മാനവരാശിക്ക് ലഭിച്ച വരദാനമായ ആയുർവേദത്തെ മതവേഷം അണിയിച്ച് അന്താരാഷ്ട്ര കുത്തകയ്ക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമെന്ന് വർഷം തോറും മറക്കാതെ വാർത്തയും എഡിറ്റോറിയലുമൊക്കെ എഴുതിയത് പഴയ കഥ; ഷൈലജ ടീച്ചർ പങ്കെടുത്ത അന്താരാഷ്ട സെമിനാൽ ആർഎസ്എസ് നടത്തിയത് തന്നെ; കേന്ദ്ര സർക്കാർ പരിപാടി എന്ന് പറഞ്ഞ് മന്ത്രിക്ക് തടി തപ്പാനാവാത്തവിധം ദേശാഭിമാനിയുടെ വാർത്തകൾ തന്നെ ശരി; പിണറായിയുടെ ആരോഗ്യമന്ത്രി 'സംഘി'യായപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡിസംബർ 14 മുതൽ 17 വരെ അഹമ്മദാബാദിൽ വച്ച് നടക്കുന്ന എട്ടാമത് വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിയിൽ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പങ്കെടുത്തത് കേന്ദ്ര സർക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയായതിനാലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് പറഞ്ഞത് പച്ചക്കള്ളം. ശൈലജ ടീച്ചർ പങ്കെടുത്തത് സംഘപരിവാർ പരിപാടിയിലാണെന്ന് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. ആർഎസ്എസ് സംഘടന നടത്തിയ പരിപാടിയെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. വിജ്ഞാൻ ഭാരതിയുടെ ഈ ആയുർവേദ കോൺഗ്രസിനെതിരെ നിരന്തരം നിലപാട് എടുത്തിരുന്നത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്. മാനവരാശിക്ക് ലഭിച്ച വരദാനമായ ആയുർവേദത്തെ മതവേഷം അണിയിച്ച് അന്താരാഷ്ട്ര കുത്തകയ്ക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമെന്നാണ് ദേശാഭിമാനി ഈ പരിപാടിയെ വിലയിരുത്തിയിരുന്നത്. 2002ൽ തന്നെ ഇതിനെതിരെ ദേശാഭിമാനി മുഖപ്രസംഗവും എഴുതി. ഇതോടെ ശൈലജ ടീച്ചർ സംഘപരിവാർ പരിപാടിയിലാണ് പങ്കെടുത്തതെന്ന് സ്ഥിരീകരണവും എത്തുകയാണ്.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ആർഎസ്എസ് പരിവാർ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായിരുന്നു.. ആർ.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാൻ ഭാരതി നടത്തുന്ന വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ വിജ്ഞാൻ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും അവരാരും ചടങ്ങിനെത്തിയിരുന്നില്ല. മന്ത്രി ഷൈലജ പങ്കെടുക്കുന്ന ഈ പരിപാടിക്കായി വരുന്ന ചെലവുകൾ സംസ്ഥാന സർക്കാരാണ് വഹിച്ചതും.
മുമ്പ് തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങിനായി ഗുജറാത്തിൽ പോയ മന്ത്രി ഷിബു ബേബിജോൺ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദർശിച്ചതിനെ എൽ.ഡി.എഫ് വിമർശിച്ചിരുന്നു. ഇതെല്ലാം ഉയർത്തിയാണ് കേരളത്തിലും ശൈലജ ടീച്ചർക്കെതിരെ വിമർശനമുയർന്നത്. ഇതോടെയാണ് തൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തില്ലെന്ന വിശദീകരണം മന്ത്രി ഇറക്കിപ്പിച്ചത്. ഇതു വെറും പുകമറ മാത്രമായിരുന്നു. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സി.സി.ആർ.എ.എസിന്റേയും നേതൃത്വത്തിൽ നടന്നുവരുന്ന പരിപാടിയാണ് വേൾഡ് ആയുർവേദ കോൺഗ്രസ് എന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ദേശാഭിമാനിയുടെ മുൻകാല വാർത്തകൾ പോലും ഇത് തള്ളിക്കളയുന്നതാണ്.
