കോഴിക്കോട് മിംസിൽ മുൻഭാര്യയ്ക്ക് നേരെ സിദ്ദിഖിന്റെ ആക്രമണം; ക്യാന്റീനിലെ ഗ്ലാസും മറ്റും കോൺഗ്രസ് നേതാവ് തകർത്തെന്നും പരാതി; എല്ലാം രണ്ട് മക്കളെ സാക്ഷി നിറുത്തി; എല്ലാം മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ച് നസീമ
കോഴിക്കോട്:കെ പി സി സി ജനറൽ സെക്രട്ടറി ടി സിദ്ദിഖ് തന്നെ പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞ് അപമാനിച്ചെന്ന ആരോപണവുമായി മൊഴി ചൊല്ലപ്പെട്ട ഭാര്യ നസീമ വീണ്ടും രംഗത്ത്. ഇതു സംബന്ധിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നസീമ നൽകി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ചു കൊടുത്തിട്ടുണ്ട്
കോഴിക്കോട്ടെ പ്രധാന ആശുപത്രിയായ മിംസിൽ വച്ച് തന്നെയും മക്കളേയും സിദ്ദിഖ് അപമാനിച്ചതായി നസീമ മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യാഴാഴ്ച്ച ആശുപത്രിയിൽ പരിശോധനക്കെത്തിയപ്പോഴായിരുന്നു സംഭവം. ക്യാൻസർ ബാധിതയായ അവർ കുറച്ച് ദിവസങ്ങളായുള്ള ക്ഷീണത്തെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് മിംസിൽ സ്കാനിങ്ങിനും മറ്റുമായി എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ആശുപത്രി ക്യാന്റീനിൽ ഭക്ഷണം കഴിക്കാനായി മക്കൾക്കൊപ്പം എത്തിയ തന്നെ അവിടെയുണ്ടായിരുന്ന സിദ്ദിഖ് അടുത്തെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും അവർ പറയുന്നു.
മക്കൾ രണ്ട് പേരും സിദ്ദിഖിനെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇതിൽ പ്രകോപിതനായതുകൊണ്ടാകാം കെ പി സി സി ജനറൽ സെക്രട്ടറി തന്റെ നേരെ ആക്ഷേപ വാക്കുകളുമായി എത്തിയതെന്ന് കരുതുന്നതായി നസീമ പറയുന്നു. എനിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകുമെന്ന് സിദ്ദിഖ് പറഞ്ഞതായും ടീച്ചർ ആരോപിച്ചു. ക്യാന്റീനിലെ ടേബിളിൽ ഇരുന്ന ഗ്ലാസും മറ്റും സിദ്ദിഖ് മറിച്ചിട്ടു. ഈ സമയം സിദ്ദിഖിന്റെ പിതാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആളുകൾ ശ്രദ്ദിക്കാൻ തുടങ്ങിയതോടെയാണ് ടി സിദ്ദിഖ് ബഹളത്തിൽ നിന്ന് പിന്മാറിയത്. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ വെല്ലുവിളിച്ചാണ് അദ്ദേഹം പോയതെന്നും നസീമ ടീച്ചർ ആരോപിക്കുന്നു.
ഭാര്യയായിരിക്കുമ്പോഴും സിദ്ദിഖ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് മുൻപ് തന്നെ നസീമ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ കോടതി സിദ്ദിഖിനെതിരെ കേസ് എടുത്ത് കഴിഞ്ഞ ദിവസം സൻസ് അയച്ചത്. സിദ്ദിഖിനെതിരായ ആക്ഷേപങ്ങൾ ശക്തമായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കണമെന്ന് കോൺഗ്രസ്സിനകത്ത് തന്നെ ആവശ്യമുയർന്നിരുന്നു. ഇതിലെല്ലാം രോഷാകുലനായിട്ടായിരിക്കാം സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്ന് സംശയിക്കുന്നതായി കൂട്ടിച്ചേർത്തു.
ഭാര്യയുടെ ക്യാൻസർ രോഗം മുതലാക്കി വോട്ട് പിടിച്ച ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി വാർത്തയിലൂടെയാണ് പുറംലോകം അറിഞ്ഞത്. താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു നസീമ ടി സിദ്ദിഖിന് തുറന്ന കത്തെഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്യാൻസർ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തിൽ മാറ്റം വന്നത്. ഒരിക്കലും അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും നസീമ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തിയിരുന്നു.
ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ സ്ത്രീയെ ഇത്ര റെഡിമെയ്ഡ് ആയി കിട്ടിയതെങ്ങനെ? ഉപ്പയുടെ വിവാഹത്തിന് മക്കളെ എങ്കിലും വിളിക്കണമായിരുന്നുവെന്നും ടി സിദ്ദിഖിനോട് തുറന്ന കത്തിൽ നസീമ ചോദിച്ചിരുന്നു. തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്ബുക്കിൽ തുറന്ന കത്തെഴുതിയത്. വിവാഹ മോചന വിഷയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ, ബെന്നി ബഹനാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്നം തർത്തു തരാൻ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോൾ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കി.
നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും നസീമ പറഞ്ഞിരുന്നു. അനുസരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മക്കളെയും എന്നെയും മൊഴി ചൊല്ലാൻ നാണമില്ലേയെന്നും അവർ ചോദിച്ചു. നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന സിദ്ദിഖിന്റെ വാദത്തെയും അവർ തള്ളിക്കഞ്ഞിരുന്നു. ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് വെളിപ്പെടുത്തണമന്നും സാമ്പത്തിക ആസ്തി വെളിപ്പെടുത്തണമെന്നും നസീമ തുറന്ന കത്തിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് ടി സിദ്ദിഖും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയും മറുനാടൻ മലയാളിയിലൂടെയും തങ്ങളുടെ വശം വിശദീകരിച്ച് ഇരുവരും രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിദ്ദിഖിന്റെ രണ്ടാമത്തെ ഭാര്യയുടെ മുൻ ഭർത്താവും രംഗത്തെത്തിയിരുന്നു.
നസീമയെ മൊഴിചൊല്ലിയതിന് ശേഷം പി എ ഷറഫുന്നീസയെന്ന യുവ എഴുത്തുകാരിയെയാണ് സിദ്ദിഖ് വിവാഹം ചെയ്തത്. തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ദിഖിന് ഷറഫുന്നീസയുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണം നസീമ ഉന്നയിച്ചിരുന്നു. നസീമയുടെ വാക്കുകളെ ശരിവച്ചുകൊണ്ടാണ് ഷറഫുന്നീസയുടെ മുൻഭർത്താവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയായാണ് നസീമ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
നസീമയുടെ പരാതിയുടെ പൂർണ്ണ രൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി എന്നിവരുടെ സമക്ഷത്തിലേക്ക് , KPCC ജനറൽസെക്രട്ടറി ശ്രീ. ടീ .സിദ്ദിഖിന്റെ മുൻ ഭാര്യ , നസീമ സമർപ്പിക്കുന്ന പരാതി .
Sirs,
ഇന്ന് രാവിലെ കോഴിക്കോട് MIMS ആശുപത്രിയിൽ വച്ചുണ്ടായ ദുരനുഭവങ്ങൾ മുൻനിർത്തി ഞാൻ കോഴിക്കോട് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയാണ് ചുവടെ കൊടുത്തിരിക്കുന്നത് . നീതിയുക്തമായും , നിയമപരമായും സിദ്ദിഖിനെതിരെ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു .
ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ട് മുൻപാകെ , നസീമ .ജെ , തുവ്വക്കോട് (വീട്), മേരിക്കുന്നു .പി .ഓ , കോഴിക്കോട് 12 സമർപ്പിക്കുന്ന പരാതി .
