വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ സീരിയൽ തിരക്കഥാകൃത്ത് ചില്ലറക്കാരനല്ല; വനിതകളുടെ പരാതി മാത്രം കേൾക്കേണ്ട വനം വകുപ്പിന്റെ വനിതാ പരിഹാര സെല്ലിൽ നിന്നും വാർത്തയുടെ ഉറവിടം തേടി മറുനാടന് നോട്ടീസ് അയപ്പിച്ച് ലതീഷ് കുമാർ; ഐഎഫ്എസുകാരിയുടെ നിയമവിരുദ്ധ നോട്ടീസിൽ ഇരയുടെ പേരും വെളിപ്പെടുത്തി; ഏഷ്യാനെറ്റും സൂര്യയും അടക്കമുള്ള ചാനലുകളുടെ സീരിയലുകളിലെ അണിയറക്കാരൻ വേണ്ടി നിയമങ്ങൾ വളയുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൊഴിലടങ്ങളിലെ പീഡന പരാതികളിൽ ഇരയുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് വനിതാ പരിഹാര സെല്ലുകൾ. സ്ത്രീകളുടെ പരാതിയിലെ സത്യം കണ്ടത്തേണ്ട സംവിധാനം. എന്നാൽ പീഡന കുറ്റം ആരോപിക്കപ്പെട്ട പുരുഷന്റെ പരാതിയിലും നടപടിയെടുക്കുകയാണ് സംസ്ഥാന വനം വകുപ്പിലെ വനിതാ പരിഹാര സെൽ. ഏഷ്യാനെറ്റ്, സൂര്യ ടിവി, തുടങ്ങിയ ചാനലുകളിൽ ഉൾപ്പെടെ ഏകദേശം ഒരു ഡസനിലധികം സീരിയലുകൾക്ക് തിരക്കഥാ രചന നടത്തിയ പ്രമുഖ തിരക്കഥാകൃത്തും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ പീഡന പരാതിയെ തുടർന്ന് സസ്പെൻഡുചെയ്തിരുന്നു. ഇത് വാർത്തയാക്കിയ മറുനാടൻ മലയാളിയോട് ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെടുകയാണ് വനംവകുപ്പ്.
വനം വകുപ്പ്് ആസ്ഥാനത്തെ വർക്കിങ് പ്ളാൻ റിസർച്ച വിംഗിലാണ് ലതീഷ്കുമാർ ജോലി നോക്കുന്നത്. മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റായ സ്ത്രീ ഹൃദയം എന്ന സീരിയലിന് പിന്നിലെ എഴുത്തും ലതീഷ് കുമാറിന്റേതായിരുന്നു. വനം വകുപ്പ് ആസ്ഥാനത്ത് ഉന്നത പിടിപാടുകൾ ഇയാൾക്കുണ്ട്. സസ്പെന്റ് ചെയ്തെങ്കിലും എല്ലാ ദിവസവും വനം വകുപ്പ് ആസ്ഥാനത്ത് ലതീഷ് കുമാർ എത്താറുണ്ട്. വനിതാ ജീവനക്കാരിയുടെ പരാതിയിൽ മൊഴിയെടുക്കൽ നടപടികളും തുടങ്ങി. ഇതിനിടെ വനിതാ പരിഹാര സെല്ലിന് ലതീഷ് കുമാർ വിചിത്രമായ പരാതി നൽകി. മറുനാടൻ മലയാളിയിൽ വന്ന വാർത്തയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഇത്. ഇതോടെ വനിതാ പരിഹാര സെൽ ഉറവിടം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മറുനാടന് കത്തയയ്ക്കുകയും ചെയ്തു. ലതീഷിന്റെ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം. ഇത് ലതീഷിന്റെ സ്വാധീനത്തിന് തെളിവാണെന്ന ആക്ഷേപം വനം വകുപ്പിൽ സജീവമാവുകയാണ്.
