കാലിക്കറ്റും കണ്ണൂരും കേരളയും എംജിയും വരുന്നത് യുജിസിയുടെ ആദ്യ നൂറു റാങ്കിനുള്ളിൽ; നാക് സ്കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ കോഴ്സുകൾ നടത്താൻ യൂണിവേഴ്സിറ്റികൾക്ക് തടസമില്ലെന്നിരിക്കെ മോഡ് ബാർ ചെയ്ത് സർക്കാർ നടത്തുന്നത് കള്ളക്കളി; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിപിഎം നടത്തുന്ന രാഷ്ട്രീയ തട്ടിപ്പോ? ലക്ഷ്യം വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളുമോ?
എം മനോജ് കുമാർ
തിരുവനന്തപുരം: ഒരു മുന്നൊരുക്കവുമില്ലാതെ ധൃതിപിടിച്ച് തുടങ്ങുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പിന്നിലുള്ളത് ഇടത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെ. കോൾഡ് സ്റ്റോറെജിൽ കിടന്ന പദ്ധതി പൊടിതുടച്ച് എടുത്തതിന് പിന്നിലെ ലക്ഷ്യങ്ങൾ ഇടത് രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങൾ തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന് പറഞ്ഞു സാലറി ചാലഞ്ച് മൂന്നാമത് തവണയാണ് നിലവിലെ ഇടത് സർക്കാർ ഏർപ്പെടുത്തുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കുന്ന രീതിയാണ് സാലറി ചാലഞ്ച് എന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാം തവണയും സാലറി ചാലഞ്ച് ഏർപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി എന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നത്. ഇതേ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിക്കുന്ന സർക്കാർ തന്നെയാണ് മറുവശത്ത് കോടികൾ മുടക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് തുടക്കമിടുന്നത്.
ശ്രീനാരായഗുരു ഓപ്പൺ സർവ്വകലാശാല പിന്നിൽ രണ്ടു ഉദ്ദേശ്യങ്ങൾ സർക്കാരിനു ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന് ശ്രീനാരായഗുരു സർവ്വകലാശാലയുടെ വിസി, പ്രൊ-വിസി പോസ്റ്റിൽ സിപിഎമ്മിന്റെ സ്വന്തം ആളുകളെ നിയമിക്കാം. രണ്ടു സർവ്വകലാശാല പോസ്റ്റുകളിൽ തോന്നും പടി ഇടത് ജീവനക്കാരെ നിയമിക്കാം. ഇതൊക്കെയാണ് ധൃതി പിടിച്ചുള്ള സർവ്വകലാശാലയ്ക്ക് പിന്നിൽ എന്നാണ് ആരോപണം ഉയരുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞാൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യക്ഷത്തിൽ എതിർക്കാൻ കഴിയില്ല. ഇതും ഈ സർവ്വകലാശാലയ്ക്ക് ഗുരുവിന്റെ പേര് നൽകിയതിനു പിന്നിലുന്ദുഎന്ന ആക്ഷേപവും ശക്തമാണ്. ഗുരുവിന്റെ തട്ടകം തിരുവിതാംകൂറിൽ ആയിരുന്നു. ഇവിടുത്തെ പ്രമുഖ സർവ്വകലാശാലയായ കേരള സർവ്വകലാശാലയ്ക്ക് അങ്ങിനെയാണെങ്കിൽ ഗുരുവിന്റെ പേര് നൽകാമായിരുന്നു. 1945-ൽ തുടങ്ങിയ പ്രശസ്തമായ പൂണെ സർവ്വകലാശാലയ്ക്ക് ഇപ്പോൾ നൽകിയിരിക്കുന്ന പേര് ഫൂലൻദേവി സർവ്വകലാശാല എന്നാണ്. ആ രീതി പിന്തുടർന്ന് കേരള സർവ്വകലാശാലയ്ക്ക് തന്നെ വേണമെങ്കിൽ ഗുരുവിന്റെ പേര് നൽകാവുന്നത്താണ്. ഇതുകൊണ്ട് തന്നെയാണ് ഗുരുവിന്റെ പേരിലുള്ള സർക്കാർ തട്ടിപ്പ് എന്ന ആരോപണം ശ്രീനാരായണഗുരു സർവ്വകലാശാലയുടെ പേരിൽ ഉയരുന്നത്.