സർ ,
ഞാൻ റഹ്മാനിയ വോക്കെഷനൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയും , KPCC ജനറൽ സെക്ക്രട്ടരി ശ്രീ. ടീ സിദ്ദിഖിന്റെ മുൻഭാര്യയുമാണ് . എനിക്ക് നേരെ നടന്ന ഗാർഹിക പീഡനങ്ങളുടെയും , നിയമവിരുദ്ധമായ വിവാഹ മോചനത്തിന്റെയും , എന്റെ സ്വർണ്ണവും , പണവും ചൂഷണം ചെയ്തതിന്റെയും പേരിൽ കോഴിക്കോട് ഒന്നാംക്ലാസ് ജഡീശ്യൽ മജിസ്ട്രേറ്റ് കോടതി ശ്രീ. സിദ്ദിഖിനെതിരെ ,ഒന്നാം പ്രതിയാക്കി കേസെടുത്തിയിരിക്കുകയാണ്. അയാളുടെ രാഷ്ട്രീയ ഭാവിയും മറ്റും ഇക്കാരണത്താൽ അനിശ്ചിതത്വത്തിലാണ് എന്നാണു മനസ്സിലാകുന്നത് ; അതിന്റെ പകപോക്കാനുള്ള തയ്യാരെടുപ്പുകളിൽ ആണ് ഇപ്പോൾ ശ്രീ. സിദ്ദിഖ്.
ഞാൻ ഒരു ക്യാൻസർ രോഗിയാണ് . രോഗത്തിന്റെഭാഗമായി എന്റെ ശരീരത്തിന്റെ അസ്വസ്ഥതകൾ കാരണം ഇന്ന് രാവിലെ ഞാൻ കോഴിക്കോട് MIMS ആശുപത്രിയിൽ സ്കാൻ ചെയ്യാൻ എന്റെ രണ്ടു കുട്ടികളോടൊപ്പം വന്നതായിരുന്നു . മക്കൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ കീന്റീനിൽ എത്തിയ എന്നെയും , കുട്ടികളെയും ശ്രീ. സിദ്ദിഖ് അയാളുടെ പുതിയ ഭാര്യയുടെ സഹോദരങ്ങളേയും കൂട്ടിവന്ന് അസഭ്യങ്ങൾ പറയുകയും ,കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും , സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ല എന്ന് ആക്രോശിക്കുകയും , ശരീരം കൊണ്ട് എന്നെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ അളിയന്മാരും , കൂടെ വന്നവരും ഈ സമയം അയാളുടെ കൂടെയുണ്ടായിരുന്നു .
എം .ഐ .ഷാനവാസ് എം പി യും , മറ്റൊരു KPCC സെക്രട്ടറിയായ adv. ജയന്തും , എന്റെ വക്കീലന്മാരും കൂടി ശ്രമിച്ചാലും അയാളെ ഒന്നും ചെയ്യാനാവില്ല എന്നും എന്നെയും മക്കളെയും ജീവാപായപ്പെടുത്തുമെന്നും അയാൾ ഭീഷണിപ്പെടുത്തി . ഭയന്നുപോയ എന്റെയും , മക്കളുടെയും മാനസിക നില സാധാരണ നിലയിലെത്താൻ തന്നെ മണിക്കൂറുകൾ എടുത്തു . കുട്ടികൾ ഇപ്പോഴും പേടിച്ചു വിറച്ചിരിക്കുകയാണ് .
ഇയാളുടെ ഭീഷണി മൂലം ചികിത്സക്ക് പോകാനും , മക്കളെ സ്കൂളിൽ വിടാനും , എനിക്ക് ജോലിക്ക് പോകാനും , സാമൂഹ്യ ജീവിതം നയിക്കാനും സാധ്യമല്ലാത്ത സ്ഥിതി സംജാതമായിരിക്കുന്നു . ഇതിനു മുന്പ് തന്നെ ഇയാളുടെ രാഷ്ട്രീയ ഗുണ്ടകളെ ഉപയോഗിച്ച് നവമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി ഇയാൾ ഉപദ്രവിക്കുകയും , തേജോവധം ചെയ്യാനും , മാനസികമായി പീഡിപ്പിക്കുവാനും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതാണ് .
ആയതിനാൽ എന്റെയും , രണ്ടു ചെറിയ കുട്ടികളുടെയും , ജീവനും സ്വൈര്യ ജീവിതത്തിനും സംരക്ഷണം നൽകാൻ പൊലീസിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകണമെന്നും , അയാൾക്കെതിരെ നിയമപരമായി സാധ്യമായ മുഴുവൻ നടപടികളും ഉണ്ടാകണമെന്നും വിനയത്തോടെ അഭ്യർത്ഥിക്കുന്നു .
എന്ന് ,
നസീമ . ജെ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്