തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നാട്ടിൽ തട്ടിപ്പും വെട്ടിപ്പുമായി നടന്നയാൾ ഉത്തരാഖണ്ഡിലെത്തിയപ്പോൾ വിശുദ്ധ വേഷം ചാർത്തി ലൂർദ്ദ് സ്വാമി അച്ചനായി. വിശുദ്ധ പരിവേഷം ചാർത്തിക്കിട്ടയതോടെ പണം തട്ടാൻ അതൊരു മറയുമായി. വാകത്താനം സ്വദേശിയായ രാജേഷ് ലൂർദ്ദ് സ്വാമി അച്ചനായി വേഷം മാറി വിദേശമലയാളികളിൽ നിന്നടക്കം തട്ടിയെടുത്തത് കോടികളെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. നിരവധി പരാതികൾ ലഭിച്ചെങ്കിലും പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
പ്രവാസികൾക്കിടയിലെ ലൂർദ്ദ് സ്വാമി അച്ചനെക്കുറിച്ച് വിശ്വാസികൾ അന്വേഷിച്ചപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്്. ബെനക്ടികൻ സന്യാസിയാണന്നും ഉത്തരാഖണ്ഡിലുള്ള നിത്യാരാധന ചാപ്പലിൽ മൗനമായി പ്രാർത്ഥന നടത്തുന്നയാളാണ് അച്ചൻ എന്ന നിലയിലായിരുന്നു വിദേശ രാജ്യങ്ങളിൽ ലൂർദ്ദ് സ്വാമി അറിയപ്പെടുന്നത്്. വിദേശ മലയാളികളുമായി ബന്ധമുള്ള ഒരു കന്യാസ്ത്രീ മുഖാന്തിരമാണ് ഇയാൾ വിദേശമലയാളികൾക്കിടയിലെ വിവിധ ക്രൈസ്തവ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത്. ലൂർദ്ദ് സ്വാമിയോടൊപ്പം ഇവിടെ ഇരുപത്തിരണ്ട്് അച്ചന്മാർ നിത്യാരാധന നടത്തുന്നതായും ഇവർ ധരിപ്പിച്ചു. വിദേശമലയാളികൾക്കു വേണ്ടി ഇവർ പ്രേത്യേകം പ്രാർത്ഥനകൾ നടത്തുന്നുണ്ടെന്നും കന്യാസ്ത്രീ പ്രചരിപ്പിച്ചിരുന്നു.
സ്ഥലം വിൽപ്പന തടസ്സംമാറാൻ,ജോലി കിട്ടാൻ, വിസ കിട്ടാൻ, കുടുംബപ്രശ്നം മാറാൻ വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു മുഖ്യം. അച്ഛനെ പ്രാർത്ഥനയ്ക്കായി വിളിച്ചവരെയെല്ലാം ആത്മീയ സ്വഭാവത്തോടെ സംസാരിച്ച് കൈയിലെടുത്തു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിദേശ നയം മൂലം വിദേശത്തുള്ള ബെനഡിക്ടൻ സന്യാസ ആശ്രമങ്ങൾക്ക് ഇന്ത്യയിലേക്ക് പണം അയക്കുവാൻ സാധിക്കുന്നില്ലെന്നും ഇതുമൂലം ലൂർദ്ദ് അച്ചനും മറ്റു സന്യാസിമാരും പട്ടിണിയിലാണന്നും പറഞ്ഞ് വിശ്വാസികൾക്ക് സന്ദേശമെത്തുന്നത്.
സഹായമെത്തിക്കാൻ ആശ്രമത്തിലെ ഇടയനാണന്ന് പറഞ്ഞ് വാകത്താനം സ്വദേശി രാജേഷിന്റെ ഫെഡറൽബാങ്ക് അക്കൗണ്ടും നൽകി.വിവരം അറിഞ്ഞ് വിളിച്ചവരോട് എല്ലാം ലൂർദ്ദ് അച്ചൻ തങ്ങളുടെ ദയനീയ സ്ഥിതി പറഞ്ഞു. അച്ഛനിൽ മുൻപേ തന്നെ വിശ്വാസം ജനിച്ചിരുന്ന വിശ്വാസികൾ തുടർന്ന് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകി. പണം അയച്ചവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥനകളും കുടുംബ വിശുദ്ധീകരണത്തിനായി ഗ്രിഗേറിയൻ കുർബാനകളും നിത്യാരാധനയും നടത്തുമെന്നും അച്ഛൻ പറഞ്ഞു. സ്വിറ്റ്സർലൻഡിൽ നിന്നും, അമേരിക്കയിൽ നിന്നുമുൾപ്പടെ നിരവധി വിശ്വാസികളാണ് അച്ഛൻ നൽകിയ രാജേഷിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകിയത്.
അയക്കുന്ന പണം അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. വീണ്ടും ആശ്രമത്തിന്റെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ എത്തിയപ്പോൾ സംശയം തോന്നിയ വിശ്വാസികളിൽ ചിലർ ബാങ്ക് അക്കൗണ്ടിനെ പറ്റി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. 2018- മുതൽ ഈ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയിൽ പണം എത്തുന്നതായി വിവരം ലഭിച്ചു. സംശയം തോന്നിയ വിശ്വാസികൾ ഉടൻ തന്നെ സഭയിൽ അന്വേഷണം നടത്തിയപ്പോൾ ഇങ്ങനെ ഉത്തരാഖണ്ഡിൽ ഒരു ആശ്രമമോ ഒരു അച്ഛനോ ഇല്ലെന്നായിരുന്നു വിവരം. താൻ ക്യാൻസർ രോഗബാധിതനാണന്നും വരുത്തി തീർത്ത് സ്വാമി ലക്ഷങ്ങൾ മേടിച്ചതായി വിവരം ലഭിച്ചു.