ധൃതി പിടിച്ച് എന്തിനു ഉദ്ഘാടനം:
അടുത്ത മാസം രണ്ടാം തീയതി ഗാന്ധി ജയന്തി ദിനത്തിൽ സർവ്വകലാശാല ഉദ്ഘാടനം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സർവ്വകലാശാല തുടങ്ങാൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ് എന്ന് കൂടി തെളിയുമ്പോഴാണ് സർവ്വകലാശാലയ്ക്ക് പിന്നിലെ താത്പര്യങ്ങൾ കുടം തുറന്നു ചാടുന്നത്. നാക് സ്കോർ 3.26-നു മുകളിലുണ്ടെങ്കിലേ സർവകലാശാലകൾക്ക് വിദൂരപഠനസംവിധാനങ്ങൾ നടത്താനാവൂ എന്ന യുജിസി. മാർഗനിർദ്ദേശം എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ യുജിസി ഈ നിയമം മാറ്റിയിട്ടുണ്ട്. നാക് സ്കോർ ഉള്ള 3.1 ഉള്ള സർവ്വകലാശാലകൾക്കും ഇന്ത്യയിലെ ആദ്യത്തെ 100 റാങ്കുകൾ അകത്ത് വരുന്ന സർവ്വകലാശാലകൾക്കും ഡിസ്റ്റൻസ് മോദിൽ കോഴ്സ് നടത്താമെന്ന് യുജിസി പറഞ്ഞിട്ടുണ്ട്. നാക് സ്കോർ 3.1 നും മുകളിൽ ഈ സർവ്വകലാശാലകൾക്കുണ്ട്. യുജിസി പറയുന്ന നൂറു റാങ്കുകൾക്കുള്ളിൽ കേരള, എംജി, കുസാറ്റ്, കാലിക്കറ്റ് സർവ്വകലാശാലകൾ വരുന്നുണ്ട്. പിന്നെ എന്തിനാണ് ഈ സർവ്വകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും നടത്താനുള്ള അവകാശം എടുത്ത് കളയുന്നത് എന്നാണ് ചോദ്യം ഉയരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ തട്ടിപ്പ് ആണ് ഈ സർവ്വകലാശാല എന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് പുറത്ത് വരുന്ന ഈ വാസ്തവങ്ങൾ.
പ്രതിസന്ധിയിലാകുന്നത് നാല്പത് ശതമാനം കുട്ടികൾ
1996 മുതൽ തന്നെ ഓപ്പൺ യൂണിവേഴ്സിറ്റി വേണമെന്ന ആവശ്യം നിലവിലുണ്ട്. പക്ഷെ ഈ ആവശ്യം കോൾഡ് സ്റ്റോറെജിൽ ഉറങ്ങുകയായിരുന്നു. കേരളത്തിലെ നിലവിലെ അവസ്ഥ അനുസരിച്ച് അൻപത് ശതമാനം കുട്ടികൾക്ക് മാത്രമാണ് റെഗുലർ കോളേജിൽ പ്രവേശനം സാധ്യമാകുന്നത്. നാല്പത് ശതമാനം കുട്ടികൾ പാരലൽ കോളേജുകളെയാണ് ആശ്രയിക്കുന്നത്. പത്ത് ശതമാനം വരുന്ന മറ്റ് കുട്ടികൾ ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. .പാരലൽ കോളേജിൽ ആണ് പഠിക്കുന്നത് എങ്കിലും വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതുവരെ റെഗുലർ ഡിഗ്രി തന്നെയാണ് ലഭിക്കുന്നത്. കോളേജുകളിൽ നേരിട്ട് പോയി പഠിക്കാൻ കഴിയുന്നില്ലെന്ന വിഷമം മാത്രമാണ് കുട്ടികൾ നേരിടുന്നത്.
