നടിയോട് കാട്ടിയത് ചിലരുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റി നിലനിൽപ് സുരക്ഷിതമാക്കാത്തതിന്റെ പ്രതികാരം; ഇഷ്ടക്കേടുണ്ടായാൽ നടിമാർ സാഷ്ടാംഗം വീണ് മാപ്പിരക്കണം എന്നാണ് സിനിമയിലെ നിയമം; മോഷണ കേസാക്കി മാറ്റി ഗൂഢാലോചനക്കാരെ ഒഴിവാക്കിയാൽ തെരുവിൽ പ്രക്ഷോഭം; 'അമ്മ'യുടെ യോഗത്തോട് പരമപുച്ഛം: സൂപ്പർതാരത്തിന്റെ പങ്ക് പുറത്തു കൊണ്ടുവരുമെന്ന് മറുനാടനോട് വിനയൻ
അരുൺ ജയകുമാർ
കൊച്ചി: സിനിമയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു മാക്ടയെന്ന സംഘടനയുമായി വിനയൻ എത്തിയത്. ഇതിനെ അന്നത്തെ സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ എതിർത്ത് തോൽപ്പിച്ചു. പകരം ഫെഫ്കയുണ്ടാക്കി. ഫെഫ്കയുണ്ടാക്കുമ്പോൾ പറഞ്ഞതൊന്നും ശരിയായിട്ടില്ലെന്നാണ് നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച സംഭവം തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സുരക്ഷിതത്വത്തിനുള്ള ബദൽ ചർച്ചകളും സജീവമാകുന്നു. ഇതിനിടെ ഫെഫ്കയെ പ്രതിക്കൂട്ടിലാക്കി മാക്ടയുടെ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കരയും രംഗത്തുവന്നു. ഫെഫ്കയെക്കെതിരെ ബദലിന് നേതൃത്വം നൽകാൻ സംവിധായകൻ വിനയനും തയ്യാറെടുക്കുന്നതായാണ് സൂചന. ഏതായാലും നടിക്ക് നീതി ലഭ്യമാക്കുന്നതിൽ താര സംഘടനയായ അമ്മ ഇരട്ടത്താപ്പ് കാട്ടുമെന്ന വികാരമാണ് വിനയൻ പങ്കുവയ്ക്കുന്നത്.
ആരുടേയും കാലുപിടിക്കാതെ സ്വന്തം നിലയ്ക്ക് പോയ ആക്രമിച്ചതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന വികാരമാണ് വിനയൻ പങ്കുവയ്ക്കുന്നത്. ഒരു നടനുമായി ബന്ധപ്പെട്ട് ചിലതെല്ലാം തുറന്നു പറഞ്ഞിരുന്നു. ഈ ആക്രമണത്തിൽ ചില സംശയങ്ങൾ വിനയൻ ഉയർത്തുന്നത് ഈ സാഹചര്യത്തിലാണ്. തട്ടിക്കൊണ്ട് പോകാനും ഉപദ്രവിക്കാനും ശ്രമിച്ച സംഭവം വറും ഡ്രൈവർമാരുടെ പകയായി ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്ന് സംവിധായകൻ വിനയൻ പറയുന്നു. വെറും 30 ലക്ഷം രൂപയ്ക്ക് വേണ്ടി ഇത്രയും വലിയ സാഹസം കാണിക്കാൻ ഡ്രൈവർ തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇയാൾക്ക് സിനിമാ മേഖലയിൽ നിന്നും പിന്തുണയുണ്ടെന്നും ഉന്നത തലത്തിൽ ഗൂഢാലോചന നടന്നുവെന്നത് ഉറപ്പാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
പൊലീസ് ഇതിനെ വെറും പണം തട്ടാനുള്ള ശ്രമമായി കണ്ട് ഒതുക്കി തീർക്കരുതെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വന്നില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മലയാളിയുടെ മനസ്സാക്ഷിയേ ഞെട്ടിച്ച ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസം എറണാകുളത്തു നടന്നത് . തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയേ നഗര മദ്ധ്യത്തിൽ, നടുറോഡിലൂടെ തട്ടിക്കൊണ്ട് പോകാനും വാഹനംഓടിച്ചു നടക്കാൻ ധൈര്യം കാണിച്ചത് സിനിമാരംത്തു തന്നെ പ്രവർത്തിക്കുന്നവരാണ് എന്ന സത്യം സിനിമാമേഖലയിൽ ഉള്ള സംഘടനകൾ എത്രമാത്രം ഗൗരവത്തോടെ കാണുന്നു എന്നതാണ് പ്രധാനമെന്നും വിനയൻ പറയുന്നു.