സിവിൽ സർവീസ് ഓഫിസേഴ്സ് ക്ലബ്ബിലെ സ്ഥിരം സന്ദർശകൻ; ഉന്നതരുമായി അടുത്ത ബന്ധവും മദ്യസത്ക്കാരങ്ങളുടെ സംഘാടകനും; സ്വപ്ന കുരുക്കിൽ തലസ്ഥാനത്തെ പ്രമുഖ ബിൽഡറും; എസ്എഫ്എസ് ഉടമ ശ്രീകാന്ത് കഴിഞ്ഞ മാസം സ്വപ്നയെ വിളിച്ചത് 17 തവണ; സംഭാഷണങ്ങൾ 14 സെക്കന്റ് മുതൽ 600 സെക്കന്റിലേറെ നീളുന്നത്; പ്രമുഖ ഡീൽ മേക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസും ഒരുങ്ങവേ ആശങ്കയിലായി ഉന്നതർ; ദുബായ് ഓഫീസിലെ കുരുക്കഴിക്കാൻ വേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്ന് ശ്രീകാന്ത് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയുടെ കോൾ ലിസ്റ്റിൽ പേര് വന്നതിനെ തുടർന്ന് തലസ്ഥാനത്തെ പ്രമുഖ ബിൽഡറായ എസ്എഫ്എസും കുരുക്കിലാകുന്നു. സ്വപ്നയെ 17 തവണ കഴിഞ്ഞ മാസം വിളിച്ചത് തെളിഞ്ഞതിനെ തുടർന്നാണ് എസ്എഫ്എസും സ്വപ്ന കുരുക്കിലേക്ക് നീങ്ങിയത്. എസ്എഫ്എസ് ഉടമ ശ്രീകാന്താണ് കഴിഞ്ഞ മാസം നിരന്തരം സ്വപ്നയെ ഫോണിൽ ബന്ധപ്പെട്ടത്. 14 സെക്കന്റ് മുതൽ 600സെക്കന്റിലേറെ നീളുന്ന സംഭാഷണങ്ങളാണ് സ്വപ്നയും ശ്രീകാന്തും തമ്മിൽ നടത്തിയത്. സ്വപ്നയെ വിളിച്ചതായി തെളിഞ്ഞതിനെ തുടർന്ന് എസ്എഫ്എസ് ഗ്രൂപ്പ് ഉടമ ശ്രീകാന്തിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും. ശ്രീകാന്തിനു തലസ്ഥാനത്ത് ഉള്ള ഉന്നതതല ബന്ധത്തെക്കുറിച്ച് കസ്റ്റംസ് ഇപ്പോഴേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്വപ്ന ബന്ധം തെളിഞ്ഞതിനെ തുടർന്ന് ഡിആർഐയും ശ്രീകാന്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് സൂചന. സ്വപ്നയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി എസ്എഫ്എസ് ഉടമയേയും കസ്റ്റംസ് ചോദ്യം ചെയ്തേക്കും. സ്വപ്നയുടെ സ്വർണം കടത്തിലും മറ്റു ഇടപാടുകളിലും ശ്രീകാന്തിനു ബന്ധമുണ്ടോ, സ്വപ്നയുടെ ഏതെങ്കിലും ഇടപാടിൽ ശ്രീകാന്ത് ഇടനിലനിന്നിട്ടുണ്ടോ എന്നൊക്കെയാണ് കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജൂണിൽ 17 തവണയോളം ശ്രീകാന്ത് സ്വപ്നയെ വിളിച്ചതിന്റെ ഫോൺ രേഖകൾ മറുനാടനു ലഭിച്ചു. ജൂൺ മാസത്തിൽ 17 തവണയും സ്വപ്നയെ വിളിച്ചതായി ശ്രീകാന്ത് മറുനാടനോട് സമ്മതിച്ചു.
