ശ്രീചിത്ര ചതിച്ചെന്നും കരാർ വേണ്ടെന്നും ഡെൽറ്റാ സെക്യൂരിറ്റിയുടെ കത്ത്; തുടരാനില്ലെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ നീട്ടി നൽകി അത്ഭുതം! കേന്ദ്ര സ്ഥാപനത്തിൽ സെക്യൂരിറ്റിക്കാരുടെ അവസ്ഥ പരിതാപകരം; ഡെൽറ്റാക്കരും ശ്രീചിത്രാ മാനേജ്മെന്റും തമ്മിൽ ഒത്തുകളിയോ? 93 ലക്ഷത്തിന്റെ വീഴ്ചയിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വൻ അഴിമതി നടന്നതിന്റെ സാധ്യതകളുമായി സുരക്ഷാ ഏജൻസിയുടെ കത്ത് പുറത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് ഡെൽറ്റാ സെക്യൂരിറ്റി സർവ്വീസ് കൈമാറിയ കത്തിൽ ക്രമക്കേടിന്റെ വ്യക്തമായ സൂചനകളാണുള്ളത്. സെക്യൂരിറ്റി കരാറിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്. വിഷയം വിവാദമാകുമെന്നതിനാൽ സെക്യൂരിറ്റി ഏജൻസിയെ അനുനയിപ്പിച്ച് പ്രശ്ന വിഷയം തണുപ്പിക്കാനുള്ള നീക്കം ഉണ്ടായി എന്നാണ് സൂചന. കരാർ വേണ്ടെന്ന് പറഞ്ഞവർക്ക് നിലവിലുണ്ടായ ടെൻഡർ നടപടികൾ മരവിപ്പിച്ച് 18 മാസത്തേക്ക് കൂടി കരാർ നൽകിയെന്നാണ് ആരോപണം.
2020 ഓഗസ്റ്റു മുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കുന്നത് ഡെൽറ്റ എന്ന ഏജൻസിയാണ്. രണ്ടു കൊല്ല കാലവധി തീർന്നപ്പോൾ അത് രണ്ടു മാസത്തേക്ക് ഓഗസ്റ്റിൽ നീട്ടി. രണ്ടു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു. ഇത് അവസാനിപ്പിക്കാനുള്ള കത്തിൽ ഗുരുതര ആരോപണമാണുള്ളത്. 24 മാസത്തെ കരാറിന് 93 ലക്ഷത്തോളം രൂപ അധികം നൽകിയെന്നും അത് തിരിച്ചടയ്ക്കണമെന്ന് ശ്രീചിത്ര ആവശ്യപ്പെട്ടുവെന്നും സെക്യൂരിറ്റി ഏജൻസി തന്നെ വിശദീകരിക്കുന്നു. 2022 നവംബറിലെ ബില്ലിൽ തുക കുറച്ചുവെന്നും വിശദീകരിക്കുന്നു. ഇതുകൊണ്ട് വലിയ കടക്കെണിയുണ്ടായി എന്നാണ് ആക്ഷേപം. ഇങ്ങനെ പറഞ്ഞവർക്ക് തന്നെ വീണ്ടും 18 മാസത്തേക്ക് കൂടി കരാർ നീട്ടി നൽകിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.
1028 രൂപയാണ് സെക്യൂരിറ്റിക്കാരുടെ ദിവസ വേതനം. എന്നാൽ ഇത് 824 രൂപയാണെന്ന് പറഞ്ഞാണ് കുറവ് വരുത്തിയെന്നും സുരക്ഷാ കമ്പനി പറയുന്നു. എല്ലാ മാസവും കൃത്യമായ കണക്ക് നൽകിയെന്നും അത് പരിശോദിച്ച് തുക അനുവദിച്ച ശേഷം തിരിച്ചു പിടിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും നിയമവിരുദ്ധമാണെന്നും കമ്പനി കത്തിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഡിസംബർ 16 മുതൽ കരാറിൽ നിന്നും പിന്മാറുന്നുവെന്നാണ് കത്തിലുള്ളത്. സെപ്റ്റംബറിലേയും ഒക്ടോബറിലേയും ശമ്പള തുകയും ബാക്കിയുള്ള ബോൺസും എല്ലാം അനുവദിക്കണമെന്നും ഈ കത്തിൽ പറയുന്നു. ഇതിനൊപ്പം ബാങ്ക് ഗാരന്റെ തിരികെ ലഭിക്കാനുള്ള അനുമതിയും ചോദിക്കുന്നു.
