പുഷ്പാഞ്ജലി സ്വാമിയുടെ വേദന കേട്ട് അനാശാസ്യവും വാറ്റും ഒഴിപ്പിച്ച് ഭാർഗവീനിലയത്തിലെ ആദ്യ താമസക്കാരനായത് പിപി മുകുന്ദൻ! കണ്ണൂരിലെ സിപിഎമ്മിനെ നിയന്ത്രിക്കുമ്പോൾ എംവി രാഘവൻ മുണ്ട് മടക്കി കുത്തി കയറി വന്നതും ഇതേ കാര്യലയത്തിൽ; ശക്തി കേന്ദ്രത്തിലെ ബോംബേറിന് പകരമെടുത്തത് ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിന്റെ ജീവൻ; പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലം മഠത്തിന് നൽകിയത് കവടിയാർ കൊട്ടാരവും; സിപിഎമ്മും ആർ എസ് എസും നേർക്കുനേർ ഏറ്റുമുട്ടുന്ന മുഞ്ചിറ മഠത്തിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിമാരുടെ അധീനതയിലായ മുഞ്ചിറ മഠം മാറിയതോടെ ആർഎസ്എസ്-സിപിഎം ഭാഗങ്ങളിൽ കരുനീക്കം ശക്തമായി. മുഞ്ചിറ മഠം മോചിപ്പിക്കാൻ സിപിഎം പിന്തുണയോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാജ്ഞലി സ്വാമിയാർ ശ്രമിക്കുന്നു എന്നാണ് ആർഎസ്എസ് ആരോപണം. എന്നാൽ കൈയേറ്റം ഒഴിപ്പിക്കലാണ് ലക്ഷ്യമെന്ന് സ്വാമിയും പറയുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ ശ്രീപരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയെ അവരോധിക്കുന്ന ചടങ്ങ് പല തവണ മാറ്റി വച്ചിരുന്നു. അന്ന് എക്സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷിന്റെ നിസ്സഹകരണം മൂലം മൂന്ന് തവണ ചടങ്ങ് നടന്നില്ല. ഒടുവിൽ ആർഎസ്എസ് ഇടപെടലായിരുന്നു സ്വാമിക്ക് ആശ്വാസമായത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ രണ്ടു മഠങ്ങളിലെ പുഷ്പാഞ്ജലി സ്വാമിയാന്മാരാണുള്ളത്. ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ സുരേശ്വരൻ തൃശ്ശൂരിൽ സ്ഥാപിച്ച നടുവിൽ മഠത്തിനും ശങ്കരശിഷ്യനായ തോടകാചാര്യരുടെ പരമ്പരയിൽപ്പെട്ട മുഞ്ചിറ മഠത്തിനും ആണ് ക്ഷേത്രത്തിൽ പുഷ്പാഞ്ജലി ചെയ്യാൻ അവകാശമുള്ളത്. ഇതിൽ മുഞ്ചിറ മഠത്തിന് മുപ്പത് വർഷത്തോളം അവകാശികൾ ഇല്ലായിരുന്നു. ഈ സമയത്തായിരുന്നു ഇത് ആർഎസ്എസ് കേന്ദ്രമായത്.
പരമ്പരാഗതമായി പുഷ്പാജ്ഞലി സ്വാമിയാർ താമസിച്ചു വരുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസിന്റെ കൈവശമാണ്. മുഞ്ചിറ മഠത്തിൽ താമസിച്ച് ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ പുഷ്പാഞ്ജലി സ്വാമിയാർ പോയപ്പോൾ ആർഎസ്എസ് അത് തടസപ്പെടുത്തിയെന്നാണ് ആരോപണം. യഥാർത്ഥത്തിൽ കവടിയാർ കൊട്ടാരത്തിന്റേതായിരുന്നു ഈ സ്ഥലവും. ഈ സ്ഥലം വാടകയ്ക്കാണ് ആർഎസ്എസ് മുഞ്ചിറ മഠത്തിൽ നിന്ന് ഏറ്റെടുക്കുന്നത്. ആർഎസ്എസ് നേതാവായിരിക്കെ പിപി മുകുന്ദനാണ് മുഞ്ചിറയിൽ പോയി വാടക ചീട്ടും എഴുതിയത്. ഈ വാടക ഇപ്പോൾ കൊടുക്കുന്നില്ലെന്നാണ് സൂചന.
