മരുന്ന് തളിക്കാൻ ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് ആ രംഗത്തിനായി ഉപയോഗിച്ചത്; പരിധിയിൽ കൂടുതൽ താഴെയായി നിന്നതോടെ ബാലൻസ് നഷ്ടപ്പെട്ടു; ജയൻ ആ സമയം തൂങ്ങി കിടക്കുകയായിരുന്നു; അകത്തിരുന്നവർ അനങ്ങിയതോടെ ഹെലികോപ്റ്ററിന്റെ ബാലൻസ് തെറ്റി. മുട്ട് രണ്ടും താഴെയിടിച്ച് തലയിടിച്ചാണ് ജയൻ നിലം പതിച്ചത്; കള്ളക്കഥകളിലൂടെ പഴി കേട്ടത് സോമൻചേട്ടനും സുകുമാരനും പിന്നെ ബാലൻ കെ. നായരും; 'കോളിളക്കം' സൃഷ്ടിച്ച മരണത്തിന് പിന്നിലെന്ത്? ശ്രീലതാ നമ്പൂതിരി ഞെട്ടലോടെ ആ സംഭവം ഓർത്തെടുക്കുമ്പോൾ
എം എസ് ശംഭു
തിരുവനന്തപുരം: അഭിനയത്രി,നാടക പ്രവർത്തക. സംഗീതജ്ഞ എന്നീ നിലകളിൽ മലയാള വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ശ്രീലതാ നമ്പൂതിരി. കെ.പി.എ.എസിയുടെ നാടക സമിതിയിലൂടെ തുടങ്ങിയ നാടക ജീവിതം പിന്നീട് മലയാളത്തിന്റെ വെള്ളിത്തിരയിലേക്കും, മിനിസ്ക്രീനിലേക്കും എത്തി. പിന്നണി ഗായിക, ശാസത്രീയ സംഗീതജഞ തുടങ്ങിയ ജീവിതം ഇപ്പോൾ ശ്രീലത നമ്പൂതിരി വെളിപ്പെടുത്തുകയാണ്. മറുനാടന് നൽകിയ അഭിമുഖത്തിലാണ് താരം ഈക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ശ്രീലതയുടെ അഭിമുഖത്തിലേക്ക്.
കെ.പി.എ.സിയിൽ നിന്ന് വെള്ളിത്തിരയിലേക്ക്..?
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കാലാപരമായി മുന്നിട്ട് നിന്നിരുന്നു. ഹരിപ്പാട് കരുവാറ്റയാണ് എന്റെ സ്വദേശം. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ലളിതഗാനവേദിയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. ലളിത ഗാനം കൂടാതെ അതലറ്റിക്കിലും പങ്കെടുത്തിട്ടുണ്ട്. ഈ അവസരത്തിലായിരുന്നു കെ.പി.എസിലേക്ക് ഭാസി ചേട്ടന്റെ ക്ഷണം എത്തുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പാടുന്നതിനായിട്ടാണ് വിളിച്ചത്. ബാല്യറോളിലാണ് ഞാൻ ്അഭിനയിച്ചത്. കെ.പി.എ.സി ലളിത ചേച്ചി നായികയായിട്ടുള്ള യുദ്ധഖാണ്ഡം എന്നനാടകത്തിലായിരുന്നു കെ.പി.എ.സിയിൽ എന്റെ ആദ്യ അരങ്ങേറ്റം.
ഒരു വർഷത്തിന് ശേഷം അടുത്തൊരു നാടകം എന്നേ തേടിയെത്തി. വടക്കേ ഇന്ത്യയിൽ വരെ പോയി നാടകം കളിക്കാൻ ആ കാലഘട്ടത്തിൽ എനിക്ക് കഴിഞ്ഞു. അച്ഛന്റെ സഹോദരിയായ കുമാരിത്തങ്കം വഴിയാണ് സിനിമയിലേക്ക് അഭിനയിക്കാനുള്ള അവസരം വരുന്നത്. പ്രേം നസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് കുമാരി സംഘം. വീട്ടുകാരുടെ സമ്മതം വാങ്ങിയപ്പോൾ മദ്രാസിലേക്ക് യാത്രയായി. ഒരു കോമഡി സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. 'വിരുതൻ ശങ്കു' എന്ന ചിത്രത്തിലെ നായകൻ പ്രേം നസീർ സാറോ മറ്റാരെങ്കിലും ആകാം എന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത്. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഭാസി ചേട്ടനാണ് നായകനെന്ന്.
