ദാമ്പത്യത്തിലെ അസ്വാര്യസ്യങ്ങൾ മുതലെടുത്ത് സൗഹൃദം കൂടി; മുതലെടുക്കാൻ ശ്രമിച്ചപ്പോൾ നോ പറഞ്ഞത് പ്രതികാരമായി; യുവതിയുടെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ച് റെയ്ഡും നടത്തിച്ച ഗൂഢാലോചന; വിവേഴ്സ് വില്ലേജ് ഉടമയെ കുടുക്കാൻ ശ്രമിച്ചത് പത്മശ്രീ ഡോ ഹരിദാസിന്റെ മകൻ; ശോഭാ വിശ്വനാഥിന്റെ പോരാട്ടം തെളിയിച്ചത് അതിഭയങ്കര പീഡനകഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുവ സംരഭകയും ജീവകാരുണ്യ പ്രവർത്തകയുമായ ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കി അപമാനിക്കാനായി നടത്തിയത് വമ്പൻ ഗൂഢാലോചന. തിരുവനന്തപുരത്തെ അതിപ്രശസ്തമായ ലോർഡ്സ് ആശുപത്രിയുടെ ഉടമ ഡോ ഹരിദാസിന്റെ മകനായിരുന്നു ഇതിന് പിന്നിലെ മുഖ്യ സൂത്രധാരൻ. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനെ കൂട്ടുപിടിച്ചായിരുന്നു കഞ്ചാവ് കേസിൽ യുവതിയെ കുടുക്കാൻ ശ്രമിച്ചത്. തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരം തീർക്കലായിരുന്നു ലക്ഷ്യം. ആറുമാസം ശോഭ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേസിന് പിന്നിലെ വില്ലനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ആരോഗ്യ മേഖലയിലെ പ്രധാന സ്ഥാപനമാണ് ലോർഡ്സ് ആശുപത്രി. ഉദര ശസ്ത്രക്രിയയിൽ ഏറെ പേരെടുത്ത വ്യക്തിയാണ് കെപി ഹരിദാസ് എന്ന ഡോക്ടർ. പത്മശ്രീ വരെ നേടിയ വ്യക്തിത്വം. അദ്ദേഹത്തിന്റെ കുടംബത്തിന് ഉന്നത ബന്ധങ്ങളുണ്ട്. അത്തരമൊരു കുടുംബത്തിലെ വ്യക്തിയാണ് ഹരീഷ് ഹരിദാസ്. ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാനുള്ള ശ്രമത്തിന് പിന്നിൽ വലിയ കളികളാണ് ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസ് മാനേജ്മെന്റ് വിദഗ്ധൻ നടത്തിയത്. ഇതാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അമ്മണികുട്ടന്റെ അന്വേഷണം പൊളിച്ചത്. കേസിൽ ഹരീഷും കൂട്ടാളിയും പ്രതികളാണ്. എന്നാൽ കോവിഡിന്റെ കാരണം പറഞ്ഞ് പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. ഇതിന്റെ പിന്നിൽ വമ്പൻ കളികളുണ്ടെന്നാണ് സംശയം.
തിരുവനന്തപുരത്തെ പ്രധാന കൈത്തറി കടയാണ് കറാൽക്കട. ഈ കുടുംബത്തിൽ മരുമകളായിരുന്നു ശോഭ. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി. എംബിഎക്കാരിയായ ശോഭ സ്വന്തംകാലിൽ നിൽക്കാൻ വീവേവ്സ് വില്ലേജ് എന്ന പ്രസ്ഥാനവും തുടങ്ങി. ഇതിനൊപ്പം നിരവധി സാമൂഹിക സേവന സംഘടനകളും ആരംഭിച്ചു. ഇതിന്റെ പ്രവർത്തനവുമായി മുമ്പോട്ട് പോകുമ്പോഴാണ് കഞ്ചാവ് കേസിൽ പ്രതിയാക്കുന്നത്. ഭർത്താവുമായി ഡിവോഴ്സ് കേസ് നടക്കുന്ന സമയത്തെത്തിയ ഈ കേസ് യുവതിയെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാക്കി. എങ്ങനേയും സത്യം പുറത്തെത്തിച്ച് നിരപരാധിത്വം ശോഭ തെളിയിക്കാനും തീരുമാനിച്ചു.
