നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പലവിഭാഗങ്ങളിലായി കേരളത്തിൽ 50 ലക്ഷത്തോളം ക്രൈസ്തവർ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് പള്ളികളാണ് ഈ വിശ്വാസികൾക്കായി കേരളത്തിലുള്ളത്. സീറോ മലബാർ സഭക്ക് മാത്രം 3224 ഇടവകകളാണുള്ളത്. കത്തോലിക്കാ സഭയിലെ ഏറ്റവും ചെറിയ സഭയായ മലങ്കരസഭക്ക് 1096 ഇടവകകൾ ഉണ്ട്. ഇടവകകൾ പ്രവർത്തിക്കുന്നത് പാരീഷ് കൗൺസിലിന്റെയും മറ്റും നിയന്ത്രണത്തിലാണ്. ഇടവകകളിലെ പ്രധാന വരുമാനം നേർച്ചപ്പണമാണ്. ശതകോടികളുടെ ആസ്തിയാണ് ഇടവകകൾക്കുള്ളത്. ഇതിനാകട്ടെ കൃത്യമായ കണക്കുകളും ഇല്ല. രൂപതകളിലെ പണത്തിന് കണക്കും ഓഡിറ്റിംഗും കൃത്യമായി ഉണ്ടെങ്കിലും ഇടവകകളിൽ കാര്യങ്ങൾ അങ്ങനെയല്ല. മഹാഭൂരിപക്ഷം വരുന്ന വൈദികരും കാര്യങ്ങൾ കൃത്യമായി ചെയ്യുമ്പോൾ ഇടവകകളിലെ പണം അടിച്ചുമാറ്റുന്ന പുരോഹിതന്മാരും കുറവല്ല. അത്തരം ഒരു സംഭവമാണ് ചങ്ങനാശ്ശേരി രൂപതയിലെ വെരൂർ സെന്റ് ജോസഫ് ചർച്ച് ഇടവകയിൽ കോടതി കയറിയിരിക്കുന്നത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇവിടെ ഓഡിറ്റർമാർ കണ്ടെത്തിയിരിക്കുന്നത്.
ചങ്ങനാശ്ശേരി രൂപതയിലെ വെരൂർ സെന്റ് ജോസഫ് ചർച്ച്. ചങ്ങനാശ്ശേരിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ഏകദേശം 1,100 വിശ്വാസികളുള്ള ഇടവകയാണ് വെരൂർ. രണ്ടുപേരെയാണ് പൊതുയോഗം 2018-19 സാമ്പത്തിക വർഷം ഓഡിറ്ററായി നിയമിച്ചത്- സോജപ്പൻ മാത്യുവിനെയും ജോസഫ് കൈനിക്കരയേയും. റിട്ടയേർഡ് നേവി ഓഫീസറാണ് സോജപ്പൻ മാത്യു. പഞ്ചായത്ത് വകുപ്പിൽ നിന്നും വിരമിച്ചയാളാണ് ജോസഫ് കൈനിക്കര. വിദേശ രാജ്യങ്ങളിൽ ഓഡിറ്ററായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരും കണക്ക് പരിശോധിച്ച് തുടങ്ങിയതോടെയാണ് നേരാംവണ്ണം സ്റ്റോക്ക് രജിസ്റ്റർ പോലും ഇവിടെയില്ലെന്ന് അവർ കണ്ടെത്തിയത്.
