ചെറുമീനെ ചൂണ്ടയിൽ കൊരുത്ത് ചെന്നിത്തല പിടിക്കുന്നത് ലീഗ് എന്ന വലിയ മീനിനെ; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ ലീഗിന് കടിഞ്ഞാണിട്ട് ഐ ഗ്രൂപ്പ് നേതാവ്; മറ്റൊരാളുടെ പരാജയം കൂടി ഉറപ്പിക്കാൻ ചാണക്യ തന്ത്രം ആസൂത്രണം ചെയ്ത് ഉമ്മൻ ചാണ്ടി; തലസ്ഥാനത്ത് ഇപ്പോൾ കരുണാകരനെ തോൽപ്പിക്കുന്ന കരുനീക്കങ്ങൾ
ബി രഘുരാജ്
തിരുവനന്തപുരം: കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ചാണക്യൻ ആരെന്നു ചോദിച്ചാൽ കക്ഷി രാഷ്ട്രീയ ഭേദെമന്യേ എല്ലാവരും പറയും അതു കരുണാകരൻ തന്നെയെന്ന്. എന്നാൽ കരുണാകരനേയും തോൽപ്പിക്കുന്ന കരുനീക്കങ്ങൾ ആണ് ഇപ്പോൾ തലസ്ഥാനത്ത് അരങ്ങേറുന്നത്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടു മൂന്നോ നാലോ തവണ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടിട്ടും ഏതാണ്ടു വിജയത്തോടു അടുത്ത പുതിയ കരുനീക്കങ്ങളുമായി ഇപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നേറുന്നത്. അപ്രഖ്യാപിതമായി എതിരാളികളുടെ വലയിൽ കടന്ന് കയറി ഗോൾ അടിച്ചു വിജയം ഉറപ്പിക്കുന്നതു പതിവാക്കിയ ഉമ്മൻ ചാണ്ടി ഇത്തവണയും അന്തിമ വിജയം നേടുമെന്ന് കരുതുന്നവർ ഏറെയുണ്ട്.
മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ തടസമായി നിൽക്കുന്ന ലീഗിനെ ഒറ്റയടിക്ക് കടിഞ്ഞാണിട്ടു എന്ന നേട്ടമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ ആഭ്യന്തരമന്ത്രിയുടെ വീതം. ലീഗിന്റെ എതിർപ്പ് മറികടക്കാതെ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള യുദ്ധം വിജയിക്കില്ലെന്നു ഉറപ്പിച്ച ചെന്നിത്തല ഒരേ സമയം പ്രഗൽഭ മന്ത്രിയെന്ന പേരെടുത്തു കൊണ്ട് തന്നെയാണ് ഇപ്പോൾ നീക്കങ്ങൾ നടത്തുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കുറഞ്ഞ കാലയളവ് കൊണ്ട് വൻ കൈയടി നേടിയ രമേശ് ചെന്നിത്തല ഒരേ സമയം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും അതേ സമയം എതിരാളികളെ തന്ത്രപൂർവ്വം എതിർക്കുകയും ചെയ്യുന്നു.
