പദ്ധതി നടത്തുന്നത് സ്വകാര്യ ഏജൻസി; സർക്കാർ ആശുപത്രിയുടെ മുഴുവൻ സൗകര്യങ്ങളും സൗജന്യമായി വിട്ടു കൊടുക്കും; ഫ്രാഞ്ചൈസി ഇനത്തിൽ വൻ തുക ഡെപ്പോസിറ്റ് വാങ്ങി ഏജൻസി തടിച്ചു കൊഴുക്കും: ഷി ഓപ്ടിക്കൽസിലെ അഴിമതി കാണാൻ കണ്ണടകൾ വേണ്ട
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ആരോഗ്യമന്ത്രി വി എസ്. ശിവകുമാറിനെക്കാൾ ഭേദം തുഗ്ലക്ക് ആണെന്ന് തോന്നിപ്പോകും അദ്ദേഹത്തിന്റെ ചില പദ്ധതികൾ കണ്ടാൽ. കേരളത്തിലെ ജനങ്ങൾ മരമണ്ടന്മാരാണെന്ന ധാരണയിൽ അദ്ദേഹത്തിന്റെ വകുപ്പും വനിതാ വികസന കോർപ്പറേഷനും തിരുവനന്തപുരം റോസ് ഓപ്ടിക്കൽസ് എന്ന സ്വകാര്യ ഏജൻസിയും ചേർന്ന് നാളെ ഉദ്ഘാടനം ചെയ്യുന്ന ഷീ ഓപ്ടിക്കൽസ് എന്ന പദ്ധതിക്കു പിന്നിൽ കോടികളുടെ ക്രമക്കേട്. സംഭവം വിവാദമായതോടെ തങ്ങൾക്ക് ലോൺ വിതരണം ചെയ്യുന്ന പണി മാത്രമേ ഉള്ളൂ, ബാക്കിയൊന്നും അറിയില്ലെന്ന് പറഞ്ഞ് വനിതാ വികസന കോർപ്പറേഷൻ മേധാവികൾ തലയൂരി. ഇതിലെ അഴിമതി കാണാൻ കണ്ണടകൾ വേണ്ട.
ഒറ്റനോട്ടത്തിൽ, നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ക്രമക്കേട് ദൃശ്യമാകും വിധമാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ഏജൻസി വിഭാവന ചെയ്തു നടപ്പാക്കിയ പദ്ധതി അതേരീതിയിൽ അംഗീകരിക്കുമ്പോൾ ഇതുകൊണ്ട് സർക്കാരിനോ ജനങ്ങൾക്കോ ഒരു പ്രയോജനവുമില്ല. എന്നാൽ, ഏജൻസിക്ക് കൈ നനയാതെ കോടികൾ വാരാം. സംസ്ഥാനത്തെ സർക്കാർ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് കണ്ണട വിൽപനശാലകൾ ആരംഭിക്കുന്നതിനുള്ളതാണ് പദ്ധതി. റോസ് ഓപ്ടിക്കൽസ് സർക്കാരിന് മുന്നിൽ സമർപ്പിച്ച പദ്ധതി യാതൊരു പരിശോധനയും കൂടാതെ അംഗീകരിച്ചതിനു പിന്നിലാണ് കോഴയിടപാട് നടന്നിരിക്കുന്നത്. ഓപ്ടിക്കൽ അസോസിയേഷൻ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു.
അസോസിയേഷനിൽ അംഗമായിരുന്ന പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് റോസ് ഓപ്ടിക്കൽസ്. ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവരാൻ ശ്രമം തുടങ്ങിയപ്പോൾ തന്നെ ഇയാൾ അസോസിയേഷൻ അംഗത്വം രാജിവച്ചു. മന്ത്രി ശിവകുമാറിന് ഈ കച്ചവടത്തിൽ പങ്കുണ്ടെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ മെഡിക്കൽ കോളജുകൾ, ജനറൽ-ജില്ലാ-താലൂക്ക് ആശുപത്രികൾ, സൗകര്യമുള്ള മറ്റ് സർക്കാർ ആതുരാലയങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾക്ക് മാത്രമായിട്ടുള്ള പദ്ധതിയിൽ കണ്ണടവിൽപനശാല തുടങ്ങുന്നതിനുള്ള സ്ഥലം സർക്കാർ ആശുപത്രിയിൽ തന്നെ ക്രമീകരിച്ചുനൽകും. ആശുപത്രിയിൽ നിന്ന് കണ്ണു പരിശോധിക്കുന്നവർക്കും കണ്ണിന് ഓപ്പറേഷൻ നടത്തുന്നവർക്കും കണ്ണടയും അനുബന്ധകാര്യങ്ങളും ഷി ഓപ്ടിക്കൽസിലേക്ക് മാത്രമേ എഴുതി വിടാൻ കഴിയൂ.
