നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
എം മനോജ് കുമാർ
കൊച്ചി: കൊച്ചിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ പ്രതികളായ വിനയൻ എസ് ജിയുടെയും നടി ഡിനി ഡാനിയലിന്റെയും അറസ്റ്റ് വൈകുന്നു. ഇവർക്കെതിരെ പോക്സോ കേസിൽ എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് വൈകുകയാണ്. ഉന്നതതല സമ്മർദ്ദം ഈ കേസിൽ വരുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. പീഡനത്തിനു എല്ലാവിധ ഒത്താശയും ചെയ്തതിനാണ് പോക്സോ കേസിൽ വിനയന് ഒപ്പം ഡിനി കൂടി പ്രതിയായത്. വലിയ ചതിയിലൂടെ വിനയന് ഡിനി ചെയ്തുകൊടുത്ത ഒത്താശയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെടാൻ കാരണമായത്. രാവിലെ ഭക്ഷണം വാങ്ങാനായി കുട്ടിയുടെ അമ്മയെ കൂട്ടി ഇറങ്ങുമ്പോൾ ഡിനി പറഞ്ഞ വാക്കുകളാണ് പീഡനത്തിലെ വില്ലനെ സഹായിച്ചത്. 'കൊച്ച് ഉറങ്ങിക്കോട്ടെ...ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?ഇച്ച (വിനയൻ) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞത്. തൊട്ടടുത്ത് രണ്ടു മിനിട്ട് കാറിൽ പോയാൽ വാങ്ങാൻ കഴിയുന്ന ഹോട്ടലിലാണ് പോയത്. അവിടെ ഇല്ലാത്തതിനാൽ വീണ്ടും അടുത്ത ടൗൺ വരെ കാറിൽ പോയി. ഭക്ഷണം പാർസൽ വാങ്ങാൻ. രണ്ടാമത് വേറെ ഒരിടത്ത് പോയി. ഇച്ചയ്ക്ക് ഇവിടുത്തെ ഭക്ഷണമാണ് ഇഷ്ടം എന്ന് പറഞ്ഞു വേറെ ഒരു വീട്ടിലാണ് പോയത്. അവിടെ ഭക്ഷണമില്ലായിരുന്നു. ഞങ്ങൾ വൈകീട്ടാണ് തുറക്കുന്നത്. എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് ടൗണിലെത്തിയാണ് ഭക്ഷണം വാങ്ങി മടങ്ങിയത്. ഇതിന്നിടയിൽ സമയം ഒരു പാട് കടന്നു പോയിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ വിനയൻ പീഡിപ്പിച്ചത്. ഈ പോക്സോ കേസിലെ പ്രതിസ്ഥാനത്താണ് ഡിനിയുള്ളത്. വിനയൻ ഒന്നാം പ്രതിയായപ്പോൾ രണ്ടാം പ്രതി ഡിനിയും.
ഡിനി നൽകിയ ഒത്താശയാണ് പീഡിപ്പിക്കപ്പെടാൻ കാരണമായത് എന്നാണ് കുട്ടി നൽകിയ മൊഴിയിലുള്ളത്. ഇതോടെയാണ് കേസിൽ ഡിനി കൂടി പ്രതിയായത്. നടി എന്ന നിലയിൽ സിനിമാ-സീരിയൽ രംഗത്ത് അറിയപ്പെട്ടു വരുമ്പോഴാണ് ഡിനി പോക്സോ കേസിൽ പ്രതിയാകുന്നത്. കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച് ഡിനി വാർത്തയിലും ഇടംനേടിയിരുന്നു. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് ഡിനീ രംഗത്ത് വന്നത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ ഒരുങ്ങുന്നുവെന്ന വാർത്ത കണ്ട് ഞെട്ടി. ആ പ്രോജക്റ്റ് തങ്ങൾ മുൻപ് അനൗൺസ് ചെയ്തതാണ്. ചിത്രത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചുവെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരുന്നുവെന്നും പറഞ്ഞാണ് നടി രംഗത്ത് വന്നത്. ഈ ചിത്രത്തിൽ ജോളിയെ അവതരിപ്പിക്കുന്നത് താനാണ് എന്നുമാണ് ഡിനി വെളിപ്പെടുത്തൽ നടത്തിയത്. ഇതിനു ശേഷമാണ് ഡിനിയും ജീവിത പങ്കാളിയും പോക്സോ കേസിൽ പ്രതിയായത്.
