ചെക്കോ ഡ്രാഫ്റ്റോ അക്കൗണ്ട് ട്രാൻസ്ഫറോ സ്വീകരിക്കില്ല; കോഴ പണമായി തന്നെ നൽകണം; പണം വാങ്ങിയതിന് ഒരു രേഖയും നൽകില്ല; വെള്ളാപ്പള്ളിയുടെ പിരിവുകാരൻ കെഎൽ അശോകൻ; തുഷാറിനായി പണം വാാങ്ങിയത് മഹേശനും; മഹേശൻ വാങ്ങിയെന്ന് ആരോപിക്കുന്ന കോഴ തുഷാറിന് വേണ്ടിയെന്ന ആരോപണം ശക്തം; എസ്എൻ ട്രസ്റ്റിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും നിയമനത്തിനായി ഇതു വരെ വാങ്ങിയ പണത്തെ ചൊല്ലിയും തർക്കം; എസ് എൻ ഡി പിയിൽ അഴിമതി ചർച്ച തുടരുമ്പോൾ

ശ്രീലാൽ വാസുദേവൻ
ആലപ്പൂഴ: 1996 ലാണ് വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാകുന്നത്. അന്നു തൊട്ടിന്നു വരെ എസ്എൻ ട്രസ്റ്റിലും മറ്റ് സ്ഥാപനങ്ങളിലും നിയമനത്തിന് വാങ്ങിയ കോഴയുടെ കണക്ക് എടുത്താൽ ശതകോടികൾ വരും എന്നത് പകൽ പോലെ സത്യവുമാണ്. ആ പണമെല്ലാം എവിടെ എന്നൊരു ചോദ്യം ഇപ്പോൾ ഉയരുകയാണ്.
പക്ഷേ,വെള്ളാപ്പള്ളി ആ ചോദ്യത്തിൽ നിന്ന് വഴുതി മാറും. കാരണം കോഴ വാങ്ങിയതിന് രേഖയില്ല. പണം കൊടുത്ത് ജോലി വാങ്ങിയരാകട്ടെ പ്രതികാര നടപടി ഭയന്ന് തങ്ങൾ എത്ര രൂപ കൊടുത്തു എന്ന് പറയാൻ തയാറാവുകയുമില്ല. ഫലത്തിൽ കോഴ ഇനത്തിൽ അപ്പനും മകനും കൂടി വാങ്ങിക്കൂട്ടിയതിന് എങ്ങും ഒരു തെളിവുമില്ല. ഇനി അഥവാ വന്നാൽ തന്നെ ചിത്രത്തിൽ വെള്ളാപ്പള്ളിയോ മകനോ ഇല്ല. അവർ രണ്ടു പേരും നേരിട്ട് ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. മഹേശന്റെ ആത്മഹത്യയോടെ എസ് എൻ ഡി പി വീണ്ടും ആ അഴിമതി ചർച്ചയാക്കുകായണ്.
വെള്ളാപ്പള്ളിക്ക് വേണ്ടി കോഴപ്പണം വാങ്ങിയിരുന്നത് കെഎൽ അശോകനാണെന്നതാണ് ആരോപണം. തുഷാറിന് വേണ്ടി കെകെ മഹേശനും. നിലവിൽ മഹേശൻ കോഴവാങ്ങി എന്നൊരു പ്രചാരണമാണ് വിവിധ യൂണിയനുകളുടെ യോഗം വിളിച്ച് തുഷാർ ഉന്നയിക്കുന്നത്. ഈ പണം മഹേശൻ എവിടെ ഒളിപ്പിച്ചുവെന്നോ, അത് നിങ്ങൾക്ക് വേണ്ടി വാങ്ങിയതല്ലേ എന്നോ ഒരു മറുചോദ്യം വന്നാൽ ഒടിയുന്ന മുന മാത്രമാണ് തുഷാറിന്റെ ആരോപണങ്ങൾക്കുള്ളത്. കാരണം, മഹേശനായിരുന്നു തുഷാറിന് വേണ്ടി കോഴ കൈപ്പറ്റിയിരുന്നത്. അതിൽ നിന്നൊരു ചില്ലി പോലും മഹേശൻ സ്വന്തമായി എടുത്തിട്ടില്ലെന്ന വാദവും സജീവമാണ്. ശ്രീനാരായണ സഹോദര ധർമ്മവേദിയാണ് ഈ ആരോപണങ്ങളുമായി എത്തുന്നത്.