ദുബായിൽ എസ്എഫ്എസ് മാർക്കറ്റിങ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കുരുക്കഴിക്കാനാണ് ജൂണിൽ സ്വപ്നയെ വിളിച്ചത് എന്നാണ് ശ്രീകാന്ത് മറുനാടനോട് പറഞ്ഞത്. ദുബായ് ബന്ധമുള്ള ആളെ തിരഞ്ഞപ്പോൾ സുഹൃത്താണ് സ്വപ്നയുടെ പേര് നിർദ്ദേശിച്ചത്. വിളിച്ചപ്പോൾ സ്വപ്ന സഹായിക്കാമെന്നു സ്വപ്ന സമ്മതിക്കുകയും ചെയ്തു. അതിന്റെ പേരിലാണ് തുടർ വിളികൾ നടത്തിയത് എന്നാണ് ശ്രീകാന്ത് മറുനാടനോട് പറഞ്ഞത്. ശ്രീകാന്തിനു സ്വപ്നയുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഫോൺ രേഖകൾ പുറത്ത് വന്നതിനെ തുടർന്ന് എസ്എഫ്എസ് ഉടമയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളും ഐഎഎസ്-ഐപിഎസ് ഉന്നതരും ആശങ്കയിലാണ്. സംശയാസ്പദമായ രീതിയിൽ ഏതെങ്കിലും രീതിയിൽ ബന്ധം നീണ്ടാൽ ഇവരെയും കസ്റ്റംസ് ചോദ്യം ചെയ്തേക്കും. തലസ്ഥാനത്തെ ഡീൽ മേക്കർമാരിൽ പ്രമുഖനാണ് എസ്എഫ്എസ് ഉടമയായ ശ്രീകാന്ത്. അത്യുന്നത ബന്ധങ്ങളാണ് തലസ്ഥാനത്ത് ശ്രീകാന്തിനു സ്വന്തമായി ഉള്ളത്. അതുകൊണ്ട് തന്നെ ശ്രീകാന്തിനു സ്വപ്നയുമായി ബന്ധം വരുന്നത് ഉന്നതരെ അലട്ടുന്നുണ്ട്.
കസ്റ്റംസ് ചോദ്യം ചെയ്താൽ പിറകെ ഡിആർഐ വരും. ഡിആർഐ വന്നാൽ അതിനു പിറകെ എൻഐഎകൂടി വരും. സ്വപ്നയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ വന്നാൽ വലിയ പ്രശ്നങ്ങളാണ് പിന്നീട് വരുക. സ്വർണ്ണക്കടത്ത് മുഖ്യ ആസൂത്രകയായ സ്വപ്നയുമായി ബന്ധമുണ്ടെന്നു വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ തന്നെ സംശയ നിഴലിലാണ്. ശിവശങ്കറുമായി സ്വപ്നയ്ക്കുണ്ടായിരുന്ന ബന്ധത്തിന്റെ വിവിധ തലങ്ങൾ എൻഐഎ അടക്കമുള്ള ഏജൻസികൾ ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധം തെളിഞ്ഞാൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ തന്നെയാണ് കസ്റ്റംസ് ഒരുങ്ങുന്നത്. ഇങ്ങനെ ആശങ്കാകുലമായ സാഹചര്യം നിലനില്ക്കുമ്പോഴാണ് സ്വപ്നയുടെ കാൾ ലിസ്റ്റിൽ എസ്എഫ്എസ് ഉടമയുടെ പേര് കൂടി വരുന്നത്. ഇതോടെയാണ് ശ്രീകാന്തുമായി ബന്ധമുള്ള ഉന്നതർ ആശങ്കയിലായത്. തലസ്ഥാനത്തെ ഡീൽ മേക്കർ എന്ന രീതിയിലാണ് ശ്രീകാന്ത് അറിയപ്പെടുന്നത്.
ഡിജിപിമാരും ചീഫ് സെക്രട്ടറിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധങ്ങളാണ് ശ്രീകാന്തിനു ഉള്ളത്. പല ഡീലുകളിലും ശ്രീകാന്ത് ഇടനിലക്കാരൻ കൂടിയാണ്. മദ്യസത്ക്കാരങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഉയർന്നു കേൾക്കുന്ന പേര് ശ്രീകാന്തിന്റെതാണ്. ഈ അടുപ്പം വച്ചാണ് ജവഹർ നഗറിലെ സിവിൽ സർവീസ് ഓഫിസേഴ്സ് ക്ലബ്ബിലെ സ്ഥിരം സന്ദർശകനായി ശ്രീകാന്ത് മാറിയത്. ഉദ്യോഗസ്ഥർക്കായുള്ള ക്ലബ്ബിൽ ഇയാളെപ്പോലുള്ളവരെ കൊണ്ടുവരുന്നത് ശരിയല്ലെന്ന് ജൂനിയർ ഉദ്യോഗസ്ഥരിൽ ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ ബിൽഡറും സ്വപ്നയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഉന്നതരിൽ പലരും ആശങ്കയിലാണ്. എന്നാൽ ദുബായ് ഓഫീസിലെ കുരുക്കഴിക്കാൻ വേണ്ടി മാത്രമാണ് സ്വപ്നയുമായി ബന്ധപ്പെട്ടതെന്നാണ് ശ്രീകാന്ത് മറുനാടനോട് പറഞ്ഞത്. നേരിൽ സ്വപ്നയെ കണ്ടിട്ടില്ല. ആവശ്യം വന്നപ്പോൾ അതുമായി ബന്ധപ്പെട്ടു നിരന്തരം വിളിച്ചു. അല്ലാതെ സ്വപ്നയുമായി ഒരു ബന്ധവുമില്ല-ശ്രീകാന്ത് പറയുന്നു.
