ഒരു ദിവസം അവധിയെടുത്താൽ ഫൈനായി 150 രൂപ അടയ്ക്കണം; ഐഡിന്റിന്റി കാർഡ് മറന്നാൽ ഫൈൻ 100 രൂപ; ഹോസ്റ്റലിലെ ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിലും പിഴ 500 ഒടുക്കണം; നവമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചാൽ പുറത്താക്കി പ്രതികാരം തീർക്കും; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കൊള്ള'ക്കും പീഡനങ്ങൾക്കുമെതിരെ വിദ്യാർത്ഥികൾ സമരത്തിൽ
അരുൺ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജുകളിൽ നടക്കുന്ന കൊള്ളരുതായ്മ്മകൾ ഒന്നൊന്നായി പുറത്തുവരുന്ന സമയമാണിപ്പോൾ. പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ് കോളേജ് കാമ്പസുകളിൽ പ്രതിഷേധം കത്തിപ്പിടർന്നത്. കണ്ണൂർ വിമൽ ജ്യോതി കോളേജിലും ടോംസ് കോളേജിനെതിരെയും പ്രതിഷേധം ഉയർന്നു. കോളേജുകളെ ലാഭത്തിന്റെ മാത്രം ഉപാധിയാക്കുന്ന സംഭവങ്ങളുടെ തെളിവായിരുന്നു ഇവിടങ്ങളിൽ നിന്നെല്ലാം പുറത്തുവന്നത്. ലോ അക്കാദമിയിലെ വിദ്യാർത്ഥികളെ പലവിധത്തിൽ ദ്രോഹിക്കുന്ന പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായ പ്രതിഷേധം ഒടുവിൽ അവരെ അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തുന്ന അവസ്ഥയിൽ എത്തിച്ചു. ഇത്രയൊക്കെ ആയിട്ടും നമ്മുടെ സ്വാശ്രയ കോളേജ് മാനേജ്മെന്റുകൾ പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ നിന്ന് പുറത്തുവരുന്നത്.
കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അമൽജ്യോതി കോളേജിലെ വിദ്യാർത്ഥികൾ സമരവുമായി രംഗത്തെത്തിയത് മുമ്പ് സ്വാശ്രയ കോളേജിൽ ഉയർന്ന സമാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്. വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്എഫ്ഐയാണ്. എങ്ങോട്ട് തിരിഞ്ഞാലും വിദ്യാർത്ഥികൾക്ക് മേൽ ഫൈൻ ചുമത്തുന്ന മാനേജ്മെന്റിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജിലെ ഒരു പള്ളിവികാരി വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായി ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പരാതിയും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു.
കത്തോലിക്കാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലുകളിലും ക്ലാസ് റൂമുകളിലും വിദ്യാർത്ഥികളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നുവെന്ന ആക്ഷേപം ഇതാദ്യമായല്ല. അന്നൊക്കെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ മാനേജ്മെന്റ് അടിച്ചമർത്തി. വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ മാദ്ധ്യമങ്ങൾ പോലുമുണ്ടായിരുന്നില്ല. കോളേജ് ഹോസ്റ്റലിലും കാമ്പസിലും വിദ്യാർത്ഥി അവകാശങ്ങളെ അച്ചടക്കത്തിന്റെ പേര് പറഞ്ഞ് അടിച്ചമർത്തുന്നതിന് എതിരെയാണ് വിദ്യാർത്ഥികൾ പ്രക്ഷോഭ രംഗത്തുള്ളത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന സമരം ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് അനുനയ ശ്രമങ്ങളുമായി മാനേജ്മെന്റുകൾ രംഗത്തുണ്ട്.
