മനോരമ എഡിറ്ററെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്യാൻ മാത്രം ഒരു സാധാരണ പൊലീസുകാരന് കഴിയുന്നു; പൊലീസുകാരോട് പോലും സാറെ എന്ന് വിളിച്ച് മര്യാദയോടെ സംസാരിക്കാൻ മനോരമ എഡിറ്ററും; വാർത്തകൾ മൂടി വയ്ക്കാൻ പറ്റാത്ത കാലത്ത് ഏത് സാധാരണക്കാരനും പത്രങ്ങളെ തിരുത്താമെന്ന് വ്യക്തമാക്കി തങ്കമണിയിലെ പൊലീസുകാരൻ; സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്ത ഒരു ടെലിഫോൺ സംഭാഷണം ഇങ്ങനെ
തിരുവനന്തപുരം: ഒരു സാധാരണ പൊലീസുകാരന് മനോരമയുടെ ഓഫീസിലേയ്ക്ക് വിളിച്ച് മുതിർന്ന ഒരു എഡിറ്ററെ ചോദ്യം ചെയ്യാൻ കഴിയുമെന്നു ഈ അടുത്ത കാലത്ത് വരെ ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമായിരുന്നോ? അങ്ങനെ ഒരു കോൾ ചെന്നാൽ അഹങ്കാരത്തോടെ മറുപടി പറഞ്ഞു ഫോൺ വെയ്‌പ്പിച്ച ശേഷം ഒരൊറ്റ കോൾ നടത്തി പൊലീസുകാരനെ സ്ഥലം മാറ്റുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യാൻ മനോരമയ്ക്ക് അനായാസം കഴിയുമായിരുന്നു. അതുപോലെ തന്നെ ഒരു സാധാരണ പൊലീസുകാരന് മനോരമയുടെ ഡെസ്‌കിൽ വിളിച്ച് മുതിർന്ന ഒരു എഡിറ്ററെ ചോദ്യം ചെയ്യാനും കഴിയുന്ന കാലം ആയിരുന്നില്ല. അതിനുള്ള ധൈര്യം ഒരു പൊലീസുകാരനും ഇല്ല എന്നതാണ് സത്യം.
എന്നാൽ അതൊക്കെ പഴയ കഥയാണ്. വാർത്തകൾ മൂടിവെയ്ക്കാൻ കഴിയാത്ത, ഏത് ടെലിഫോൺ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്ന ഇക്കാലത്ത് ഏത് സാധാരണക്കാരനും ഏത് വലിയവനെയും തിരുത്താവുന്ന അവസ്ഥയാണ്. അതറിയാവുന്നതുകൊണ്ട് ഏത് പൊലീസുകാരൻ വിളിച്ചാലും എത്ര വളിയ എഡിറ്റർ ആണെങ്കിലും ക്ഷമയോടെയും, സംയമനത്തോടെയും അങ്ങേയറ്റം വരെ പോവുകയും ചെയ്യും. മനോരമയുടെ അസിസ്റ്റന്റ് എഡിറ്റർ മാത്യു ശങ്കരത്തിനെ ക്ഷമയുടെ അങ്ങേയറ്റം വരെ നയിച്ചു സംയമനം പാലിച്ച തങ്കമണിയിലെ ജോസഫ് എന്ന പൊലീസുകാരന്റെ കഥ എടുത്താൽ മാത്രം മതി ഇതിന് ഉദാഹരണമായി.
