ഇരിങ്ങാലക്കുടയിലെ സെറ്റിൽ നായകൻ എത്തിയത് 15ന് വൈകിട്ട്; അടുത്ത ദിവസം അഭിനയിച്ചത് കുറച്ചു സീനുകളിൽ; 17ന് റൂമിൽ സുഖ ഉറക്കം; ഇടപെടലിലെ അസ്വാഭാവിക തിരിച്ചറിഞ്ഞ് അമ്മയെ സെറ്റിലേക്ക് വിളിച്ചു വരുത്തിയത് ഷൂട്ടിങ് സുഗമമാകാൻ; 18ന് അമ്മയുടെ സാന്നിധ്യത്തിൽ തകർപ്പൻ അഭിനയം; വീണ്ടും ക്ഷീണിതനായി മുറിയിൽ; 20ന് എത്തിയത് ഇനി ഡീസന്റ് എന്ന് എല്ലാവരോടും പ്രഖ്യാപിച്ചും; 21ന് ബൈക്കിൽ എങ്ങോട്ടോ സ്ഥലം വിട്ടു; 'ഒത്തുതീർപ്പ്' ഷെഡ്യൂളിൽ വെയിൽ പ്രതിസന്ധിയിൽ ആയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വെയിൽ സിനിമയുടെ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി നടന്ന ചിത്രീകരണത്തിൽ ഷെയ്ൻ നിഗം കാട്ടിയത് വലിയ അനുസരണ കേടുകൾ. ഇരിങ്ങാലക്കുടയിലെ സെറ്റിൽ 15ന് വൈകിട്ടാണ് ഷെയൻ നിഗം എത്തിയത്. അടുത്ത ദിവസം കുറച്ചു ഭാഗം അഭിനയിച്ചു. എന്നാൽ 17ന് സ്കൂളിൽ കിടന്ന് ഉറങ്ങി. ഇതോടെ സംവിധായകൻ ശരത് മേനോന് പ്രശ്നം പിടികിട്ടി. ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുത്ത ഷെയൻ നിഗമിന്റെ അമ്മയെ വിവരം അറിയിച്ചു. അങ്ങനെ അമ്മ സെറ്റിലെത്തി. 18ന് സജീവമായി തന്നെ ഷൂട്ടിംഗിൽ പങ്കെടുത്തു. 19ന് വീണ്ടും റെസ്റ്റ്. അതിന് ശേഷം സെറ്റിൽ എല്ലാവരോടും നന്നായി ഷെയ്ൻ പെരുമാറി. പിന്നെ പൊടുന്നനെ അപ്രത്യക്ഷമാകൽ. അതിന് ശേഷം സിനിമയെ ആകെ വെട്ടിലാക്കി മുടി വെട്ടലും. വെയിൽ സിനിമയും അതിന്റെ പുതുമഖ സംവിധായകൻ ശരത് മേനോനുമാണ് പ്രതിസന്ധിയിലാകുന്നത്.
മലയാള സിനിമയിൽ ഏറെ നാളായി സജീവമായി നിൽക്കുന്ന നിർമ്മാതാവാണ് ജോബി ജോർജ്. അതുകൊണ്ട് തന്നെ ഈ സിനിമ പ്രതിസന്ധിയിലാകുന്നത് ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും അതിന് മറികടക്കാൻ ജോബി ജോർജിന് വേഗത്തിൽ കഴിയും. അതുകൊണ്ട് ഷെയ്ൻ നിഗമിന്റെ നടപടി പ്രതിസന്ധിയിലാക്കുന്നത് ഷെയ്ൻ നിഗിന്റെ കരിയറിനേയും സംവിധായകന്റെ സ്വപ്നങ്ങളേയുമാണ്. താര സംഘടനകൾ ആരും ഇനി ഷെയൻ നിഗമിനെ പിന്തുണയ്ക്കില്ല. അവരോട് ആലോചിക്കാതെ മുടി മുറിച്ചതിലുള്ള പ്രതിഷേധമാണ് ഇത്. അബിയുടെ മകനെന്ന പരിഗണന നൽകി നിർമ്മാതാവിനെ കുറ്റപ്പെടുത്തും വിധമായിരുന്നു താര സംഘടന പോലും വിഷയത്തിൽ ഇടപെട്ടത്. ഫെഫ്ക ചർച്ചകളിൽ ഭാഗമായതുമില്ല. സംവിധാകനിൽ നിന്ന് പരാതി കിട്ടാത്തതു കൊണ്ടായിരുന്നു ഇത്. അങ്ങനെ എല്ലാവരും കൃത്യമായ അകലം പാലിച്ചു. അങ്ങനെ അനുകൂല നിലപാട് എടുത്തവരെ കൂടി വെട്ടിലാക്കുകയാണ് ഷെയ്ൻ നിഗം.
