മകളും മകനും ദുബായിൽ നിന്നും ലണ്ടനിൽ നിന്നും പറന്നെത്തി; ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മാഡ്രിഡിലും ബാഴ്സലോണയിലുമായി അവധി ആഘോഷിച്ചത് രണ്ടാഴ്ച; 29ന് തിരികെ എത്തി ഒരു പരിശോധനയും നടത്താതെ ആശുപത്രി ഭരണം ഡെപ്യൂട്ടി ഡയറക്ടർ ഏറ്റെടുത്തത് അഴിമതി കണ്ടെത്താനെത്തുന്ന അന്വേഷണ കമ്മീഷൻ സിറ്റിംഗിൽ ഡയറക്ടറുടെ കാവലാളാകൻ; അവധിയിൽ പോയ റേഡിയോളജിസ്റ്റിനെ തിരിച്ചു വിളിച്ചും ഗിരീജാ വല്ലഭന് വിലസാൻ; ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിസന്ധിയിലാക്കിയ സ്പെയിൻ യാത്ര കഥ ഇങ്ങനെ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതോടെ ഗവേഷണ സ്ഥാപനത്തിലെ ഒപി പ്രവർത്തനങ്ങളിലടക്കം നിയന്ത്രണമുണ്ടായേക്കും. അടിയന്തമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. വലിയ പ്രതിസന്ധിയിലാണ് ശ്രീചിത്ര. ഇതിലെ യഥാർത്ഥ വില്ലൻ ആശുപത്രി മാനേജ്മന്റാണെന്ന വിവരമാണ് ഡോക്ടർമാർ തന്നെ മറുനാടനോട് പങ്കുവയ്ക്കുന്ന വിവരം. ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് പുറത്തു വരുന്നത്. ശ്രീചിത്രയിലെ സീനയർ ഡെപ്യൂട്ടി ഡയറക്ടറായ ഗിരിജാ വല്ലഭന് നിരീക്ഷണത്തിലേക്ക് പോകാനുള്ള മടിയാണ് എല്ലാത്തിനും കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം. ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ച റേഡിയോളജിസ്റ്റ് യഥാർത്ഥത്തിൽ നിരപരാധിയാണെന്നും ഡോക്ടർമാർ തന്നെ പറയുന്നു.
മാർച്ച് ഒന്നിന് മടങ്ങിയെത്തിയ റേഡിയോളജി ഡോക്ടർ സ്വയം അവധി എടുത്തു. എന്നാൽ സ്പെയിനിൽ രണ്ടാഴ്ചത്തെ അവധി ആഘോഷിച്ചെത്തിയ ഗിരിജാ വല്ലഭൻ അതിന് മുമ്പ് തന്നെ ആശുപത്രിയിൽ എത്തി. റേഡിയോളജി ഡോക്ടർ സ്പെയിനിൽ പോയത് സെമിനാറിനായിരുന്നു. എന്നാൽ ഗിരിജാ വല്ലഭൻ കുടുംബവുമായി അവധി ആഘോഷിക്കാനായിരുന്നു പോയത്. ഇദ്ദേഹത്തിന്റെ മകനും മകളുമെല്ലാം ലണ്ടനിൽ നിന്നും ഗൾഫിൽ നിന്നും ഇവിടേക്ക് എത്തി. അങ്ങനെ എല്ലാവരുമായി അവധി ആഘോഷിച്ചു. മടങ്ങി എത്തിയ ഈ ഉദ്യോഗസ്ഥൻ ഒരു പരിശോധനയ്ക്കും വിധേയനായിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്പെയിനിൽ നിന്നെത്തിയ ഇയാൾ വിവരങ്ങൾ അറിയിച്ചുവെന്നും സൂചനയുണ്ട്. അവരും പ്രശ്നങ്ങളൊന്നുമില്ലെന്ന പറഞ്ഞ അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീട്ടിലെത്തിയാൽ കുറഞ്ഞത് 14 ദിവസം അടച്ചിട്ട മുറിയിൽ കഴിയേണ്ട ഗിരിജാ വല്ലഭവൻ അടുത്ത ദിവസം തന്നെ ഓടി ആശുപത്രിയിൽ എത്തി.