എന്നാൽ അഹമ്മദാബാദിൽ നടന്ന വിജ്ഞാൻ ഭാരതിയുടെ വേൾഡ് ആയുർവേദ കോൺഗ്രസിൽ പങ്കെടുത്തതിനെ ന്യായീകരിക്കാൻ ആരോഗ്യമന്ത്രി ഉയർത്തുന്ന വാദങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. തികച്ചും കേന്ദ്രസർക്കാരിന്റെ പരിപാടിയായിരുന്നെങ്കിൽ സിംഹപ്പുറത്ത് ഭാരതമാതാവ് ഇരിക്കുന്ന ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തത് നടക്കുമായിരുന്നോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നാണ് ഉയരുന്ന ചോദ്യം. അവർ ഒട്ടനവധി കേന്ദ്രസർക്കാർ പരിപാടികളിൽ പങ്കെടുത്തതാണല്ലേ. ആരോഗ്യ - ശാസ്ത്ര സാങ്കേതിക രംഗത്ത് ആർ.എസ്. എസ് സ്വാധീനം വർദ്ധിപ്പിക്കാൻ രൂപീകരിച്ച വിജ്ഞാൻ ഭാരതിയാണ് 2002 മുതൽ വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തുന്നത്.
വിശ്വഹിന്ദുപരിഷത്, എ.ബി.വി.പി, ബി.എം.എസ് , സേവാഭാരതി, വിദ്യാഭാരതി , പ്രജ്ഞാ ഭാരതി തുടങ്ങിയ സംഘടനകൾ പോലെ ആർ.എസ്. എസ് പരിവാർ സംഘടനയാണ് വിജ്ഞാൻ ഭാരതിയും. രണ്ട് വർഷം കൂടുമ്പോഴാണ് വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തുന്നത് . തങ്ങളുടെ പരിപാടി വിജയിപ്പിക്കാനായി അവർ കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും പേരിന് പങ്കാളികളാക്കുകയായിരുന്ന പതിവ്. പരിപാടിയുടെ കമ്മിറ്റിയുടെ ഭാരവാഹികളായി സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്താറുണ്ടെന്നത് ശരിയാണ്.
2002ൽ കൊച്ചിയിൽ ആദ്യമായി പരിപാടി നടത്തിയപ്പോൾ ഇത് ഹിന്ദുവർഗീയ വാദികളുടെ പരിപാടിയാണെന്ന കാരണത്താൽ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടത് സി.പി എം അദ്ധ്യാപക - വിദ്യാർത്ഥിസംഘടനകളാണ്. 2016ൽ കൊൽക്കത്തയിൽ നടത്തിയപ്പോഴും സംഘാടകരുടെ പട്ടികയിൽ കേന്ദ്രസർക്കാർ മാത്രമേ ഉണ്ടായിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ ഉണ്ടായിരുന്നില്ല. ഇത്തവണ അഹമ്മദാബാദിലെ പരിപാടിയിലേക്കുള്ള പ്രബന്ധങ്ങളും മറ്റ് കത്തിടപാടുകളും ബാംഗ്ലൂരിലുള്ള വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെ ഓഫീസിലേക്കയക്കാനാണ് പരിപാടിയുടെ വെബ് സൈറ്റ്നിർദ്ദേശിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ഓഫീസിലേക്കയാക്കാനല്ല നിർദ്ദേശിച്ചത്.
വിജ്ഞാൻ ഭാരതി ആർ.എസ്. എസ് സംഘടനയാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് പൂണെയിൽ നിന്നുള്ള ആർ.എസ്. എസ് പ്രചാരകനായ ജയന്ത് സഹസ്രബുദ്ധേയാണ് ഇതിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നതാണ്. വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തുന്നത് വേൾഡ് ആയുർവേദ ഫൗണ്ടേഷനാണെന്നും കേന്ദ്രസർക്കാർ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്ന സംസ്ഥാന ആയുഷ് വകുപ്പിന്റെ ഉത്തരവും ഉണ്ട്. ഫൗണ്ടേഷൻ ട്രഷററും ട്രസ്റ്രിയുമായ ഡോ. സുനിൽകുമാറിന്റെ കത്ത് പ്രകാരമാണ് സർക്കാർ പ്രതിനിധികളെ അയക്കുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സംഘടനയുടെ പരിപാടിയിലാണ് ശൈലജ പങ്കെടുക്കാനെത്തിയത്. അതുകൊണ്ട് തന്നെ പിണറായി മന്ത്രിസഭയിലെ പ്രമുഖ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്നത് വസ്തുതയുമാണ്.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുള്ളപ്പോഴാണ് ആദ്യ കോൺഗ്രസ് കൊച്ചിയിൽ നടത്തിയത്. 2012 മുതൽ അവർ വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെ പേരിലാണ് ഇത് നടത്തുന്നത്. ഈ ഫൗണ്ടേഷൻ വിജ്ഞാൻ ഭാരതി തന്നെ രൂപീകരിച്ചതാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പരിപാടിയുടെ ചെലവിലേക്കായി നിശ്ചിത തുക ഇവർക്ക് നൽകും. മറ്റ് സംഘടനകൾക്കും സ്പോൺഷർ ഷിപ്പിലൂടെ സർക്കാർ ഇങ്ങനെ തുക നൽകാറുണ്ട്. ബാക്കി തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നതും സംഘാടകരാണ്. അതിന് അവർ കേന്ദ്ര സർക്കാരിനോട് കണക്കുപറയേണ്ടതില്ല.