1980കളിലാണ് മുഞ്ചിറ മഠം ആർഎസ്എസിന്റെ കൈവശം വരുന്നത്. ഭാർഗവി നിലയവും വാറ്റ് കേന്ദ്രവുമായി നിലകൊള്ളുകയായിരുന്നു ആ കാലങ്ങളിൽ മുഞ്ചിറ മഠം. മുഞ്ചിറ മഠത്തിനു മുന്നിൽക്കൂടി ആ കാലത്ത് സ്ത്രീകൾ തന്നെ നടന്നുപോകാൻ ധൈര്യപ്പെട്ടിരുന്നില്ല. ഈ ഘട്ടത്തിലാണ് ആർഎസ്എസ് ഇടപെടൽ വരുന്നത്. അന്ന് തിരുവനന്തപുരത്ത് ആർ എസ് എസിന്റെ ശക്തനായ നേതാവ് പി.പി.മുകുന്ദൻ ആയിരുന്നു. മുകുന്ദന്റെ നേതൃത്വത്തിലാണ് മുഞ്ചിറ മഠത്തിലേക്ക് ആർഎസ്എസ് കടന്നുകയറിയത്. വാറ്റ് കേന്ദ്രം തകർക്കുകയും മുഞ്ചിറ മഠം ശുദ്ധീകരിക്കുകയുമായിരുന്നു.
ആരും താമസമില്ലാതിരുന്ന മുഞ്ചിറ മഠത്തിൽ ആദ്യം താമസവും മുകുന്ദൻ തന്നെയായിരുന്നു. പടിഞ്ഞാറേ കോട്ടയിൽ ഉള്ളവർ സന്തോഷിച്ച സമയം കൂടിയായിരുന്നു അതെന്നു ഈ കയ്യേറ്റത്തിനു സാക്ഷിയായ ആളുകൾ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. . ആൾപ്പാർപ്പില്ലാത്ത മുഞ്ചിറ മഠത്തിനു മുന്നിൽ കൂടി ആർക്കും ധൈര്യമായി പോകാം. മുഞ്ചിറ മഠം കൈവശപ്പെടുത്തിയ സമയത്തും അതിനു ശേഷവും ബിജെപി-ആർഎസ്എസ് നേതാക്കൾ മഠത്തിനു കാവലായിരുന്നു.
ഈ സമയത്താണ് അന്ന് സിപിഎമ്മിന്റെ എല്ലാമെല്ലാമായിരുന്ന എം വിരാഘവൻ മുഞ്ചിറ മഠത്തിലേക്ക് കയറിവരുന്നത്. കണ്ണൂർ രാഷ്ട്രീയം എംവി രാഘവൻ നിയന്ത്രിക്കുന്ന കാലം കൂടിയായിരുന്നു അത്. ഈ ഘട്ടത്തിൽ തന്നെയാണ് എം വിരാഘവൻ മുഞ്ചിറ മഠത്തിലേക്ക് കടന്നു എത്തുന്നത്. അന്ന് കുറെ ആർഎസ്എസുകാർ മുഞ്ചിറ മഠത്തിൽ താമസമുണ്ടായിരുന്നു. രാഘവനെ കണ്ടപ്പോൾ എല്ലാവര്ക്കും അത്ഭുതവുമായി. കണ്ണൂരിലെ രാഷ്ട്രീയ പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് രാഘവൻ അന്ന് മുഞ്ചിറ മഠത്തിൽ എത്തിയത്. ഇത്തരത്തിൽ ആർ എസ് എസിന് ഏറെ ഓർമകളുള്ള കെട്ടിടമാണ് ഇത്.
