന് അദ്ദേഹം സ്വാമിയോട് ചോദിച്ചു. ശരിയാണെന്ന് സ്വാമി സമ്മതിച്ചു. അതിനു ശേഷം 10 മിനിറ്റ് വരുന്ന ഒരു സംസ്കൃത ശ്ലോകം ചൊല്ലി. അമ്പരന്നു പോയ നടത്തിപ്പുകാരൻ ഭക്തിയോടെ സ്വാമിയെ തൊഴുതു.
ഞങ്ങൾ സദാപുരയിലേക്ക് മടങ്ങി. നേരം വൈകിയതിനാൽ സ്വാമി എന്റെ റൂമിൽ തറയിൽ പായ വിരിച്ച് കിടന്നു. മൂന്നാലു ദിവസം കഴിഞ്ഞ് രാവിലെ 10 മണിയോടെ സ്വാമി ഞാൻ താമസിക്കുന്ന സ്ഥലത്ത് വന്നു. തനിക്ക് അത്യാവശ്യമായി ബാംഗ്ലൂർ വരെ പോകണമെന്നും ഒരാഴ്ചയ്ക്കകം മടങ്ങി വരുമെന്നും യാത്ര പോകാൻ ചെറിയ ഒരു ബാഗ് കിട്ടിയാൽ കൊള്ളാമെന്നും പറഞ്ഞു. ഞാൻ ചെറിയ ഒരു ബാഗും 500 രൂപയും കൊടുത്തു. വൈകിട്ട് ഞാൻ ആശ്രമത്തിൽ ചെന്നപ്പോൾ അവിടെയുള്ള സ്വാമിയും നമ്മുടെ മലയാളി സ്വാമി ബാംഗ്ലൂരിന് പോയെന്ന് പറഞ്ഞു. ഇതിനിടെ രാജസ്ഥാനിലെ സുഹൃത്ത് വിളിച്ചു സ്വാമി കൊടുത്ത കിഡ്നി സ്റ്റോണിനുള്ള മരുന്ന് ഗുണം ചെയ്ത വിവരം പറഞ്ഞു. സ്വാമിയെ ഒന്ന് കാണണമെന്നും ഒന്നു രണ്ട് പേർക്ക് കൂടി മരുന്ന് വേണെന്നും പറഞ്ഞു. സ്വാമി ഇപ്പോൾ സ്ഥലത്തില്ല. ഒരാഴ്ച കഴിഞ്ഞേ വരൂ. അപ്പോൾ വിളിക്കാം എന്നു പറഞ്ഞു.
ഒന്നു രണ്ട് ദിവസം കഴിഞ്ഞ് രാജസ്ഥൻഅതിർത്തിയോടു ചേർന്ന വിജയനഗറിൽ താമസിക്കുന്ന ഏക മലയാളിയായ വിജയ കുമാറിന്റെ അടുത്ത് ഈ സ്വാമി രണ്ടു ദിവസമുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. രാജസ്ഥാനിലെ പല സ്ഥലങ്ങളിലും സ്വാമിയെ കണ്ടതായി മലയാളികളിൽ നിന്ന് വിവരം ലഭിച്ചു. ആശ്രമത്തിൽ ബാഗ് വച്ചിട്ട് പോയിരിക്കുന്നതുകൊണ്ട് തിരികെ വരുമെന്ന പ്രതീക്ഷ എനിക്കും അവിടെയുള്ള സ്വാമിക്കും ഉണ്ടായിരുന്നു. ഒരു മാസത്തിന് ശേഷം ഞാനും എന്റെ സുഹൃത്തുക്കളും കൂടി വിജയനഗർ റോഡ് സൈഡിലുള്ള കടയിൽ ഇരിക്കുമ്പോൾ ഒരു ബൈക്ക് അതു വഴി കടന്നു പോയി. ഞാൻ നോക്കിയപ്പോൾ വെള്ള വസ്ത്രവും ധരിച്ച് നമ്മുടെ സ്വാമി അതിന്റെ പിന്നിലിരിക്കുന്നു. എന്നെ കണ്ട് അദ്ദേഹം മുഖം തിരിച്ചു. ഞാൻ കൊടുത്ത ബാഗ് അദ്ദേഹത്തിന്റെ തോളിൽ കിടപ്പുണ്ടായിരുന്നു.
എനിക്ക് സംശയം തോന്നി. എന്തു കൊണ്ടാണ് എന്നെ കണ്ടിട്ടും സ്വാമി മിണ്ടാതെ പോയത്?. ആശ്രമത്തിലെ സ്വാമിയെ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞു. ബാഗ് ഇരിക്കുന്നതു കൊണ്ട് വരുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനിടെ ഞാൻ നാട്ടിൽ വന്നു. ആ സമയത്ത് വീണ്ടും സുകുമാരക്കുറുപ്പ് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. കുറുപ്പ് എന്ന് സംശയിക്കുന്നയാളെ പിടിച്ചതായിരുന്നു വാർത്ത. അതിനൊപ്പം കൊടുത്തിരുന്ന ഫോട്ടോ കണ്ട ഞാൻ ഞെട്ടിപ്പോയി. എനിക്കൊപ്പം താമസിച്ചിരുന്ന സ്വാമി ശങ്കര ഗിരി ഗിരി തന്നെയായിരുന്നു അത്. മുടി നരച്ചിട്ടുണ്ട് എന്നത് മാത്രമാണ് വ്യത്യാസം. ആശ്രമത്തിലിരിക്കുന്ന ബാഗിൽ നിന്നും എന്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് വിചാരിച്ചു. ജോലി സ്ഥലത്ത് പോയിട്ട് കൂടുതൽ തെളിവ് ശേഖരിച്ചിട്ട് പൊലീസിനെ അറിയിക്കാമെന്ന് കരുതി.