ഈ മാസം ഒന്നാം തിയ്യതി ഇറങ്ങിയ മലയാള മനോരമ അതിരാവിലെ മകൾ കൊണ്ടു വന്ന് കാണിച്ചപ്പോഴാണ് ഇടുക്കി കാമാക്ഷി സ്വദേശിയും തങ്കമണി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ജോസഫ് ആ വാർത്ത കാണുന്നത്. അതിരു തർക്കം സംബന്ധിച്ച പ്രശ്നത്തിൽ ക്രമസമാധാന പ്രശ്നം ഉടലെടുത്തതിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയശേഷം പറഞ്ഞയച്ച ഷിബു ഗോപാലൻ എന്ന കർഷകനെ പൊലീസ് മർദ്ദിച്ചുവെന്നും മൂത്രം കുടിപ്പിച്ചുവെന്നുമാണ് വാർത്ത... വാർത്ത വായിച്ച മകൾ അച്ഛനോടു പറഞ്ഞത് കേട്ട് ആ പിതാവ് ഞെട്ടി. എന്റെ അച്ഛൻ ഒരു പൊലീസുകാരൻ ആകണ്ടയായിരുന്നു. വാർത്തയിലുള്ളത് വാസ്തവമല്ലന്ന് ജോസഫ് പറഞ്ഞുവെങ്കിലും മകളും കുടുംബാംഗങ്ങളും അത് വിശ്വസിക്കാൻ തയ്യാറായില്ല . സ്‌ക്കൂളിൽ ക്ളാസ് ഇല്ലാത്ത കാര്യം മനോരമയിലൂടെ അല്ലേ നമ്മൾ അറിയുന്നത്. പിന്നെ എങ്ങനെ അത് കള്ളമാകും എന്ന മകളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയ ജോസഫ് ഇക്കാര്യം സഹപ്രവർത്തകരോടും പറഞ്ഞു. അവരാണ് പത്രാധിപരെ വിളിച്ച് സത്യം പറയുന്നതിനെ കുറിച്ച് പറഞ്ഞത്. ഇതിനിടെ മകളുടെയും മകന്റെയും കൂട്ടുകാരും അദ്ധ്യാപികയായ ഭാര്യയുടെ സഹപ്രവർത്തകരും ഒക്കെ തങ്കമണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിൽ നിർത്തി. അങ്ങനെയാണ് കോട്ടയത്തെ മനോരമ ഓഫീസിൽ വിളിച്ചതെന്ന് ജോസഫ് തന്നെ മറുനാടനോട് പറഞ്ഞു.
മറ്റു പത്രങ്ങൾ വിശദീകരണവും തിരുത്തു ഒക്കെ കൊടുത്തിട്ടും മനോരമ ആദ്യം അതിന് തയ്യാറായില്ല. മാത്രമല്ല വാർത്ത കെട്ടിച്ചമച്ചതായതു കൊണ്ടാണ് തന്റെ ഐഡന്ററ്റിയും ഫോൺ നമ്പരും പറഞ്ഞ് എഡിറ്ററെ വിളിച്ചത്. എഡിറ്ററോടു സംസാരിച്ചത് റെക്കോർഡ് ചെയ്ത് മറ്റു പൊലീസുകാരെ കേൾപ്പിച്ചപ്പോൾ അവരാണ് പൊലീസുകാരുടെ ഗ്രൂപ്പിൽ ഇടാൻ നിർദ്ദേശിച്ചത് പൊലീസ് ഗ്രൂപ്പിൽ നിന്നും ആ ശ്ബദരേഖ ഇപ്പോൾ ലോകമാകെ വാട്സ്അപ്പ് വഴി പ്രചരിച്ചു കഴിഞ്ഞു. ഇതിനകം ഇരുനൂറിലധികം ആൾക്കാർ ജോസഫിനെ ഫോണിൽ ബന്ധപ്പെട്ടു. വാർത്തയുടെ യാഥാർത്ഥ കാര്യം അറിയാനും അഭിനന്ദിക്കാനുമാണ് പലരും വിളിച്ചതന്നെും സോഷ്യൽ മീഡിയ എന്ന സാധ്യത ഇല്ലാതിരുന്നുവെങ്കിൽ ഇത് ഉണ്ടാകുമായിരുന്നില്ലന്നും ജോസഫ് മറുനാടൻ മലയാളിയോടു പറഞ്ഞു.
വിളിച്ചതിന്റെ പിറ്റേ ദിവസം തന്നെ മനോരമ വിശദീകരണം നൽകിയെന്നും വാർത്ത കൊടുക്കുന്ന കാര്യം മനോരമയിൽ നിന്നും വിളിച്ചു പറഞ്ഞുവെന്നും ജോസഫ് വ്യക്തമാക്കി. ആക്ഷേപം സംബന്ധിച്ച് സ്റ്റേഷനിൽ നടന്ന കാര്യങ്ങലെ കുറിച്ച് ജോസഫ് പറയുന്നതിങ്ങനെ പീഡന കേസ് ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസിൽ പ്രതിയായ ഷിബു ഗോപാലൻ തന്റെ വീടിന് പുറകിൽ താമസിക്കുന്നവരുടെ വഴി അടയ്ക്കുന്നത് പതിവായി. അവർ കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിട്ടും ഷിബുവിന്റെ അതിക്രമം തുടർന്നു. ഒരു ദിവസം തന്റെ ജീപ്പ് ക്രോസ് ചെയ്തിട്ട് ഷിബു അയൽവാസികളുടെ വഴി തടസപ്പെടുത്തി. ഇത് സംബന്ധിച്ച പരാതി വന്നപ്പോൾ ഇരുവിഭാഗത്തെയും എസ് ഐ സ്റ്റേഷനിൽ വിളിപ്പിച്ചു.
