അഖിലയെ ആദ്യം മതംമാറ്റി ആസിയയെന്ന പേരിട്ടത് ഫസൽ മുസ്തഫയെന്ന ദമ്മാജ് സലഫിസ്റ്റും ഭാര്യയും ചേർന്ന്: ധനാഢ്യനും നിരവധി ഫ്ളാറ്റുകളുടെ ഉടമയുമായ ഫസൽ ആടുമേക്കാനും നാടുവിടാനും അഖിലയിൽ പ്രേരണ ചെലുത്തിയെന്ന് കണ്ടെത്തൽ; പൊലീസിന് വിമർശനം നേരിട്ടത് ഇവരുടെ പങ്ക് അന്വേഷണത്തിൽ ഒഴിവാക്കിയതോടെ; ഐഎസിൽ ചേർന്നവർക്കൊപ്പം ശ്രീലങ്കയിൽ ചെന്ന് താമസിച്ച ഫസലിന്റെ പിന്നാമ്പുറം ഇങ്ങനെ
എം പി റാഫി
മലപ്പുറം: 2015, സെപ്റ്റംബറിൽ എറണാകുളത്ത് വെച്ച് അഖിലയെ 'കലിമ' ചൊല്ലിക്കൊടുത്ത് മതം മാറ്റിയ, കോടതി വിധിയിൽ പല തവണ പരാമർശിച്ച ഫസൽ മുസ്തഫ കേരളത്തിലെ ദമ്മാജ് സലഫിസ്റ്റുകളിൽ പ്രധാനി. വിദേശത്തേക്ക് കടന്ന് ആടിനെ മെയ്ച്ച് ജീവിക്കുകയെന്ന ആശയം മതംമാറി ഹാദിയ എന്ന പേര് സ്വീകരിച്ച അഖിലയ്ക്ക് കിട്ടിയതും ഫസൽ മുസ്തഫയിൽ നിന്നായിരുന്നു.
എന്നാൽ, ഹാദിയ കേസിൽ ഫസൽ മുസ്തഫയ്ക്കും ഭാര്യ ഷെറിൻ ഷഹാനക്കുമുള്ള പങ്ക് വ്യക്തമാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നത് ഏറെ ദുരൂഹത വർധിപ്പിക്കുന്നു.
ഇവരെ കുറിച്ച് പൊലീസിന്റെ കേസ് ഡയറിയിൽ പറയുന്നുണ്ടെങ്കിലും വ്യക്തമായി അന്വേഷിക്കുകയോ ഫോൺ ഡീറ്റൈൽസ് പരിശോധിക്കുകയോ ചെയ്തില്ലെന്ന് കോടതി തന്നെ നിരീക്ഷിക്കുന്നു. മാത്രമല്ല, ഫസൽ മുസ്തഫയെ കുറിച്ച് ഹാദിയയും കേസിൽ ഇടപെട്ട സൈനബ ടീച്ചറും അടക്കമുള്ളവർ വിവരങ്ങൾ മറച്ചുവെച്ചുവെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്.
അഖില ഹാദിയ കേസിൽ ഏറെ നിർണായകവും ദുരൂഹത നിറഞ്ഞതുമായ പേരാണ് ഫസൽ മുസ്തഫ. അഖിലയെ ആദ്യമായി മതം മാറ്റുന്നത് ഫസൽ മുസ്തഫയും ഭാര്യയും ചേർന്നായിരുന്നു. 2015 സെപ്റ്റംബറിൽ നടന്ന ഈ മതം മാറ്റത്തിനു ശേഷമാണ് അഖില ആസിയ എന്ന പേര് സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയുടെ 56ാം പേജിൽ പറയുന്നുണ്ട്.
എന്നാൽ 2016ൽ സത്യസരണിയിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ മാത്രമാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടത്. സത്യസരണിയിൽ വച്ച് മതപരിവർത്തനം നടത്തിയാണ് അഖില ഹാദിയ എന്ന പേര് സ്വീകരിച്ചത്.