അസുഖം വന്ന അവധിയെടുത്താലും 150 രൂപ ഫൈൻ..! ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒടുക്കേണ്ടത് 500 രൂപ
അടുത്തിടെ കത്തോലിക്കാ മാനേജ്മെന്റുകൾ പോലും സേവന പാതയിൽ നിന്നും മാറി കച്ചവട പാതയിലേക്ക് മാറി പ്രവർത്തിക്കുന്നു എന്ന വിമർശനം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ, ഈ വിമർശനങ്ങൾ തെറ്റാണെന്നാണ് കത്തോലിക്കാ മാനേജ്മെന്റുകൾ പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞത് ശരിവെക്കുന്ന വിധത്തിലാണ് ഈ അമൽജ്യോതി കോളേജിൽ വിദ്യാർത്ഥികളിൽ നിന്നും പിഴയെന്ന പേര് പറഞ്ഞ് പണം ഈടാക്കുന്നത്. ചെറിയ കാരണങ്ങൾക്ക് പോലും ഫൈൻ നൽകേണ്ട അവസ്ഥയാണ് കോളേജിലുള്ളതെന്ന് വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പരഞ്ഞു.
പെട്ടന്ന് അവസുഖം വന്ന ഒരു ദിവസം ക്ലാസിൽ പോകാതിരുന്നാൽ അതിന് 150 രൂപ ഫൈനായി ഈടാക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്നാണ് സമരക്കാർ പറയുന്നത്. ഐഡന്റീറ്റി കാർഡ് മറന്നാൽ അതിനും പിഴ നൽകേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിന് 100 രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. കേളേജിലെ പിഴശിക്ഷാ രീതി ഇങ്ങനെയാണെങ്കിൽ ഹോസ്റ്റലിലെ കാര്യങ്ങൾ അതിലും കഷ്്ടമാണ്. ഹോസ്റ്റലിൽ താമസിക്കുന്നവർ നിർബന്ധമായും ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുക്കണമെന്നതാണ് കോളേജ് മാനേജ്മെന്റിന്റെ നിബന്ധന. ഇക്കാര്യത്തിന് മതം നോക്കാറില്ല. ഹിന്ദുവായാലും മുസ്ലീമായാലും വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണം. ഇനി പങ്കെടുക്കാതെ വിട്ടു നിന്നാൽ 500 രൂപ ഫൈനായി വാങ്ങുന്ന അവസ്ഥയുമുണ്ട്. ഇത് വിശ്വാസത്തെ അടിച്ചേൽപ്പിക്കലാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
പട്ടാളച്ചിട്ട നടപ്പാക്കുന്ന പള്ളി വികാരി; സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചാൽ പുറത്താക്കുന്ന മാനേജ്മെന്റ്
കോളേജിലെ ഹോസ്റ്റലിന്റെ ചുമതലയുള്ള പള്ളിവികാരിക്കെതിരെയും വിദ്യാർത്ഥികൾ ആരോപണം ഉന്നയിക്കുന്നുണ്ട്. കോളേജിലെ റൂബൻ എന്ന പള്ളി വികാരി വിദ്യാർത്ഥികളെ അകാരണമായി മാനസികമായും ശാരീരികമായും കുട്ടികളെ ഉപദ്രവിക്കുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇയാളെ അടിയന്തിരമായി കോളേജിൽ നിന്നും പുറത്താക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഒരു പള്ളി വികാരിക്ക് ചേർന്ന രീതിയിലല്ല ഇയാൾ പലപ്പോഴും സംസാരിക്കുന്നതെന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. അകാരണമായി വിദ്യാർത്ഥികളെ അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലുമാണ് റൂബന്റെ സ്ഥിരം പരിപാടിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഹോസ്റ്റലിൽ നിന്നും നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന ആരോപണവുമുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധിക്കാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. മാനേജ്മെന്റിന്റെ കാടൻ നയങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുവാനും ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ തളച്ചിടുവാനുമാണ് മാനേജ്മെന്റുകൾ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അമിത ഫീസ് നൽകി പഠിക്കുന്ന തങ്ങൾക്ക് മാനുഷിക പരിഗണന പോലും നൽകാത്ത പെരുമാറ്റമാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.
