സ്വയംഭൂവായ മാസാനിയമ്മ; പിന്നെ കടമറ്റത്ത് കത്തനാരും മറുതയും പേച്ചിയമ്മയും ലാഡക്കെട്ടയും കരിങ്കുറ്റിയാനും കാലഭൈരവനും; എണ്ണപ്പന്തം ഉപയോഗിച്ചു സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ പൊള്ളിച്ച് ആഭിചാരക്രിയ; കാന്താരി മുളക് അഭിഷേകവും മദ്യവും ചൂരൽ പ്രയോഗവും ബാധ നീക്കലിന്; കിടങ്ങൂരിലെ തോമസ് ദിവ്യന്റെ തട്ടിപ്പുകൾ ഇങ്ങനെ; മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും
അർജുൻ സി വനജ്
ഏറ്റുമാനൂർ: ജ്യോതിഷാലയത്തിന്റെ മറവിൽ വീടിനോടു ചേർന്ന് അമ്പലം നിർമ്മിച്ച് വിശ്വാസികളെ പിഴിയുന്ന തോമസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. തോമസിന്റെ വീടിന്റെ അടുക്കളയോടു ചേർന്ന് തമിഴ്നാട്ടിലെ ദേവിയായ മാസാനിയമ്മ സ്വയംഭൂവായെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. കടമറ്റത്ത് കത്തനാരെയും, തങ്ങളെയും രണ്ട് ഡസനിലധികം ഹിന്ദു ഉപദേവതകളേയും ഇയാളുടെ വീടിനോട് ചേർന്ന അമ്പലത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാൽ, തോമസിന്റെ വീട്ടിൽ രാത്രി സമയങ്ങളിൽ ആഭിചാരകർമ്മങ്ങൾ നടത്താറുണ്ടെന്നും, കഴിഞ്ഞ ആഴ്ച നഗ്നനാരീശ്വര പൂജ ഇവിടെ നടത്തിയതായും അയൽവീട്ടുകാർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി.
മറുനാടൻ മലയാളി ലേഖകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂരിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി കിടങ്ങൂരിലുള്ള തോമസ് എന്ന ജ്യോത്സ്യനെക്കുറിച്ച് അന്വേഷിക്കാൻ എത്തുന്നത്. കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്ത് കുമ്മട്ടിക്കട നടത്തുന്ന പ്രായം ചെന്ന മനുഷ്യനെ തന്ത്രപൂർവ്വം പരിചയപ്പെട്ടു. മാസാനിയമ്മൻ കോവിലിന്റെ ബോർഡിനെക്കുറിച്ച് പറഞ്ഞായിരുന്നു തുടക്കം. പിന്നീടാണ് അറിഞ്ഞത് തോമസിന്റെ അയൽവാസിയും ബന്ധുവുംകൂടിയാണിയാൾ എന്ന്. വെറും തട്ടിപ്പും ആഭിചാരവും മാത്രമാണ് അവിടെ നടക്കുന്നതെന്ന് അയാൾ ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു.
കഴിഞ്ഞ ആഴ്ച രാമപുരത്ത് നിന്ന് ഒരു സ്ത്രീയും പുരുഷനും സ്ത്രീയുടെ മാതാവും കൂടി സ്ഥലം വിൽപ്പനയ്ക്കുള്ള തടസ്സം നീങ്ങാനുള്ള പരിഹാരം തേടി തോമസിന്റെ അടുത്തെത്തി. സ്ത്രീയ്ക്ക് ബാധ കയറിയതിനാൽ ആണ് സ്ഥലവിൽപ്പന നടക്കാത്തതെന്നും, ബാധ ഒഴിപ്പിക്കാൻ അവരെ ഒറ്റയ്ക്ക് ചില കർമ്മങ്ങൾ ചെയ്യണമെന്നും തോമസ് ആവശ്യപ്പെട്ടു. തുടർന്ന് സ്ത്രീയെ പൂജാമുറിയിലേക്ക് കയറ്റുന്നതിന് മുമ്പ് ഇളനീർ നൽകി. വൈകുന്നേരം ആറരയോടെ പൂജ മുറിക്കുള്ളിൽ പ്രവേശിപ്പിച്ച സ്ത്രീയെ രാത്രി പത്തരയോടെ ഭർത്താവ് പുറത്ത് ബഹളം വെച്ചതോടെയാണ് ഇറക്കിവിടുന്നത്. പുറത്തിറങ്ങിയ സ്ത്രി, കരഞ്ഞ് നിലവിളിച്ച നിലയിലായിരുന്നു. ബാധ ഒഴിപ്പിക്കലിന്റെ ഭാഗമായി സ്ത്രീയുടെ സ്വകാര്യഭാഗത്ത് എണ്ണപ്പന്തം ഉപയോഗിച്ച് പൊള്ളിച്ചതായും പുറത്തിറങ്ങിയ സ്ത്രീ ഭർത്താവിനേട് പരാതിപ്പെട്ടു.