2016 ജനുവരി ആറിനായിരുന്നു ഹാദിയയുടെ പിതാവ് അശോകൻ മകളെ കാണാനില്ലെന്ന് കാണിച്ച് ആദ്യം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. ആഗസ്റ്റിൽ അശോകൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൻ ഇതിന്റെയെല്ലാം മുമ്പ് 2015ൽ തന്നെ അഖില ഇസ്ലാം മതത്തിലേക്ക് മാറി ആസിയ എന്ന പേര് സ്വീകരിച്ചതായി കോടതി വിധിയിൽ പറയുന്ന കാര്യം കേസിന്റെ പ്രധാന ഭാഗമാണ്.
കണ്ണൂർ തലശ്ശേരി സ്വദേശിയാണ് കോടതി വിധിയിൽ പറയുന്ന 24 കാരനായ ഫസൽ മുസ്തഫ. ദമ്മാജ് സലഫിസ്റ്റായി ജീവിതം നയിക്കുന്ന ഫസൽ മുസ്തഫ ചെറുപ്രായത്തിൽ തന്നെ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സമ്പന്നനായ ഫസലിന് എറണാകുളം അടക്കമുള്ള നഗരത്തിൽ ഫ്ളാറ്റുകളുണ്ട്.
കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്നവരിൽ ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കാസർകോട് നിന്നും ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയോടൊപ്പം ശ്രീലങ്കയിലെ ദാറുൽ ഹദീസിൽ ഫസലും ഉണ്ടായിരുന്നു. മാത്രമല്ല, ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് പലായനം ചെയ്ത മലയാളികളെ നേരിട്ട് അറിയാവുന്ന ആളുകൂടിയാണ് ഫസൽ മുസ്തഫ.
ഫസലിന്റെ വീട്ടുകാരും രക്ഷിതാക്കളും മലേഷ്യയിൽ താമസക്കാരാണ്. വിദേശ യാത്രകളും ദുരൂഹത നിറഞ്ഞ ജീവിതവും കാരണം കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫസൽ മുസ്തഫയെ പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. തലശേരി അറബി കോളേജിൽ പഠിച്ച ഷെറിൻ ഷഹാനയാണ് ഫസലിന്റെ ഭാര്യ. ഇരുവർക്കും ഹാദിയ കേസിലുള്ള ബന്ധമാണ് കോടതി വിധിയിൽ രണ്ട് പേരെ കുറിച്ചും പറയാൻ ഇടയാക്കിയിട്ടുള്ളത്.
ഫസൽ മുസ്തഫ, ഷെറിൻ ഷഹാന ദമ്പതികൾക്ക് അഖിലയുടെ മതം മാറ്റത്തിൽ പങ്കുണ്ട് എന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സാമ്യങ്ങളുള്ള മൊഴിയാണ് ഇരുവരും നൽകിയത്. പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെയാണ്: ഭാര്യ ഷെറിൻ ഷഹാനയുടെ കസിൻ ഷാനിബും അഖിലയും ചാറ്റിലൂടെ പരിചയപ്പെട്ടു. പിന്നീട് ഷാനിബ് മുഖേന ഇരുവരും അഖിലയുമായി അടുത്തു. ഇസ്ലാമിനെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചും ഇവർ നിരന്തരം സംസാരിച്ചു. എറണാകുളത്ത് വച്ച് ഇതിന് മുമ്പ് രണ്ട് തവണ കാണുകയും ചെയ്തു. പിന്നീടാണ് എറണാകുളം കലൂരിൽ വച്ച് ചില ഖുർആൻ വചനങ്ങൾ (ശഹാദത്ത് കലിമ) ചൊല്ലി ഇസ്ലാം സ്വീകരിച്ചത്.
