Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ യുഎഇയുടെ സന്ദർശനം അറിഞ്ഞ് വിളിച്ച കോൺസുൽ ജനറൽ മുമ്പോട്ട് വച്ചത് സഹായങ്ങൾ; എംബസി എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ആ ഓഫറിന് നോ പറഞ്ഞു; മെമന്റോകൾ കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഓർത്തത് കോൺസുലിന്റെ വാഗ്ദാനം; ആ പാക്കേജ് എത്തിയത് യുഎഇ കോൺസുലേറ്റ് വഴിയും; ബാഗേജിൽ മുഖ്യമന്ത്രിയുടേത് കള്ളക്കഥയോ? ശിവശങ്കറിന്റെ മൊഴി മറുനാടന്

മുഖ്യമന്ത്രിയുടെ യുഎഇയുടെ സന്ദർശനം അറിഞ്ഞ് വിളിച്ച കോൺസുൽ ജനറൽ മുമ്പോട്ട് വച്ചത് സഹായങ്ങൾ; എംബസി എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ആ ഓഫറിന് നോ പറഞ്ഞു; മെമന്റോകൾ കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഓർത്തത് കോൺസുലിന്റെ വാഗ്ദാനം; ആ പാക്കേജ് എത്തിയത് യുഎഇ കോൺസുലേറ്റ് വഴിയും; ബാഗേജിൽ മുഖ്യമന്ത്രിയുടേത് കള്ളക്കഥയോ? ശിവശങ്കറിന്റെ മൊഴി മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ സന്ദർശനത്തിനിടെ ബാഗ് മറന്നു വച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി തള്ളുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗ് പിന്നീട് എത്തിച്ചു. ബാഗ് എത്തിച്ചത് കോൺസൽ ജനറലിന്റെ സഹായത്തോടെയെന്നും ശിവശങ്കർ നൽകിയ മൊഴിയിൽ പറയുന്നു. അതിഥികൾക്കുള്ള ഉപഹാരമടങ്ങിയ ബാഗ് പിന്നീട് കോൺസൽ ജനറലിന്റെ സഹായത്തോടെ എത്തിച്ചുവെന്നാണ് മൊഴി. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിൽ സംശയം ഉയർത്തുന്ന പലതും ഈ മൊഴിയിലുണ്ട്. ഈ മൊഴിയുടെ പകർപ്പ് മറുനാടന് കിട്ടി.