വഴി തടസപ്പെടുത്തിയ വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചപ്പോൾ ബോധം പോകുന്നതായി അഭിനയിച്ച ഷിബുവിനെ ബന്ധുക്കൾ തന്നെ ആശുപത്രിയിൽ കൊണ്ടു പോയി ഇത്രയും ആണ് അവിടെ നടന്നത്്. അന്ന് മധ്യസ്ഥ ചർച്ച നടത്തിയ എസ് എച്ച് ഒ വനിത എസ് ഐ യായ കെ ജെ ജോഷി യെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. അടുത്ത ദിവസം പത്രം കണ്ടപ്പോഴാണ് പറഞ്ഞതിന്റെ പൊരുൾ പിടി കിട്ടിയത്. അപ്പോഴും ഒന്നും തോന്നിയില്ല. മകളുടെ ഇടപെടൽ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
തങ്കമണി സ്റ്റേഷനിലെ സിപി ഒ ജോസഫും മനോരമയിലെ അസിസ്റ്റന്റ് എഡിറ്ററും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം (വാട്‌സഅപ്പിൽ പ്രചരിക്കുന്നത്) ചുവടെ
പൊലീസുകാരൻ : മനോരമയല്ലേ
റിസപ്ഷനിസ്റ്റ് : അതെ
പൊലീസുകരാൻ: ഞാൻ തങ്കമണി പൊലീസ് സ്റ്റേഷനിൽ നിന്നാ വിളിക്കുന്നെ , ഇടുക്കിയിൽ നിന്ന് . ഞാൻ ഈ സ്റ്റേഷനിൽ വർക്ക് ചെ യ്യുന്ന പൊലീസുകാരനാ...എന്റെ പേര്. ജോസഫ് എന്റെ മൊബൈൽ നമ്പർ 8281982647
റിസപ്ഷനിസ്റ്റ്: എന്താ വിളിച്ചെ പൊലീസുകാരൻ എനിക്ക് നിങ്ങളുടെ എഡിറ്റർമാരെ ആരെങ്കിലും കിട്ടുമോ
റിസപ്ഷനിസ്റ്റ് ഫോൺ കണക്ടു ചെയ്യുന്നു.
പൊലീസുകാരൻ: ഹലോ നമസ്‌ക്കാരം...ഞാൻ തങ്കമണി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ
ജോസഫ്. എന്റെ ഫോൺ നമ്പർ 8281982647 ആണ് അങ്ങേ തലയ്ക്കൽ ആരാ സംസാരിക്കുന്നത്
എഡിറ്റർ: കോട്ടയത്ത് മനോരമയിൽ മാത്യൂശങ്കരത്ത് . അസിസ്റ്റന്റ് എഡിറ്ററാണ്.
പൊലീസ്:ഞാൻ വിളിച്ചത് ഒരു വാർത്ത എഴുതുമ്പോൾ സത്യ സ്ഥിതി മനസിലാക്കിയിട്ട് ഇടണമെന്ന് പറയാനാ
എഡിറ്റർ: ഏതു വാർത്തയാ
പൊലീസ് : തങ്കമണി പൊലീസ് സ്റ്റേഷനെ സംബന്ധിച്ച വാർത്ത ഒരാളെ ഇടിച്ചു അവശനാക്കി മൂത്രം കുടിപ്പിച്ചെവെന്നാണ് വാർത്ത . ഒരു വാർത്ത ഇടുമ്പോൾ അതിന്റെ സത്യാവസ്ഥ മനസിലാക്കി ഇടുകയല്ലേ പത്ര ധർമ്മം ഞങ്ങൾ മൂന്നു ദിവസമായി വെയ്റ്റു ചെയ്യുകയായിരുന്നു.ആദ്യ ദിവസം എല്ലാ പത്രങ്ങളിലും വന്ന വാർത്തയാണിത് വാർത്തയുടെ സത്യാവസ്ഥ മനസിലാക്കുമ്പോൾ തിരുത്തി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ദീപിക, പ്രതിപക്ഷത്തിന്റെ വീക്ഷണം പോലും സത്യാവസ്ഥ മനസിലാക്കിയപ്പോൾ അതിനെക്കുറിച്ച് ശരിയായി വാർത്ത നൽകി.
എഡിറ്റർ:ഞാൻ സാറിന്റെ കൈയിൽ ഒരു മൊബൈൽ നമ്പർ തരാം.അദ്ദേഹം നമ്മുടെ ഇടുക്കി ജില്ലയിലെ സ്വന്തം സീനിയർ റിപ്പോർട്ടർ ആണ്.അദ്ദേഹത്തോടു സാർ ഇത്രയും പറഞ്ഞ് കഴിഞ്ഞാൽ അതിന്റെ വിശദീകരണം പത്രത്തിൽ വരും.
