കോടതികളും ബാർ അസോസിയേഷനുകളും അടഞ്ഞു കിടക്കുമ്പോൾ പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് നോട്ടിഫിക്കേഷൻ ഇറക്കി; അപേക്ഷിക്കാനുള്ള സമയം നൽകിയത് വെറും ഒരാഴ്ച്ച; ലോക്ക് ഡൗൺ ആയതിനാൽ നോട്ടിഫിക്കേഷൻ വന്നതും പോയതുമൊന്നും അഭിഭാഷകർ അറിഞ്ഞില്ല; അന്വേഷിച്ചപ്പോൾ വ്യക്തമായത് നിയമന ലിസ്റ്റ് എകെജി സെന്ററിൽ റെഡി എന്ന വിവരവും; സർക്കാരുമായി ഇടഞ്ഞ് അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കുന്നു; കൊറോണ കാലത്ത് വിവാദമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന ഇരുപത്തിയെട്ട് പോക്സോ കോടതികളിലേയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾ രാഷ്ട്രീയനിയമനമായി മാറിയേക്കും. നിയമനങ്ങൾക്ക് പേരിനു അപേക്ഷ ക്ഷണിച്ചെങ്കിലും നിയമനങ്ങൾ രാഷ്ട്രീയ നിയമനമായിമാറും എന്ന സൂചനയാണ് ലഭിക്കുന്നത്. അപേക്ഷ വന്നതും പോയതുമൊന്നും ഇടത് അഭിഭാഷകർ തന്നെ അറിഞ്ഞില്ല. മിനിമം പതിനഞ്ചു ദിവസം സർക്കാർ നിയമനങ്ങൾക്ക് അപേക്ഷിക്കാൻ സമയം നൽകുമെങ്കിലും പോക്സോ കോടതി നിയമനങ്ങൾക്ക് കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് നൽകിയത്. ലോക്ക് ഡൗൺ തുടരുകയും കോടതികൾ തന്നെ അടഞ്ഞു കിടക്കയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരാഴ്ചസമയം മാത്രം അപേക്ഷിക്കാനായി നൽകിയിരിക്കുന്നത്.
നിയമനത്തിന് കാത്ത് നിന്ന ഇടത് അഭിഭാഷകർ കൂടി ലോക്ക് ഡൗൺ കാലമായതിനാൽ നിയമനത്തിനു അപേക്ഷ ക്ഷണിച്ചത് അറിഞ്ഞില്ല. അറിഞ്ഞു വന്നപ്പോഴേക്കും അപേക്ഷിക്കാനുള്ള കാലാവധിയും തീർന്നിരുന്നു. നിയമനത്തിന്റെ കാര്യത്തിൽ വിവിധ ബാർ അസോസിയേഷനുകൾക്ക് വിവരം കൈമാറുകയും വിവിധ പത്രങ്ങളിൽ അറിയിപ്പ് നൽകുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. ഇതെല്ലാം നിയമന നടപടികളുടെ ഭാഗമാണ്. ഇതിനുള്ള സാവകാശം നൽകുകയോ വിവരം പുറത്തറിയുകയോ ചെയ്യാതെയാണ് നോട്ടിഫിക്കേഷൻ വരുകയും പോവുകയും ചെയ്തത്. സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആദ്യം തീരുമാനിച്ച ശേഷമാണ് നോട്ടിഫിക്കേഷൻ തന്നെ നൽകിയത് എന്നാണ് വ്യക്തമാകുന്നത്. അണിയറ നീക്കങ്ങൾ ആ രീതിയിലുള്ള സാധ്യതയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.
നോട്ടിഫിക്കേഷന്റെ കാര്യം അഭിഭാഷകർ അറിയുമ്പോഴേക്കും വൈകി പോയി. ആർക്കും അപേക്ഷിക്കാൻ സമയം ലഭിച്ചില്ല. പോക്സോ കോടതി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ മിക്ക ജില്ലകളിലെയും അഭിഭാഷകർ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ഇതിനുള്ള അന്വേഷണം നീണ്ടപ്പോഴാണ് ഫൈനൽ ലിസ്റ്റ് എകെജി സെന്ററിൽ റെഡിയായ കാര്യവും അറിഞ്ഞത്. ഇതോടെ ഇടത് അഭിഭാഷകർ തന്നെ കടുത്ത ക്ഷോഭത്തിലാണ്. പോക്സോ കോടതികളിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് പിന്നിൽ വൻ കോഴയും കൈ മറിഞ്ഞതായി സൂചനകളുമുണ്ട്. നിയമനങ്ങൾ അട്ടിമറിഞ്ഞതായി സൂചന ലഭിച്ചതോടെ പ്രശ്നത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരു വിഭാഗം അഭിഭാഷകർ ഒരുങ്ങുകയാണ്.