അതേസമയം കോളേജ് മാനേജമെന്റിനെ വിമർശിച്ച് ഏതെങ്കിലും വിദ്യാർത്ഥി രംഗത്തുവന്നാൽ അവരെ അടിച്ചമർത്തുന്ന സമീപനമാണ് പൊതുവേ ഇവർ സ്വീകരിക്കുന്നത്. അടുത്തിടെ പരീക്ഷ വൈകിയതിനെതിരെ നവമാദ്ധ്യമങ്ങളിലുടെ പ്രതികരിച്ച വിദ്യാർത്ഥിയെ അമൽ ജ്യോതി മാനേജ്മെന്റു പുറത്താക്കിയാണ് പ്രതികാരം തീർത്തത്. മാത്യു ഏലിയാസിനെയാണ് അകാരണമായി മനേജ്മെന്റ് പിരിച്ചുവിട്ടത്. ഇതോടെ അച്ഛൻ നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായ മാത്യുവിന്റെ തുടർപഠനം ഇരുളടഞ്ഞു.
2015ലാണ് മെറിറ്റ് സീറ്റിൽ യോഗ്യത നേടീയ മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജീനീയറിങ് കോളേജിൽ സിവിൽ എൻജീനീറിങ് കോഴ്സിൽ പ്രവേശനം നേടീയത്. ആദ്യരണ്ട് സെമസ്റ്റർ പരീക്ഷയിൽ 70 ശതമാനം മാർക്കോടെ മാത്യു മുഴുവൻ വിഷയങ്ങൾക്കും പാസായി. മൂന്നാം സെമസ്റ്റർ പരീക്ഷ വൈകിയതോടെ ശാസ്ത്ര സർവകലശാല വി സിക്ക് എതിരായി വിദ്യാർത്ഥികൾ നവമാദ്ധ്യമങ്ങളിലുടെ പ്രതീകരിച്ചു. ഇതിനെ പിന്തുണച്ച് മാത്യുവും ചില പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കോളേജ് അധികാരികൾ മാത്യുവിനെ വിളിച്ചു വരുത്തി മദ്യപാനിയായി ചീത്രീകരിച്ച ശേഷം യാതൊരു കാരണവും കാണിക്കാതെ തന്നെ കോളേജിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു.
ഇത്തരത്തിൽ നിസാര പ്രശ്നങ്ങളുടെ പേരിൽ നിരവധി വിദ്യാർത്ഥികളെ അമൽജ്യോതി മാനേജ്മെന്റ് പുറത്താക്കിയിട്ടുള്ളതായും ആരോപണമുയരുന്നുണ്ട്. രാഷ്ടീയ നേത്യത്വങ്ങളിൽ ശക്തമായ സ്വാധീനമുള്ള മാനേജ്മെന്റിനെ ആരും ചോദ്യം ചെയ്യാറുമില്ല. അകാരണമായി പുറത്താക്കിയതോടെ മാത്യുവിന്റെ തുടർ പഠനം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
അതേസമയം കോളേജിലെ ലാഭക്കൊതിയാണെന്നുമാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് കോളേജ് കന്റിനിലെ മെസിലെ ജീവനക്കാരുടെ കാര്യമാണ്. മെസ്, ക്യാന്റ്റീൻ എന്നിവിടങ്ങളിലെ ജീവനക്കാരുടെ മാസ ശമ്പളം ഇപ്പോൾ ദിവസ കൂലിയാക്കി മാറ്റിയിരിക്കുകയാണ്. ഇത് അവർക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.ഒരു ലീവെടുത്താൽ ശമ്പളം ഇല്ലെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം രംഗത്ത് തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം. വിദ്യാത്ഥി സംഘടനകൾക്ക് കാമ്പസിനകത്ത് പ്രവർത്തന അനുമതി പോലും കോളേജ് മാനേജ്മെന്റ് നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോളേജ് മാനേജർക്ക് എസ്എഫ്ഐ കത്തു നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം വിദ്യാർത്ഥി സമരം ഊർജ്ജിതമാക്കാനാണ് എസ്എഫ്ഐുടെ നീക്കം.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്ഐ ആക്രമണം തുടർക്കഥ, കായികതാരങ്ങൾ ഭീതിയിൽ
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്