പൊലീസ് : ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ പത്രത്തിലെ ഒരു സ്റ്റാഫിനെ നിങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റില്ലെ ഞങ്ങൾ പുറത്തു നിന്നുള്ളവരാണോ നിയന്ത്രിക്കേണ്ടത്.ഞങ്ങളല്ലല്ലോ ശമ്പളം കൊടുക്കുന്നത് ശമ്പളം കൊടുക്കുന്നത് നിങ്ങളല്ലേ നിങ്ങളുടെ ജീവനക്കാരൻ ,ചെയ്യുന്ന പ്രവൃത്തി ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കേണ്ടത് നിങ്ങളുടെ കടമയാണ് തെറ്റാണെങ്കിൽ തിരുത്തണ്ടെ.
എഡിറ്റർ : അത് രണ്ടും ചെയ്യുന്നതിനാണ് ഞാൻ ഈ നമ്പർ തരുന്നത് .അദ്ദേഹമാണ് അതിന്റെ കറക്ഷൻ ചുമതലക്കാരൻ.
പൊലീസ് : അപ്പോൾ നിങ്ങളുടെ ഓഫീസിലിരിക്കുന്നവർക്ക് അതിന്മേൽ ഉത്തരവാദിത്വമില്ലന്നാണോ പറഞ്ഞു വരുന്നത്.
എഡിറ്റർ : സാർ ഇങ്ങനെ ചോദിക്കുമ്പോൾ ഞാൻ എന്ത് മറുപടി പറയും. ആദ്യമായിട്ട് ഒരാൾ ഇങ്ങനെ ചോദിക്കുവാ.....വളരെ സങ്കടത്തോടെയാ നിങ്ങളോടു മറുപടി പറയുന്നെ...യഥാർത്ഥത്തിൽ ഈ വിഷയം തിരുത്തുന്നതിനും ഈ വാർത്ത തന്നയാളെ സാറിന്റെ കയ്യിലോട്ടു തരുക എന്നതാണ് എന്റെ ഇവിടെത്തെ ജോലി.ആ ജോലിയാ ഞാൻ നിർവ്വഹിക്കുന്നത്. ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ചോദ്യം ചെയ്യുന്നത്.എനിക്കു മനസിലാകുന്നില്ല.
പൊലീസ് : ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ എന്നോടു പറയുക. ഞാൻ തിരുത്താൻ തയ്യാറാണ്.
എഡിറ്റർ : സാറ് പറഞ്ഞഥിൽ തെറ്റുണ്ട്്. പറഞ്ഞ കാര്യം ശരിയാണന്ന് ബോധ്യപ്പെടുത്താൻ ചുമതലയുള്ള ആളിന്റെ നമ്പർ തരാൻ അധികാരപ്പെട്ട ആളാണ് ഞാൻ. സാറിനെപോലെ ഒരാൾ വിളിച്ചുവെന്ന് പറയുന്നത് ഞങ്ങൾക്ക് ചെറുതല്ല വലിയ കാര്യമാ ഇപ്പോൾ ഞങ്ങളുടെ തെറ്റ് സാറ് ചൂണഅടി കാണിച്ചരിക്കുവാ .. അപ്പോൾ ആ തെറ്റ് ചെയ്ത ആളിനെ തിരുത്താൻ അർഹതയുള്ള അധികാരിയുടെ നമ്പരാ ഞാൻ തരുന്നെ.
പൊലീസ് : ഒരു കാര്യം പറയട്ടെ നമ്മൾ ഒരു സ്ഥാപനം നടത്തുമ്പോൾ സ്ഥാപനത്തിലെ ജീവനക്കാരെ നിയന്ത്രിക്കുന്നത് സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനാണ്.
എഡിറ്റർ : സാറിന്റെ നമ്പർ ഇങ്ങ് താ
പൊലീസ് : ഒരു കാര്യം കൂടി ഒരു വാർത്ത നിങ്ങൾക്ക് കിട്ടുമ്പോൽ അതിന്റെ സാംഗത്യം മനസിലാക്കണ്ടെ ഇത് നിസാര കാര്യമല്ല പൊലീസ് മർദ്ദനം നടത്തി തല്ലിയെന്നല്ല പറയുന്നെ .. ഒരാളെ മൂത്രം കുടിപ്പിച്ചെന്നാ.ഞങ്ങൾ ഗൗരവത്തോടെയാണിത് കാണുന്നത് ഞാനീ സംഭവങ്ങൾക്ക് മുഴുവൻ സാക്ഷിയാ....അതു കൊണ്ടാണ് ഞാൻ നിങ്ങളെ എന്റെ എല്ലാ വിവരങ്ങളും തന്ന് പരിചയപ്പെടുത്തിയത് നിങ്ങൾക്ക് എന്റെ മേൽ ആക്ഷേപം ഉണ്ടെങ്കിൽ എന്റെ മേലുദ്യോഗസ്ഥനോടു പറയാം.