ചുരുക്കിപ്പറഞ്ഞാൽ സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും സൗജന്യമായി നിർവഹണ ഏജൻസിക്ക് ലഭിക്കും. ഈ ആനുകൂല്യമുള്ളതിനാൽ വിൽപനശാലയുടെ ഫ്രാഞ്ചൈസി ഏറ്റെടുക്കാനായി താൽപര്യത്തോടെ നിരവധിപ്പേർ രംഗത്തു വരാൻ സാധ്യതയുണ്ട്. നിർവഹണ ഏജൻസിക്ക് അവരിൽനിന്ന് ഡെപ്പോസിറ്റ് ഇനത്തിൽ വൻ തുക ആദ്യമേ കൈപ്പറ്റാനും കഴിയും. ആശുപത്രിക്കുള്ളിൽ തന്നെ വിൽപനശാല വരുന്നതോടെ ഇവയ്ക്ക് ചുറ്റുമുള്ള ഓപ്ടിക്കൽസുകാർ കട പൂട്ടേണ്ടതായും വരും. നിർവഹണ ഏജൻസിയാണ് ഫ്രാഞ്ചൈസി ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത്. സംസ്ഥാനത്തെ 250 ഓളം സർക്കാർ ആശുപത്രികളിൽ കണ്ണട വിൽപന ശാലകൾ ആരംഭിച്ചാൽ ഡെപ്പോസിറ്റ് ഇനത്തിൽ നിർവഹണ ഏജൻസിയുടെ പോക്കറ്റിൽ വീഴുന്നത് കോടികളായിരിക്കും.
ഷി ഓപ്ടിക്കൽസിൽനിന്നു കണ്ണട വാങ്ങുന്നവർക്ക് 25 ശതമാനം വിലക്കുറവ് ലഭിക്കുമെന്നാണ് ഒരു വാഗ്ദാനം. കണ്ണടകൾക്ക് എം.ആർ.പി (മാക്സിമം റിട്ടെയിൽ പ്രൈസ്) എന്നൊന്നില്ല. പിന്നെങ്ങനെ 25 ശതമാനം വിലക്കുറവ് നൽകുമെന്നതാണ് മറ്റൊരു സംശയം. സംസ്ഥാനത്ത് കണ്ണിന് എല്ലാ ചികിൽസയുമുള്ള ഏക സർക്കാർ ആശുപത്രി തിരുവനന്തപുരത്താണുള്ളത്. ഇതിനുള്ളിൽ തന്നെയുള്ള കണ്ണട വിൽപനശാല നടത്തുന്നത് ഹിന്ദുസ്ഥാൻ ലാറ്റക്സാണ്. പുറമേ ഉള്ള കണ്ണട വിൽപനശാലകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ കണ്ണട ലഭിക്കുന്നത്. ഇതു പോലെ സർക്കാർ ആശുപത്രിയിൽ തുടങ്ങുന്ന ഷീ ഓപ്ടിക്കൽസിന്റെ നടത്തിപ്പ് എന്തുകൊണ്ട് സർക്കാർ ഏജൻസികൾക്ക് വിട്ടു കൊടുത്തു കൂടായെന്ന ചോദ്യത്തിനും അധികൃതർക്ക് മറുപടിയില്ല.
അതേസമയം, പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ച് മുന്നോട്ടുവരുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും കൂടുതലായി മറ്റൊന്നും അറിയില്ലെന്നും സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധികൃതർ പറയുന്നു. സംരംഭം തുടങ്ങാൻ ആവശ്യമായ രേഖകളും മറ്റുമായി എത്തുന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ വായ്പ നൽകും. ആറു ശതമാനം വരെ പലിശയാണ് ഈടാക്കുകയെന്നും അവർ അറിയിച്ചു. ഈ വായ്പയുടെ ഗുണവും അന്തിമമായി ലഭിക്കുന്നത് പദ്ധതിയുടെ നിർവഹണ ഏജൻസിയായ റോസ് ഓപ്ടിക്കൽസിനാണ്. ഫ്രാഞ്ചൈസി എടുക്കുന്നവർ തന്നെ വിൽപന കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കണം.
അങ്ങനെ വരുമ്പോൾ ഒരു ചെലവുമില്ലാതെ റോസ് ഓപ്ടിക്കൽസ് എന്ന നിർവഹണ ഏജൻസിക്ക് ലഭിക്കുക കോടികളാണ്. കുടുതൽ വിവരങ്ങൾ അറിയാൻ വനിതാ വികസന കോർപ്പറേഷന്റെ വെബ്സൈറ്റ് സന്ദർശിക്കാനാണ് അധികൃതർ അറിയിച്ചത്. വെബ്സൈറ്റ് പരിശോധിച്ചെങ്കിലും അപ്ഡേഷൻ നടക്കുന്നതായുള്ള വിവരം മാത്രമാണ് ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ പദ്ധതി തന്നെ അവ്യക്തമാണ്. അതിനിടെയാണ് തിരക്കിട്ട് നാളെ ആലുവ ജനറൽ ആശുപത്രിയിൽ ഉദ്ഘാടനം നടത്താൻ ഒരുങ്ങുന്നത്. ചുരുക്കത്തിൽ വ്യക്തി സമർപ്പിച്ച ഒരു പദ്ധതി, സർക്കാരിനോ ജനങ്ങൾക്കോ യാതൊരു നേട്ടവും നൽകില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ അതേ രൂപത്തിൽ നടപ്പാക്കാൻ ശ്രമിച്ച മന്ത്രിയാണ് ഇതിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത്.
Stories you may Like
- സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി ആകാനില്ല
- വികാരാധീരനനായി ഡി കെ ശിവകുമാർ
- മുഖ്യമന്ത്രി പദവിയിൽ ഉറച്ചു ശിവകുമർ; ഹൈക്കമാൻഡിന് മുന്നിൽ വൻ പ്രതിസന്ധി
- കെ എസ് ആർ ടി സിയെ ഞെട്ടിച്ച് 'മല്ലു ട്രക്ക് ലൈഫ്' പുറത്തു വിട്ട മോഷണം!
- കുമാരസ്വാമിയുടെ പരിഹാസത്തിന് മറുപടിയുമായി ഡി.കെ.ശിവകുമാർ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