ചന്ദനമഴയാണ് ഡിനിക്ക് നടി എന്ന നിലയിൽ അഡ്രസ് ഉണ്ടാക്കികൊടുത്തത്. പത്തിലധികം മലയാള സിനിമകളിലും ഇരുപതിലധികം ടെലി സീരിയലുകളിലും അഭിനയിക്കുകയും ചെയ്തു. പിന്നീട് ഇരുപതിലധികം സീരിയലുകളിലായി ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനെന്ന ചിത്രത്തിൽ സിദ്ദിഖിന്റെ ഭാര്യയായി സീമ എന്ന പേരിലാണ് ഡിനി എത്തിയത്. പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശ്രദ്ധേയമായ റോൾ ലഭിച്ചു. മഴവിൽ മനോരമയിലെ പട്ടുസാരിയിലെ ഡോക്ടർ സംഗീത വിജയനെ കഥാപാത്രമാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. പിന്നീട് ജാലകവാതിൽ, സ്ത്രീധനം, ചന്ദനമഴ തുടങ്ങിയ സീരിയലിലും നടി ശ്രദ്ധേയ വേഷങ്ങളിൽ എത്തി. ദുൽഖർ സൽമാൻ തന്നെ നായകനായെത്തിയ ഒരു യെമണ്ടൻ പ്രേമകഥയാണ് നടി എന്ന നിലയിൽ ഡിനിക്ക് അവസരങ്ങൾ കുറച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.
വിനയൻ കാരണം പോക്സോ കേസിൽ പ്രതിയായ പ്രതിയായ ഡിനിക്ക് അവസരങ്ങൾ കുറയ്ക്കാനും കാരണമായത് വിനയന്റെ ഇടപെടൽ തന്നെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അമ്മയായ ഡിനിയും മകളായ പെൺകുട്ടിയുമാണ് രംഗത്തുള്ളത്. ആ സീനിൽ ഡിനി മഴ നനയുന്ന സീൻ ഉണ്ട്. ആ ഘട്ടത്തിൽ വിനയൻ കൂടി സെറ്റിലുണ്ട്. ഈ സീനിൽ ഇങ്ങിനെ അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞു വിനയൻ ബഹളമുണ്ടാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്. സെറ്റിൽ പ്രശ്നമായപ്പോൾ ഷൂട്ട് നിർത്തി. പകരം വേറെ സ്ത്രീയാണ് അഭിനയിച്ചത്. ഒരു യെമണ്ടൻ പ്രേമകഥയിലെ ഈ കഥാപാത്രം നഷ്ടമായത് കരിയറിലും ഡിനിക്ക് തിരിച്ചടിയായി. ഈ കഥ പല സെറ്റുകളിലും പരന്നു. ഡിനി പ്രശ്നക്കാരിയാണ് എന്ന മനോഭാവവും വന്നു. ഇതേ മനോഭാവം കാരണമാണ് അടുത്ത സിനിമയിലും റോൾ നഷ്ടമാകാൻ ഇടയാക്കിയത്.
നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ സിനിമയിലും അഭിനയിക്കാൻ എത്താൻ ഡിനീയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അഡ്വാൻസ് തുകയും നൽകിയിരുന്നു. ഇടുക്കിയിലെ ലൊക്കേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഡിനിക്ക് ഈ സിനിമയിലേക്ക് ക്ഷണം വന്നില്ല. മറ്റൊരു നടി ഈ റോൾ ചെയ്യുകയും ചെയ്തു. യെമണ്ടൻ പ്രേമകഥയിലെ പ്രശ്നങ്ങളാണ് നടിക്ക് വിനയായത്. ആ പ്രശ്നം പുറത്തറിഞ്ഞപ്പോഴാണ് പുതിയ സിനിമയിലെ അവസരം നഷ്ടമായത്. അതിനു ശേഷം സിനിമ-സീരിയൽ രംഗത്ത് അവസരം കുറഞ്ഞു. അദ്ധ്യാപക ദമ്പതികളുടെ മകളാണ് ഡിനി. പത്തനംതിട്ടയിലാണ് ജനനം. ഡാനിയേലും സൂസമ്മ ഡാനിയേലുമാണ് മാതാപിതാക്കൾ. ഇവർ തിരുവനന്തപുരത്താണ് അദ്ധ്യാപകരായിരുന്നത്. രണ്ടു സഹോദരങ്ങളാണ് ഡിനിക്ക്. ഒരു സഹോദരനും സഹോദരിയും. ഇവർ രണ്ടുപേരും യുഎസിൽ നഴ്സ്മാരാണ്. രണ്ടുപേരും യുഎസിലാണ്. ഡിനിക്കും യുഎസ് വിസയുണ്ട് എന്നാണ് അറിയുന്നത്.
പള്ളിയിലെ ക്വയറിൽ പാട്ടുപാടാൻ എത്തിയ ഗായകനെയാണ് ഡിനി പ്രണയിച്ചത്. അപ്പോഴാണ് ഡിനിക്ക് നല്ല കുടുംബത്തിൽ നിന്നും ആലോചന വരുന്നത്. ഈ ആലോചന മുറുകിയപ്പോൾ ഡിനി തന്നെ ഇടപെട്ടു അത് മുടക്കുകയായിരുന്നു. വരനെ വിളിച്ച് തനിക്ക് വേറെ ബന്ധമുണ്ടെന്നു ഡിനി വെളിപ്പെടുത്തി. ഇതോടെ മാതാപിതാക്കൾക്ക് അതൃപ്തിയായി. മാനം കപ്പല് കയറിയ അവസ്ഥയായി മാതാപിതാക്കളുടേത്. ഇതോടെയാണ് ഡിനിയുടെ ആവശ്യ പ്രകാരം ഡിനി പറഞ്ഞ വിവാഹം മാതാപിതാക്കൾ നടത്തിയത്. പക്ഷെ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നു എന്നാണ് ഡിനി അറിയുന്നവരോട് പറഞ്ഞത്. ഒരു പെൺകുട്ടിയാണ് ഈ ബന്ധത്തിൽ നടിക്ക് ഉള്ളത്. ഡിനിക്ക് വിനയനുമായുള്ള ബന്ധം വന്നതോടെ മകൾ ഇപ്പോൾ ഭർതൃമാതാവിന്റെ സംരക്ഷണയിലാണ്.
ഭർത്താവിന്റെ സുഹൃത്ത് എന്ന നിലയിലാണ് ഡിനി വിനയനെ പരിചയപ്പെടുന്നത് എന്നാണ് അറിയുന്നത്. വിനയനെ ഡിനി അറിയുമ്പോൾ ജാഗ്വാർ, ബിഎംഡബ്ലു തുടങ്ങിയ ആഡംബര കാറുകളിലാണ് വിനയന്റെ സഞ്ചാരം. ഗൾഫിലുള്ള ബിസിനസിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞാണ് ഇവർ തമ്മിൽ അടുപ്പമാകുന്നത്. ഡിനിയുടെ മാതാപിതാക്കൾ പണി കഴിപ്പിച്ച വീടിന്റെ പാല് കാച്ചൽ ചടങ്ങിൽ എത്തിയതോടെ ഇവർ തമ്മിലുള്ള അടുപ്പം ദൃഡമായി. ഒരുമിച്ച് താമസിക്കാനും തുടങ്ങി. ഇതോടെ ആദ്യ ഭർത്താവും ഡിനിയും തമ്മിൽ പ്രശ്നങ്ങൾ വന്നു. ഇതോടെ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിലുമായി. ഈ ഘട്ടത്തിൽ ആശുപത്രിയിൽ കൂട്ടിരുന്നത് വിനയനായിരുന്നു. ഇതോടെയാണ് വിനയനും ഡിനിയും തമ്മിൽ അടുക്കുന്നത്. ഇതോടെ ഒരുമിച്ച് താമസിക്കാനും തീരുമാനമെടുത്തു.