മുകുന്ദൻ ആർ എസ് എസിൽ നിന്ന് ബിജെപിയിൽ എത്തി. അപ്പോഴും ആർ എസ് എസിന്റെ വിഭാഗ് കാര്യാലയമായിരുന്നു ഈ കെട്ടിടം. അന്ന് തിരുവനന്തപുരത്തെ ആർഎസ്എസ്-സിപിഎം സംഘർഷങ്ങളിൽ വിവാദങ്ങളിലെത്തിയ കെട്ടിടം. ഈ ഭാഗത്തേക്ക് സിപിഎം നടത്തിയ ബോംബേറിന്റെ പ്രതികാരം കൂടിയായിരുന്നു ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിന്റെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന് ശേഷം സിപിഎം ഭരണത്തിലിരിക്കെ പലപ്പോഴും ഇവിടെ പൊലീസ് റെയ്ഡിനെത്തി. ആർക്കും കടന്ന് ചെല്ലാനാകാത്ത സ്ഥലമായതു കൊണ്ട് തന്നെ ആർ എസ് എസിന്റെ ഗൂഡ കേന്ദ്രമാണിതെന്ന് സിപിഎം ആരോപണം ഉന്നയിച്ചു. അന്നൊന്നും മുഞ്ചിറ മഠത്തിന്റെ സ്വാമി അവിടെ ഉണ്ടായിരുന്നില്ല.
വിവാദങ്ങൾ പലതുണ്ടായപ്പോൾ ഇതിന് തൊട്ടടുത്ത് തന്നെ ആർഎസ്എസ് പുതിയ കാര്യാലയം നിർമ്മിച്ചു. ഇതോടെയാണ് ഇത് ബാലസദനമാകുന്നത്. അനാഥരായ കുട്ടികളുടെ അഭയകേന്ദ്രമായി ഇത് മാറി. ഈ സമയത്താണ് മുഞ്ചിറ മഠത്തിന്റെ അവകാശവുമായി പുതിയ സ്വാമി എത്തുന്നത്. തുടക്കത്തിൽ പ്രതിഷേധങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. പെട്ടെന്ന് മഠത്തിന്റെ അവകാശത്തിൽ തർക്കമായി. ഇത് വിവാദമാക്കാൻ സിപിഎം എത്തിയതും സ്വാഭാവികമായി.
പുഷ്പാഞ്ജലി സ്വാമിയാരെ മുന്നിൽ നിർത്തി മുഞ്ചിറ മഠം തിരികെ പിടിക്കാനാണ് സിപിഎം ശ്രമമെന്നാണ് ആർഎസ്എസ് കരുതുന്നത്. ആർഎസ്എസ് കോട്ടയായ പടിഞ്ഞാറേ നടയിൽ മധ്യഭാഗത്ത് നിലനിൽക്കുന്ന മുഞ്ചിറ മഠം തിരികെ പിടിച്ചാൽ ഓർക്കാപ്പുറത്ത് ആർഎസ്എസിനുള്ള പ്രഹരമായി അത് മാറുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. മറുഭാഗത്ത് മഠം കൈവശം തന്നെ വയ്ക്കാനുള്ള ആസൂത്രണത്തിലും പുഷ്പാഞ്ജലി സ്വാമിയാരെ മുന്നിൽ നിർത്തിയുള്ള സിപിഎം രാഷ്ട്രീയത്തിനും കടുത്ത പ്രഹരമേൽപ്പിക്കാനാണ് ആർഎസ്എസ് ഒരുങ്ങുന്നത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസ് കൈവശപ്പെടുത്തിയെന്നു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ ആരോപണം വന്നതോടെയാണ് മഠം വിവാദങ്ങളിലേക്ക് നീങ്ങിയത്. മഠത്തിൽ നിന്ന് അനുഷ്ടിക്കേണ്ട തന്റെ ചാതുർമാസ വ്രതം അനുഷ്ഠിക്കുന്നതിൽ തടസം നേരിട്ടെന്നും പുഷ്പാഞ്ജലി സ്വാമിയാർ രംഗത്ത് വന്നതോടെ ശബരിമലയിൽ ഉൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആചാരസംരക്ഷണത്തിനു വാദിക്കുന്ന ആർഎസ്എസ് ആചാരലംഘനം നടത്തിയെന്ന ആക്ഷേപവും സിപിഎം ഉയർത്തുന്നു.
ഇത് മുഞ്ചിറ മഠം അല്ലെന്നും തങ്ങളുടെ ബാലസദനം ആണെന്നുമാണ് പുഷ്പാഞ്ജലി സ്വാമിയാരോട് ആർഎസ്എസ് നേതാക്കൾ പറഞ്ഞതെന്ന് സിിപഎം പറയുന്നു. ഇതോടെ പുഷ്പാഞ്ജലി സ്വാമിയാരും തന്റെ വാദങ്ങൾ ശക്തിപ്പെടുത്തി രംഗത്ത് വരന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