വനം വകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്ററും വനിതാ ഐഎഫ്എസ് ഓഫീസറുമായ മായയാണ് പരാതി പരിഹാര സെല്ലിന്റെ അധ്യക്ഷ. ഈ ഉദ്യോഗസ്ഥയാണ് നിയമങ്ങൾ കാറ്റിൽ പറത്തുന്ന നോട്ടീസ് മറുനാടന് നൽകിയത്. ഈ നോട്ടീസിൽ ഇരയുടെ പേരും ജോലിയും അടക്കമുള്ള വിശദാംശങ്ങളും ചൂണ്ടിക്കാട്ടുന്നു. പീഡന പരാതികളിൽ ഇരയുടെ പേര് പുറത്ത് പറയരുതെന്നാണ് നിയമം. ഇതാണ് ഐഎഫ്എസ് ഓഫീസർ കാറ്റിൽ പറത്തുന്നത്. വാർത്തകളുടെ ഉറവിടം കോടതികളിൽ പോലും മാധ്യമങ്ങൾക്ക് വെളിപ്പെടുത്തേണ്ടതില്ല. ഇത് പോലും മനസ്സിലാക്കാതെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നടപടി. മറുനാടൻ വാർത്ത ശരിയാണെന്ന് സ്ഥിരീകരിച്ചാണ് നോട്ടീസെന്നതും ശ്രദ്ധേയമാണ്. സത്യസന്ധമായ വാർത്തയുടെ ഉറവിടം തേടി ലതീഷ് കുമാറിനെ സഹായിക്കാനാണ് ശ്രമം നടക്കുന്നതെന്ന വാദമാണ് ഇത് സജീവമാണ്.
നോട്ടീസിൽ ഇരയുടെ പേര് ചൂണ്ടിക്കാട്ടിയതും ഗുരുതര നിയമ ലംഘനമാണ്. വനിതകളുടെ പ്രശ്നം പരിഹരിക്കാനുള്ള സമിതിക്ക് ലതീഷിന്റെ പരാതിയിൽ നടപടിക്ക് കഴിയുമോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. രാജ്യദ്രോഹ കേസുകളിൽ മാത്രമേ മാധ്യമങ്ങളോട് ഉറവിടം കോടതി പോലും തേടു എന്നരിക്കെയാണ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിചിത്ര നടപടി. ഇതിലൂടെ ലതീഷിന് ഓഫീസിലുള്ള സ്വാധീനമാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസവും വനം വകുപ്പ് ഓഫീസിൽ ലതീഷ് സജീവമായി ഉണ്ടായിരുന്നു. പരാതിക്കാരേയും സാക്ഷികളേയും സ്വാധീനിക്കാനും നീക്കം നടക്കുന്നു. വനം വകുപ്പ് ആസ്ഥാനത്തെ ഇടത് സംഘടന പോലും ലതീഷിന് എതിരാണ്. എന്നിട്ടും സീരിയലുകളിലെ ഗ്ലാമർ ഉയർത്തി വനം വകുപ്പ് ആസ്ഥാനത്ത് താരമായി തുടരുകയാണ് ലതീഷ് കുമാർ. ഇതാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഉറവിടം തേടിയുള്ള യാത്രയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് പുറമേ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉൾപ്പെടെ അഞ്ച് പേർ വനിതാ പരിഹാര സെല്ലിൽ അംഗമാണ്. വഴുതക്കാട് വാർഡ് മെമ്പർ എന്ന നിലയിലാണ് രാഖി രവികുമാർ സമിതിയിൽ എത്തുന്നത്. അതിനിടെ രാഖി രവികുമാർ തന്റെ ബന്ധുവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്നുമുള്ള പ്രചരണം ലതീഷ് കുമാർ വനംവകുപ്പ് ആസ്ഥാനത്ത് പ്രചരിപ്പിക്കുന്നുണ്ട്. ഡിസിഎഫ് ആയ ശ്യാം മോഹൻലാൽ, എഒ സൂസൻ ഗോപി, സീനിയർ ക്ലാർക്ക് സ്വാതി സുരേഷ് എന്നിവരും അന്വേഷണ സമിതിയിലുണ്ട്. ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ അംഗങ്ങളായ സമിതിയുടെ ചെയർമാനാണ് ഇരയുടെ പേരടക്കം വെളിപ്പെടുത്തി മാധ്യമങ്ങൾക്ക് കത്തെഴുതിയിരിക്കുന്നത്.