ഷെറിൻ ഷഹാന പല പേരുകളും നിർദ്ദേശിച്ചെങ്കിലും ആസിയയെന്ന് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ദിവസം ദമ്പതികളുടെ കാറിലായിരുന്നു കോട്ടയം വൈക്കത്തെ അഖിലയുടെ വീട്ടിനു മുന്നിൽ തിരിച്ചെത്തിച്ചത്. പിന്നീട് നിരന്തരം ഫോണിലൂടെ അഖിലയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടക്ക് അഖിലയുടെ സഹപാഠികളായ ജസീന, ഫസീന എന്നിവരുമായി ഫസൽ മുസ്തഫയും ഭാര്യയും ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.
2016ൽ ഷെറിൻ ഷഹാന അഖിലയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് മതം പഠിക്കാൻ ഒരു സ്ഥാപനത്തിലേക്ക് പോകുന്നുവെന്ന്. മതം പഠിക്കാൻ മംഗലാപുരത്തേക്ക് വരാൻ ഷെറിൻ ആവശ്യപ്പെട്ടപ്പോൾ ആലോചിച്ച് പറയാമെന്ന് അഖില പറഞ്ഞു. ഇതിനു ശേഷം വിളിച്ചപ്പോൾ അഖിലയെ ഫോണിൽ കിട്ടിയില്ലെന്നും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നുമാണ് ദമ്പതികൾ നൽകിയ മൊഴിയിൽ പറയുന്നത്.
പൊലീസ് കോടതിയിൽ നൽകിയ കേസ് ഡയറിയിൽ ഇക്കാര്യം പറയുന്നുണ്ട്. മൊഴി കേൾക്കുകയല്ലാതെ അത് ശരിയാണോയെന്ന് അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ദമ്പതികൾ നിരന്തരം അഖിലയുമായി സംസാരിച്ച ഫോൺ സംഭാഷണങ്ങൾ, ചാറ്റ് ഡീറ്റൈൽസ്, ഇവരുടെ ജീവിത പശ്ചാത്തലം, അഖിലക്ക് വിദേശത്ത് പോകാനുള്ള പ്രേരണ, ഷാനിബുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെ പറ്റിയൊന്നും പൊലീസ് അന്വേഷിച്ചിരുന്നില്ല. ഇത് കോടതി പ്രത്യേകം പറയുന്നുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് സീനിയർ ഗവൺമെന്റ് പ്ലീഡർ ആണെന്നും വിധിയിൽ പറയുന്നുണ്ട്.
ദമ്മാജ് സലഫിസ്റ്റായ ഫസൽ മുസ്തഫയിൽ നിന്നുമാണ് രാജ്യം വിടാനും ആട് ജീവിതം നയിക്കാനുമുള്ള താൽപര്യം അഖിലയിൽ ഉണ്ടാകുന്നത്. യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കുന്നതിനായി ദാറുൽ കുഫ് റായ ഇന്ത്യയിൽ നിന്നും പലായനം ചെയ്യൽ അനിവാര്യമാണെന്ന് നിരന്തരം അഖിലയോട് പറഞ്ഞു. പുതു ഇസ്ലാമെന്ന നിലയിൽ അഖില ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. ആട് ജീവിതത്തെ പറ്റി അഛൻ അശോകനോടും മകൾ പറയുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് മനസിലാക്കിയാണ് അശോകൻ കോടതിയിൽ സമീപിച്ചതും ആടിനെ മെയ്ച്ച് ജീവിക്കാൻ മകളെ സിറിയയിലേക്ക് കടത്തുന്നു എന്നും പരാതി ഫയൽ ചെയ്തത്.
പിതാവിന്റെ പരാതി ശരിവയ്ക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ ഡിവൈഎസ്പി അന്വേഷിക്കാതിരുന്നത് ഗുരുതത വീഴ്ചയാണെന്ന് കോടതി നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത് പരിശോധിക്കാനും കേസ് വിശദമായി അന്വേഷിക്കുന്നതിനും ഡിജിപിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഹാദിയ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമായി തന്നെ ഇപ്പോഴും തുടരുകയാണ്. വിവാഹം റദ്ദ് ചെയ്ത് വീട്ടുകാർക്കൊപ്പം അഖില എന്ന ഹാദിയയെ പറഞ്ഞു വിട്ടുകൊണ്ടുള്ള കോടതിവിധി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ കേസിന്റെ വിധി സംബന്ധിച്ച വിശദാംശം പുറത്തുവന്നതോടെ കോടതി നിരീക്ഷണങ്ങൾക്ക് പിന്തുണ ഏറുകയും കൂടുതൽ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. അഖില ഹാദിയ കേസ് 2016 ആഗസ്റ്റിൽ മറുനാടൻ മലയാളിയാണ് ആദ്യമായി പുറത്തുവിട്ടത്.