തമാശ പറയാനുള്ള കഴിവ് എനിക്കില്ലായിരുന്നു. അത് മാത്രമല്ല അദ്ദേഹത്തിന് പ്രായവും കൂടുതലാണ് എന്ന തോന്നലും എന്നിലുണ്ടായിരുന്നു. പിന്നീട് ഞാൻ പിന്മാറി. അതിന് ശേഷം ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ സെറ്റിൽ എന്നെ കാണണം എന്ന് അറിയിച്ചത് അനുസരിച്ച് ഞാൻ സെറ്റിൽ ചെന്നു. സേതുമാധവൻ സാർ എനിക്ക് ഒരു മേക്കപ്പ് ടെസ്റ്റ് നിർദ്ദേശിച്ചു. പാട്ടു സീനിൽ ഒന്നോ രണ്ടോ സീനിലെത്തിയതാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി അഭിനയിച്ചത്.
സത്യൻ മാഷിന്റെ മകളായി ആശാചക്രം എന്ന ചിത്രമായിരുന്നു. അടുത്തത്. സത്യൻ മാഷിന്റെ മകളായിട്ടാണ് ഞാൻ എത്തിയത്. ഹൈദ്രാബാദിലായിരുന്നു ഷൂട്ടിങ്. അവിടം എനിക്ക് തിക്കുറിശ്ശി ചേട്ടനേയും ശങ്കരാടി ചേട്ടനേയും എല്ലാം പരിചയപ്പെടാനുള്ള അവസരം നൽകി. അപ്പച്ചിയുടെ കൂടെ തന്നെയായിരുന്നു ഞാൻ താമസം. ഭാസിചേട്ടന്റെ കൂടെ പഠിച്ച കള്ളൻ എന്ന സിനിമയിൽ അഭിനയിക്കാൻ വീണ്ടും അവസരം എത്തി. രണ്ട് പാട്ട് സീനുകളെല്ലാമുണ്ട്. ഹാസ്യം അവതരിപ്പിക്കാൻ സ്ത്രീകൾ കുറവായിരുന്നു എന്നത് തന്നെയാണ് അതിന്റെ കാരണം. ഈ സിനിമയ്ക്ക് ശേഷം ഒരുപാട് അവസരങ്ങൾ തേടിയെത്തി. 68 മുതൽ 80 വരെ 200ലധികം സിനിമകളിൽ ഞാൻ അഭിനയിച്ചു ഭാസി ചേട്ടന്റെ നായികയായും ബഹ്ദൂര് ഇക്കയുടെ ഒപ്പവുമെല്ലാമാണ് കൂടുതലും വേഷം ചെയ്തത്. ഒരു വർഷം തന്നെ മുപ്പത് ചിത്രത്തിലധികം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.
പിന്നണി ഗാനരംഗത്ത് തിളങ്ങിയത് ?
ആദ്യമായി ഞാൻ പാടുന്നത് സലിൽ ചൗധരിയുടെ സിനിമയിലാണ്.നാല് വരി പാടാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. അവിടെ നിന്ന് സംഗീത രംഗത്തും കാൽവയ്പ്പ് തുടങ്ങി. എന്റെ അമ്മ സംഗീത അദ്ധ്യാപികയായിരുന്നു. അതിനാൽ തന്നെ സംഗീത വാസന എനിക്ക് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. പി ലീല ചേച്ചിയുടെ സംഗീത കച്ചേരികൾ കേട്ടപ്പോൾ അതീവ താൽപര്യമായി സംഗീതത്തോട്. മദ്രാസിൽ താമസിച്ചപ്പോൾ ദക്ഷിണാമൂർത്തി സ്വാമിയെ പരിചയപ്പെടാൻ അവസരം ലഭിച്ചു. നസീർ സാറും, ഭാസി ചേട്ടനുമാണ്് എന്നെ സ്വാമിയെ പരിചയപ്പെടുത്തിയത്.
