അബ്കാരി മേഖലയിൽ ചെറുതല്ലാത്ത സാന്നിദ്ധ്യം; ഇടഞ്ഞാൽ എതിരാളിയെ മാളത്തിലെത്തി ആക്രമിക്കുന്ന പ്രകൃതക്കാരൻ, പരിസ്ഥിതി പ്രവർത്തകരുടെ കണ്ണിലെ കരടായ ബിജെപി നേതാവ്; നിയമ വശങ്ങൾ പഠിച്ച് ഓപ്പറേഷൻ; എതിരാളികളെ കെട്ടേണ്ടിടത്ത് കെട്ടാനും ഒതുക്കേണ്ടവരെ ഒതുക്കാനും പദ്ധതി തയ്യാറാക്കുന്നതിൽ അഗ്രഗണ്യൻ; ശ്രീനാഥിൽ നിന്നും ഭാര്യയെ തട്ടിയെടുത്തതിന് പിന്നിൽ പുത്തൻകുരിശിലെ റൗഡി ലിസ്റ്റിലുള്ള എന്തിനും മടിക്കാത്തെ അച്ഛൻ; ശിവകാമിയെ തേടിയിറങ്ങി മറുനാടൻ തിരിച്ചറിഞ്ഞ സത്യങ്ങൾ
പ്രകാശ് ചന്ദ്രശേഖർ
കോലഞ്ചേരി: അബ്കാരി മേഖലയിൽ ചെറുതല്ലാത്ത സാന്നിദ്ധ്യം, ഇടഞ്ഞാൽ എതിരാളിയെ മാളത്തിലെത്തി ആക്രമിക്കുന്ന പ്രകൃതക്കാരൻ, രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധം, പരിസ്ഥിതി പ്രവർത്തകരുടെ കണ്ണിലെ കരട്, ആവശ്യം വന്നാൽ എന്തിനും തയ്യാറുള്ള ഒരുകൂട്ടം ആളുകളെ നിമിഷങ്ങൾക്കുള്ളിൽ വിളിപ്പുറത്തെത്തിച്ച് ലക്ഷ്യം നിറവേറ്റുന്ന തന്ത്രശാലി.
ഗുണ്ടാസംഘത്തോടൊപ്പമെത്തി ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന യുവാവിന്റെ പരാതിയിൽ പ്രതിസ്ഥാനത്തുള്ള പുത്തൻകുരിശ് ഐക്കര തുരുത്തിക്കുന്നേൽ സാജുവിനെക്കുറിച്ച് പൊലീസിന്റെ പക്കലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്, ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥാണ് സാജുവും കൂട്ടരും ഭാര്യ ശിവകാമിയെ തട്ടിക്കൊണ്ടുപോയതായി പുത്തൻകുരിശ് പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളത്. കോടതി അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ശികാമിയെയും കൂട്ടി താനും ബന്ധുക്കളും കോലഞ്ചേരിയിൽനിന്നും വീട്ടിലേയ്ക്ക് തിരിച്ചെന്നും മാർഗ്ഗമധ്യേ സാജുവും കൂട്ടരും വാഹനം തടഞ്ഞുനിർത്തി ഭാര്യയെ ബലമായി കടത്തിക്കൊണ്ടുപോകുകയായിരുന്നെന്നുമാണ് ശ്രീനാഥ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.