വഴുതക്കാട്ടാണ് വീവേഴ്സ് വില്ലേജിന്റെ ഒരു ഓഫീസ്. ഒരു ദിവസം പെട്ടെന്ന് ഇവിടേക്ക് പൊലീസ് പാഞ്ഞെത്തി. കോവളത്തെ സ്ഥാപനത്തിൽ ഇരുന്ന ശോഭയെ തേടി കടയുടമയുടെ ഫോൺ എത്തി. എന്തോ ചെറിയ പ്രശ്നമെന്ന് കരുതി സമാധാനിച്ചിരിക്കുമ്പോൾ പൊലീസ് സംഘം കോവളത്തുമെത്തി. ശോഭയെ ചോദ്യം ചെയ്തു. വഴുതക്കാട്ടെ ഓഫീസിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന സൂചന നൽകി. പിന്നെ അവരെ വഴുതക്കാട്ടെത്തിച്ചു. കേസിൽ പ്രതിയുമായി. ആറുമാസം മുമ്പ് നടന്ന ഈ സംഭവം സംരഭകയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സിഗരറ്റ് വലിക്കാൻ പോലും അനുവദിക്കാത്ത ക്യാമ്പസാണ് വീവേഴ്സ് വില്ലേജിലേത്. ഇവിടെ കഞ്ചാവ് എന്നത് ശോഭയെ അറിയാവുന്നവരെ മുഴുവൻ ഞെട്ടിച്ചു.
മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. അളവിൽ കുറവായിരുന്നു കഞ്ചാവ്. അതുകൊണ്ട് മാത്രം കോവിഡുകാലത്ത് ശോഭയ്ക്ക് സ്റ്റേഷൻ ജാമ്യം കിട്ടി. ജയിൽ വാസം ഒഴിവായെങ്കിലും വീട്ടിലെത്തിയ ശേഷവും സത്യം കണ്ടെത്താൻ ശോഭയുടെ മനസ്സ് വെമ്പി. സംശയങ്ങൾ പലതുണ്ടായിരുന്നു മനസ്സിൽ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നൽകി. അവർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ഇതോടെ അന്വേഷണം ഡോ ഹരിദാസിന്റെ മകനിൽ എത്തി.
സുഹൃത്തായ ആശുപത്രി മുതലാളി ശല്യക്കാരനായപ്പോൾ
കുടുംബ പ്രശ്നങ്ങൾ കാരണം പ്രതിസന്ധിയിലായിരുന്ന ശോഭയ്ക്ക് ഹരീഷ് ഹരിദാസുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. യുകെയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ഉന്നത പഠനം നേടിയ ലോർഡ് ഹോസ്പിറ്റൽ കുടുംബാഗം ശോഭയുമായി ഏറെ അടുത്തു. ബന്ധം സ്ഥാപിക്കാനായി സമ്മർദ്ദങ്ങൾ ഏറെയുണ്ടായിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്ന സാഹചര്യത്തിൽ രക്ഷകനായി അവതാര രൂപം എടുക്കാനായിരുന്നു ഹരീഷ് ശ്രമിച്ചത്. എന്നാൽ പെട്ടെന്ന് സത്യം ശോഭ മനസ്സിലാക്കി. ഹരീഷിനെ ഇതോടെ ഒഴിവാക്കി. അപ്പോൾ ഹരീഷ് ശല്യക്കാരനായി മാറുകയായിരുന്നു.