ശ്രീനാരായണ ഗുരു സർവ്വകലാശാല വരുന്നതോടെ കേരളത്തിലെ നാല്പത് ശതമാനം വരുന്ന കുട്ടികൾ ശ്രീനാരായണ ഗുരു സർവ്വകലാശാലയിൽ തന്നെ പോയി പഠിക്കേണ്ട അവസ്ഥ വരും. ഇവർക്ക് കേരളത്തിൽ മറ്റൊരു യൂണിവേഴ്സിറ്റിയേയും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥ വരും. അതുമാത്രമല്ല ഇവരുടെ ഡിഗ്രികൾ രണ്ടാം തരവുമാകും. ഇതൊഴിവാക്കാൻ കുട്ടികൾ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറും. തമിഴ്നാട്ടിൽ റെഗുലർ സർവ്വകലാശാലക്ക് വിദൂര വിദ്യാഭ്യാസം നടത്താം. പക്ഷെ ഇവിടെ നിയമം കൊണ്ടുവന്നു ഇത് ബാർ ചെയ്തിരിക്കുകയാണ്. രണ്ടര ലക്ഷം കുട്ടികളാണ് വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കേരളത്തിൽ കോഴ്സുകൾ ചെയ്യുന്നത്. നിലവിലുള്ള കേന്ദ്രങ്ങളിൽ അഡ്മിഷൻ നിർത്തുകയും ഓപ്പൺ സർവകലാശാല പൂർണതോതിൽ പ്രവർത്തനം തുടങ്ങാതിരിക്കുകയും ചെയ്താൽ പഠനം പ്രതിസന്ധിയിലാകും.
ഡിസ്റ്റൻസ് മോഡും പ്രൈവറ്റ് മോഡും ബാർ ചെയ്ത കള്ളക്കളി
കാലിക്കറ്റ്, കണ്ണൂർ, എംജി, കേരള സർവ്വകലാശാലകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരവിദ്യാഭ്യാസവും നടത്താനുള്ള അവസരമാണ് ഇപ്പോൾ എടുത്ത് കളഞ്ഞിരിക്കുന്നത്. ഡിസ്റ്റൻസ് മോഡും പ്രൈവറ്റ് മോഡും ബാർ ചെയ്തിരിക്കുകയാണ്. സർവ്വകലാശാലകളുടെ സ്വയംഭരണത്തിൽ ഉള്ള സർക്കാർ കൈകടത്തലുകളാണ് വന്നിരിക്കുന്നത്. ഓപ്പൺ സർവ്വകലാശാലകളിൽ പഠിക്കാൻ കുട്ടികളെ ലഭിക്കില്ല എന്ന അവസ്ഥയും ഇതോട് അനുബന്ധമായി സൃഷ്ടിക്കപ്പെടും. ശ്രീനാരായണ ഗുരു സർവ്വകലാശാലയിലേക്ക് നിർബന്ധപൂർവം കുട്ടികളെ കൊണ്ടുവരാൻ ഉള്ള പരിപാടിയാണ് ഇപ്പോൾ സർക്കാർ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന സമീപനമാണ് ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ പിറവിയുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂരവിദ്യാഭ്യാസം വഴിയുള്ള കോഴ്സുകൾ നിർത്തലാവുന്നതോടെ സർവ്വകലാശാലകൾക്കും വരുമാനമാർഗം നഷ്ടമാവുകയാണ്. വലിയ വരുമാനം ഒഴിയുമ്പോൾ അവർക്ക് സർക്കാരിനു മുന്നിൽ ധനത്തിനായി കൈ നീട്ടേണ്ടി വരും.
