വീടിന്റെ ഒരുഭാഗം അയൽവാസിയുടെ തെങ്ങിലെ തേങ്ങ വീണ് പൊളിഞ്ഞു; പഴയ കക്കൂസ് മരത്തിന്റെ വേരിറങ്ങി തകരാറിലായത് പ്രതിസന്ധിയായി; രാജവെമ്പാലയെ പിടിക്കുന്ന നിധീഷ് ചാലോടിന് ശൗചാലയം പണിയാൻ പഞ്ചായത്ത് അനുമതിയില്ല; കണ്ണൂരുകാരുടെ 'വാവ സുരേഷ്' ദുരിതം പറയുമ്പോൾ
അനീഷ് കുമാർ
കണ്ണൂർ: രാജവെമ്പാലയെക്കാൾ വിഷമുണ്ട് ഇവർക്കൊക്കെ.. അധികാരം കിട്ടുമ്പോൾ പിന്നെ കണ്ണ് കാണാതാവുന്നു. പരിഷ്കൃത സമൂഹത്തിൽ ശൗചാലയമില്ലാതെ ഏഴംഗ കുടുംബം ഇത്രയും നാൾ കഴിഞ്ഞത തന്നെ അപമാനകരമാണ്. അതും ഗർഭിണിയും വയോധികരെയായ രണ്ടു പേരും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബം.
ചുറ്റുവട്ടത്തുമൊക്കെ നിറയെ വീടുകളാണ് മാനുഷിക പ്രശ്നമായി കണ്ട് വിഷയം എങ്ങനെയെങ്കിലും പരിഹരിക്കാൻ നോക്കുകയല്ലാതെ നിധീഷ് ചാലോടെന്ന ഫോറസ്റ്റ് റെസ്ക്യൂവറെയും കുടുംബത്തെയും അപമാനിക്കുകയും പാർട്ടി പത്രത്തിൽ കുടുംബ വഴക്കാണെന്ന മട്ടിൽ വാർത്ത കൊടുക്കുകയും മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുകയും ചെയ്തിരിക്കുകയാണ് സിപിഎം ഭരിക്കുന്ന കൂടാളി പഞ്ചായത്ത്.
ആരും ഞെട്ടി പോകുന്ന ദൃശ്യങ്ങളാണ് സംഭവത്തിന്റെ സത്യാവസ്ഥ തേടി ചാലോടുള്ള നിധീഷിന്റെ വീട്ടിലേക്ക് പോയപ്പോൾ കാണാനും കേൾക്കാനും കഴിഞ്ഞത്. അതാകട്ടെ ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ക്രൂരവുമായിരുന്നു
പാമ്പുകളുടെ തോഴൻ പക്ഷെ പട്ടിണി
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഫോറസ്റ്റ് റെസ്ക്യൂവറാണ് നിധീഷ് ചാലോട്. രാജവെമ്പാലയെയും മൂർഖനെയും പിടികൂടുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെ നിധീഷിനുണ്ട്. കണ്ണൂരിന്റെ വാവാ സുരേഷായ നിധീഷ് ചാലോട് അത്യന്തം സാഹസികമായി ഏതിടത്തും പോയി രാജവെമ്പാലയെ പിടികൂടി ഉയർത്തുന്ന ചിത്രങ്ങൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. എന്നാൽ ജീവൻ പണയം വെച്ചുള്ള ഈ കളിക്ക് ഫോറസ്റ്റ് റസ്ക്യൂവറെന്ന പേരല്ലാതെ കാര്യമായ ശമ്പളമൊന്നും കിട്ടുന്നില്ലെന്ന് നിധീഷ് പറയുന്നു.
പാമ്പുകളോടുള്ള സ്നേഹം കൊണ്ടാണ് താൻ ഈ രംഗത്തു നിൽക്കുന്നത് വെറും ആറായിരത്തിൽ താഴെ രൂപമാത്രമാണ് ഫോറസ്റ്റ് റസ്ക്യൂവന്ന നിലയിൽ ലഭിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ കാലത്ത് ചായ കുടിക്കാൻ പോലും കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. ഏഴംഗ കുടുംബമാണ് തന്റെ ത് അമ്മ കൂലിപ്പണിക്ക് പോകും. പിന്നെ വീട്ടിൽ പ്രായമായ അച്ഛാച്ചനും അമ്മമ്മയുമുണ്ട്. ഇരുവർക്കും അസുഖങ്ങൾ ഏറെയുണ്ട്. ഗർഭിണിയായ ഭാര്യയും അനുജനുമുണ്ട്. വീടിന്റെ ഒരുഭാഗം മുഴുവൻ അയൽവാസിയുടെ പറമ്പിലെ ചാഞ്ഞ തെങ്ങിൽ നിന്നും തേങ്ങവീണ് പൊളിഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഒരു ഷീറ്റ് കെട്ടിയാണ് ഭക്ഷണമുണ്ടാക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴാണ് പഴയ കക്കൂസ് മരത്തിന്റെ വേരിറങ്ങി തകരാറിലായത്. വീടിന് കുറച്ചകലെയാണ് അതുള്ളത്. പ്രായമുള്ളവരെ എടുത്തുകൊണ്ട് വേണം അവിടേക്ക് പോകാൻ. മഴക്കാലത്തൊക്കെ എത്ര ബുദ്ധിമുട്ടാണെന്ന് ഈ നാട്ടിലെ ആളുകൾക്ക് മുഴുവൻ അറിയാം. ഞാനും ഗർഭിണിയായ ഭാര്യയും ചാലോടുള്ള പെട്രോൾ പമ്പിലും ഹോട്ടലുകളിലും പോയാണ കാര്യം സാധിക്കുന്നത്. അച്ഛാച്ചനെയും അമ്മയെയും വീട്ടിനുള്ളിൽ നിന്നു അടുകളയുടെ ഒരു ഭാഗത്ത് കുട്ടികളെ പോലെ ഒരുപാത്രം കൊണ്ട് കക്കൂസ് പോലെയാക്കിയാണ് പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത് അതൊക്കെ ചെയ്താണ് അമ്മ രാവിലെ ജോലിക്ക് പോകുന്നത്.