വീവേഴ്സ് വില്ലേജിലെ ശോഭയുടെ പഴയ ജോലിക്കാരനെ ഹരീഷിന് കൂട്ടുകാരനായി കിട്ടി. കൈതമുക്കിലെ തേങ്ങാപ്പുര ലൈനിൽ താമസക്കാരനായ വിവേക് രാജുമായി ചേർന്ന് പദ്ധതികൾ തയ്യറാക്കി. ശോഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ മൊബൈൽ മോഷണക്കേസിൽ സംശയ നിഴലിലായിരുന്നു വിവേക്. സ്ഥാപനത്തിൽ പല തട്ടിപ്പുകളും നടക്കുന്നുവെന്ന് മനസ്സിലാക്കി ഒഴിവാക്കിയ ജോലിക്കാരൻ. ഇതിനൊപ്പം ശോഭയുടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയേയും ഇവർക്ക് കൂട്ടായി കിട്ടി. കുട്ടിക്കാലം മുതൽ ശോഭയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഉഷയെന്ന ജീവനക്കാരിയും ചതിയിൽ പങ്കാളിയായി.
ലോർഡ് ആശുപത്രി മുതലാളിയുടെ മകനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് ശോഭ തന്നെ സമ്മതിക്കുന്നു. തന്നെ ഇഷ്ടമാണെന്ന തരത്തിൽ പലരോടും അവൻ സംസാരിച്ചു. എന്റെ ചേട്ടനെ പോലും പോയി കണ്ട് പറഞ്ഞു. അവൻ ആവശ്യപ്പെട്ടിട്ട് ഡോ ഹരിദാസിനേയും കുടുംബത്തേയും പോയി ഞാൻ കണ്ടിരുന്നു. അവർക്കെല്ലാം ഇത് അറിയാമായിരുന്നു. ഒരു ആലോചനയുടെ തലത്തിലാണ് എല്ലാം നീങ്ങിയത്. പിന്നീട് അവന്റെ മനസ്സിൽ ഉള്ളത് എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇതോടെ ഒഴിവാക്കി-ഹരീഷുമായുള്ള ബന്ധത്തെ കുറിച്ച് ശോഭ പറഞ്ഞത് ഇതാണ്.
അതിന് ശേഷം തനിക്ക് പല തരത്തിൽ ഫോൺ കോളുകൾ വന്നു. തന്റെ സുഹൃത്തുക്കളെ പലരും വിളിച്ച് മോശമായി പലതും പറഞ്ഞു. ഹരീഷ് മെസേജുകളും മെയിലുകളും അയച്ചു. അതിനൊന്നും അനുകൂലമായി പ്രതികരിച്ചില്ല. അതിനിടെ അവൻ യുകെയിൽ നിന്ന് മടങ്ങി എത്തി. എല്ലാ പ്രശ്നവും പരിഹരിക്കാമെന്ന തരത്തിൽ ഇടപെടാൻ ശ്രമിച്ചു. അതിനെ എതിർക്കുകയും ചെയ്തു. ഇതിന് ശേഷമാണ് തന്റെ ഓഫീസിൽ കഞ്ചാവ് കണ്ടതെന്ന് ശോഭ പറയുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി മുമ്പോട്ട് പോകാൻ തീരുമാനിച്ചത്.
2000 രൂപ പിഴ അടയ്ക്കാതെ കുറ്റ വിമുക്തി നേടി
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളായിരുന്നു. അതിൽ ചില തെളിവുകൾ കിട്ടി. അത് ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതിൽ നിന്നാണ് ജീവനക്കാരിയുടെ പങ്ക് മനസ്സിലായത്. സിസിടിവി അന്ന് അരമണിക്കൂർ ഓഫ് ചെയ്തിരുന്നു. തുടക്കത്തിൽ ജീവനക്കാരി ഒന്നും സമ്മതിച്ചില്ല. എന്നാൽ അന്വേഷണം വിവേക് രാജിലെത്തിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. കഞ്ചാവു കൊണ്ടു വച്ചത് ഹരീഷിന് വേണ്ടിയാണെന്നും മനസ്സിലായി.