ശ്രീചിത്രയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ശ്രീചിത്രയുടെ ഗവേർണിങ് കൗൺസിൽ അംഗമായ ടിപി സെൻകുമാറായിരുന്നു പരാതിക്കാരൻ. ഇത് പരിശോധിക്കാൻ കേന്ദ്ര സംഘം തിരുവനന്തപുരത്ത് രണ്ടാഴ്ച മുമ്പ് സിറ്റിങ് നടത്തി. ഈ സിറ്റിംഗിൽ ഡയറക്ടർ ആശാ കിഷോറിനൊപ്പം നിന്ന് പ്രതിരോധം ഒരുക്കേണ്ട വ്യക്തിയായിരുന്നു ഗിരിജാ വല്ലഭവൻ. ഇതുകൊണ്ടാണ് ഗിരിജാ വല്ലഭവൻ സ്പെയിൻ യാത്രയ്ക്ക് ശേഷം ആശുപത്രിയിൽ ഓടിയെത്തിയത്. ശ്രീചിത്രയിലെ കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന് മുമ്പിൽ വല്ലഭനും എത്തി. മസ്കറ്റിലായിരുന്നു ഈ സിറ്റിങ്. ഇതിന് വല്ലഭൻ എത്താനിരിക്കെയാണ് ശ്രീചിത്രയിൽ റേഡിയോളജിസ്റ്റിന്റെ സ്പെയിൻ യാത്രയും അവധിയും ചർച്ചയായത്. ഈ സമയത്ത് തന്നെ കൊറോണ ഭീതിയിലേക്ക് കേരളം വീഴുകയും ചെയ്തു.
ശ്രീചിത്രയിലെ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറാണ് ഗിരിജാ വല്ലഭവൻ. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവ്വീസിലെ ഉദ്യോഗസ്ഥനുമായിരുന്നു. അക്കൗണ്ടന്റെ ജനറൽ ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ ഗിരിജാ വല്ലഭവൻ ശ്രീചിത്രയുടെ ഭാഗമാണ്. ഡയറക്ടറുടെ വിശ്വസ്തനും. അതുകൊണ്ട് തന്നെ സ്പെയിൻ യാത്രയ്ക്ക് ശേഷം റേഡിയോളജിസ്റ്റ് അവധിയിൽ നിൽക്കുകയും ഗിരിജാ വല്ലഭവൻ ആശുപത്രിയിൽ സജീവമാകുന്നതിന്റെ പ്രശ്നങ്ങൾ ഇവിടെ ചർച്ചയായി. ഇതോടെയാണ് അവധിയിലുള്ള റേഡിയോളജിസ്റ്റ് ആശുപത്രിയിൽ എത്തിയതും ചികിൽസ നടത്തിയതും. ഇത് ആശുപത്രിയെ സമ്പൂർണ്ണമായും ബാധിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ഡോക്ടർമാരും റേഡിയോളജിസ്റ്റുമായി അടുത്ത് ഇടപെഴുകി. കാത്ത് ലാബിൽ ഡോക്ടറെത്തി. രോഗികളുമായി നിരന്തര സമ്പർക്കും നടത്തി. അങ്ങനെ ഗുരുതരമായ ആരോഗ്യങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം ശ്രീചിത്രയിൽ ഉണ്ടായി.
ഗിരിജാ വല്ലഭന് ശ്രീചിത്രയിൽ എത്താനും കേന്ദ്ര സംഘത്തിന് മുന്നിൽ ഡയറക്ടർ ആശാ കിഷോറിനെ ന്യായീകരിക്കാനും അവസരവും കിട്ടി. ഇതാണ് ശ്രീചിത്രയെ പ്രതിസന്ധിയിലാക്കിയതെന്നാണ് ഡോക്ടർമാരും പറയുന്നത്. ഗിരിജാ വല്ലഭവന് ഒരു ആരോഗ്യ പ്രശ്നവും പ്രത്യക്ഷത്തിൽ ഇല്ല. എങ്കിലും വൈറസിന്റെ കാരിയർ ആകാനുള്ള സാധ്യത ഏറെയാണ്. രോഗ പ്രതിരോധ ശേഷി കൂടുതലായുള്ളവർക്ക് പനിയും ചുമയും അടക്കമുള്ള സൂചനകൾ കൊറോണ ശരീരത്തിൽ ഉണ്ടെങ്കിലും കാണിക്കില്ല. അതുകൊണ്ട് തന്നെ ഗിരിജാ വല്ലഭവന്റെ ശരീരത്തിൽ വൈറസുണ്ടെങ്കിൽ എല്ലാവരും രോഗികളാകും-ഇതാണ് ശ്രീചിത്രയിലെ മുതിർന്ന ഡോക്ടർ മറുനാടനോട് പ്രതികരിച്ചത്.