നാളുകൾ നീണ്ട വ്യക്തമായ ഗൂഢാലോചനയോടുകൂടി തന്നെയാണ് ഈ കൃത്യം നടന്നതെന്ന് പൊലീസ് പറയുക കൂടി ചെയ്യുമ്പോൾ ആ ഗൂഢാലോചന നടത്തിയത് ഈ ഡ്രൈവർമാർ മാത്രമാണോ എന്ന് കണ്ടെത്തണം. അല്ലാതെ പണത്തിനായി നടത്തിയ അക്രമമെന്ന് പറഞ്ഞ് ഒതുക്കി തീർക്കരുതെന്നും വിനയൻ പറയുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ അമ്മ സംഘടിപ്പിച്ച യോഗത്തോട് പരമ പുച്ഛമാണ് തനിക്ക് തോന്നിയതെന്നും മഞ്ജു വാര്യർ ഒഴികെയുള്ള ആരാണ് അവിടെ സംഘടിപ്പിച്ച യോഗത്തിൽ കാര്യമായി സംസാരിച്ചതെന്നും വിനയൻ ചോദിക്കുന്നു. ഗൂഢാലോചന നടന്നുവെന്നും ഇതേക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.ആത്മർതഥയോടെയാണ് അവർ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതെന്നും അതേ നിലപാടാണ് ഇക്കാര്യത്തിൽ തനിക്കെന്നും വിനയൻ പറയുന്നു. വേറെ ഒരൊറ്റയാളുപോലും ഇതേക്കുറിച്ച് വാ തുറന്നിട്ടില്ല. ഗൂഢാലോചന നടന്നുവെന്ന കാര്യം അവിടെക്കൂടിയ എല്ലാവർക്കുമറിയാവുന്നതാണ് എന്നിട്ടും അതേക്കുറിച്ച സംസാരിക്കാനുള്ള ധൈര്യം കാണിക്കാതെ വെറുതേ നിനക്കൊപ്പം ഞങ്ങളുണ്ട്, നീ ധീരതയുടെ പ്രതീകമാണ് എന്നൊക്കെ വിളിച്ച് കൂവിയിട്ട് എന്താണ് ഗുണമെന്നും വിനയൻ ചോദിക്കുന്നു.
ഇവിടുത്തെ ചിലരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ അവർ ശ്രമിച്ചില്ലെന്നതാണ് അവരുടെ ഭാഗത്തു നിന്നും വന്ന വീഴ്ചയെന്നും വിനയൻ പറയുന്നു. തന്നെ ഒരു സൂപ്പർ സ്റ്റാറിന്റെ നേതൃത്വത്തിൽ ഒതുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അവർ തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സാധാരണയായി മലയാള സിനിമയിൽ ഇത്തരം ഇഷ്ടക്കേടുകളുണ്ടായാൽ നടിമാർ പോയി സാഷ്ടാങ്കം വീണ് മാപ്പ് ഇരക്കുകയും ഗുഡ് ബുക്കിൽ കയറിപ്പറ്റി നിലനിൽപ് സുരക്ഷിതമാക്കാറുമാണ് പതിവ്. അത് ചെയ്തില്ല. ഇവിടെ വേഷങ്ങൾ ഇല്ലാതാക്കിയപ്പോൾ അവർ അന്യ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച് ശക്തമായ തിരിച്ചവരവാണ് നടത്തിയതെന്നും ഇക്കാര്യത്തിൽ നടിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും വിനയൻകൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുൻപ് നടി മേനകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാളെ സിനിമാ മേഖലയിൽ നിന്നും അകറ്റി നിർത്താൻ ഇവിടുത്തെ സിനിമാക്കാർക്ക് കഴിയാത്തത് എന്ത്കൊണ്ടാണെന്ന് പരിശോധിക്കണമെന്നും ഇത് മാത്രം മതിയല്ലോ പൾസർ സുനിയുടെ ഉന്നത ബന്ധങ്ങൾ വെളിവാക്കാനെന്നും വിനയൻ ചോദിക്കുന്നു. മേനകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്ന വാർത്ത കേട്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും വിനയൻ പറയുന്നു. സുരേഷ് കുമാറിനെപോലെയൊരാളാണ് പരാതി നൽകിയത്. അപ്പോൾ തന്നെ സിനിമാ മേഖലയിലുള്ളവർക്ക് വ്യക്തമായ സൂചനയുള്ള സ്ഥിതിക്ക് ഇയാളെ ഒഴിവാക്കാത്തത് എന്ത്കൊണ്ടെന്നതാണ് സംശയകരമെന്നും വിനയൻ പറയുന്നു. മേനകയെ തട്ടിക്കൊണ്ട് പോയെന്ന കാര്യം സുരേഷ്കുമാർ കഴിഞ്ഞ ദിവസം പറഞ്ഞപ്പോഴാണ് ആദ്യമായി അറിഞ്ഞതെന്നും വിനയൻ പറയുന്നു.