2012 ൽ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തിയപ്പോൾ അന്ന് യു.പി എ സർക്കാർ ഇതിന്റെ സംഘാടകരിലുണ്ടായിന്നില്ല എന്ന് ഇവരുടെ വെബ് സൈറ്റ് പറയുന്നു. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മദ്ധ്യപ്രദേശ് സർക്കാർ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. ഇത്തരമൊരു പരിപാടിയിലാണ് ഇടതു പക്ഷ മന്ത്രിയായ ശൈലജ എത്തിയത്. 2002ൽ കൊച്ചിയിൽ ഇത് നടക്കുമ്പോൾ കടന്നാക്രമണമാണ് ദേശാഭിമാനി നടത്തിയത്. എഡിറ്റോറിയൽ പോലും എഴുതി. ആയുർവേദ കോൺഗ്രസ് ഒരു അപകട മുന്നറിയിപ്പ് എന്നായിരുന്നു 2002ലെ ദേശാഭിമാനം ലേഖനം.
ആയുർവേദം ഹിന്ദുവിനും ഹൈന്ദവ സംസ്കാരത്തിനും സ്വന്തം എന്ന് വരുത്തി തീർക്കാനുള്ള സങ്കുചിതമായ ചിന്തയാണ് ആയുർവേദ കോൺഗ്രസ് എന്നായിരുന്നു 2002ലെ ദേശാഭിമാനി എഡിറ്റോറിയൽ. അന്ന് വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. അത്തരത്തിലൊരു പരിപാടിക്കാണ് ശൈലജ ടീച്ചർ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ടീച്ചർ പരിവാർ പരിപാടിയിൽ പങ്കെടുത്തുവെന്ന് ഉറപ്പിക്കാം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുർവേദ കോൺഗ്രസ് സംഘടിപ്പിച്ചു വരുന്നത്.
2002ലാണ് ഇത്തരത്തിലൊരു ആയുർവേദ കോൺഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ വച്ചാണ് ആദ്യത്തെ വേൾഡ് ആയുർവേദ കോൺഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നൻ സിൻഹ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ദേശാഭിമാനി ഉയർത്തിയത്. ആയുർവേദത്തിന്റെ സ്വന്തം നാട് എന്ന നിലയിലാണ് കേരളത്തിൽ ആദ്യ പതിപ്പ് നടന്നത്.
കേന്ദ്ര ആയുഷ് ഡിപ്പാർട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേൾഡ് ആയുർവേദ കോൺഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാർട്ടുമെന്റും ചേർന്നാണ് പരിപാടി നടത്തുന്നതെന്ന മന്ത്രിയുടെ വാദവും തെറ്റാണ്. സി.സി.ആർ.എ.എസിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നതുന്നതും പച്ചക്കളമാണ്. ഉദ്ഘാടന പരിപാടിയിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ആർഎസ്എസ് പരിപാടിയാതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
Stories you may Like
- വ്യാജ ഐ.ഡി വെച്ച് കള്ളി എന്നുവിളിച്ച് അധിക്ഷേപിക്കുന്നു: കെ.കെ ശൈലജ
- സ്ത്രീയുടെ ബഹുമാനം സുപ്രീംകോടതി ഉയർത്തി പിടിക്കുമ്പോൾ
- ഒടുവിൽ ബിൽക്കിസ് ബാനുവിന് നീതി ലഭിക്കുമ്പോൾ
- കെ.കെ ശൈലജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നേതാക്കൾക്ക് അതൃപ്തി
- ടി.പി കേസ് തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല: കെ.കെ ശൈലജ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്