കള്ളുഷാപ്പ് ലൈസൻസി എന്ന പേരിലാണ് സാജു കൂടുതൽ അറിയപ്പെടുന്നത്. ബിജെപി യിൽ സജീവാംഗത്വവുമുണ്ട്. നേരത്തെ പോഷക സംഘടനാ ഭാരവാഹിയും ആയിരുന്നു. എന്തിനും സഹായികളായി കുറച്ചുപേർ സാജുവിനൊപ്പമുണ്ട്. സാജു ഉൾപ്പെട്ടിട്ടുള്ള പൊലീസ് കേസുകളിൽ ഇവരിൽ ചിലരും പ്രതികളായിട്ടുണ്ട്്. പുത്തൻകുരിശ് സ്റ്റേഷനിൽ മാത്രം 13 കേസുകളിൽ സാജു പ്രതിയാണ്. ഭൂരിപക്ഷവും അടിപിടി കേസുകൾ. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇയാളുടെ പേരിലുള്ള കുറ്റകൃത്യങ്ങൾ കൃത്യമായി പ്രതിപാദിക്കുന്ന ഹിസ്റ്ററി ഷീറ്റും പുത്തൻകുരിശ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
പാറമട നടത്തിപ്പിനും മണ്ണ് കടത്തിനും സാജുവും കൂട്ടരും സംരക്ഷണം നൽകുന്നുണ്ട് എന്നാണ് മേഖലയിലെ പരിസ്ഥിതി പ്രവർത്തകരിൽ ചിലരുടെ വാദം .ഇക്കാര്യത്തിൽ മേഖലയിൽ മറ്റ് രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും ഒത്താശ ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. നിയമവശങ്ങൾ നന്നായി പഠിച്ചശേഷമായിരിക്കും സാജു ഏതുകാര്യത്തിനും മുന്നിട്ടിറങ്ങുക എന്നാണ് അടുപ്പകാർ പങ്കുവയ്ക്കുന്ന വിവരം. അഭിഭാഷകരുമായുള്ള ചങ്ങാത്തമാണ് സാജു ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇതുമൂലം കെട്ടേണ്ടിടത്ത് കെട്ടാനും ഒതുക്കേണ്ടവരെ ഒതുക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കാൻ സാജുവിന് കഴിയുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
തട്ടിക്കൊണ്ട് പോകൽ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്തരം ഇടപെടലിന് ഉദാഹരണമാണെന്നാണ് നാട്ടുകാരിൽ ചിലർ വ്യക്തമാക്കുന്നത്. ശിവകാമി സാജുവിന്റെ മകളാണ്. ബന്ധുക്കൾക്കൊപ്പം സാജുവിന്റെ വീട്ടിലാണ് ശിവകാമി ഇപ്പോൾ കഴിയുന്നത്. ശ്രീനാഥിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സാജുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ശിവാകാമി കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചെന്നും തട്ടിക്കൊണ്ടുപോകൽ കേസിൽ മൊഴിയെടുത്തപ്പോൾ പിതാവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയെന്നും പൊലീസ് പറയുന്നു.
പിതാവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് കഴിഞ്ഞ മാസം 17-ന് ശിവകാമി കോടതിയെ അറിയിച്ചെന്നും ഇതുപ്രകാരമാണ് ഇപ്പോൾ വീട്ടിൽ ബന്ധുക്കൾക്കൊപ്പം തുടരുന്നതെന്നും പുത്തൻകുരിശ് സി ഐ വ്യക്തമാക്കി. അതിന് പിന്നിലും നിമയ പരമായി സാജുവിന്റെ ഇടപെടൽ ബുദ്ധിയുണ്ട്. മകളെ തട്ടിക്കൊണ്ടു വരുന്നതിന് മുമ്പു തന്നെ ഇയാൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. പിടികൂടിയ മകളെ ഹൈക്കോടതിയിൽ എത്തിക്കുകയും ചെയ്തു. അന്ന് അച്ഛനൊപ്പം പോകുന്നതിന് മകൾ സമ്മതം അറിയിച്ചു. അതുകൊണ്ട് തന്നെ ശ്രീനാഥ് നൽകിയ കാണാതാകൽ പരാതിയിൽ ഇടപെടലിന് പൊലീസിന് കഴിയുന്നുമില്ല. ഇങ്ങനെ അതിസമർത്ഥമായി കളിക്കുന്ന താരമാണ് സാജു.