എന്നിൽ നിന്ന് ഒരു പാട്ട് കേട്ട ശേഷമാണ് നിനക്ക് സിനിമയിൽ പാടണോ, അതോ കച്ചേരി പാടണോ എന്ന് അദ്ദേഹം ചോദിച്ചത്. കച്ചേരി പാടണം എന്നതായിരുന്നു എന്റെ മറുപടി. നാട്ടിൽ ഹരിപ്പാട് ബ്രദേഴ്സിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ ഭാഗങ്ങൾ അഭ്യസിച്ചിരുന്നു. ഒരു രാഗം സ്വാമി പാടാൻ പറയും. പിന്നീട് നമ്മളെ കൊണ്ട് പാടിക്കും. അതായിരുന്നു സ്വാമിയുടെ രീതി. പിന്നീട് വൈക്കം, ഏറ്റുമാനൂർ അടക്കം നിരവധി ക്ഷേത്രങ്ങളിൽ കച്ചേരി പാടി.
അഭിനയത്തിലെ ഇടവേള കോളിളക്കത്തിലൂടെ.?
1975ലാണ് എന്റെ വിവാഹം കഴിഞ്ഞത്. എന്റെ ഭർത്താവ് ഡോ.കാലടി നമ്പൂതിരിയുടെ നടായ കുന്നം കുളത്തേക്ക് താമസമായി. നമ്പൂതിരി സമുദായത്തിലുള്ള ഒരാൾ നായർ സ്ത്രീയെ വേളി കഴിച്ചപ്പോൾ ഭർത്താവിന്റെ കുടുംബത്ത് വലിയ എതിർപ്പാണ് രേഖപ്പെടുത്തിയത്. മറ്റൊരു വീടടെടുത്ത് പ്രാക്ടീസ് തുടങ്ങി. സിനിമാ ലോകത്തോട് പിന്നീട് വിടപറയണ്ട അവസ്ഥയെത്തി.
ജയന്റെ അവസാന ചിത്രം എന്റേയും!
കോളിളക്കം സിനിമയുടെ ഷൂട്ടിങ് അവസാനമായി നടന്നത് 1980 നവംബർ 16നാണ്. അന്നാണ് ജയനും അപകടമുണ്ടാകുന്നത്. അതിനാൽ തന്നെ നവംബർ 16 എന്നെ സംബന്ധിച്ച് മറക്കാൻ സാധിക്കുകയില്ല. ഈ ഷൂട്ടിങ് കഴിഞ്ഞാണ് ഞാനും ചെന്നെയോട് വിടപറഞ്ഞ് പോകുന്നത്. സെറ്റിലെ എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയ വാർത്ത കൂടിയായിരുന്നു ഇത്. ഡ്യൂപ്പില്ലാതെയാണ് ആ രംഗം അഭിനയിച്ചത്. ആദ്യ ഷോട്ടിൽ സംവിധായകൻ ഈ രംഗം ഓക്കെയാണ് എന്നാണ് പറഞ്ഞത്. എന്നാൽ ഈ രംഗം ഒന്നുകൂടി എടുക്കണമെന്നാണ് ജയൻ പറഞ്ഞത്.
മരുന്ന് തളിക്കാൻ ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് അന്ന് ആ രംഗത്തിനായി ഉപയോഗിച്ചത്. പരിധിയിൽ കൂടുതൽ താഴെയായി നിന്നതോടെ ബാലൻസും നഷ്ടപ്പെട്ടു. ജയൻ ഹെലികോപ്ടറിൽ ആ സമയം തൂങ്ങി കിടക്കുകയായിരുന്നു. ഹെലികോപ്റ്ററിന് അകത്തിരുന്നവർ അനങ്ങിയതോടെ ഹെലികോപ്റ്ററിന്റെ ബാലൻസ് തെറ്റി. ഇതോടെ ജയൻ കൈവിട്ടു. മുട്ട് രണ്ടും താഴെയിടിച്ച് തലയിടിച്ചാണ് ജയൻ നിലം പതിച്ചത്. ചിലർ പല കഥകളും പറഞ്ഞുണ്ടാക്കി. സോമൻചേട്ടനും സുകുമാരനും ചേർന്ന് ചെയ്തതാണ്, ബാലൻ കെ. നായരാണ് പിന്നിലൊന്നൊക്കെ.അതൊക്കെ വെറും കള്ളകഥകൾ മാത്രമാണ്.