റേഞ്ച് റോവർ കാറിൽ ഡിനി താമസിച്ച വീടിന്റെ പിറക് വശത്ത് വന്നാണ് ഡിനിയെ വിനയൻ പൊക്കുന്നത്. ഒരു രാത്രി ആരുമറിയാതെ സ്വന്തം വീടിന്റെ പിൻവാതിൽ വഴി ഇറങ്ങിവന്നാണ് ഡിനി വിനയന്റെ റേഞ്ച് റോവറിൽ കയറുന്നത്. ഇതോടെ വിനയന്റെ ജീവിത പങ്കാളിയായി ഡിനി മാറി. അച്ഛനും അമ്മയെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇതിനിടയിൽ നടിക്ക് കഴിഞ്ഞു. സ്വന്തം ഭാര്യയെയും കുട്ടിയേയും ഒഴിവാക്കിയാണ് വിനയനും ഡിനിക്ക് ഒപ്പം വന്നത്. മരടിലെ ഫ്ളാറ്റിലാണ് ഇവർ വാസം തുടങ്ങിയത്. മൂന്നു നാല് ആംഡംബര കാറുകൾ അന്നും ഈ ഫ്ളാറ്റിൽ വിനയന്റെതായി വിശ്രമിച്ചിരുന്നു. തുടർന്നാണ് പീഡനം നടന്ന കൊച്ചിയിലെ വില്ലയിലേക്ക് വിനയനും നടിയും താമസം മാറ്റുന്നത്. ഈ വില്ല ഇവർ ഒഴിവാക്കിയപ്പോൾ പത്ത് മാസത്തെ വാടക ബാക്കിയുണ്ടായിരുന്നു എന്നാണു അറിയാൻ കഴിഞ്ഞത്.
ഈ വില്ലയിൽ താമസിക്കുമ്പോൾ തന്നെയാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും അതിൽ ജോളിയായി വേഷമിടാനും നടി തീരുമാനമെടുത്തത്. വാടക ബാക്കിയാക്കി സ്ഥലം കാലിയാക്കുമ്പോൾ ഉടമയ്ക്ക് ഒരു വാട്സ് അപ്പ് സന്ദേശമാണ് നടി നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്. കൂടത്തായി സിനിമയാക്കി കഴിഞ്ഞാൽ ബാക്കി വാടക തരാമെന്നാണ് ഈ വാട്സ് അപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം. കയ്യിൽ കാശില്ലാത്തതിനാൽ ഈ വാടക പെൻഡിങ് ആക്കുന്നു എന്നാണ് വാട്സ് അപ്പ് സന്ദേശത്തിൽ ഡിനി വിശദമാക്കിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ ജോളി ജയിലിൽ സുരക്ഷിതമായി കഴിയുമ്പോൾ ജോളിയായി നടിക്കാൻ തീരുമാനിച്ച ഡിനിയേയും പൊലീസ് തിരയുകയാണ്. ഉന്നത തല ബന്ധങ്ങൾ സാക്ഷിയാക്കി എത്രകാലം ഒളിജീവിതം നയിക്കാൻ നടിക്കും ജീവിതപങ്കാളിയായ വിനയനും കഴിയുമെന്നാണ് ഇവരെ അറിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോൾ ഉറ്റുനോക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്