ശ്രീചിത്രയിൽ സെക്യൂരിറ്റി ജോലി എടുക്കുന്നവരെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ചു എത്തുന്നവരാണ്. ഇവരെ മുമ്പ് ശ്രീചിത്ര നേരിട്ടാണ് നിയമിച്ചത്. അവർക്ക് സ്ഥിര നിയമനമാണ് നൽകിയത്. പിന്നീട് അത് കരാർ നിയമനമാക്കി. കരാർ ഏജൻസികൾക്ക് ചുമതലയും നൽകി. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഡെൽറ്റാ സെക്യൂരിറ്റീസുമായി കരാറുണ്ടാക്കിയത്. ഈ കരാറിലെ സാമ്പത്തിക ഇടപെടലാണ് വിവാദമാകുന്നത്. കേന്ദ്രഗവൺമെന്റ് അനുശാസിച്ചിട്ടുള്ള ദിവസവേതനടിസ്ഥാനത്തിലാണ് കരാർ കമ്പനിയും സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്.
ശ്രീചിത്രയിലെ സെക്യൂരിറ്റിക്കാർക്ക് സമയബന്ധിതമായി ശമ്പളം കൊടുക്കാറില്ലെന്ന ആക്ഷേപ ശക്തമാണ്. വളരെ മാനസ്സികപീഡനങ്ങൾ അനുഭവിച്ച് ഡ്യൂട്ടി ചെയ്യുന്ന ഇവർക്ക് അടിസ്ഥാന സൗകര്യമോ, മറ്റ് സ്ഥിരം ജീവനക്കാർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങളോ കൊടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സുരക്ഷാ ജീവനക്കാർ സമരവും തുടങ്ങി. ഇതിനിടെയാണ് ഗുരുതര ആക്ഷേപവുമായി സെക്യൂരിറ്റി കമ്പനിയുടെ കത്ത് മാനേജ്മെന്റിന് കിട്ടുന്നത്.
എല്ലാ മാസവും 7-ാം തീയതിക്ക് മുമ്പ് ശമ്പളം കൊടുക്കണമെന്ന നിയമം നിലനിൽക്കെ എല്ലാ മാസവും 20-ാം തീയതി കഴിഞ്ഞാലും ശമ്പളം കൊടുക്കാറില്ല എന്ന അവസ്ഥയാണ് ശ്രീചിത്രയിലുള്ളത് എന്നും ആക്ഷേപമുണ്ട്. സെക്യൂരിറ്റി ജീവനക്കാർക്ക് ഇക്കാര്യങ്ങൾ മാനേജമെന്റിനോട് പറഞ്ഞാൽ നിങ്ങൾക്ക് ഞങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണ് അധികാരികളുടെ ഭാഗത്തുനിന്നുള്ള മറുപടി. ശ്രീചിത്ര ഡെൽറ്റ സെക്യൂരിറ്റി ഏജൻസിക്ക് മൂന്നു മാസ ശമ്പളം കൊടുക്കാനുണ്ടെന്നാണ് സൂചന. ഇതു തന്നെയാണ് പുറത്തു വന്ന കത്തിലും നിറയുന്ന ചർച്ച. ശ്രീചിത്രമാനേജ്മെന്റും ഡെൽറ്റ സെക്യൂരിറ്റി ഏജൻസിയും തമ്മിൽ രൂപ 94 ലക്ഷം തിരിമറി നടന്നുവെന്നാണ് ആരോപണവും അതിനിടെ ഉയരുന്നുണ്ട്.