ഏറ്റവും കൂടുതൽ വിഷമിച്ചത് ബാലൻ കെ.നായരാണ്,.അദ്ദേഹം ഒരു നല്ലമനുഷ്യനാണ്. ഹെലികോപ്റ്ററിൽ നിന്ന് ചാടിയ വീഴ്ചയിൽ അദ്ദേഹത്തിന്റെ കാൽപാദത്തിന് വലിയ പരിക്കുണ്ടായി. പിന്നീട് സ്റ്റിൽ കമ്പിയിട്ട് ആഴ് വർഷത്തോളം ചികിത്സയും തുടർന്നു. സിനിമയാണെന്നുള്ള ബോധം അന്ന് ജനങ്ങൾക്കില്ലല്ലോ. പലരും ശരിക്കും ചവിട്ടുകയാണെന്നാണ് കരുതിയിരുന്നത്. വർഷങ്ങൾ കഴിഞ്ഞും അദ്ദേഹം അതിന്റെ പേരിൽ പഴി കേട്ടു. ദൈവം തീരുമാനിച്ചതായിരിക്കാം ഒരുപക്ഷേ ആ അവസ്ഥ. ജയൻ ജീവിച്ചിരുന്നാൽ ജീവശവമായി മാത്രമേ കാണുകയുള്ളു എന്നാണ് ഡോക്ടർമാർ പോലും പറഞ്ഞത്.
കാലിന്റെ മുട്ടെല്ലാം പോയിരുന്നു. തലയ്ക്ക് പിന്നിലായി ഇടിച്ച് തലച്ചോറെല്ലാം ചിതറിയിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നത്. ജയൻ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നു എന്ന് പണ്ട് ഞാൻ ഒരു ചാനലിൽ പറഞ്ഞപ്പോൾ എന്റെ അഭിപ്രായം പോലെ അതിനെ വ്യാഖ്യാനിച്ചു. .അന്ന് ജയൻ എന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കിൽ ഇന്ന് നൽകുന്ന അത്ര ആരാധാന ലഭിക്കുമായിരുന്നില്ല. പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്.
ഒരുപാട് സെറ്റുകളിൽ ജയൻ വന്നിട്ടുണ്ട്. ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം കേറിവന്നത്. പിന്നീട് നായകവേഷങ്ങളെത്തി. പ്രേം നസീർ കഴിഞ്ഞാൽ മര്യാദയുടെ പര്യായമായിരുന്നു അദ്ദേഹം. പ്രൊഡ്യൂസർമാർക്ക് ഒരു ബാധ്യതയും അദ്ദേഹം ഉണ്ടാക്കി വച്ചിട്ടില്ല. സെറ്റിൽ അത് വേണം ഇത് വേണം എന്നുള്ള നിർബന്ധങ്ങളും അദ്ദേഹത്തിനില്ലായിരുന്നു. എല്ലാവരോടും സഹകരണമായിരുന്നു.
ചെയ്യുന്ന ജോലിയോട് ആത്മർത്ഥ പുലർത്തുന്ന ആൾ കൂടിയാണ് അദ്ദേഹം. ശരീരം വളരെയധികം സൂക്ഷിക്കുന്ന ഒരു വ്യക്തി ചുരുക്കമായിരുന്നു. മലയാള സിനിമയിൽ ഇത്രയധികം ശരീര സൗന്ദര്യമുള്ള നടൻ ജയൻ മാത്രമായിരുന്നു. നായകസങ്കൽപ്പത്തിൽ ശരീരസൗന്ദര്യം എന്നത് പിന്നീട് ജയനെ പോലെ എന്നുവരെ നിഗമനങ്ങളെത്തി. പ്രേംനസീറേട്ടനും അത്തരത്തിൽ തന്നെയായിരുന്നു. ചെറുപ്പം മുതൽ അവസാനം വരേയും ഒരേ ശരീരസൗന്ദര്യം അദ്ദേഹം നിലനിർത്തിയിരുന്നു. ഒരുപാട് സിനിമകൾ ജയനൊപ്പം അഭിനയിച്ചത്. പുറത്തൊക്കെ ഞങ്ങൾ പോുമ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ നോക്കുന്ന പോലെ ഞങ്ങളെ സംരക്ഷിക്കുമായിരുന്നു.
ഇന്ന് ജയനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ നായകവേഷത്തിൽ നിന്ന് പ്രായമായ റോളുകളും ചെയ്തേനെ. മോഹൻലാലും മമ്മൂട്ടിയുമൊക്കെ നായകരായി സിനിമയിലെത്തണം എന്നത് നിയോഗമായിരുന്നു.
തുടരും...
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്