കൈത്തറി മേഖലയിൽ അറിയപ്പെടുന്ന ബ്രാൻഡാണ് വീവേഴ്സ് വില്ലേജ്. ഇതിനൊപ്പം ആദിവാസി മേഖലകളിൽ ഉൾപ്പെടെ എൻജിഒ പ്രവർത്തനവും ശോഭയ്ക്കുണ്ട്. കുട്ടികളുടെ പുനരധിവാസവും നടത്തുന്നു. ഇത്തരം സാമൂഹിക ഇടപെടലുകളിലൂടെ ഉണ്ടാക്കിയ സൽപ്പേര് നശിപ്പിക്കലായിരുന്നു ലക്ഷ്യം. ഒറ്റപ്പെടുത്തി തന്റെ വഴിക്കെത്തിക്കാനുള്ള ഗൂഡ നീക്കം. 2000 രൂപ പിഴ അടച്ചാൽ തീരുന്ന കേസാണ് അതെന്ന് പൊലീസും പറഞ്ഞു. എന്നാൽ കുറ്റസമ്മതം നടത്തുന്ന തരത്തിൽ പിഴ അടയ്ക്കേണ്ടെന്ന് താൻ തീരുമാനിച്ചു. സഹോദരൻ അടക്കമുള്ളവർ അതിനെ പിന്തുണയ്ക്കുകയും ചെയ്തു.
അതിന് ശേഷമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. വിവേക് രാജിനെ പിടികൂടിയതോടെ എല്ലാം പുറത്തായി. ഇയാളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. അതിൽ വേദനയുണ്ടെന്ന് ശോഭ പറയുന്നു. തനിക്ക് അനുകൂലമായി കുറ്റ വിമുക്തി റിപ്പോർട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായെന്ന് ശോഭ പറയുന്നു. എന്നാൽ ലോർഡ് ഹോസ്പിറ്റൽ സിഇഒ കൂടിയായ ഹരീഷിനെ ഇനിയും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് അയാൾ. ജാമ്യം കിട്ടിയാൽ ഹരീഷ് യുകെയിലേക്ക് മടങ്ങും. അങ്ങനെ വന്നാൽ കേസു തന്നെ അപ്രസക്തമാകും-ശോഭ പറയുന്നു.
തുടരന്വേഷണത്തിൽ വിവേഴ്സ് വില്ലേജിലെ സിസിടിവിയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ കിട്ടുന്നത്. തനിക്ക് കഞ്ചാവ് നൽകിയത് ഹരീഷാണെന്നും വിവേക് സമ്മതിച്ചു. ഇതുകൊണ്ടു വച്ച സ്ഥലവും മറ്റും പൊലീസിന് കാട്ടിക്കൊടുക്കുകും ചെയ്തു. സ്ഥാപനത്തിന് ചീത്തപേരുണ്ടാക്കാൻ വേണ്ടി ഗർഭനിരോധന ഉറകളും ഓഫീസിലെ ശുചിമുറിയിൽ ഒളിപ്പിച്ചു വച്ചു. പൊലീസിന് കണ്ടെടുക്കാൻ പറ്റാത്ത പലതും തെളിവെടുപ്പ് സമയത്ത് വിവേക് കാണിച്ചു കൊടുത്തുവെന്നതാണ് വസ്തുത.
വിവേഴ്സ് വില്ലേജിന്റെ രണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഈ ഗൂഢാലോചന നടന്നത്. എങ്ങനേയും തന്റെ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമം പൊളിച്ചതിന്റെ ആത്മവിശ്വാസമാണ് ഇന്ന് ശോഭായുടെ മുഖത്ത്.
Stories you may Like
- കേന്ദ്ര നേതൃത്വത്തിന് പരാതി നൽകും; ബിജെപിയിൽ ഏറ്റുമുട്ടൽ തുടരുമ്പോൾ
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- 377 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഫോൺ റെക്കോഡുകൾ പരിശോധിച്ച് പൊലീസ്:
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്