നെടുമുടിയുടെ വീട്ടിൽ കഥ പറയാൻ നിർബന്ധിച്ചു; മരണ വീട്ടിൽ പറ്റില്ലെന്ന് പറഞ്ഞ സംവിധായകൻ; ഫ്ളാറ്റിലെ ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും നടന്റെ കൈ ചൂണ്ടി വെടിവയ്ക്കലും; മാപ്പു പറഞ്ഞ് അലൻസിയർ 'നല്ലപിള്ളയായി'! പക്ഷേ ക്ലൈമാക്സിൽ തോറ്റത് സംവിധായകൻ; 'കാപ്പയിൽ' ഷാജി കൈലാസിനേയും പൃഥ്വിരാജിനേയും ഒരുമിപ്പിച്ചത് വേണുവിന്റെ പിന്മാറ്റം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടുവയ്ക്ക ശേഷം കാപ്പ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് എടുത്ത കടുവ വിവാദങ്ങൾക്കൊപ്പം തിയേറ്ററിൽ ഹിറ്റുമായി. അതിന് ശേഷം ഇരുവരും കാപ്പയിൽ ഒരുമിക്കുന്നു. അതും വിവാദങ്ങളിലൂടെ ഷാജി കൈലാസിന് കൈവന്ന ചിത്രം. പ്രമുഖ ഛായാഗ്രാഹകനായ വേണുവായിരുന്നു കാപ്പയുമായി ആദ്യം മുമ്പോട്ട് പോയത്. എന്നാൽ അലൻസിയറുമായുള്ള വിവാദങ്ങൾ വേണുവിനെ സ്വാധീനിച്ചു. സംവിധായക റോളിൽ നിന്ന് വേണു പിന്മാറി. അങ്ങനെയാണ് ഷാജി കൈലാസിനെ തേടി കാപ്പ എത്തിയത്. കടുവയുടെ സംവിധായകന്റെ പേര് പൃഥ്വിരാജാണ് മുമ്പോട്ട് വച്ചതെന്നാണ് സൂചന.
പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങൾ. ചില സാങ്കേതിക കാരണങ്ങളാലാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രത്തിൽനിന്ന് മാറിയതെന്നാണ് പുറത്തു വന്ന വിവരം. ഈ സിനിമ നിർമ്മിക്കുന്നത് ഫെഫ്കയുടെ നേതൃത്വത്തിലാണ്. വേണുവിന്റെ ചില പിടിവാശികളും പിന്മാറ്റത്തിന് കാരണമായെന്നാണ് സൂചന. അലൻസിയറുമായുള്ള തർക്കവും മാപ്പു പറച്ചിലുമെല്ലാമാണ് കാപ്പ എന്ന സിനിമയെ നേരത്തെ ചർച്ചകളിൽ എത്തിയത്. വേണുവിനെ ഫ്ളാറ്റിന് മുമ്പിൽ എത്തി അലൻസിയർ വെടിവയ്ക്കുന്ന ആംഗ്യം കാണിച്ചിരുന്നു. പ്രതികാത്മകമായ വെടിവയ്പ്പിൽ അലൻസിയർ നടത്തിയത് വേണുവിനെ വീഴ്ത്തും എന്ന സന്ദേശം നൽകലായിരുന്നു. അത് ശരിയായി എന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ.
സംവിധായകനും ഛായാഗ്രാഹകനുമായ വേണുവും നടൻ അലൻസിയറുമായുള്ള പ്രശ്നം പറഞ്ഞു തീർത്തുവെന്നായിരുന്നു പുറത്തു വന്ന സൂചനകൾ. വേണുവിന്റെ പരാതി ഫെഫ്ക താര സംഘടനയായ അമ്മയ്ക്ക് കൈമാറിയിരുന്നു. എക്സിക്യൂട്ടീവ് കമ്മറ്റി കൂടി ഈ വിഷയം 'അമ്മ' ചർച്ച ചെയ്യാനിരിക്കെയാണ് പ്രശ്നം പറഞ്ഞു തീർത്തത്. ഈ സാഹചര്യത്തിൽ അലൻസിയറിനെതിരെ നടപടിയുണ്ടായതുമില്ല. നെടുമുടിയുടെ വീട്ടിൽ വച്ച് കാപ്പ സിനിമയുടെ കഥ പറയാൻ അലൻസിയർ നിർബന്ധിച്ചതാണ് പ്രശ്ന കാരണം. മരണ വീട്ടിൽ ഇത്തരം ചർച്ചകൾക്കില്ലെന്ന് മറുപടി പറഞ്ഞ സംവിധായകൻ പ്രശ്നത്തിന് തുടക്കമിട്ടു. ഇതിനെതിരെ അപ്രതീക്ഷിതമായി ഫ്ളാറ്റിലെത്തിയ നടൻ ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും കൈ ചൂണ്ടി വെടിവയ്ക്കലും നടത്തി. അതിന് ശേഷം വേണുവിനോടും മാപ്പു പറഞ്ഞത് അലൻസിയർ നല്ലപിള്ളയായി എന്നതാണ് വസ്തുത.
'ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ അസോസിയേഷൻ ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനാണ് അലൻസിയർ, വേണുവിന്റെ വീട്ടിലെത്തുന്നത്. വന്നപ്പോൾ അദ്ദേഹം അൽപം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ട്്. വേണുവിനെപ്പോലെ വളരെ സീനിയറായ, ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാണ് പരാതിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മദ്യപിച്ചതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലൻസിയർ പിന്നീട് പറഞ്ഞിരുന്നു. പക്ഷേ അതൊരു കാരണമല്ലല്ലോ' എന്നായിരുന്നു സംഭവത്തോട് ഫെഫ്ക ഭാരവാഹിയായ എസ് എൻ സ്വാമി പ്രതികരിച്ചത്. പിന്നീട് പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണുവിനോട് അലൻസിയർ മാപ്പു പറഞ്ഞു. അതിന് ശേഷം കാപ്പയിൽ വീണ്ടും പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായി എന്നതാണ് സംവിധായക മാറ്റത്തിലൂടെ തെളിയുന്നത്.
കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടങ്ങി. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി. ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും. കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്. ഇവരുടെ ആദ്യസംരംഭമാണ് . അംഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് റൈറ്റേഴ്സ് യൂണിയൻ സിനിമയുമായി സഹകരിക്കുന്നത്.
കപ്പായിൽ വേണുവും അലൻസിയറുമായുള്ള തർക്കം തുടങ്ങുന്നത് നെടുമുടി വേണുവിന്റെ വീട്ടിൽ നിന്നാണ്. നെടുമുടിയുടെ മരണം അറിഞ്ഞാണ് അലൻസിയർ ആ വീട്ടിലെത്തിയത്. അവിടെ വച്ച് വേണുവിനെ അലൻസിയർ കണ്ടു. സിനിമയുടെ കഥാ ചർച്ച വേണെന്നും ആവശ്യപ്പെട്ടു. മരണ വീട്ടിൽ വച്ച് കഥ പറയാൻ വേണു തയ്യാറായില്ല. പിറ്റേ ദിവസം കോളിങ് ബെൽ കേട്ട് സ്വന്തം വീട്ടിന്റെ വാതിൽ തുറന്നിറങ്ങിയ വേണു കണ്ടത് അലൻസിയറെയാണ്. വീട്ടിനുള്ളിൽ കയറ്റി കഥ പറയാനും തയ്യാറായി. ഇതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകോപിതനായി സ്വന്തം അച്ഛനെ പോലും അപമാനിക്കുന്ന തരത്തിൽ അലൻസിയർ പെരുമാറിയെന്നായിരുന്നു വേണുവിന്റെ പരാതി. സ്വന്തം വീട്ടിലെ ചർച്ചയ്ക്കിടെ ഇറങ്ങി പോകോണ്ട അവസ്ഥ പോലും വേണുവിന് ഉണ്ടായി എന്നതാണ് വസ്തുത.
കഥാ ചർച്ചയ്ക്കിടെ സംസാരം പരിധി വിട്ടു. പല കോണിലേക്ക് ചർച്ച നീങ്ങി. ഇതിനിടെ ചാടി എഴുന്നേറ്റ് തന്റെ പതിവ് ശൈലിയിൽ വേണുവിനെ കൈകൾ ഉയർത്തി പ്രതികാത്മക വെടിവയ്പ്പും അലൻസിയർ നടത്തി. ഈ സാഹചര്യത്തിലാണ് അലൻസിയറിനെതിരായ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പരാതി 'അമ്മ' സംഘടനയ്ക്കു കൈമാറിയത്. 'അലൻസിയറിനെതിരായ പരാതി റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക ഫെഡറേഷന് കൈമാറുകയായിരുന്നു. വേണുവിന് അപമാനം നേരിടുന്നതിനു മുൻപ് അലൻസിയർ അപമര്യാദയായി പെരുമാറിയെന്ന് ഒരു നടി മീ ടൂ വെളിപ്പെടുത്തൽ നടത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നു.
അന്ന് നടിയോട് പരസ്യമായി മാപ്പുപറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വേദിയിലുണ്ടായിരുന്ന മോഹൻലാലിനെതിരെ വെടിയുതിർക്കുന്നതു പോലെ വിരൽ ചൂണ്ടി അലൻസിയർ പ്രതിഷേധിച്ചതും വിവാദമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം പൊളിഞ്ഞു; യുഎന്നിൽ കിണഞ്ഞുപരിശ്രമിച്ചിട്ടും നിരാശ മാത്രം ഫലം; ദേശീയ സുരക്ഷയിലെ മോദി സർക്കാരിന്റെ വിട്ടൂവീഴ്ചയില്ലാത്ത നിലപാടിന് കയ്യടി കിട്ടുമ്പോൾ കൗശലം പാളിയ ജാള്യതയിൽ ട്രൂഡോ
- നിയമന വിവരം അറിഞ്ഞത് ടിവിയിൽ; തന്നോട് ആലോചിക്കാതെ നൽകിയ പദവി വേണ്ട; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് റിപ്പോർട്ട്; അതൃപ്തി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും
- കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവുകൾ പുറത്തു കൊടുക്കില്ലെന്ന് കാനഡ; വീസ നൽകുന്നത് നിർത്തിവച്ചത് പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഗ്രസ്; ഇന്ത്യാ-കാനഡ ബന്ധം ഉലച്ചിലിൽ
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- കൈയിലുണ്ടെന്ന് പറയുന്ന ഇലക്ട്രോണിക് തെളിവ് പുറത്തു വിടാതെ വീമ്പു പറച്ചിലിൽ എല്ലാം ഒതുക്കി ട്രൂഡോ; ഭീകരവാദികളെ സംരക്ഷിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയും; കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുമ്പോൾ
- കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
- ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസർ; ഭീകരരെ സഹായിച്ച പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്; ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ
- ഏജന്റിനുള്ള കമ്മീഷനായ രണ്ടരക്കോടി കിട്ടുക കോഴിക്കോട്ടെ ബാവാ ഏജൻസിക്ക്; വാളയാറിലെ ഗുരുസ്വാമിക്ക് പങ്ക് കൊടുക്കണമോ എന്ന് തിരുമാനിക്കേണ്ടത് പ്രധാന ഏജൻസി; തമിഴ്നാട്ടുകാർക്ക് നാലു പേർക്കും കൂടി കിട്ടുക 12.88 കോടിയും; തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- 'കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്, കേരളാ ഭക്ഷണം മാത്രം, പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം': പരസ്യം വൈറലായതോടെ മുതലാളിയുടെ ഫോണിന് വിശ്രമമില്ല; ആ പണിക്ക് ആളെ എടുത്തെന്ന് ഉടമ രാമനാഥൻ; പരസ്യത്തിലെ കൗതുകം മറുനാടൻ അന്വേഷിച്ചപ്പോൾ
- ഇമ്പോസിഷൻ എഴുതിക്കൊണ്ടു വരാത്തതിന് സാർ എഴുന്നെപ്പിച്ചു നിർത്തിയിരിക്കുവാണ്! പിണറായി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്ന ഭീമൻ രഘു; അലൻസിയറിനൊപ്പം ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