നിർമ്മാതാക്കളും താര സംഘടനയും മുൻ കൈയെടുത്ത് നടത്തിയ ചർച്ചകളിൽ ഷെയൻ നിഗമിന്റെ അമ്മയും പങ്കെടുത്തിരുന്നു. അമ്മയെ കൂടി വിശ്വാസത്തിലെടുത്താണ് പുതിയ ഷെഡ്യൂൾ പോലും പ്രഖ്യാപിച്ചത്. എന്നിട്ടും ഇതുമായി നിസഹകരണം തുടരുകയായിരുന്നു ഷെയ്ൻ. പറഞ്ഞ ദിവസം സെറ്റിലെത്തിയെങ്കിലും സഹകരിക്കാൻ തയ്യാറാകാത്ത മനസ്സാണ് നടൻ കാട്ടിയത്. ഇതോടെയാണ് അമ്മയെ സംവിധായകൻ തന്നെ വിവരങ്ങൾ അറിയിച്ചത്. അമ്മയെ കാര്യങ്ങൾ ധരിപ്പിച്ചതിന്റെ അമർഷം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ട കുറിപ്പിൽ ഷെയ്ൻ നിഗമും പങ്കുവച്ചിരുന്നു. നവംബർ 16ന് ലൊക്കേഷനിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജർ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് അവനെ മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.-ഇങ്ങനെയാണ് സെറ്റിലെ വിഷയങ്ങളെ ഷെയ്ൻ നിഗം തന്നെ സോഷ്യൽ മീഡിയയിലുടെ അവതരിപ്പിച്ചത്.
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ പുത്തൻ ലുക്കിൽ ഷെയ്ൻ നിഗം എത്തിയത് ഏവരേയും ഞെട്ടിച്ചിട്ടണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മേക്കോവർ ചിത്രങ്ങൾ പുറത്തുവിട്ടത്. മുടി പറ്റെ വെട്ടി താടിയും മീശയും എടുത്തുകളഞ്ഞ ലുക്കിലുള്ള ഷെയ്നെ ആദ്യ കാഴ്ചയിൽ ആരും തിരിച്ചറിയില്ല. വെയിൽ സിനിമയുടെ അണിയറ പ്രവർത്തകരോടുള്ള പ്രതിഷേധസൂചകമായാണ് ഷെയ്ൻ മുടി മുറിച്ചത്. പ്രതിഷേധം എന്ന് ഹാഷ്ടാഗോടെ തലയിൽ എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് ഷെയ്ൻ മുടി വെട്ടിയതിനെ ചൊല്ലിയായിരുന്നു തർക്കങ്ങൾ തുടങ്ങിയത്. അന്ന് കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി ഷെയ്ൻ വെട്ടിയത് സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്നാരോപിച്ച് നിർമ്മാതാവ് ജോബി രംഗത്തുവന്നിരുന്നു. ജോബി വധഭീഷണി മുഴക്കിയെന്ന് ഷെയ്ൻ നിഗവും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പ്രതിഫല തർക്കമാണെന്നായിരുന്നു ജോബിയുടെ വാദം. താരസംഘടന ഇടപെട്ട് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഷെയ്നും വെയിലിന്റെ സംവിധായകൻ ശരത് മേനോനുമായുള്ള തർക്കങ്ങൾ രൂക്ഷമായി. താരം സിനിമയുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കി ശരത് മേനോൻ രംഗത്തുവന്നിരുന്നു. എന്നാൽ വിശ്രമമില്ലാതെ തന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണെന്നും മാനസികമായും ശാരീരികമായും പീഡനങ്ങൾ ഷൂട്ടിങ് സെറ്റിൽ ഏറ്റുവാങ്ങേണ്ടി വന്നതായും ഷെയ്ൻ നിഗവും വ്യക്തമാക്കി.
ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്നും വെയിൽ എന്ന സിനിമയുടെ നിർമ്മാതാവായ ജോബി ജോർജും തമ്മിലുള്ള പ്രശ്നം ആരംഭിക്കുന്നത് . 'വെയിലി'ൽ ഷെയ്ന്റേത് മുടി നീട്ടി വളർത്തിയ ഗെറ്റപ്പായിരുന്നു. എന്നാൽ വെയിലിന്റെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് ഷെയ്ൻ മറ്റൊരു ചിത്രമായ കുർബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ ആരോപണം. ഇതിൽ ക്ഷുഭിതനായ ജോബി തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്നാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ചേർന്ന് നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകി. എന്നാൽ ചിത്രീകരണത്തിനിടയിൽ ഷെയ്ൻ ഇറങ്ങിപ്പോയെന്നും സഹകരിക്കുന്നില്ലെന്നും കാണിച്ച് വീണ്ടും വെയിലിന്റെ അണിയറപ്രവർത്തകർ രംഗത്ത് വന്നു. ഇത് കാണിച്ച് ജോബി ജോർജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകുകയും ഷെയ്നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം നിർമ്മാതാക്കളുടെ സംഘടന 'അമ്മ'യെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരാധകനെ അസഭ്യം പറയുന്ന ഒരു ഓഡിയോ ഷെയ്ൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതും വിവാദമായി.
മിമിക്രി-ചലച്ചിത്രതാരമായിരുന്ന അബിയുടെ മകനാണ് ഷെയ്ൻ. അച്ഛന്റെ മരണ ശേഷമാണ് ഷെയ്ൻ താരമായി വളരുന്നത്. പൃഥ്വരാജ് നായകനായി എത്തിയ അൻവർ ആണ് ആദ്യ മലയാള ചിത്രം. ഈ ചിത്രത്തിനുശേഷം 2013ൽ തമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം തന്നെ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിൽ കുഞ്ഞുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ൽ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന ചിത്രത്തിൽ മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
കിസ്മകത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ഷെയ്ൻ ശ്രദ്ധിക്കപ്പെട്ടത്. ഷെയ്ൻ നായകനായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്. 2017ൽ ആന്റണി സോണി സംവിധാനം ചെയ്ത കെയർ ഓഫ് സൈറ ബാനു,സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തിയേറ്ററിൽ നിന്നും മികച്ച വിജയം നേടിയ പറവയിലൂടെ മലയാളസിനിയിൽ സ്വന്തമായൊരു ഇടം ഷെയ്ൻ സ്വന്തമാക്കി. 2018ൽ ബി.അജിത്കുമാർ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തിലെ നായക കഥാപാത്രം ഷെയിനിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അതേ വർഷം തന്നെ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ഒരു ചിത്രകാരനായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയത്.2019ൽ മധു സീ നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്സ് എന്ന ചിത്രത്തിൽ നായകനായി. അങ്ങനെ യുവ നിരയിലെ ഹിറ്റ് നായകനായി മാറുന്നതിനിടെയാണ് ഷെയ്ൻ നിഗം വിവാദ പുരുഷനാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്