പോക്സോ കോടതികളിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് അപേക്ഷിച്ചവരെ നിരാശരാക്കുന്ന നീക്കങ്ങളാണ് തുടക്കം മുതൽ ഒടുക്കം വരെ നടന്നത്. നിയമനങ്ങൾ ആരും അറിയരുതെന്ന് സർക്കാരിനു തന്നെ നിർബന്ധമുണ്ടെന്ന രീതിയിലാണ് നിയമനങ്ങൾക്കുള്ള നോട്ടിഫിക്കേഷൻ തന്നെ പുറത്തിറങ്ങിയത്. മിനിമം 15 ദിവസത്തെ കാലാവധിയെങ്കിലും സർക്കാർ നിയമനങ്ങൾക്ക് നൽകാറുണ്ട്. ലോക്ക് ഡൗൺ വേളയായിട്ടു പോലും അപേക്ഷിക്കാനായി ഒരാഴ്ച പോലും സാവകാശം അഭിഭാഷകർക്ക് നൽകിയില്ല. ആലപ്പുഴ ജില്ലയിൽ മെയ് 22 ആം തീയതി നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയപ്പോൾ അവസാന തീയതിയായി കാണിച്ചത് 28 ആം തീയതിയാണ്.
കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു. ഏഴു വർഷം പ്രാക്ടീസുള്ള അഭിഭാഷകർക്ക് പോസ്റ്റിനു അപേക്ഷിക്കാം. പതിനാലു ജില്ലകളിലായി 28 കോടതികളാണ് ആരംഭിക്കുന്നത്. 28 സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങളും ഇതോടൊപ്പം നടക്കും. ഇതിനുള്ള ചരട് വലികൾ ഇടത് കേന്ദ്രങ്ങളിൽപ്പെട്ട അഭിഭാഷകർ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെയാണ് നോട്ടിഫിക്കേഷൻ വന്നതും അത് ആരുമറിയാതെ പോയതും.
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയപ്പോൾ അവസാന കാലാവധി ഇതേ മാസം ഇരുപത്തിയെട്ടാം തീയതി. അതായത് കഷ്ടി ഒരാഴ്ച. ഈ ഒരാഴ്ചയിൽ പ്രവർത്തി ദിവസം വെറും അഞ്ച് ദിവസവും. ഈ അഞ്ചാം ദിവസം കാലാവധിയും തീരും. ഇതോടെയാണ് എന്താണ് നിയമനങ്ങൾക്ക് പിന്നിൽ എന്ന് ഇടത് കേന്ദ്രങ്ങളിൽ നിന്ന് തന്നെ അന്വേഷണം നീണ്ടത്. അപ്പോഴാണ് നിയമനങ്ങൾ അട്ടിമറിക്കപ്പെട്ട കാര്യം ഇവരും അറിയുന്നത്. ലിസ്റ്റ് എകെജി സെന്ററിൽ എപ്പോഴേ റെഡി എന്ന സൂചനയാണ് ഇടത് അഭിഭാഷകർക്ക് തന്നെ ലഭിച്ചത്. ഇടത്-വലത് ഭേദമന്യേ അഭിഭാഷകർ കടുത്ത പ്രതിഷേധത്തിലാണ്. ഇതോടെയാണ് നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനങ്ങൾ ഉരുത്തിരിഞ്ഞു വന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ വേണ്ടിയാണ് 14 ജില്ലകളിൽ 28 ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികൾ ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം വന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്സോ കോടതികൾ സ്ഥാപിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നു കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണു കോടതികൾ ആരംഭിക്കുന്നത്. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, പുനലൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ഹരിപ്പാട്, കോട്ടയം, ചങ്ങനാശേരി, പൈനാവ്, കട്ടപ്പന, പെരുമ്പാവൂർ, ആലുവ, തൃശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, പാലക്കാട്, പട്ടാമ്പി, പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി, കോഴിക്കോട്, കൊയിലാണ്ടി, കൽപറ്റ, തലശ്ശേരി, തളിപ്പറമ്പ്, ഹോസ്ദുർഗ് എന്നിവിടങ്ങളിലാണു പുതിയ പോക്സോ കോടതികൾ ആരംഭിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വേഗത്തിൽ വാങ്ങി നൽകുന്നതിനും കോടതികൾ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമാവുമായാണ് പോക്സോ കോടതികൾ സ്ഥാപിക്കുന്നത്.
പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിന് അടുത്തകാലം വരെ പ്രത്യേക കോടതി നിലവിലുണ്ടായിരുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവർത്തിക്കുന്ന അഡിഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതികളെ പോക്സോ കോടതിയായി മാറ്റുകയാണ് ചെയ്തിരുന്നത്. മറ്റ് 11 ജില്ലകളിൽ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതികളെ ചിൽഡ്രൻസ് കോർട്ടായി മാറ്റിയിട്ടുണ്ട്. എന്നാൽ എല്ലാ കേസുകളും ഈ കോടതികളിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പോക്സോ കോടതികൾ വരുന്നതോടെ ഈ അവസ്ഥയാണ് മാറുന്നത്. പക്ഷെ ഇതിനുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങളാണ് ഇപ്പോൾ വിവാദമായി മാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