തന്റെ ബാഗേജ് മറന്നിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 2020 ജൂലൈ അഞ്ചിന് സ്വർണക്കള്ളക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ മുന്നോട്ട് വരുന്നത്. ഇതിൽ ശിവശങ്കർ നൽകിയ മൊഴിയാണ് പുറത്തു വന്നത്. യുഎഇ സന്ദർശന വേളയിൽ ചില ബാഗേജുകൾ മറന്നു പോയി. അത് കോൺസുലേറ്റിന്റെ സഹായത്തോടെ മടക്കിയെത്തിച്ചുവെന്ന മൊഴിയാണ് കസ്റ്റംസിന് നൽകിയിരിക്കുന്നത്. മൂന്നു ബാഗേജുകൾ മറുന്നുവച്ചുവെന്നായിരുന്നു മൊഴി. ഇതോടെ മുഖ്യമന്ത്രി പറഞ്ഞതിൽ ദുരൂഹത ഏറുകയാണ്. ഏത് സാഹചര്യത്തിലാണ് ആ ബാഗേജ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ എത്തിച്ചതെന്ന് ശിവശങ്കർ വിശദീകരിക്കുന്നുണ്ട്. ഈ ബാഗേജിൽ നോട്ടുണ്ടെന്നാണ് സ്വപ്‌നയുടെ ആരോപണം. എന്നാൽ ശിവശങ്കർ ഇതിനെ മെമന്റോ ആക്കുന്നു. അപ്പോഴും ഒരു ബാഗേജ് കൈമാറി എന്നത് വസ്തുതയാണ്. ഇതാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം യുഎഇ സന്ദർശനത്തിന് മുഖ്യമന്ത്രി പോയി. ഏറെ പ്രധാനപ്പെട്ട യാത്രയായിരുന്നു. അതുകൊണ്ട് തന്നെ യുഎഇയിലെ പ്രധാനികൾക്ക് സമ്മാനമായി മെമന്റോയും മറ്റും നൽകാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പോയപ്പോൾ ഒരു മെമന്റോ മാത്രമാണ് തയ്യാറായത്. ബാക്കിയുള്ള മൂന്നോ നാലോ മെമന്റോകൾ യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ ഏകോപിപ്പിച്ച ഉദ്യോഗസ്ഥരുടേയും യുഎഇയിലുണ്ടായിരുന്നവരുടേയും കൂട്ടായ തീരുമാന പ്രകാരമായിരുന്നു അതെന്നും ശിവശങ്കർ കസ്റ്റംസിനോട് വിശദീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ച് എന്തു സഹായം വേണമെങ്കിലും ചെയ്തു തരാമെന്ന് കോൺസുൽ ജനറൽ അറിയിച്ചിരുന്നു. അപ്പോൾ ഇന്ത്യൻ എംബസി വഴി എല്ലാം ചെയ്യാമെന്ന് അദ്ദേഹത്തോടു പറഞ്ഞു. അതിന് ശേഷമാണ് മെമന്റോ എത്തിക്കേണ്ട സാഹചര്യം ഉണ്ടായത്. ഈ സാഹചര്യത്തിൽ കോൺസുൽ ജനറൽ നൽകിയ പഴയ സഹായ വാഗ്ദാനം സ്വീകരിച്ചു. അങ്ങനെ ആ ബാഗേജ് യുഎഇ കോൺസുലേറ്റിൽ എത്തിച്ചു. ഇത് അവിടെ കൊടുത്ത കാര്യം സ്വപ്‌ന തന്നെ ഫോണിലൂടെ അറിയിച്ചു. കിട്ടി ബോധിച്ച കാര്യം അവിടെയുള്ള ഉദ്യോഗസ്ഥർ അതിന് മുമ്പേ അറിയിച്ചുവെന്നും ശിവശങ്കറിന്റെ മൊഴിയിലുണ്ട്.

ഈ മെമൊന്റോ ഒരു ഉദ്യോഗസ്ഥൻ കൈയിൽ യുഎഇയിൽ കൊടുത്തയയ്ക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥന് ദുബായിലേക്ക് പോകാനുള്ള അനുമതികൾ കിട്ടാൻ കാലതാമസം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് യുഎഇ കോൺസുലിന്റെ സഹായ വാഗ്ദാനം സ്വീകരിച്ചതെന്നും ശിവശങ്കർ വിശദീകരിക്കുന്നുണ്ട്. നയതന്ത്ര പരിരക്ഷ ഉള്ള വ്യക്തിയാണോ ആ ബാഗേജുമായി പോയത് എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശിവശങ്കർ പറയുന്നുണ്ട്. അതായത് ഒരു ബാഗേജ് കോൺസുൽ വഴി ദുബായിൽ എത്തിയെന്ന് സാരം. ഇതാണ് നിയമസഭയിൽ മുഖ്യമന്ത്രി നിഷേധിച്ചത്.

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ രഹസ്യമൊഴി നൽകിയതെന്നും കേസുമായി ബന്ധമുള്ളവരിൽനിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകിയതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

'2016-ൽ മുഖ്യമന്ത്രി ദുബായിൽപോയ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുലേറ്റിൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതിൽ കറൻസിയായിരുന്നു. കോൺസുലേറ്റിലെ സ്‌കാനിങ് മെഷീനിൽ ആ ബാഗ് സ്‌കാൻ ചെയ്തിരുന്നു. അങ്ങനെയാണ് കറൻസിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

നിരവധി തവണ കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളിൽ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജൻഡയില്ല. അന്വേഷണം കാര്യക്ഷമമാകണം-ഇതായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തലും ആവശ്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP