ആദ്യം അയ്യായിരം, പിന്നെ പത്തുലക്ഷം; സീനിയർ കെയർ വിസയുടെ പേരിൽ വിലസുന്ന നൂറു കണക്കിന് ഏജന്റുമാരിൽ ഒരാൾക്ക് കൂടി ലോക്ക് വീഴുന്നു; പരാതി ഉയർന്നിരിക്കുന്നത് കൂത്താട്ടുകുളത്തെ ഏജൻസിക്കെതിരെ; ദിവസവും അപേക്ഷയുമായി എത്തുന്നത് നൂറിലധികം പേർ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''സാറേ എന്റെ ബെൻസ് കാർ പൊലീസ് സ്റ്റേഷന്റെ ഇടുങ്ങിയ വഴിയിലൂടെ കയറുമോ? കാർ ഇടാൻ അവിടെ സ്ഥലം കാണുമോ? '', കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രൈം നമ്പർ 128806/ 2021 എന്ന കേസിൽ യുകെയിലെ ഡെർബിക്കാരനായ മാറാടി സ്വദേശി സോയി ജോസഫിന്റെ പ്രധാന സംശയം ഇങ്ങനെയാണ്.
തീർച്ചയായും അനേക ലക്ഷം രൂപ വിലയുള്ള കാർ സുരക്ഷിതമായി പാർക്ക് ചെയ്യുക എന്നത് വാഹന ഉടമയുടെ അവകാശം ആണെങ്കിലും ആ കാർ അടക്കം സോയി ഇട്ടിരിക്കുന്ന അടി വസ്ത്രം പോലും സാധാരണക്കാരായ മലയാളി ഉദ്യോഗാർത്ഥികളുടെ അധ്വാനത്തിന്റെ വിയർപ്പിന്റെ ഫലം ആണെന്നാണ് പരാതിക്കാരനായ മുൻ യുകെ മലയാളി കൂടിയായ പാലാ സ്വദേശി സുമിത് ജോർജ് മുണ്ടത്താനത്ത് വെളിപ്പെടുത്തിയത്.
തന്റെ ഭാര്യയ്ക്ക് യുകെയിൽ സീനിയർ കെയറർ ആയി വരുന്നതിനു കേരളത്തിലെ ഒന്നാം നമ്പർ മാധ്യമങ്ങളിൽ കണ്ട പരസ്യത്തെ തുടർന്ന് കൂത്താട്ടുകുളത്തെ ഒറ്റമുറി ഓഫിസിന്റെ ക്രമീകരണത്തിൽ സംശയം തോന്നി ഏജൻസിയുടെ വിശദാംശങ്ങൾ തിരക്കിയതോടെയാണ് തട്ടിപ്പിന്റെ മഞ്ഞുമല പുറത്തായിരിക്കുന്നത്. ശനിയാഴ്ച കൂത്താട്ടുകുളം പൊലീസിൽ സുമിത് നൽകിയ കേസിൽ ഹാജരാകാൻ സോയി ജോസഫിനോട് കൂത്താട്ടുകുളം സിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏജൻസിക്കാരന് ബെൻസ് കാറിന്റെ സുരക്ഷയെ കുറിച്ച് സംശയം ഉണ്ടായത്.
സോയിക്കാവശ്യം ആയിരം പേരെ, ബ്രിട്ടന് ആകെ ആവശ്യം ഉള്ളതിന്റെ നാലിൽ ഒന്നും സോയിക്ക്
കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിൽ തന്നെ പരസ്യം നൽകിയതോടെ കൂത്താട്ടുകുളത്തെ ഒറ്റമുറി ഓഫിസിൽ ദിവസവും യുകെയിലേക്കു വരാനുള്ളവരുടെ തിക്കും തിരക്കുമാണ്. ദിവസവും അൻപതിനും നൂറിനും ഇടയിൽ ഉള്ളവർക്കാണ് ഫോൺ വഴി ബുക്കിങ് ലഭിക്കുക. ഓരോ അപേക്ഷകനും ഐഇഎൽടിഎസ് അടക്കമുള്ള രേഖകൾ നൽകി അയ്യായിരം രൂപ രജിസ്ട്രേഷൻ ആയി നൽകണം. സോയിയുടെ ഓഫിസിനു പേരോ ബോർഡോ ഒന്നും ഇല്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്ക് ''റിക്രൂട്മെന്റ് കട'' കണ്ടുപിടിക്കാൻ കൃത്യമായ വിവരണം നൽകും.