കോടതി വിധിയുണ്ടായതിന് ശേഷവും കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ മറുനാടൻ പുറത്തുവിട്ടു. അഖില ഹാദിയ കേസിൽ ചോദ്യചിഹ്നമായി വ്യക്തമാകാതെ ബാക്കി നിൽക്കുന്ന ഒന്നായിരുന്നു ഫസൽ മുസ്തഫയുടെയും ഭാര്യയുടെയും ഇടപെടൽ. ഈ അവ്യക്തതയായിരിക്കാം അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി ആഞ്ഞടിക്കാൻ ഇടയാക്കിയത്. അഖിലയെ സത്യസരണിയിൽ കൊണ്ടുവന്നതിനു ശേഷമാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ സംഘടനകളും സംഘടിതമായി ഇടപെട്ടത്.
എന്നാൽ മുമ്പ് മതം മാറി ആസിയ എന്ന പേര് സ്വീകരിച്ച കാര്യവും ഫസൽ മുസ്തഫ, ഷെറിൻ ദമ്പതികളുടെ ഇടപെടലുകളുടെ വിവരങ്ങളും അഖിലയും സൈനബ ടീച്ചർ അടക്കമുള്ളവരും മറച്ചുവച്ചത് എന്തിനാണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഫസൽ മുസ്തഫയെ ഇവർക്ക് മുമ്പ് അറിയുമോ ഇല്ലയോ എന്നതിനെകുറിച്ചും വ്യക്തമാക്കിയിട്ടില്ല. കോടതി ഗൗരവത്തോടെ പരാമർശിക്കുന്ന ഫസൽ മുസ്തഫയാണ് ഈ കേസിന്റെ മർമ്മ ഭാഗം. ദമ്മാജ് ആശയക്കാരനായ ഫസലിലൂടെയാണ് ആടിനെ മെയ്ക്കൽ, പലായനം തുടങ്ങിയ ചിന്തകൾ ഹാദിയയിലേക്ക് എത്തുന്നതെന്ന് വ്യക്തമാണ്.
ദമ്മാജ് സലഫിസവും ആട് ജീവിതവും
2016 ന്റെ പകുതിയോടെ മലയാളി സംഘം ഐഎ സിൽ ചേർന്നതോടെയാണ് ദമ്മാജ് സലഫിസവും ഏറെ ചർച്ചചെയ്യപ്പെട്ടത്. ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു മുസ്ലിമിന് ഇസ്ലാമിക ജീവിതം നയിക്കാൻ പറ്റില്ലെന്നും, യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കാൻ ഹിജ്റ (പലായനം) ചെയ്യൽ അനിവാര്യമാണെന്നുമായിരുന്നു ദമ്മാജ് സലഫികളുടെ വാദം. ഇതേ വാദമാണ് ഫസൽ മുസ്തഫ അഖില ഹാദിയയോട് പറഞ്ഞതും. ഇതനുസരിച്ചായിരുന്നു പിതാവിനോടടക്കം ആടിനെ മെയ്ക്കാൻ പോകുന്ന കാര്യം ഹാദിയ സൂചിപ്പിച്ചത്.