മന്ത്രിസഭയിലേക്കുള്ള രമേശിന്റെ കടന്നുവരവിലെ വൈകിപ്പിച്ചത് മുസ്ലിം ലീഗാണ്. കെപിസിസി പ്രസിഡന്റായിരിക്കെ ഉപ മുഖ്യമന്ത്രി പദവുമായി മന്ത്രിസഭയിലെത്താനായിരുന്നു മോഹം. താക്കോൽ സ്ഥാനത്ത് നായർ വേണമെന്ന എൻഎസ്എസിന്റെ പ്രതികരണം പോലും രമേശിന്റെ ഉപമുഖ്യമന്ത്രി പദത്തിനായിട്ടായിരുന്നു. ഇതിനെ ഉമ്മൻ ചാണ്ടി സമർത്ഥമായി വെട്ടി. തിരുവഞ്ചൂർ രാധാകൃഷ്ണനെ ആഭ്യന്തരം ഏൽപ്പിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യത്തെ ലീഗെന്ന രാഷ്ട്രീയ സുഹൃത്തിനേയും കൂട്ടുപിടിച്ച് ഉമ്മൻ ചാണ്ടി തകർത്തു. ഉപമുഖ്യമന്ത്രി സ്ഥാനം ആർക്കെങ്കിലും നൽകിയാൽ അത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന് വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞു. ഇതോടെ മന്ത്രിസഭയിലേക്ക് എത്താൻ രമേശിന് പിന്നേയും കാത്തിരിക്കേണ്ടി വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ആഭ്യന്തരം ഉറപ്പിച്ച് മന്ത്രിസഭയിലേക്ക് എത്തിയത്. കോൺഗ്രസ് മന്ത്രിമാരിൽ രണ്ടാമനുമായി. പക്ഷേ ആഭ്യന്തരം തന്നെ ഏൽപ്പിച്ചാൽ പൊളിയുമെന്ന വാദത്തെ ചെന്നിത്തല തകർത്തിരിക്കുന്നു. ഓപ്പറേഷൻ കുബേരയിൽ തുടങ്ങിയ നീക്കങ്ങൾ ടി ഒ സൂരജിന്റെ വിജിലൻസ് റെയ്ഡിൽ എത്തി നിൽക്കുന്നു. ഇന്ന് മന്ത്രിസഭയിലെ തിളങ്ങുന്ന നക്ഷത്രമാണ് ചെന്നിത്തല. ഇതിനെല്ലാം മുമ്പ് തന്നെ ഐ ഗ്രൂപ്പിന്റെ നേതാവായി രമേശ് മാറിയിരുന്നു. വയലാർ രവിയും പി സി ചാക്കോയും മുരളീധരനും അടക്കമുള്ളവർ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തെ അംഗീകരിച്ചു. കരുണാകരന് ശേഷം ഐ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലീഡർ പദവി രമേശ് സ്വന്തമാക്കി.
കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് ഐ ഗ്രൂപ്പിനെ എത്തിക്കാൻ കൂട്ടായ്മ അനിവാര്യമാണെന്നാണ് ചെന്നിത്തല ഉയർത്തിയ വാദം. അതിലേക്ക് നേതാക്കൾ ഒഴുകി. വി എം സുധീരനെന്ന കെപിസിസി പ്രസിഡന്റിനോട് അടുപ്പമില്ലാത്ത നേതാക്കളെല്ലാം ഐ ഗ്രൂപ്പിന്റെ ഭാഗവുമായി. ഗ്രൂപ്പിന്റെ കരുത്തിൽ സംഘടന പടിക്കുക എന്നതിലപ്പുറമുള്ള നീക്കമായിരുന്നു കരുണാകരന്റെ വികാരമുയർത്തിയുള്ള രമേശിന്റെ നീക്കമെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്. സംഘടനയ്ക്കൊപ്പം ഭരണ നേതൃത്വം തന്റെ കൈയിലേക്ക് എത്തണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം. ഇതിനുള്ള കരുനീക്കമാണ് ടിഒ സൂരജിന്റെ വിജിലൻസ് റെയ്ഡിലെത്തിച്ചത്.
സോളാർക്കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും ജ്യൂഡീഷ്യൽ അന്വേഷണമുണ്ട്. മുഖ്യമന്ത്രിക്കെതിരെ ശക്തമായ മൊഴികളും കമ്മീഷന് കിട്ടി. അതുകൊണ്ട് തന്നെ സോളാറിൽ മുഖ്യമന്ത്രിക്കെതിരെ കമ്മീഷൻ പരാമർശം നടത്തും. അങ്ങനെ വന്നാൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിക്ക് ഒഴിയേണ്ടി വരും. ഇതിനൊപ്പം സോളാറിലെ വിവാദ നായിക സരിതാ എസ് നായരുടെ വാട്സ് ആപ്പ് ദൃശ്യം പ്രചരിച്ചതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നും ചർച്ചയുണ്ട്. ഏപ്രിൽ മാസത്തോടെ ഇതും വിവാദമായി ഉയരുമെന്ന് ചെന്നിത്തല കണക്ക് കൂട്ടുന്നു. ഈ ആരോപണങ്ങളെ അതിജീവിക്കാൻ ഉമ്മൻ ചാണ്ടിക്കോ എ ഗ്രൂപ്പിനോ കഴിയില്ലെന്നാണ് ഐ വിഭാഗം വിലയിരുത്തുന്നത്. അത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല തന്നെ എത്തണമെന്നാണ് നിർബന്ധം.