തോമസിന്റെ വീട്ടിൽ നിന്ന് സുബ്രഹ്മണ്യംസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടക്കൽ എത്തിയ ഇവർ അവിടെയുണ്ടായിരുന്ന രണ്ടുയുവാക്കളോട് കാര്യം തുറന്നുപറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൊടുക്കാൻ കൊണ്ടുപോകാം എന്ന് യുവാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന്, ഞങ്ങൾ തനിയെ പൊലീസ് സ്റ്റേഷനിലേക്ക് പോയിക്കൊള്ളാം എന്ന ഉറപ്പിന്മേൽ അവർ പോയി. എന്നാൽ രാവിലെയാണ് അറിയുന്നത്, ഇവർ സ്റ്റേഷനിൽ എത്തിയില്ലെന്ന്; കുമ്മട്ടിക്കട നടത്തുന്ന ബന്ധു പറഞ്ഞു.
ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ ഒരു പ്രവർത്തകന്റെ സഹായത്തോടെ, തോമസിന്റെ അയൽക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോയി. തോമസിനെക്കുറിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ തുറന്നുപറയാൻ വീടുകളിലെ സ്ത്രീകൾക്ക് പേടി. ഏറെ നേരത്തെ സമ്മർദ്ദത്തിന് ഒടുവിൽ ആ വീട്ടമ്മ കാര്യങ്ങൾ തുറന്നു പറഞ്ഞു തുടങ്ങി. പുലർച്ചെ അഞ്ചരയോടെ വലിയ സൗണ്ട് ബോക്സിൽ, തോമസ് അയാളുടെ വീടിന്റെ അടുക്കളയോട് ചേർന്ന് നിർമ്മിച്ച അമ്പലത്തിൽ നിന്ന് ഭക്തിഗാനം വെയ്ക്കും. തമിഴിലുള്ള മാസാനിയമ്മയുടെ സ്തുതിഗീതങ്ങളാണ് അധികവും വെക്കാറ്. ഇത് ഏഴുമണിവരെ തുടരും. പിന്നെ സന്ധ്യാസമയവും ഇത് ആവർത്തിക്കും.
തോമസ് എട്ടുവർഷങ്ങൾക്ക് മുമ്പാണ് കൊട്ടാരം ക്ഷേത്രത്തിന് സമീപം 28.5 സെന്റ് സ്ഥലം വാങ്ങുന്നത്. പിന്നാലെ ജ്യോതിഷാലയവും തുടങ്ങി. എന്നാൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വീടിനോട് ചേർന്ന് അമ്പലം നിർമ്മാണം ആരംഭിച്ചത്. എന്നാൽ മൂന്നോ നാലോ വീട്ടുകാരുടെ സഹകരണം മാത്രമേ, അന്നും ഇന്നും ഇയാൾക്ക് ലഭിക്കുന്നുള്ളൂവെന്നാണ് അയൽവാസികൾ പറയുന്നത്. അവരിലൊരാൾ ക്ഷേത്രത്തിലേക്ക് എത്തിയവരെ ടൗണിൽ മടക്കികൊണ്ടുവിടുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇയാളെപ്പോലെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ തോമസിന്റെ കസ്റ്റഡിയിലുണ്ട്. ഓട്ടോ കൂലിക്ക് പുറമേ, 1500 രൂപ ഇവർക്ക് ശമ്പളമായും തോമസ് നൽകുന്നുണ്ടെന്നാണ് അയൽവാസികളുടെ ഭാഷ്യം.