പശ്ചിമേഷ്യൻ രാജ്യമായ യമനിലെ ഒരു ചെറുപട്ടണമാണ് ദമ്മാജ്. ശീഇകളും സലഫികളും തിങ്ങിപ്പാർക്കുന്ന ഇടം. ഹൂഥികൾ എന്നാണ് ശീഇകൾ അറിയപ്പെട്ടിരുന്നത്. ശൈഖ് മുഖ്ബിലു ബ്നു ഹാദി അൽ വാദിഈ എന്ന പണ്ഡിതന്റെ കീഴിൽ 1980 കളിലാണ് ദമ്മാജിലെ സലഫികൾ സംഘടിക്കുകയും മത സ്ഥാപനങ്ങളും മത പ്രചരണവുമായി ശക്തിപ്പെടുകയും ചെയ്തത്. മുഖ്ബിലിന്റെ ശിഷ്യനായ യഹിയാ അ ജൂരിയുടെ നേതൃത്വത്തിലാണ് യമനിലെ ദമ്മാജിൽ ദാറുൽ ഹദീസ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഇവിടെ കേന്ദ്രീകരിച്ചാണ് ഇസ്ലാമിക ഗ്രാമമുള്ളത്.
സലഫിസത്തിൽ ഊന്നിനിന്നു കൊണ്ടുതന്നെ അതിന്റെ തീവ്രമായൊരു രീതിയാണ് അവരവിടെ അനുശീലിച്ചിരുന്നത്. ഇസ്്ലാമിന്റെ ആദ്യ കാലത്തെ അതേപടി പുനരവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ദമ്മാജിൽ. പ്രവാചകൻ ആടുമേച്ചിരുന്നതിനാൽ അവരവിടെ ആടുമേച്ചും കൃഷി ചെയ്തുമാണ് ജീവിക്കുന്നത്. ഇതാണ് യഥാർഥ മുസ്്ലിമിന്റെ ജീവിതമെന്ന് അവർ വാദിക്കുന്നു. പൊതുജനങ്ങൾക്കിടയിൽനിന്നും സാമൂഹിക ഉത്തരവാദിത്തങ്ങളിൽനിന്നും പറിച്ചുനടുന്നതാണ് ഈയൊരു തീവ്രസലഫി ജീവിതരീതി.
യഹിയാ അജൂരിയുടെ ശിഷ്യൻ നവാസ് അൽഹിന്ദിയാണ് ശ്രീലങ്കയിലും ദാറുൽ ഹദീസ് സ്ഥാപിക്കുന്നത്. കേരളത്തിൽ നിന്ന് ഐ എസിലേക്ക് പോയവർ ആദ്യം ശ്രീലങ്കയിൽ എത്തി ആട് മെയ്ക്കൽ ജീവിതം നയിച്ചവരായിരുന്നു. ഇവരോടൊപ്പം ഫസൽ മുസ്തഫ ശ്രീലങ്കയിലെ ദാറുൽ ഹദീസിൽ ഉണ്ടായിരുന്നു.
ദമ്മാജിലെ ഹൂത്വി ആക്രമണത്തിൽ ദാറൂർ ഹദീസ് തകർന്നതോടെയാണ് ശ്രീലങ്കയിലേക്കുള്ള ചേക്കേറൽ തുടങ്ങിയത്. ഈ അടുത്ത കാലത്തായി യമനിലെ ഹളർ മൗത്തിൽ ദാറുൽ ഹദീസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുണ്ട്. ദമ്മാജിൽ നിരവധി ഇന്ത്യക്കാർ പോകാറുണ്ടായിരുന്നു. പലരും തിരിച്ചെത്തിയെങ്കിലും പിന്നീട് ഇവരിൽ ചിലർ ഐഎസിലേക്ക് ചേക്കേറുകയും കൂടുതൽ തീവ്രമായ ജീവിതം തേടി പോകുകയും ചെയ്തു. കേരളത്തിലെ സലഫികളും ദമ്മാജുമായി ഏറെ അടുപ്പമുള്ളവരാണ്. 2008ൽ നിലമ്പൂർ അത്തിക്കാട് കേന്ദ്രീകരിച്ച് മുജാഹിദ് നേതാവ് സുബൈർ മങ്കടയുടെ നേതൃത്വത്തിലാണ് ആട് ജീവിതം നയിക്കുന്നതിന് കേരളത്തിൽ തുടക്കം കുറിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്