കമ്പനി നൽകിയ കത്ത് പ്രകാരം പല ചർച്ചകൾ നടക്കുകയും ശ്രീചിത്രയിലെ പല ഉദ്യോഗസ്ഥരുടെ പണി തെറിക്കും എന്ന് കണ്ടപ്പോൾ ശ്രീചിത്ര മാനേജ്മെന്റ് ഏജൻസിയുമായി അനുരഞ്ജനം നടത്തുകയും തൽഫലമായി വീണ്ടും കാലാവധി നീട്ടിനൽകി ഈ തിരിമറി നടന്ന കാശ് ഏജൻസിയിൽ നിന്ന് ഈടാക്കാൻ തീരുമാനിക്കുകയുണ്ടായി എന്നും സൂചനകളുണ്ട്. ഡയറക്ടറുടെ നിരന്തര ഇടപെടലിൽ ഏജൻസി വഴങ്ങുകയുണ്ടായി എന്നാണ് സൂചന. ഒരു ഏജൻസിക്ക് ഒരുവർഷത്തേക്കാണ് കരാർ കൊടുക്കുന്നത്. 2020 ഓഗസ്റ്റിൽ 10 നാണ് ഈ ഏജൻസി കരാർ ഏറ്റെടുക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും 1 വർഷത്തേക്ക് കൂടി നീട്ടി കൊടുത്തു. അതിന് ശേഷം രണ്ടു മാസത്തേക്കും നീട്ടി. ഇതിനിടെയാണ് സെക്യൂരിറ്റി കമ്പനി കരാറിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ചത്. ഇതോടെ അഴിമതി ചർച്ചയാവുകയും ചർച്ചകൾ നടക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കരാർ വേണ്ടെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ വെറുതെ കിട്ടിയെന്നതാണ് ഉയരുന്ന ആരോപണം.
ഓഗസ്റ്റിൽ കരാർ തീർന്നപ്പോൾ തന്നെ പുതിയ ടെൻഡർ വിളിക്കണമെന്ന് ശ്രീചിത്രയിലെ യൂണിയനുകൾ ആവശ്യവുമായി എത്തി. ഇതോടെ ജെം എന്ന കേന്ദ്ര സർക്കാർ സംവിധാനത്തിലൂടെ ടെൻഡർ ഓൺലൈനായി ഇട്ടു. നിരവധി പേർ ഇതിൽ താൽപ്പര്യവും കാട്ടി. ഇതിനിടെയാണ് കരാർ വേണ്ടെന്ന് പറഞ്ഞ ഡെൽറ്റയ്ക്ക് തന്നെ അനധികൃതമായി കരാർ പുതുക്കി നൽകുന്നത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. സെക്യൂരിറ്റിക്കാരുടെ ശമ്പളത്തിൽ 4000 രൂപയുടെ കുറവ് വരുത്തിയും മാനേജ്മെന്റും കരാറുകാരും തമ്മിലുള്ള തെറ്റിന് വിരമിച്ച സൈനികരന്മാരായ സെക്യൂരിറ്റിക്കാരിൽ നിന്നും മാസം 500 രൂപ തിരിച്ച് പിടിക്കുന്നതായും സൂചനകളുണ്ട്.
ഇങ്ങനെ ശമ്പളം തിരിച്ചു പിടിക്കാൻ നിയമം ഇല്ലെന്നതാണ് വസ്തുത. കരാറിൽ നിന്നും പിന്മാറുന്നുവെന്ന ഡെൽറ്റയുടെ കത്തിൽ തന്നെ എല്ലാ പ്രശ്നങ്ങളും വ്യക്തമാണ്. ആറു ദിവസത്തെ ജോലിയും ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയുമെന്നതാണ് നിയമം. അതായത് ഒരാൾ 26 ദിവസത്തെ ജോലി ചെയ്താൽ ഒരു മാസത്തേക്ക് ശമ്പളം കൊടുക്കണം. ബെസിക് ശമ്പളവും ഡിഎയും നൽകണമെന്നാണ് നിയമം. ഇതും ഡെൽറ്റാ സെക്യൂരിറ്റി പാലിക്കുന്നില്ല. ഏജൻസിയും സെക്യൂരിറ്റ് ഓഫീസറും നിയമ വിരുദ്ധമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.