അയാൾ കൂടോത്രവും ആഭിചാര കർമ്മങ്ങളും അവിടെ ചെയ്യുന്നുണ്ടെന്നും, രാത്രി കുറേ ആളുകൾ സ്ത്രീകളുമായി അവിടെ വന്ന് പോകാറുണ്ടെന്നും അയൽവാസികൾ വെളിപ്പെടുത്തി. രാത്രി രണ്ടരയ്ക്കും മൂന്ന് മണിക്കും വരെ ചില ദിവസങ്ങളിൽ അവിടെ നിന്ന് കുരുതി നടത്തുന്നതിന്റെ ശബ്ദം കേൾക്കാം. കാന്താരി മുളക് അഭിഷേകവും മദ്യ അഭിഷേകവും അവിടെ നടക്കാറുണ്ട്. ബാധ ഒഴിപ്പിക്കലിന്റെ പേര് പറഞ്ഞ് ചൂരൽ പ്രയോഗം വിശ്വാസികൾക്ക് മേൽ നടത്താറുണ്ട്. മുമ്പ് തോമസിന്റെ അടുത്ത് ജോലിക്ക് നിന്ന സ്ത്രീയിൽ നിന്നറിഞ്ഞ വിവരങ്ങൾ മറ്റൊരു വീട്ടമ്മ പങ്കുവെച്ചു.
മറുത, പേച്ചിയമ്മ, ലാഡക്കെട്ട, കരിങ്കുറ്റിയാൻ, കാലഭൈരവൻ തുടങ്ങിയ ആഭിചാരത്തിന് ഉപയോഗിക്കുന്ന ദുർമൂർത്തികളേയും ഇയാൾ ഉപദേവതകളായി പ്രതിഷ്ഠിച്ചിട്ടുണ്ട്. മറുതയ്ക്കും ദുർഗാദേവിക്കും ഇടയിലാണ് ഇയാൾ കടമറ്റത്ത് കത്തനാർക്കും തങ്ങൾമാർക്കും സ്ഥാനം നൽകിയിരിക്കുന്നത്. എന്നാൽ ഇതിനോട് ചേർന്ന് തന്നെ ചോറ്റാനിക്കര ദേവിയുടേയും അയ്യപ്പന്റേയും പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. പറയങ്കാവ് അമ്മ, കൊടുങ്ങല്ലൂരമ്മ, കാളിയാർ അമ്മ എന്നിങ്ങനെ ഒരു ഡസനിലധികം ദേവി ദേവന്മാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ആഭിചാരത്തിന് ഉപയോഗിക്കുന്ന ദുർമൂർത്തികളുടെ സമീപം എങ്ങനെയാണ് ദേവീദേവന്മാരുടെ പ്രതിഷ്ഠകൾ സ്ഥാപിക്കുക എന്നാണ് ജ്യോതിഷികൾ വിഷയത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ ചോദിച്ചത്. ഭദ്രകാളി സങ്കൽപ്പത്തിൽ തമിഴ്നാടിൽ പൂജിക്കുന്ന ദേവിയാണ് മാസാനിയമ്മൻ. ശുഭകാര്യങ്ങൾക്കും വേണമെങ്കിൽ ഉപസനാ മൂർത്തിയാക്കി,അശുഭ കാര്യങ്ങൾക്കും ഈ മൂർ്ത്തിയെ ഉപയോഗിക്കാം എന്നാണ് ഈ രംഗത്തെ പ്രഗൽഭരിൽ നിന്ന് അറിയാൻ കഴിയുന്നത്.
ഏപ്രിൽ 14 മുതൽ 23 വരെ ഇയാൾ അമ്പലത്തിൽ ഉൽസവം നടത്തി. തിരിച്ചന്നൂർ വള്ളിയാനി ദേവയാനി സുബ്രഹ്മണ്യൻ മാസാനിയമ്മന് കോവിൽ എന്നാണ് അമ്പലത്തിന് ഇയാൾ നൽകിയിരിക്കുന്ന പേര്. സിനിമ ബാലതാരം മീനാക്ഷി, സിനിമാതാരം മമിത ബൈജു, സംവിധായകയും നിർമ്മാതാവുമായ പ്രിയ ഷൈൻ എന്നിവാരാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പൊതുപരിപാടിയിൽ വിശിഷ്ടാതിഥികളായെത്തിയത്. എന്നാൽ കൊട്ടാരം ക്ഷേത്രത്തിലെ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തോമസിന്റെ കോവിലിൽ എത്തിച്ചതെന്ന് ബാലതാരം മീനാക്ഷിയുടെ പിതാവ് പറഞ്ഞു. ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി കുരുതി നടന്നുവെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം.
ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണത്തിൽ അറുപത് ആളുകൾ പങ്കെടുത്തുവെങ്കിലും നാല് പേർ മാത്രമാണ് കിടങ്ങൂർ ദേശത്ത് നിന്ന് പങ്കെടുത്തത്. പങ്കെടുത്തവർക്ക് 1500 രൂപ നൽകിയെന്നും അയൽവാസികൾ പറയുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പൊലീസുകാർ വന്നു പോയതോടെ പുറത്തുനിന്നുള്ള ആളുകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നു.
തുടരും...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്