കാനോൻ നിയമം അനുസരിച്ച് ചുമതല ഏൽക്കുന്ന വൈദികൻ സ്റ്റേക്ക് രജിസ്റ്റർ കണ്ട് ബോധ്യപ്പെട്ട് അതിൽ ഒപ്പുവെക്കണം. എന്നാൽ, 2013ന് ശേഷം പള്ളിയിലെ സ്റ്റോക്ക് രജിസ്റ്റർ ആരെങ്കിലും കാണുകയോ ഒപ്പ് വെക്കുകയോ ചെയ്തിട്ടില്ല. ഒരു വൈദികൻ 2014ൽ വന്നിട്ട് 2017 ൽ പോയി. അദ്ദേഹത്തിന്റെ പേര് പോലും സ്റ്റോക്ക് രജിസ്റ്ററിൽ ഇല്ല. 2018ൽ ഒരു വിശ്വാസി പെരുന്നാളിന് സംഭാവനയായി സ്വർണവള നൽകിയിരുന്നു. സംഭാവന നൽകിയതിന്റെ രസീത് കണ്ട് ഓഡിറ്റർമാർ സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് വള സ്റ്റോക്ക് രജിസ്റ്ററിൽ ഇല്ലെന്നും 2013ന് ശേഷം ആരും ഈ രജിസ്റ്റർ കണ്ട് ബോധ്യപ്പെട്ടിട്ടില്ലെന്നും ഓഡിറ്റർമാർ മനസ്സിലാക്കുന്നത്.
ഇത് ഇടവക വികാരിയായ തോമസ് പ്ലാംപറമ്പിലിനെ ഓഡിറ്റർമാർ ബോധ്യപ്പെടുത്തി. എന്നാൽ, വൈദികന്റെ പെരുമാറ്റം വിചിത്രമായിരുന്നു. 25 കൊല്ലമായി ഈ ളോഹയിടാൻ തുടങ്ങിയിട്ടെന്നും നിയമം ഒന്നും ഇങ്ങോട്ട് പഠിപ്പിക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പട്ടാള നിയമമൊന്നും ഇവിടെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അച്ചൻ തന്നെ നടത്തിയ നിർമ്മാണ പ്രവർത്തനത്തിന്റെ ക്വട്ടേഷനിലും ഓഡിറ്റർമാർ ക്രമക്കേട് കണ്ടെത്തി. ആരും ഒപ്പ് വെക്കാത്തതായിരുന്നു ക്വട്ടേഷൻ. അത് ചൂണ്ടിക്കാട്ടിയതോടെ മറ്റൊരു ക്വട്ടേഷൻ തയ്യാറാക്കി അഞ്ചുപേർ ഓഡിറ്റർമാർക്ക് നൽകി. ആദ്യ ക്വട്ടേഷനെക്കാൾ തുക കൂട്ടിയായിരുന്നു ഇത് തയ്യാറാക്കിയത്. കൂടുതൽ പരിശോധന നടത്തിയതോടെ കൂടുതൽ ക്രമക്കേടുകൾ ഓഡിറ്റർമാർ കണ്ടെത്തി.
ഓഡിറ്റർമാർ പതിമൂന്നോളം പേജ് വരുന്ന വിയോജന റിപ്പോർട്ട് തയ്യാറാക്കി. നിയമപ്രകാരം പൊതുയോഗമാണ് ഓഡിറ്റ് റിപ്പോർട്ട് പാസാക്കേണ്ടത്. എന്നാൽ, ഫാ. തോമസ് പ്ലാംപറമ്പിൽ ഈ റിപ്പോർട്ട് പാരിഷ് കൗൺസിലിൽ അവതരിപ്പിച്ചു. റിപ്പോർട്ട് പൂർണമായും വായിക്കാതെ പാരിഷ് കൗൺസിലിൽ റിപ്പോർട്ട് പാസാക്കുകയായിരുന്നു. അന്നത്തെ പാരിഷ് കൗൺസിൽ അംഗങ്ങളിൽ ചിലരും ഓഡിറ്റർമാരും ചേർന്ന് ആർച്ച് ബിഷപ്പിന് പരാതി നൽകി. പൊതുയോഗം വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും വൈദികൻ അതിനും തയ്യാറായില്ല. പൊതുയോഗം വിളിച്ചില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് കാട്ടി കത്തയച്ചിട്ടും വൈദികന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല.