വെള്ളാപ്പള്ളിക്ക് വേണ്ടി വാങ്ങുന്ന കോഴയിൽ ഒരു ഭാഗം അശോകൻ എടുക്കാറുണ്ടെന്നാണ് ആരോപണം. വെള്ളാപ്പള്ളിക്ക് അതിൽ എതിർപ്പുമില്ല. ഒരു അദ്ധ്യാപക നിയമനത്തിന് 50 ലക്ഷം വാങ്ങിയാൽ 30 വെള്ളാപ്പള്ളിക്ക് കൊടുക്കണം. ശേഷിച്ച 20 അശോകൻ എടുക്കും. അതിൽ ഒരു ഭാഗം കോഴയ്ക്കായി ആളെ കൊണ്ടുവരുന്ന യൂണിയൻ നേതാക്കൾക്ക് കമ്മിഷനായി കൊടുക്കും. കോഴ കൊടുക്കുന്നതിന് ഒരു രേഖയും ലഭിക്കില്ല. നിലവിൽ ഒരു അദ്ധ്യാപക നിയമനത്തിന് ഹയർ സെക്കൻഡറിയിലേക്ക് ആണെങ്കിൽ 60 മുതൽ 75 ലക്ഷം വരെയാണ് ഇപ്പോൾ വാങ്ങുന്നത്. ഹൈസ്കൂളിലേക്ക് 50 ലക്ഷം കൊടുക്കണം. കൈക്കൂലി പണമായി തന്നെ കൊടുക്കണം. ചെക്ക്, ഡ്രാഫ്ട്, ആർടിജിഎസ് എന്നിവയൊന്നും സ്വീകരിക്കില്ല.
പണവുമായി എത്തുന്നവർ നേരെ വെള്ളാപ്പള്ളിയെ വീട്ടിൽ ചെന്ന് കാണണം. കൊണ്ടുവന്നിട്ടുണ്ടോ എന്നൊരു ചോദ്യം മാത്രം ഉണ്ടാകും. വായിൽ കൈയും പൊത്തി നിന്ന് ഉണ്ടേ എന്നു പറയണം. അപ്പോൾ അകത്തേക്ക് നോക്കി ഒരു വിളി. അശോകാ...വിളി കേൾക്കാൻ കാത്തു നിന്നതു പോലെ അശോകൻ ഓടിയെത്തും. പണവുമായി വന്നവരെ വിളിച്ച് പുറത്തേക്ക് നടക്കും. മുറ്റത്ത് കിടക്കുന്ന ഒരു കാറിൽ അശോകൻ കയറും. പിന്നാലെ പണവുമായി വന്നവർ ചെന്ന കാറും നീങ്ങും. കുറേ ഊടുവഴികളിലൂടെ സഞ്ചരിച്ച് ആൾത്താമസമില്ലാത്ത ഒരു കെട്ടിടത്തിന് മുന്നിൽ ചെന്ന് വാഹനങ്ങൾ നിൽക്കും. പണം അടങ്ങിയ ബാഗ് അശോകൻ വാങ്ങുമെന്ന ആക്ഷേപമാണ് ചർച്ചയാകുന്നത്.
കതക് തുറന്ന് അകത്തു കയറും അവിടെ വയ്ക്കും. എന്നിട്ട് ഇറങ്ങി വന്ന് പണവുമായി വന്നവരോട് പറയും. വേഗം വിട്ടോളൂ. നാളെ രാവിലെ ഓഫീസിൽ വന്ന് നിയമന ഉത്തരവ് കൈപ്പറ്റുക. എന്നിട്ട് അശോകൻ ഏതോ വഴിക്ക് പോകും. ഒന്നിനും ഒരു രേഖയുമില്ല. ഇവിടെ പരസ്പര വിശ്വാസം മാത്രമാണ് വലുത്. വെള്ളാപ്പള്ളിക്ക് കോഴയ്ക്കായി പണം നൽകിയ ഒരു ഉദ്യോഗാർഥി മറുനാടനോട് പറഞ്ഞതാണ് ഈ വിവരങ്ങൾ. പിറ്റേന്ന് ചെല്ലുമ്പോൾ ട്രസ്റ്റിന്റെ ഏതെങ്കിലും ഒരു സ്കൂളിലേക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് കൈയിൽ കിട്ടും. ബാക്കി നടപടിക്രമങ്ങൾ, അതായത് നിയമനാംഗീകാരം, നിയമനം ക്രമപ്പെടുത്തൽ ഇതൊക്കെ വേണമെങ്കിൽ സ്വന്തമായി ചെയ്തോണം. അതിലൊന്നും ഒരു ഉത്തരവാദിത്തവും വെള്ളാപ്പള്ളിക്ക് ഇല്ല. ഇനി കൊടുത്ത കോഴ തിരിച്ചു ചോദിച്ചാൽ അത് കിട്ടണമെന്നുമില്ല.