ഇതൊക്കെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മാത്രമേ കേട്ടിട്ടുട്ടുണ്ടാവൂ... ഇത് ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി പുരസ്കാരം ലഭിച്ച കൂടാളി പഞ്ചായത്തിലാണ് നടക്കുന്നത്. ഞങ്ങളുടെ നാട്ടിൽ സിപിഎം മാത്രമേയുള്ളു. പാർട്ടി ഭരിക്കുന്ന പഞ്ചായത്താണിത്. എന്റെ ഭാര്യയും പാർട്ടിയുടെ പ്രവർത്തകയാണ് ഞാനും കുടുംബവുമൊക്കെ അങ്ങനെ തന്നെ. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പാർട്ടിക്കാർ തന്നെയാണ് എന്നിട്ടും പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും ഞങ്ങൾക് ലഭിച്ചത് അതിക്രൂരമായ അനുഭവമാണ്.
ഒരു കക്കൂസ് നിർമ്മാണവും കുറെ വിവാദങ്ങളും
താൻ കക്കൂസ് നിർമ്മാണം തുടങ്ങുന്നതിനായി ടാങ്ക് നിർമ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയോടെയാണെന്ന് നിധീഷ് പറയുന്നു. ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം വന്നു പരിശോധിക്കുകയും തൊട്ടടുത്ത വീട്ടിലെ നാരായണന്റെ വീട്ടിലെ കിണറുമായി പത്തു മീറ്ററിലധികം ദൂരമുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. പാറയുള്ളതിനാൽ ഹിറ്റാച്ചി ഉപയോഗിച്ചാണ് ടാങ്ക് കുഴിച്ചത്. അപ്പോൾ തന്നെ കല്ല് കെട്ടി പോയന്റ് ചെയ്തു മുകളിൽ കോൺക്രീറ്റ് സ്ളാബുകൾ വാർക്കുകയും ചെയ്തു. കക്കൂസിന്റെ ചുമരും പണിതു കഴിഞ്ഞപ്പോഴാണ് ആ മേതി നാരായണൻ എന്ന അയൽവാസി തങ്ങളുടെ കുടിവെള്ളം മലിനമാകാൻ സാധ്യതയുണ്ടെന്ന പരാതി പഞ്ചായത്തിൽ നൽകുന്നത്.
ഇതിനിടെയിൽ കക്കുസ് നിർമ്മാണത്തിന് നാൽപ്പതിനായിരം രൂപ വരെ തന്റെ കൈയിൽ നിന്നും ചെലവായെന്ന് നിധീഷ് പറഞ്ഞു. എന്നാൽ പഞ്ചായത്തിൽ നിന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തിന് പരിഹാരമാകാതെ നീട്ടി നീട്ടി കൊണ്ടുപോവുകയായിരുന്നു. ഒടുവിൽ നിർമ്മിച്ച കക്കൂസ് പൊളിച്ചു കളഞ്ഞ് സെപ്റ്റി ടാങ്ക് നിർമ്മിക്കണമെന്നും പകരം പതിനായിരം രൂപ പരാതിക്കാരൻ നൽകുമെന്നും പറഞ്ഞു. എന്നാൽ അതൊക്കെ പൊളിച്ചു കളയുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും ഈ തുക കൊണ്ട് സെപ്റ്റി ടാങ്ക് പണിയാൻ കഴിയില്ലെന്നും താൻ പറഞ്ഞതോടെ പഞ്ചായത്ത് അധികൃതർ കൈയൊഴിയുകയായിരുന്നു.
ലോക്ഡൗൺ ദിനത്തിൽ സംഭവിച്ചത്
പലവട്ടം ഫോൺ വിളിച്ചിട്ടും പ്രസിഡന്റും വാർഡ് മെമ്പറും ഒഴിഞ്ഞ് മാറിയതിനെ തുടർന്നാണ് ലോക് ഡൗൺ ദിവസം രാവിലെ കൂടാളി പഞ്ചായത്ത് ഓഫിസിൽ അവരെ നേരിട്ട് കാണാൻ പോയത്. എന്നാൽ പ്രസിഡന്റ് ഒരു മീറ്റിങ്ങിലായതിനാൽ ഒരു മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. പിന്നീട് അവരോട് തങ്ങളുടെ അവസ്ഥ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും വിഷയത്തിൽ ഇടപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും പ്രസിഡന്റിനൊപം ചേർന്ന് ഞങ്ങളു കുനേരെ തട്ടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഗർഭിണിയായ തന്റെ ഭാര്യയെ കൈയേറ്റം ചെയ്യാൻ സെക്രട്ടറി ശ്രമിച്ചു.