ശ്രീചിത്രയിലെ അറ്റൻഡർമാർ വിരമിക്കുന്ന മുറയ്ക്ക് പകരം ആളെ എടുക്കാതെ എല്ലാം കരാർ ഏജൻസികളെ ഏൽപ്പിക്കുന്നതായും പരാതിയുണ്ട്. ഇവിടെ ഏജൻസി മുഖേന ഹൗസ് കീപ്പിംഗിന്റെ പേരിൽ ആളെ എടുത്തിട്ട് ഒരു പരിശീലനവും നൽകാതെ ഇവരെക്കൊണ്ട് ഐ.സി.യു, സി.സി.യു, വാർഡ് എന്നിവിടങ്ങളിൽ അറ്റൻഡർ പണിചെയ്യിക്കുന്നതായാണ് ആരോപണം. ഏജൻസികൾ കൊടുക്കുന്ന തുച്ഛമായ ശമ്പളം അല്ലാതെ മറ്റ് അലവൻസുകൾ ഒന്നുതന്നെ ഇവർക്ക് കൊടുക്കാറില്ല.സ്ഥിരം ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ അഞ്ച് മാസം വരെ പാസാക്കാതെ വെയ്ക്കുകയും മറ്റ് ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ട ഗതിക്കേടാണ് ശ്രീചിത്രയിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- ഊരും പേരും എല്ലാം വ്യാജം; ജ്യോത്സ്യനെ കെണിയിൽ വീഴ്ത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു; ആതിരയും സുഹൃത്തും അണ്ടർ ഗ്രൗണ്ടിൽ തന്നെ; സമൂഹ മാധ്യമത്തിലൂടെ വന്ന ഗുളികന്റെ അപഹാരം അന്വേഷണത്തിൽ
- 'എന്റെ മകനായാലും ശരി, ഇവർ ജീവിക്കാൻ അർഹരല്ല; ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മകനെ വെടിവെച്ചേനെ'; ഉജ്ജയിൻ ബലാത്സംഗ കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് അറസ്റ്റിലായ ഓട്ടോഡ്രൈവറുടെ പിതാവ്
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- തൃശൂരിലെ സഹകരണ മേഖലയിലെ കള്ളപ്പണം ഇടപാടിന്റെ മുഖ്യ കണ്ണികൾ ആരെന്ന് അറിയാമെന്ന സിപിഎം ഉന്നതൻ; അന്വേഷണവുമായി കണ്ണൻ തുടർന്നും നിസ്സഹകരിച്ചാൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത ഏറെ
- ശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നു
- ഗുരുദ്വാരയിൽ എത്തുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ വിലക്കുമെന്ന് സിഖ് യൂത്ത് യുകെ; സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖലിസ്ഥാൻ മൗലികവാദികൾ തടയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ യുകെയെ ആശങ്ക അറിയിച്ച് ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- കൊന്ന് കെട്ടിതൂക്കിയത് വീട്ടിൽ നിന്ന് ഇട്ടിറങ്ങിയ ഷർട്ടിൽ; പാർക്കിൽ കണ്ട മൃതദേഹത്തിൽ ഒട്ടേറെ മുറിവുകൾ; എസ് എൻ ഡി പി നേതാവിന്റെ മരണത്തിൽ അടിമുടി ദുരൂഹത; ദ്വാരകയിലെ സുജാതന്‍ സംഭവിച്ചത് എന്ത്?
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