ഇതേ രീതിയിൽ തന്നെയാണ് തുഷാറും കാശ് വാങ്ങൂന്നത്. പക്ഷേ, ഒരാൾക്കും ഒരു ചില്ലിയും കൊടുക്കില്ല. കാശ് വാങ്ങുന്ന മഹേശൻ അതിലൊരു നയാപൈസ പോലും എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ഇങ്ങനെ ആളെ വച്ച് പണം മേടിക്കുന്നതിലെ കാഞ്ഞബുദ്ധി തന്നെയാണ് വെള്ളാപ്പള്ളിയെയും മകനെയും ഇതുവരെ പിടിയിലാകാതെ രക്ഷപ്പെടാൻ കാരണമായിട്ടുള്ളത്. ഞാൻ നിങ്ങളിൽ നിന്ന് എന്തെങ്കിലും വാങ്ങിയോ എന്ന് വെള്ളാപ്പള്ളി ചോദിക്കും. ശരിയാണ്, അദ്ദേഹം വാങ്ങിയിട്ടില്ല. അശോകനോ മഹേശനോ ആണ് വാങ്ങിയിട്ടുള്ളത്. കൊടുത്തവരും പറയുക തങ്ങൾ അശോകന് അല്ലെങ്കിൽ മഹേശന് കൊടുത്തു എന്നാണ്.
അങ്ങനെ മഹേശൻ തുഷാറിന് വേണ്ടി വാങ്ങിയ കോടികളാണ് ഇപ്പോൾ മഹേശന് എതിരായ ആരോപണമാക്കി തുഷാർ ഉന്നയിക്കുന്നത്. 15 കോടിയുടെ അഴിമതി മഹേശൻ നടത്തിയെന്നാണ് തുഷാർ പറയുന്നത്. അങ്ങനെ മഹേശൻ വാങ്ങിയിട്ടുണ്ടെങ്കിൽ അതിൽ ഒരു 100 രൂപ പോലും സ്വന്തമായി എടുത്തിട്ടില്ലെന്ന് അദ്ദേഹത്തോട് വളരെയധികം അടുപ്പമുള്ളവർ പറയുന്നു. എന്തിനും ഏതിനും വിമർശനം നടത്തുന്ന അഡ്വ. എ. ജയശങ്കർ പറഞ്ഞത് ഇങ്ങനെ. മഹേശനെ എനിക്ക് വർഷങ്ങളായി അറിയാം. വളരെ മാന്യനായ വ്യക്തിത്വം. പരന്ന വായനയും അറിവുമുള്ളയാൾ. ഒരു പൈസയുടെ അഴിമതി അദ്ദേഹം നടത്തിയിട്ടില്ല.
ബൗദ്ധികപരമായി ഒരു പടി മുന്നിലായിരുന്നു മഹേശൻ. യോഗനാദം വാരികയിൽ നിരവധി ലേഖനങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വിഷയം പഠിച്ച് യുക്തമായ രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. ഒപ്പം നിന്ന മഹേശനെ കൊലയ്ക്ക് കൊടുത്തു. ഇനി അടുത്ത ഇര അശോകൻ ആകുമെന്ന് കണിച്ചുകുളങ്ങരയിലുള്ള യോഗം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. തിരിച്ചടികൾ ഒന്നൊന്നായി നടേശനെ തേടി വന്നാൽ മുഴുവൻ കുറ്റവും കെ.എൽ. അശോകന്റെ തലയിൽ കെട്ടി വച്ച് വെള്ളാപ്പള്ളി തടിയൂരുമെന്ന് അവർ തറപ്പിച്ചു പറയുന്നു. എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസ് അന്വേഷണം നിർണായക ഘട്ടത്തിലെന്ന് പൊലീസ് പറയുന്നു. സഹായി കെ എൽ അശോകന് പിന്നാലെ നാളെ വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യും. മഹേശൻ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ കുടുംബം മറുപടി നൽകി. കേസിൽ കുടുങ്ങുമെന്നായതോടെ രക്ഷപ്പെടാനുള്ള തുഷാറിന്റെ ശ്രമമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എൽ അശോകനെ മാരാരിക്കുളം പൊലീസ് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. വെള്ളാപ്പള്ളി നടേശൻ നിരപരാധി എന്ന് പറഞ്ഞ മഹേശനെ തുഷാർ അഴിമതിക്കാരൻ അന്വേഷണം ആക്കുന്നത് വിചിത്രം ആണെന്ന് മഹേശന്റെ കുടുംബം ആരോപിച്ചു. നിലനിൽപ്പിന്റെ ഭാഗമായാണ് തുഷാർ ഇപ്പോൾ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേർത്തല യൂണിയൻ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശൻ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. പ്രത്യേക അന്വേഷണസംഘം എല്ലാം പരിശോധിക്കട്ടെയെന്നും കുടുംബം പ്രതികരിച്ചു.
മഹേശന്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം. അതേസമയം, വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധർമ്മവേദി അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Stories you may Like
- വെള്ളാപ്പള്ളിക്ക് പ്രതിസന്ധി തീർത്ത് കട്ടപ്പയായ മഹേശന്റെ മരണം
- വെള്ളാപ്പള്ളിയെ തൊടാൻ പിണറായിക്ക് ധൈര്യമില്ലേ?
- വെള്ളാപ്പള്ളിക്കെതിരേയും കോവിഡ് വിവാദം
- എസ്എൻഡിപി അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി
- മഹേശൻ 15 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളി ഉറച്ചു നിൽക്കുമോ?
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്