അവരെ ജാതി പേര് വിളിച്ച് ആക്ഷേപിക്കാനും ശ്രമിച്ചു. ഇതൊക്കെ ഞാനിട്ട ഫേസ്ബുക്ക് ലൈവിൽ വളരെ വ്യക്തമാണ്. ഇതിനു ശേഷം ഞാനും ഭാര്യയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് മട്ടന്നൂർ പൊലീസിൽ പരാതി നൽകി. എന്റെ ഭാര്യയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞ് ആക്ഷേപിച്ചുവെന്നും പറഞ്ഞ് ഞങ്ങളും പരാതി നൽകി. ഒടുവിൽ മട്ടന്നൂർ പൊലീസ് ഇരു വിഭാഗത്തെയും വിളിച്ചു വരുത്തി. കേസ്പിൻവലിക്കുകയാണെങ്കിൽ പഞ്ചായത്തും കേസ് പിൻവലിക്കാൻ തയ്യാറാണെന്നും അല്ലെങ്കിൽ നിങ്ങളെ നാട്ടിൽ നിന്നു തന്നെ ഓടിക്കാൻ തങ്ങൾക്കു കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞതെന്ന് എസ്ഐ പറഞ്ഞു.
കേസ് പിൻവലിക്കാൻ താൽപര്യമില്ലെന്നും ശൗചാലയം എന്നത് ഒരു പൗരന്റെ അവകാശമാണെന്നു നമ്മുടെ നാട്ടിലെ പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതൊന്നും ആർക്കും തടയാൻ കഴിയില്ലെന്നും ഞാൻ പറഞ്ഞതോടെയാണ് പൊലീസ് കേസുമായി മുൻപോട്ടു പോയത്. എന്നാൽ കക്കൂസ് നിർമ്മാണമൊക്കെ പഞ്ചായത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെടുന്ന സംഗതികളാണെന്നും അതിൽ പൊലിസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മട്ടന്നൂർ എസ്ഐ അറിയിച്ചിരുന്നു. ഇപ്പോൾ കലക്ടർക്കും തഹസിദൽദാർക്കും ശൗചാലയം നിഷേധിക്കുന്ന പഞ്ചായത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും നീതി ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുവെന്നും നിധീഷ് പറഞ്ഞു.
കൂടാളി പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന്
ശുചിത്വ പദവിയുള്ള കൂടാളി പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നിധീഷ് ചാലോട് ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ പറഞ്ഞു. പഞ്ചായത്തിനെതിരെ നിധീഷ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് കുടുംബ പ്രശ്നത്തിൽ പഞ്ചായത്തിനെ വലിച്ചിഴയ്ക്കുകയാണ് ഉണ്ടായതെന്നും ഷൈമ പറഞ്ഞു. കക്കൂസ് മാലിന്യം കിണറിൽ കലരുമെന്ന് നിധീഷിന്റെ ബന്ധുവായ അമേരി നാരായാണൻ എന്ന അയൽവാസിയാണ് പരാതി നൽകിയതെന്നും ഇതുപ്രകാരം സെപ്റ്റിടാങ്കാണ് അവിടെ ഉചിതമെന്ന് പഞ്ചായത്ത് കണ്ടെത്തിയിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.
എന്നാൽ നിധീഷ് ഇതംഗീകരിക്കാൻ തയ്യാറായില്ല. സെപ്റ്റിക് ടാങ്ക് പണിയാൻ പതിനായിരം രൂപ നൽകാൻ പരാതിക്കാരൻ തയ്യാറായിട്ടും നിധീഷ് സമ്മതിക്കാത്തതാണ് പ്രശ്നമെന്നും പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ച് കയറി സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും തന്നെയും ഭീഷണിപ്പെടുത്തിയതായും പ്രസിഡന്റ് ഷൈമ പറഞ്ഞു.
Stories you may Like
- കടുത്തുരുത്തിയിലേത് 'അത്ഭുത ഓപ്പറേഷൻ'; പാലക്കരയിൽ വാവ സുരേഷ് ആശങ്ക അകറ്റുമ്പോൾ
- പത്രാധിപർക്ക് എഴുതാൻ ഇനി കെ.ടി രാധാകൃഷ്ണൻ കൂടാളിയില്ല
- കടുത്തുരുത്തിയിൽ നിന്നും വാവ സുരേഷ് പിടികൂടിയത് മൂർഖനെയും 25 കുഞ്ഞുങ്ങളെയും
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കാറിൽ 'നാടുചുറ്റിയ' രാജവെമ്പാലയെ പിടികൂടി രക്ഷിച്ച് വാവ സുരേഷ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്