ഇവർ നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് വാകത്താനം സ്വദേശിയായ രാജേഷാണ് ലൂർദ് സ്വാമിയെന്ന് വിവരം ലഭിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണം വേണ്ട വിധത്തിൽ നടത്താൻ പൊലീസ് തയാറായിട്ടില്ല. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഇ.മെയിൽ വഴി വിദേശത്തു നിന്ന് പരാതി നൽകിയത്. കൂടുതൽ അന്വേഷണത്തിനായി പരാതി വാകത്താനം, ചിങ്ങവനം സ്റ്റേഷനുകൾക്ക് കൈമാറി. എന്നാൽ ഒരു ബാങ്ക് അക്കൗണ്ട് അല്ലാതെ മറ്റു വിവരങ്ങളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന വിവരമാണ് പൊലീസ് നൽകുന്നത്.
മുൻപ് വാകത്താനം പൊലീസ് പരിധിയിൽ താമസിച്ചിരുന്ന സമയത്തെ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു എടുത്തിരിക്കുന്നത്. ഇപ്പോൾ ഈ സ്ഥലത്ത് ഇയാൾ താമസമില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അക്കൗണ്ട് ഉടമ പണം പിൻവലിക്കുന്നത് എവിടെ നിന്നാണന്ന് ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കാൻ നിമിഷങ്ങൾ മതിയെന്നിരിക്കെയാണ് കേസ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊലീസ് നീട്ടുന്നത്. സ്വാമിയെ വിദേശികൾക്ക് പരിചയപ്പെടുത്തികൊടുത്ത കന്യാസ്ത്രീയെക്കുറിച്ചും അന്വേഷണമില്ല.
മുൻപും ആൾദൈവങ്ങളും പുരോഹിതന്മാരും ചമഞ്ഞ് നിരവധി തട്ടിപ്പുകൾ സംസ്ഥാനത്ത് നടന്നിരുന്നു. കോട്ടയം ജില്ലയിലെ ഒരു ടാപ്പിങ് തൊഴിലാളി ഒരു രാത്രി വെളുക്കും മുൻപെ ആൾ ദൈവമായി മാറുകയായിരുന്നു എന്നാണ് ആരോപണം. കേരളത്തിലെ വിനോസ സഞ്ചാരകേന്ദ്രങ്ങളിലുൾപ്പടെ സ്ഥലം വാങ്ങി കൂട്ടിയ റാം റഹീം ഗുർമിത് സിങ്ങെന്ന ആൾ ദൈവം ഇപ്പോൾ പീഡനക്കേസിൽ ജയിലിനുള്ളിലാണ്. ഇയാൾ കേരളത്തിലെത്തുമ്പോൾ ഇസ്ലഡ് പ്ളസ് കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്.
Stories you may Like
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- ശിവഗിരിയിൽ നാല് വനിതകൾ സന്യാസദീക്ഷ സ്വീകരിച്ചു
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- മധ്യപൂർവ്വ ഏഷ്യയിലെ സംഘർഷവും റഷ്യ - യുക്രെയിൻ യുദ്ധവും, ചൈന- തായ്വാൻ പിരിമുറുക്കവുമടക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നറിയുക; ഒൻപത് ആണവ ശക്തികൾ ഉള്ള ലോകത്ത്; താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- തോൽവിയിൽ മനം മടുക്കാത്ത ഉത്സാഹ ശീലം; ഓരോ തവണയും റാങ്ക് നില മെച്ചപ്പെടുത്തി മോഹത്തിന് പിന്നാലെ; ഐപിഎസ് ട്രെയിനിങ്ങിനിടയിലും തുടർന്ന പഠനം; ജോലി ചെയ്തുകൊണ്ടു തന്നെ കഠിനാദ്ധ്വാനം; ഐഎഎസിൽ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- കൊല്ലത്തെ ബിജെപിയിൽ വ്യാജ മെത്രാൻ ഉയർത്തി വിട്ട അലയൊലികൾ അവസാനിക്കുന്നില്ല; വ്യാജൻ വലിഞ്ഞു കയറി വന്നതെന്ന് ഒരു വിഭാഗം; ക്ഷണിച്ചിട്ടാണ് വന്നതെന്ന് ജെയിംസ് ജോർജ്; അവസരം മുതലെടുത്ത് എൽഡിഎഫും യുഡിഎഫും
- മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 2000 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണം; പ്രതിരോധ കരുത്തിൽ വമ്പൻ നാശങ്ങൾ ഒഴിവാക്കിയ ഇസ്രയേൽ മികവ്; ഇറാന് തിരിച്ചടി നൽകാൻ നെതന്യാഹൂ സർക്കാർ; പിന്തുണയുമായി അമേരിക്ക; ആശങ്കയിൽ സൗദി; പശ്ചിമേഷ്യയെ 'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