ഇതിന് പ്രധാനമായും വേണ്ടത് ലീഗിന്റെ പിന്തുണയാണ്. ലീഗ് നേതാക്കളുടെ ഇഷ്ടക്കാരനായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ലക്ഷ്യമിട്ടത് ഇതുകൊണ്ടാണ്. റെയ്ഡിൽ പിടിച്ചെടുത്ത പല രേഖകളും വിജിലൻസിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് കിട്ടുമെന്ന് ഉറപ്പാണ്. ഇതിൽ പലതും ലീഗ് നേതൃത്വത്തിന്റെ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങളാണ്. ഈ രേഖ കൈയിലുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയർത്തിക്കാട്ടിയാൽ അതിന് ലീഗിന് എതിർക്കാനാകില്ല. മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്ന പല രേഖകളും സൂരജിൽ നിന്ന് ആഭ്യന്തര മന്ത്രിക്ക് കിട്ടിക്കഴിഞ്ഞു. ഈ ലക്ഷ്യം പാളാതിരിക്കാനാണ് സൂരജിനെതിരായ റെയ്ഡ് വിവരം അതീവ രഹസ്യമായി സൂക്ഷിച്ചത്. സെക്രട്ടറിയേറ്റിലെ ഓഫീസും വിജിലൻസ് പരിശോധിച്ചത് ഇതിനാണെന്നും വ്യക്തമാണ്. അങ്ങനെ ലഭിച്ച തെളിവുകളിലൂടെ ലീഗിനെ തളയ്ക്കാമെന്ന് ചെന്നിത്തല കണക്ക് കൂട്ടുന്നുണ്ട്.
അതിനിടെ ലീഗിലെ ചില മന്ത്രിമാരെ സൂരജ് ഭീഷണിപ്പെടുത്തിയെന്നും അണിയറ സംസാരമുണ്ട്. അതിൽ നിന്ന് ലീഗ് നേതാക്കളെ രക്ഷിക്കാനായിരുന്നു റെയ്ഡ് എന്നായിരുന്നു വാദം. റെയ്ഡിലൂടെ സൂജര് ബ്ലാക്ക് മെയിലിന് ഉപയോഗിച്ച രേഖകൾ എല്ലാം കണ്ടത്തിയത്രേ. ഇവ ചെന്നിത്തലയുടെ കൈയിലുമെത്തിക്കാണും. ഇപ്പോൾ സൂരജിൽ നിന്ന് ലീഗിലെ ചില നേതാക്കൾ രക്ഷപ്പെട്ടു. അതിന് ഭാവിയിൽ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടിയെ കൈവിട്ട് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാൻ ലീഗ് നേതാക്കൾ തയ്യാറാകണമെന്നതാണ് മനസ്സിലിരിപ്പ്. സൂരജിന്റെ വീട്ടിലെ റെയ്ഡിലൂടെ ഇത് സാധിച്ചുവെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. അങ്ങനെ രാഷ്ട്രീയ കരുനീക്കങ്ങളിൽ ഇമേജ് വർദ്ധനയ്ക്കൊപ്പം എതിരാളികളെ വെട്ടിവീഴ്ത്താനും ചെന്നിത്തലയ്ക്ക് കഴിഞ്ഞെന്നാണ് നിരീക്ഷണം.
പക്ഷേ ഉമ്മൻ ചാണ്ടി തന്ത്രശാലിയാണ്. സാക്ഷാൽ കരുണാകരനെ വെട്ടി ആന്റണിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ച് കേരളത്തിലെ കോൺഗ്രസിൽ ഒന്നാമനായി. പിന്നീട് ആന്റണിയേയും വെട്ടി അധികാരം സ്വന്തം കൈയിലെത്തിച്ചു. രമേശ് ചെന്നിത്തലയുടേയും കെഎം മാണിയുടേയും അതിസമർത്ഥ നീക്കങ്ങളെ പോലും വെട്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹത്തെ മലർത്തിയടിക്കാനുള്ള അമ്പുകൾ ഉമ്മൻ ചാണ്ടിയുടെ ആവനാഴിയിൽ ഇനിയും ഉണ്ടെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. അത്തരം നീക്കങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ അമരത്ത് ഉമ്മൻ ചാണ്ടി ഇനിയും തുടരുമെന്നാണ് അവരുടെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്