സ്വപ്നയുടെ നമ്പർ നൽകിയത് ഹോൾസെയിൽ വ്യാപാരി; ദുബായ് പ്രശ്നം വന്നപ്പോൾ ഫോണിൽ ബന്ധപ്പെട്ടു: ശ്രീകാന്ത്
എനിക്ക് ദുബായിൽ എസ്എഫ്എഎസ് ഓഫീസുണ്ട്. അവിടെ ഒരു പവർ ഓഫ് അറ്റോർണി നൽകാനുണ്ടായിരുന്നു. ഇലക്ട്രിസിറ്റി, വാട്ടർ ബിൽ എന്നിവ അടയ്ക്കാൻ വേണ്ടി ഒരു കൂട്ടുകാരന്റെ പേരിൽ പവർ ഓഫ് അറ്റോർണി നൽകാൻ വേണ്ടിയാണ് ഇത്. അതിന്റെ നടപടിക്രമങ്ങൾ അറിയില്ലായിരുന്നു. എന്റെ സുഹൃത്ത് നമ്പർ നൽകിയത് സ്വപ്നയുടേത് ആണ്. അദ്ദേഹം വെജിറ്റബിൾ ഹോൾസെയിൽ വ്യാപാരിയാണ്. ഇവർ യുഎഇ കോൺസുലെറ്റിൽ ജോലി ചെയ്യുന്നില്ല എന്നൊന്നും എനിക്കറിയില്ല. ഞാൻ അപേക്ഷ നൽകിയപ്പോൾ സ്വപ്ന തിരുത്ത് പറഞ്ഞു. നോട്ടറി അറ്റസ്റ്റ് ചെയ്യണം, ഹോം ഡിപ്പാർട്ട്മെന്റ് അറ്റസ്റ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞു. എനിക്കും സംശയമായി. പേപ്പർ തിരിച്ചു വാങ്ങി. നോട്ടറിക്ക് നൽകി. ഹോം ഡിപ്പാർട്ട്മെന്റിൽ കാണിച്ചപ്പോൾ അതിൽ അറബിക് എഴുതിയിട്ടുണ്ട്. അതിന്നാൽ അറബിക് ട്രാൻസ്ലെറ്റ് ചെയ്യണം. അറബി അറിയുന്ന ആളെ അന്വേഷിച്ച് നടന്നു. പിന്നെ ഒരാളെ കണ്ടുപിടിച്ചു. പിന്നെ ഹോം ഡിപ്പാർട്ട്മെന്റിൽ പോയി അറ്റസ്റ്റ് ചെയ്തു. എന്നിട്ടാണ് വീണ്ടും സ്വപ്നയെ സമീപിക്കുന്നത്. എല്ലാം ഫോൺ സംഭാഷണങ്ങൾ മാത്രമാണ്. ജൂണിൽ അല്ലാതെ അതിനു മുൻപും പിൻപും വിളിച്ചിട്ടില്ല. എനിക്ക് സ്വപ്നയെ അറിയില്ല. നേരിൽ കണ്ടിട്ടില്ല. സ്റ്റാഫാണ് സ്വപ്നയെ നേരിൽ കണ്ടത്. പിന്നീടാണ് യുഎഇ കോൺസുലെറ്റിൽ സ്വപ്ന ഇല്ലെന്ന് അറിയുന്നത്. സ്വപ്നയ്ക്ക് പക്ഷെ കാര്യങ്ങൾ എല്ലാം അറിയാം. എൻഐഎയും കസ്റ്റസും ഒന്നും എന്നെ വിളിച്ചിട്ടില്ല-ശ്രീകാന്ത് പറയുന്നു.
അതേസമയം വിവാദ സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. ഈ മാസം 24 വരെ എൻഐഎയുടെ കസ്റ്റഡിയിലാണ് ഇരുവരും. കേസിൽ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിലായത്. കടത്താൻ ശ്രമിച്ച സ്വർണ്ണത്തിനായി പണം മുടക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. . മറ്റു രണ്ടു പ്രതികളായ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസിന്റെ അപേക്ഷ, സാമ്പത്തിക കുറ്റകൃത്യ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന ഫൈസൽ ഫരീദിന്റെ മൂന്നുപീടികയിലെ വീടിനു മുന്നിൽ എൻഐഎ ഇന്നലെ അറസറ്റ് വാറണ്ട് പതിപ്പിച്ചിരുന്നു. ദുബായ് പൊലീസിന്റെ പിടിയിലായ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്