ഒപ്പം ജോലിചെയ്ത ഒരു കലാകാരിയോട് ഇത്തരത്തിൽ പെരുമാറിയവരുടെ ഗൂഢാലോചന അറിയമായിരുന്നിട്ടും ഫേസ്ബുക്കിൽ വീമ്പിളക്കുന്ന ചില യുവ രക്തങ്ങളോടും തനിക്ക് പരമ പുച്ഛമാണെന്ന് സംവിധായകൻ തുറന്നടിച്ചു.തന്റെ സെറ്റിലാണ് ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കിൽ വണ്ടി എടുത്ത് ചെയ്സ് ചെയ്ത് പിന്നാലെ പോയ് ഇങ്ങനെയൊരു ചെറ്റത്തരം കാണിച്ച ഡ്രൈവറിന്റെ കരണം അടിച്ച് തകർക്കുമായിരുന്നുവെന്നും വിനയൻ പറയുന്നു.
മലയാള സിനിമയിലെ സീനിയറായിട്ടുള്ള ഒരു നടിയാണെന്നും തന്റെ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അവരുമായി നല്ല ബന്ധമാണുള്ളതെന്നും പിതാവും സ്റ്റിൽ ഫോട്ടോഗ്രഫറുമായിരുന്ന തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും വിനയൻ ഓർമ്മിക്കുന്നു. താൻ ആക്രമിക്കപ്പെട്ടുവെന്ന കാര്യം പൊലീസിൽ പരാതിപ്പെടാൻ അവർ കാണിച്ച ധൈര്യം അസാമന്യമാണ്. കൃത്യമായ സ്ഥലതെത്തിക്കാതെ നടിയേയും കൊണ്ട് ഡ്രൈവർ വാഹനമോടിക്കുകയും പിന്നെ അവരെ ചിലർ പിന്തുർന്നപ്പോൾ ഉണ്ടായ മാനസിക സംഘർഷവും ഊഹിക്കാൻ പോലും തനിക്ക് കഴിയുന്നില്ലെന്നും വിനയൻ പറയുന്നു.
മാദ്ധ്യമങ്ങളിൽ പല കഥകളും അടിച്ച് വരാൻ സാധ്യതയുണ്ടായിട്ടും തന്റെ ഗതി മറ്റുള്ളവർക്ക് വരരുതെന്ന ചിന്തയാണ് പൊലീസിൽ പരാതി നൽകാൻ അവരെ പ്രേരിപ്പിച്ചതെന്നും വിനയൻ പറയുന്നു.അപ്പോൾ നീതിപൂർണമായ അന്വേഷണം നടത്തി ആ കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്നും വിനയൻ പറയുന്നു.തനിക്കുണ്ടായേക്കാവുന്ന അഭിമാനക്ഷതം സഹിക്കാനുള്ള ത്യാഗമനോ ഭാവത്തോടെ പൊലീസിൽ പരാതികൊടുക്കാൻ തയ്യാറായ ആ യുവകലാകാരിക്ക് നീതി കിട്ടിയില്ലൻകിൽ ചരിത്രം ഈ പൊലീസിനും ഭരണാധികാരികൾക്കും മാപ്പു കൊടുക്കില്ല. സ്ത്രീകളുടെ സുരക്ഷക്കായി ഒരു വകുപ്പു പോലും രൂപീകരിക്കാൻ തയ്യാറെടുക്കുന്ന ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി എടുക്കുമെന്നു പ്രതീക്ഷിക്കാമെന്നും വിനയൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