ഒടുവിൽ 2019ൽ മൂന്ന് പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർ ചേർന്ന് കോടതിയെ സമീപിച്ചു. കോട്ടയം സബ് കോടതിയിലാണ് ഇവർ കേസ് കൊടുത്തത്. അതിന് ശേഷം അതിരൂപതയിൽ ഇവരെ ചർച്ചക്ക് വിളിച്ചു. സൺഡേ സ്കൂളിൽ നിന്നും രണ്ട് ലക്ഷത്തി അയ്യായിരം രൂപ എടുത്തിട്ട് അതിനും കണക്കില്ല. അത് വികാരിയച്ചൻ പറഞ്ഞിട്ട് കൈക്കാരൻ ചെലവാക്കുകയായിരുന്നു. കൈക്കാരൻ ഇത് ബ്ലേഡിന് കൊടുക്കുകയായിരുന്നു. ഇതെല്ലാം ചർച്ചയിൽ ഇവർ ഉന്നയിച്ചു. എന്നാൽ ചർച്ചയിലും സഭാ നേതൃത്വം വൈദികനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതോടെ ചർച്ച അലസുകയായിരുന്നു.
ഇതിനിടയിൽ കേസ് പിൻവലിക്കാൻ പല മധ്യസ്ഥ ശ്രമങ്ങളും നടന്നു. സഭയുടെ ഓഡിറ്റർ തങ്ങളുടെ സാന്നിധ്യത്തിൽ കണക്കുകൾ പരിശോധിക്കാനും കണക്കുകൾ എല്ലാം ശരിയാണെങ്കിൽ കേസ് ഇടവക ജനത്തോട് മാപ്പ് പറയാനും തങ്ങൾ തയ്യാറാണെന്ന് പരാതിക്കാർ നിലപാടെടുത്തു. എന്നാൽ, ആദ്യം കേസ് പിൻവലിക്കട്ടെ, പിന്നീടാകാം പരിശോധന എന്നായിരുന്നു വൈദികന്റെ നിലപാട്. ഇതോടെ, മധ്യസ്ഥ ശ്രമങ്ങളും നിലച്ചു.
- TODAY
- LAST WEEK
- LAST MONTH
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
- അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 90 ശതമാനം സാധ്യതകളും അടയുന്നു; രണ്ടാമത്തെ ഡോസ് കൂടിയാകുമ്പോൾ കോവിഡ് പമ്പ കടക്കും; ഓക്സ്ഫോർഡിന്റെ അസ്ട്ര സിനകയും ഫൈസറും ഒരേപോലെ ഫലപ്രദം; വാക്സിനേഷൻ കൊറോണയെ തീർക്കുമെന്ന റിപ്പോർട്ടിൽ ആശ്വാസം കണ്ട് ലോകം
- 22 കാരിയെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത് ടിവി അവതാരകൻ; യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസും
- ഗവേഷക വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ നിലയിൽ; ആളെ തിരിച്ചറിയാതിരിക്കാൻ മുഖം ഇടിച്ച് ചതച്ച നിലയിലും; ക്രൂരകൊലപാതകത്തിന് പിന്നിലെ കാരണം തേടി പൊലീസും
- 'അവർ പ്രതീക്ഷിക്കുന്നത് ഒരു തവണ കൂടി കോൺഗ്രസ് തോറ്റാൽ ആളുകൾ ബിജെപിയിലേക്ക് പോകുമെന്ന്'; പ്രസക്തി ഇല്ലായെന്ന് തോന്നുമ്പോൾ ഒരുപക്ഷെ കാലിടറി പോകാമെന്നും കെ സുധാകരൻ എംപി
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി നൽകി ബിന്ദു അമ്മിണി
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
- ഭർത്താവ് മോഷ്ടാവ് മാത്രമല്ല കൊലപാതകി കൂടിയെന്ന് അറിഞ്ഞതോടെ പട്ടാഭിരാമനിലെ നടിയുടെ മനോവിഷമം കൂടി; ബൊമ്മന ഹള്ളിയിലെ കൊലയ്ക്ക് മുമ്പ് പ്രതിയുടെ പേരിലുണ്ടായിരുന്നത് 70ലേറെ കവർച്ചാ കേസുകൾ; മരണച്ചിറയിൽ ചാടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചർച്ചയാകുന്നതും പ്രണയ ചതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