ഭാര്യയെകുറിച്ച് യാതൊരുവിരമില്ലന്നും പിതാവ് അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് സംശയമുണ്ടെന്നും വ്യക്തമാക്കി ശ്രീനാഥ് ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകിയിരിക്കുകയാണ്.ഈ ഹർജി പരിഗണിക്കുമ്പോൾ ശിവകാമി ഇപ്പോഴത്തെ നിലപാടിൽ ഉറച്ചുനിന്നാൽ തട്ടിക്കൊണ്ട് പോകൽ കേസിന് തന്നെ പ്രസക്തി നഷ്ടപ്പെടുമെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഭാര്യയെക്കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും തട്ടിക്കൊണ്ട് പോയവർ അപായപ്പെടുത്തിയോ എന്ന് സംശയിക്കുന്നതായും കാണിച്ച് ശ്രീനാഥ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ഹർജി പരിഗണനയ്ക്കെടുക്കുമ്പോൾ പിതാവിനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് ശിവകാമി കോടതിയിയെ അറിയിച്ചാൽ തട്ടിക്കൊണ്ട് പോകൽ കേസ് നിലനിൽക്കില്ല. അങ്ങനെ ആന്റി ക്ലൈമാക്സിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തങ്ങൾ പ്രണയത്തിലായിരുന്നെന്നും നാട്ടിൽ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നും പിതാവ് സാജു മകളെ കാണാനില്ലന്ന് കാണിച്ച് നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഹാജരാക്കുന്നതിനായിട്ടാണ് പുത്തൻകുരിശിലെത്തിയതെന്നും തുടർന്നാണ് കാര്യങ്ങൾ തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്നുമാണ് ശ്രീനാഥ് വിശദീകരിക്കുന്നത്.
ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജുവിന്റെ മകൾ ശിവകാമിയെയാണ് വീട്ടുകാർ തട്ടിക്കൊണ്ടു പോയത് എന്നാണ് പരാതി. മറ്റൊരു ജാതിയിൽപെട്ട ശ്രീനാഥിനെ മകൾ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ എന്നാണ് ആരോപണം. നിയമാനുസൃതമായി വിവാഹം കഴിച്ച തന്റെ ഭാര്യയെ പറ്റി ഇപ്പോൾ യാതൊരു വിവരവുമില്ല എന്ന് കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ പൊലീസ് ഇപ്പോഴും ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ശിവകാമി ഇപ്പോഴും എവിടെയാണെന്ന് ആർക്കും അറിയില്ല. ഭർത്താവിനൊപ്പം കഴിയാൻ കോടതി അനുവദിച്ച യുവതിയുമായി കാറിൽ പോകവേ ആളില്ലാത്ത പ്രദേശത്തു തടഞ്ഞുനിർത്തിയായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം.
ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ നാലു വർഷം മുമ്പാണ് ബിഎഎംസ് വിദ്യാർത്ഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി പ്രണയത്തിലാകുന്നത്. വീട്ടിൽ വിവാഹാലോചനകൾ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചു. നാട്ടിലെത്തി ക്വാറന്റൈൻ കാലം പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിച്ചു. ജൂലൈ ഏഴിന് പെൺകുട്ടി വീട്ടിൽ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയിൽ ദേവീക്ഷേത്രത്തിലെത്തി. താലികെട്ടി. മാതാപിതാക്കൾ വിഷമിക്കാതിരിക്കാൻ ശിവകാമിയെ കൊണ്ടു തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇതാണ് ചതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി. അനുനയിപ്പിച്ച് പെൺകുട്ടിയെ കൊണ്ടു പോകാൻ ശ്രമിച്ചു. പിന്നീട് ബലമായി കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാൽ കൊണ്ടുപോയില്ല. ഇതിനിടെ പെൺകുട്ടിയെ, കാണാനില്ലെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അങ്ങനെ ഭർത്താവും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി. കോലഞ്ചേരി കോടതിയിലെത്തിച്ച് പെൺകുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ ഭർത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു.
ശിവകാമിയുമായി കാറിൽ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടർന്നെത്തിയ ഗുണ്ടാസംഘം ഇവരെ തടഞ്ഞു. ആളുകളും സിസിടിവിയും ഇല്ലാത്ത സ്ഥലം നോക്കി വാഹനം തടഞ്ഞു. ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് ശിവകാമിയുടെ അച്ഛന്റെ ക്രൂരതകൾ ശ്രീനാഥ് അറിയുന്നത്. ഗുണ്ടാപ്പിരിവു മുതൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം എന്ന മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്