ദിവസം അഞ്ചു ലക്ഷം രൂപ വരുമാനം ഉള്ള ബിസിനസ് നിയത്രിക്കുന്നത് രണ്ടു യുവതികളായ ജീവനക്കാർ മാത്രമാണ്. പരസ്യം പ്രകാരം അന്വേഷിക്കുന്നവരോട് യുകെയിലേക്ക് ഉടനെ ആയിരം പേരെ ആവശ്യമുണ്ട് എന്നാണ് സോയി നൽകിയിരിക്കുന്ന നമ്പറുകളിൽ നിന്നും ലഭിക്കുന്ന മറുപടി. ഇതോടെ നഷ്ടപ്പെട്ടാലും അയ്യായിരം രൂപയല്ലേ എന്ന് കരുതിയാണ് നല്ല ശതമാനം ആളുകളും പണം നൽകുന്നത്. ഇത് തന്നെയാണ് സോയിയുടെ പിടിവള്ളിയും. പണം നഷ്ടമായവർ ഇതൊന്നും തിരക്കി പിന്നാലെ വരില്ലെന്ന് സോയിക്ക് അറിയാം. എന്നാൽ യുകെയിലേക്കു പ്രതിവർഷം ഏതാനും ആയിരം പേർക്ക് മാത്രമേ ഇത്തരം വിസകൾ അനുവദിക്കാൻ ഇടയുള്ളൂ എന്ന വിവരം ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന സാഹചര്യത്തിലാണ് റിക്രൂട്മെന്റിന്റെ മുഴുവൻ ക്വട്ടേഷനും സോയി ഒറ്റയ്ക്ക് ഏറ്റെടുക്കാൻ തയ്യാറാവുന്നത്.
ആദ്യം അയ്യായിരം, കാര്യം നടന്നാൽ പത്തു ലക്ഷം
അപേക്ഷ സ്വീകരിക്കുമ്പോൾ അയ്യായിരം രൂപ വാങ്ങുന്ന സോയി പ്രോസസിങ് നടക്കുന്ന മുറയ്ക്ക് പത്തു ലക്ഷം വരെയും അതിനു മുകളിലും വേണ്ടി വന്നേക്കാം എന്നാണ് അപേക്ഷകരോട് പറയുന്നത്. സ്വന്തം പിതാവിനെ കരുവാക്കി തുടങ്ങിയ ഏജൻസിയിൽ ബ്രിട്ടനിലെ സായിപ്പിന് നിക്ഷേപ പങ്കാളിത്തം ഉണ്ടെന്നാണ് അവകാശവാദം. ഇതിനു തെളിവായി സംശയം ഉള്ളവർക്ക് യുകെയിലെ സായിപ്പുമായി സംസാരിക്കാനും അവസരം നൽകും. സോയിയുടെ ബിനാമിയായ സായിപ്പു മറ്റൊരു യുകെ മലയാളി തന്നെയാണ് എന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ ഏതാനും മാസമായി നാട്ടിൽ കഴിയുന്ന സോയിക്ക് ഇപ്പോൾ വിസ കൊയ്ത്തിന് ഇറങ്ങാൻ പറ്റിയ സമയം ആണെന്ന് ബോധ്യമായതോടെയാണ് വ്യപകമായി പരസ്യം നൽകി ആളെ പിടിക്കാൻ ഇറങ്ങിയത്. എന്നാൽ പേരിന് പോലും ബോർഡ് വയ്ക്കാതെ വാടക മുറിയിൽ തുടങ്ങിയ ബിസിനസാണ് അപേക്ഷകനായ സുമിത്തിൽ സംശയം ജനിപ്പിച്ചത്. ഏജൻസിയുടെ രജിസ്ട്രേഷൻ അടക്കം ഉള്ള കാര്യങ്ങൾ തിരക്കിയതോടെ പേടിപ്പിക്കാൻ തയ്യാറായ സോയിക്ക് ഇന്ന് കൂത്താട്ടുകുളം പൊലീസിൽ രേഖകളുമായി ഹാജരാകേണ്ട സ്ഥിതിയാണ്.
കെയറർ ആയി ജോലി ചെയ്യുന്ന സോയി ഇപ്പോൾ വക്കീൽ കുപ്പായത്തിൽ, നഴ്സായ ഭാര്യയെയും വെറുതെ വിടുന്നില്ല
ഡെർബിയിൽ മെന്റൽ കെയറർ ആയി ജോലി ചെയുന്ന സോയി കുറച്ചു കാലമായി അഡ്വക്കേറ്റ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെടുന്നത്. ഡെർബിയിൽ കേരളത്തിലെ വക്കീൽ ആണെന്നും കേരളത്തിൽ പറയുന്നത് യുകെയിലെ തിരക്കുള്ള സോളിസിറ്റർ ആണെന്നുമാണ്. ഒരു വക്കീലിനെ റിക്രൂട്മെന്റ് കാര്യത്തിൽ വിശ്വസിക്കാതിരിക്കണ്ട കാര്യമില്ല എന്നതു കൊണ്ടും പരാതിയുള്ളവർ പോലും ഒരു വക്കീലിനെതിരെ ചാടിയിറങ്ങി കേസുമായി പോകില്ലെന്നുമുള്ള സോയിയുടെ ആത്മവിശ്വാസം തന്നെയാണ് ഇപ്പോൾ കുരുക്കായി കൂടിയിരിക്കുന്നത്.
അതേസമയം ഡെർബി ഹോസ്പിറ്റലിൽ കാർഡിയാക് വിഭാഗത്തിൽ നഴ്സ് ആയ ഭാര്യയെയും തന്റെ ബിസിനസ്സിൽ പങ്കാളിയാക്കും വിധത്തിൽ ഡെർബി ഹോസ്പിറ്റലിക്കും റിക്രൂട്മെന്റ് ഉണ്ടെന്നാണ് സോയിയുടെ റിക്രൂട്മെന്റ് കടയിലെ ജീവനക്കാർ പറയുന്നത്. ഏജന്റിന്റെ ഭാര്യ ജോലി ചെയുന്ന ഹോസ്പിറ്റലിലെ ഒഴിവിലും അപേക്ഷ നൽകാൻ ഒരാളും മടിക്കില്ലെന്നും സോയിക്കറിയാം. ഇത്തരത്തിൽ ഓരോ അപേക്ഷകരുടെയും വിശ്വാസം അടിസ്ഥാനമാക്കിയാണ് സോയി വിസ കച്ചവടത്തിൽ ലക്ഷങ്ങൾ കൊയ്തുകൂട്ടുന്നത് എന്നാണ് പരാതിക്കാരന്റെ ആക്ഷേപം.
പരാതി മുൻപും, തല്ലുകിട്ടിയപ്പോൾ സ്ഥലം വിറ്റു തടി രക്ഷിച്ചെന്നു ഡെർബി മലയാളികൾ
സോയി ഇതാദ്യമല്ല കുടുക്കിൽ ചാടുന്നത്. ആറേഴു വർഷം മുൻപും പലരെയും സ്റ്റുഡന്റ് വിസയിൽ എത്തിച്ചു പണം പിടുങ്ങിയതായുള്ള ആക്ഷേപമാണ് ഇപ്പോൾ ഡെർബി മലയാളികൾ ഓർത്തെടുക്കുന്നത്. ഡെർബി മലയാളി അസോസിയേഷൻ നടത്തിയ അന്നത്തെ ക്രിസ്മസ് പാർട്ടിയിൽ സോയിക്ക് പണം നൽകി വഞ്ചിതനായ യുവാവ് ആളെക്കൂട്ടി എത്തി കൈയേറ്റം നടത്തിയെങ്കിലും സോയി പൊലീസിൽ പരാതി നൽകിയില്ല.
യുവാവിന്റെ ആവശ്യം ന്യായമാണ് എന്ന് മനസിലാക്കിയ ഡെർബി മലയാളികളും സോയിക്ക് എതിരായി. ഇതോടെ പിന്നീട അസോസിയേഷൻ നടത്തുന്ന പരിപാടികളിൽ സോയിയോ ഭാര്യയോ പങ്കെടുത്തിരുന്നില്ല. സോയി നടത്തുന്ന എല്ലാ തിരിമറികൾക്കും ഭാര്യയുടെ പിന്തുണയും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നതും. എന്തായാലും തല്ലു കിട്ടിയതോടെ മര്യാദ പഠിച്ച സോയി ഒടുവിൽ നാട്ടിൽ സ്ഥാലം വിറ്റാണ് കൂടുതൽ ശരീരത്തിൽ കൂടുതൽ കയ്യേറ്റം ഒഴിവാക്കിയതെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു.
തുടർന്ന് ഡെർബിയിൽ ഒരു മലയാളിക്കും വിസ നൽകില്ലെന്ന് വീമ്പ് ഇളക്കിയിരുന്ന സോയി സീനിയർ കെയർ വിസ നൽകാൻ അഡ്വാൻസ് ആയി ഡെർബി മലയാളികളിൽ നിന്നും 500 പൗണ്ട് വീതം അഡ്വാൻസ് വാങ്ങിയതായി സൂചനയുണ്ട്. എന്നാൽ ഈ പണം പലരും പിന്നീട് മടക്കി വാങ്ങുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ എൻ സി പി നേതാവ് എന്നൊക്കെ പറഞ്ഞു ഖദർ വേഷമിട്ടു നടക്കുന്ന യുകെ മലയാളി നടത്തിയ വിസ ബിസിനസിന്റെ കൂടുതൽ വിശദംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് സൂചന.
പരസ്യം ലഭിച്ച മുൻ നിര മാധ്യമങ്ങൾ സോയിക്കെതിരായ വാർത്ത മുക്കിയെങ്കിലും കോട്ടയം കേന്ദ്രീകരിച്ചുള്ള ഓൺ ലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഇന്ന് മുതൽ കൂടുതൽ പരാതികൾ സോയിക്കെതിരെ പൊലീസിൽ എത്തും എന്നാണ് സൂചന. ഇയാൾ യുകെയിലേക്കു മുങ്ങാതിരിക്കാനുള്ള മുൻകരുതൽ പൊലീസും സ്വീകരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