അങ്ങനെ ജോലി സ്ഥലത്ത് മടങ്ങിയെത്തിയ ഉടൻ തന്നെ ആശ്രമത്തിൽ പോയി എന്റെ കൈയിൽ കരുതിയിരുന്ന ഫോട്ടോ സ്വാമിയെ കാണിച്ചു. സ്വാമി പറഞ്ഞു ഇത് നമ്മുടെ ആശ്രമത്തിൽ താമസിച്ച മലയാളി സ്വാമിയാണല്ലോ? പത്രത്തിൽ എങ്ങനെ ഫോട്ടോ വന്നു. ഞാൻ കാര്യമെല്ലാം പറഞ്ഞു മനസിലാക്കി. അവിടെയിരുന്ന അദ്ദേഹത്തിന്റെ ബാഗ് പരിശോധിച്ചാൽ എന്തെങ്കിലും കൂടുതൽ തെളിവ് ലഭിക്കുമെന്ന് എനിക്ക് തോന്നി. അത് കാലി ബാഗ് ആയിരുന്നുവെന്നും തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അത് അവിടെ വച്ചിട്ടു പോയതായിരുന്നുവെന്നും സ്വാമി പറഞ്ഞു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ അവിടെയുള്ള പലരേയും ഞാൻ കാണിച്ചു. ഫോട്ടോയിലുള്ളയാളും മലയാളി സന്യാസിയും ഒരാളാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. ഞങ്ങൾ പല സ്ഥലങ്ങളിലും തിരക്കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഞാൻ നാട്ടിൽ വന്ന സമയം ഈ വിവരങ്ങൾ എല്ലാം ആലപ്പുഴ എസ്പി ഓഫീസിൽ പോയി എസ്പിയെ നേരിൽ കണ്ട് പറഞ്ഞു.
തെളിവുകളും കൈമാറി. സ്വാമിയുടെ കൈവശം ഒരു എച്ച്എംടി വാച്ചുണ്ടായിരുന്നു. എന്റെ കൈയിലുണ്ടായിരുന്ന ടൈറ്റാൻ വാച്ച് വാങ്ങിയ ശേഷം അത് സ്വാമി എനിക്ക് തന്നിരുന്നു. ഇതൊക്കെ തെളിവായി ഞാൻ പൊലീസിൽ നൽകി. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങി. ഇതുമായി ബന്ധപ്പെട്ട് ആരും പിന്നെ വിളിച്ചില്ല. ഈ വിവരങ്ങൾ കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്തുകൾഅയച്ചു. ആരുംബന്ധപ്പെട്ടില്ല. എനിക്ക് ജോലി കിട്ടിയതിനാൽ ഞാൻ നാട്ടിൽ മടങ്ങി വന്നു. പിന്നെ ആ വ്യക്തിയെ ക്കുറിച്ച വിവരമൊന്നും ലഭിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് സുകുമാരക്കുറുപ്പിന്റെ അയൽവാസിയായ ആർമിയിൽ ഋഷികേശിൽ ജോലി ചെയ്യുന്ന ഏലിയാമ്മ സുകുമാരക്കുറുപ്പിനെ കണ്ടത്. മലയാളം പത്രം കിട്ടുന്ന കടയിൽ നിൽക്കുമ്പോഴാണ് കുറുപ്പിനെ കണ്ടത്. ഏലിയാമ്മ കുറുപ്പല്ലേ എന്ന് ചോദിച്ചപ്പോൾ പെട്ടന്ന് ഹിന്ദിയിൽ എന്തോ അറിയില്ല എന്ന് മറുപടി പറഞ്ഞ് ഓടി മറഞ്ഞു.
അവിടെയാണ് അവസാനമായി കണ്ടതായി വിവരം ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ വളരെ നിസാരമായി കണ്ടുപിടിക്കാൻ സാധിക്കും. സുകുമാരക്കുറുപ്പിന്റെ ഉയരം പൊലീസ് പറയുന്നത് തെറ്റാണ്. പൊലീസ് പറയുന്ന ഉയരം അഞ്ചടി എട്ടിഞ്ചിൽ കൂടുതലാണ്. എനിക്ക് അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുണ്ട് എന്റെ ചെവിയുടെ താഴെമാത്രമേ ഞാൻ കണ്ട സുകുമാരക്കുറുപ്പിന്ഉയരമുള്ളു.അന്വേഷണ ഉദ്യേഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഔദ്യോഗിക രേഖയിൽ ഉയരം കൂട്ടി കാണിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. സുകുമാരക്കുറുപ്പിനെ കണ്ട സമയം ക്യാമറ മൊബൈൽ ഒന്നും അത്ര പ്രചാരത്തിലില്ല. അതു കാരണം ചിത്രം എടുത്ത് സൂക്ഷിക്കാനും കഴിഞ്ഞില്ല.
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്