അംഗീകാരത്തിനു തന്നെ ഒട്ടുവളരെ കടമ്പകൾ
പുതിയ സർവ്വകലാശാലയ്ക്ക് ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല. എന്നിട്ടും ധൃതിയിൽ സർവ്വകലാശാല ആരംഭിക്കാൻ സർക്കാർ തിടുക്കം കൂട്ടുകയാണ്. പുതിയ സർവ്വകലാശാലയ്ക്ക് അംഗീകാരം വേണം. അതിനുള്ള നടപടികൾക്ക് തുടക്കവുമായിട്ടില്ല. യുജിസി അംഗീകാരം കിട്ടാൻ തന്നെ ഒരുപാട് വൈകും. അതിനു ഒരുപാട് കടമ്പകൾ ചാടിക്കടക്കാനുണ്ട്. ഒരു സർവ്വകലാശാലയ്ക്ക് ഏറ്റവും അത്യാവശ്യം സ്റ്റഡി മെറ്റീരിയൽ ആണ്. സ്റ്റഡി മെറ്റീരിയൽ ഒന്നും തയ്യാറാക്കാതെ എങ്ങനെ ചാടിക്കയറി സർവ്വകലാശാല തുടങ്ങും. പുതിയ അക്കാദമിക് ഇയറിനു ഇനി അധികമില്ല. സിലബസ് വേണം, കരിക്കുലം വേണം. കോഴ്സ് വേണം. ഇതൊക്കെയായാൽ മാത്രമേ അപേക്ഷ സ്വീകരിക്കാൻ തന്നെ കഴിയൂ. '' ഇടത് സർക്കാരിനു അക്കാദമിക് താത്പര്യം ഉണ്ടെങ്കിൽ പോലും ഈ വർഷം തുടങ്ങാൻ പാടില്ലായിരുന്നു. ഈ വർഷം സർവ്വകലാശാല വന്നാൽ കുട്ടികൾ തമിഴ്നാടോ കർണാടകയോ പോകും. തമിഴ്നാട് സർവ്വകലാശാലകളിൽ കേരളത്തിലെ പോലുള്ള ഈ പുതിയ നിയമം നിലവിലില്ല. കുട്ടികൾ ഇതര സംസ്ഥാനങ്ങളിലേക്ക് പഠനം നടത്താൻ പോകുന്നത് കേരളത്തിനു കയ്യും കെട്ടി നോക്കി നിൽക്കേണ്ടി വരും. പുതിയ സർവ്വകലാശാല വന്നോട്ടെ. പക്ഷെ കേരളത്തിലെ നിലവിലെ പ്രധാന നാല് സർവ്വകലാശാലകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരവിദ്യാഭ്യാസം നടത്താനുമുള്ള അവകാശം ഇല്ലാതാക്കി എല്ലാ അവകാശവും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് മാത്രമായി നൽകരുത്-ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംരക്ഷണ സമിതി ചെയർമാൻ ആർ.എഎസ്.ശശികുമാർ മറുനാടനോട് പറഞ്ഞു.
തയ്യാറാകുന്നത് ഓർഡിനൻസിനുള്ള ഡ്രാഫ്റ്റ്:
ശ്രീനാരായഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് ഉള്ള അനുവാദം മന്ത്രിസഭാ യോഗത്തിൽ നിന്നും വന്നിട്ടുണ്ട്. സർവ്വകലാശാലയ്ക്ക് ഓർഡിനൻസിനുള്ള ഡ്രാഫ്റ്റ് തയ്യാറാവുകയാണ്. ഇതിന്മേൽ ഗവർണറുടെ ശുപാർശ വരണം-ഉന്നതവിദ്യാഭ്യാസവൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. സർവ്വകലാശാല വരുന്നതോടെ എല്ലാ പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരവിദ്യാഭ്യാസ കോഴ്സുകളും സർവ്വകലാശാലയിൽ മാത്രമായി ഒതുങ്ങും. കൊല്ലത്ത് ആവും സർവ്വകലാശാല ആസ്ഥാനം. കൊല്ലത്ത് എവിടെ എന്ന് തീരുമാനിച്ചിട്ടില്ല. യുജിസിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. സർവ്വകലാശാല തുടങ്ങാൻ അനുവാദം വേണ്ട. തുടങ്ങിയ ശേഷം യുജിസിയിൽ നിന്നും അനുവാദം വാങ്ങിയാൽ മതി-ഉന്നതവിദ്യാഭ്യാസവൃത്തങ്ങൾ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്