എഡിറ്റർ : ഇനി സാറിന്റെ നമ്പർ ദയവായി തന്നാലും ഞാൻ ഒന്ന് കുറിച്ചോട്ടെ
പൊലീസ് : 8281982647
വീക്ഷണം പത്രം പോലും ശരിയായ രീതിയിൽ ആ വാർത്ത ഇട്ടിടുണ്ട്്. പ്രതിപക്ഷത്തിന്റെ കൈയിൽ ഇങ്ങനെ ഒരായുധം കിട്ടിയാൽ അവർ ഉപയോഗിക്കില്ലേ അവർക്കു പോലും ഇതിന്റെ സത്യം അറിയാം. ഈ അസാന്മാർഗിക പ്രവൃത്തിക്കാരനെ നിങ്ങൾ സംരക്ഷിക്കുന്നത് വഴി ഇവരെ നിയന്ത്രിക്കേണ്ട് ഞങ്ങൾ പൊലീസുകാരുടെ ശക്തി നിങ്ങൾ ക്ഷയിപ്പിക്കുകയാണ് നിങ്ങൾക്ക് വീടിന് ചുറ്റും മതിലുണ്ട് കാവലിന് ആളുണ്ട് നിങ്ങൾക്ക് പ്രശ്‌നം ഉണ്ടാകില്ല ഈ രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങൾ കിടന്നുറങ്ങുന്നതും രാവിലെ എണീറ്റ് സ്ത്രീകൾ ഓഫീസിലും കുട്ടികൾ സ്‌ക്കൂളിലും പോയി തിരിച്ചു വരുന്നത് പൊലീസ് സംവിധാനം ശരിയായ രീതിയിൽ ഉള്ളതു കൊണ്ടാണ് ഞങ്ങൾ ഉറക്കം മിളച്ചും മഴയും വെയിലും കൊണ്ടും ജോലി ചെയ്യുന്നവരാ കുടുംബ കാര്യങ്ങൾ പോലും നോക്കാതെയാണ് പൊതുജനങ്ഹൾക്കായി പണി എടുക്കുന്നത് ഞങ്ങളെ വിമർച്ചോളു വിമർശിക്കുമ്പോ അതിനകത്ത് സത്യം ഉണ്ടോ എന്ന് നോക്കണം.ഞങ്ഹളുടെ നാട്ടിലുള്ളവർക്ക് സത്യാവസ്ഥ അറിയാം.ക്രമിനൽ കേസിലും പീഡനകേസിലും പ്രതിയായ ആളാ .. കക്ഷി നിങ്ങൾ നാട്ടിൽ വന്ന് അന്വേഷിച്ചു നോക്ക്. അയാളുടെ പൊറാട്ട് നാടകത്തിന് നിങ്ങൾ എല്ലാം ചൂട്ടു പിടിച്ചു. അതു കൊണ്ട് കുറച്ചു ഉദ്യോഗസ്ഥർ ബലിയാടായി. ന്യായത്തിനും നീതിക്കും വേണ്ടിയാണ് സാമൂഹ്യ വിരുദ്ധരോടു ഞങ്ങൾ ഏറ്റുമുട്ടുന്നത്.പത്രധർമ്മം പൊതുജനക്ഷേമമാണ് അതുകൊണ്ട് തിരുത്താനുള്ള മന സ്ഥിതി കാണിക്കണം. അപ്പൻ അപ്പുപ്പന്മാരുടെ കാലത്തെ മനോരമ വായിച്ചു കൊണ്ടിരുന്നതാ ഇപ്പോൾ മനോരമ നിർത്തി ഇനി ഞങ്ങൾ ഈ പത്രം വാങ്ങില്ല സർക്കൂലേഷന് വേണ്ടി അടിച്ചു കൂട്ടിക്കോ മീൻ കടയിൽ മീൻ പൊതിയാൻ വേണ്ടി ആ സാധനം ഉപയോഗിക്കും.
എഡിറ്റർ : ശരി...ഞാനിത് ന്യൂസ് എഡിറ്റർക്ക് എഴുതി കൊടുക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