കാത്ത് ലാബിലും മറ്റും റേഡിയോളജിസ്റ്റ് ഡോക്ടർ എത്തിയത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന് ഡോക്ടർമാർ സമ്മതിക്കുന്നു. റേഡിയോളജിസ്റ്റിന് രോഗം കലശാലയപ്പോൾ തന്നെ കൂടെ പ്രവർത്തിച്ചവർ പരിഭ്രാന്തിയിൽ ആയിരുന്നു. എന്നാൽ ആരേയും ചികിൽസയ്ക്ക് പോകാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. എങ്ങനേയും റേഡിയോളജിസ്റ്റിന്റെ കൊറോണ വിവരം പുറത്തറിയാതിരിക്കാനും ശ്രമം നടന്നു. ആദ്യ ഫലം പോസിറ്റീവായിട്ടും ഒന്നും പറത്തു പറഞ്ഞില്ല. ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമായി ഡോക്ടർമാർ കാണുന്നു. മാർച്ച് ഒന്നിന് സ്പെയിനിൽനിന്ന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയതിനെ തുടർന്ന് ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. ഇപ്പോൾ ശ്രീചിത്ര ആശുപത്രിയിൽ അതിശക്തമായ ജാഗ്രതയാണുള്ളത്.
ആറ് വിഭാഗങ്ങളിലുള്ള ഡോക്ടർമാരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വളരെ ഗൗരവമായാണ് വിഷയം ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. അടിയന്തരമായ കൂടിയാലോചനകൾ നടക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ മാർച്ച് 10,11 തിയതികളിൽ ഇദ്ദേഹം മാസ്ക് ധരിച്ച് ഒ.പിയിൽ രോഗികളെ പരിശോധിക്കുകയും ഡോക്ടർമാരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. മാർച്ച് 13 നാണ് ഡോക്ടറുടെ സാമ്പിൾ എടുത്ത് പരിശോധിക്കുന്നത്. ഇതിന് ശേഷം പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. മറ്റ് ഡോക്ടർമാരുമായി സംസാരിക്കുകയും രോഗികളുമായി അടുത്ത് ഇടപഴകുകയും ചെയ്തതിനാൽ എന്തെല്ലാം രീതിയിലുള്ള നടപടികൾ കൈക്കൊള്ളണമെന്നതിൽ കൂടിയാലോചനകൾ നടക്കുകയാണ്. അതിന് ശേഷം മാത്രമേ സമ്പർക്ക പട്ടിക ഉൾപ്പടെ പുറത്തുവിടുകയുള്ളൂ. നിലവിൽ ആറ് വിഭാഗങ്ങളിലായുള്ള ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ആശുപത്രിയിൽ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ മുടങ്ങില്ലെങ്കിലും ഒ.പിയിൽ നിയന്ത്രണങ്ങളുണ്ടാകും. നിലവിൽ തിരുവനന്തപുരത്ത് 1449 ആളുകൾ നിരീക്ഷണത്തിലുണ്ട്. 43 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം ഇറ്റാലിയൻ പൗരനുമായി ബന്ധപ്പെട്ട സമ്പർക്കപ്പട്ടികയിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സമ്പർക്ക പട്ടിക തയ്യാറാക്കേണ്ടതുണ്ട്. അപൂർണമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നതിനാൽ ഇതും വെല്ലുവിളിയാണ്. വളരെ ഗൗരവമുള്ള കാര്യമാണ് ഇതെന്നും മെഡിക്കൾ സ്റ്റാഫ് ആണെങ്കിലും ആരാണെങ്കിലും കോൺടാക്ട് ലിസ്റ്റ് ചെയ്ത് നിരീക്ഷണം ശക്തമാക്കുക എന്നതാണ് ഇനി ചെയ്യേണ്ടതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കൊവിഡ് കൺട്രോൾ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ എസ്. ഫെറ്റിൽ പ്രതികരിച്ചു.
കൂടുതൽ രാജ്യങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ യാത്ര ചെയ്തുവരുന്ന എല്ലാവരേയും നിരീക്ഷണത്തിന് വയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്ന് ഡോക്. ശ്രീജിത് എൻ. കുമാർ പ്രതികരിച്ചു.
Stories you may Like
- പിഞ്ചു കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ഹൃദയ ചികിത്സാ പദ്ധതി കേരളത്തിൽ താളം തെറ്റുന്നു
- ഗിരിജാ കുമാരിയും കുടുംബവും മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
- ആടുജീവിതത്തിന് ബദലായി ഭീമൻ രഘുവിന്റെ പോത്തുജീവിതം!
- 'ഞാൻ കർണ്ണൻ' പ്രേക്ഷകരിലേക്ക്
- ആ കുടുംബം ചില്ലറക്കാരല്ലെന്ന് വാർഡ് മെമ്പറും; ഇത് ചിരിച്ചു കൊണ്ട് സ്വത്ത് എഴുതി വാങ്ങിയ ചതി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്