കേരള യൂണിവേഴ്സിറ്റി മുൻ രജിസ്റ്റാറുടെ മകനായ ലതീഷിനെതിരെ നേരത്തെയും വനം വകുപ്പിൽ ആക്ഷേപങ്ങൾ ഉയർന്നു വന്നുവെങ്കിലും ആദ്യമായാണ് ഒരു സഹ പ്രവർത്തക രേഖാമൂലം പരാതി നൽകുന്നതും നടപടി സ്വീകരിക്കുന്നതും. ലതീഷിന്റെ സഹ പ്രവർത്തകയായ യുവതിയെ നിരന്തരം അപമാനിച്ച ഇദ്ദേഹം അവർക്കെതിരെ ഇല്ലാകഥകൾ കൂടി പ്രചരിപ്പിച്ചു. വല്ലപ്പോഴുമാണ് ലതീഷ് ഓഫീസിൽ എത്തിയിരുന്നതെങ്കിലും വരുന്ന ദിവസങ്ങളിൽ ഈ യുവതിയെ തിരഞ്ഞു പിടിച്ച് കളിയാക്കുക, അപമാനിക്കുക, ഒരു സ്ത്രീയോടു പറയാൻ പാടില്ലാത്തത് പറയുക, മോശക്കാരിയാക്കി ചിത്രീകരിക്കുക ഇതായിരുന്നു കക്ഷിയുടെ പ്രധാന വിനോദം.
ലതീഷിന്റെ മാനസിക പീഡനത്തിൽ മനം നൊന്ത് പലപ്പോഴും ഓഫീസിൽ ഇരുന്ന് കരയുന്ന യുവതിയെ സഹപ്രവർത്തകർ ആണ് സമാധാനിപ്പിച്ച്് വിട്ടിരുന്നത്. ചില ജീവനക്കാർ ലതീഷിനെ വിലക്കിയപ്പോൾ അവരെയും പ്രതികൂട്ടിലാക്കാനാണ് ഇയാൾ ശ്രമിച്ചത്. കഴിഞ്ഞ ആഴ്ചയിലും യുവതിയെ അപമാനിച്ച് ലതീഷ് സംസാരിച്ചു ഓഫീസിൽ സഹപ്രവർത്തകർ കേൾക്കെ ആയിരുന്നു കണ്ണീർ സീരിയലുകളുടെ സൃഷ്ടാവിന്റെ അഴിഞ്ഞാട്ടം. ഇടതു പക്ഷ യൂണിയൻ പ്രവർത്തകൻ കൂടി ആയതിനാൽ ലതീഷിനെതിരെ മിണ്ടാൻ ആർക്കു ധൈര്യമുണ്ടായില്ല. എന്നാൽ അപമാനിക്കപ്പെട്ട യുവതി സഹപ്രവർത്തകരുടെ പിന്തുണയോടെ കാര്യങ്ങൾ വിവരിച്ച് വകുപ്പ് മേധാവിക്ക് പരാതി നൽകി.
ഇതോടെ പീഡകനെതിരെ ശക്തമായ നിലപാട് വേണമെന്ന ആവശ്യത്തിലേക്ക് സിപിഎം അനുകൂല സംഘടനയും നീങ്ങി. തൊഴിലിടങ്ങളിലെ പീഡനങ്ങളും പരാതികളും പരിശോധിക്കുന്ന സമിതിക്ക് മുൻപാകെ പരാതി എത്തുകയും ചെയതു. വനം വുപ്പ് ആസ്ഥാനത്തെ വനിത ഓഫീസ് അസിസ്റ്റന്റിന്റെ കൈവശം സമിതി ലതീഷിനുള്ള നോട്ടീസ് കൊടുത്തു വിടുകയും ചെയ്തു. നോട്ടീസുമായി എത്തിയ വനിത ഓഫീസ് അസിസ്റ്റന്റിനെ അപമാനിച്ച് അയച്ച ലതീഷ് നോട്ടീസ് കൈപറ്റിയില്ല , പകരം ഭീക്ഷണി മുഴക്കുകയും ചെയ്തു. നോട്ടീസും കൊടുക്കാനാവാതെ കരഞ്ഞു കണ്ണീർ വാർത്തു വന്ന ഓഫീസ് അസിസ്റ്റന്റിനെ സമിതി അംഗങ്ങളായ ചില ഉദ്യോഗസ്ഥർ തന്നെ വകുപ്പ് മേധാവിക്ക് മുന്നിലെത്തിച്ചു, കാര്യങ്ങൾ വിശദമായി കേട്ട അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അമിത് മല്ലിക് ഉടൻ തന്നെ ലതീഷിനെ സസ്പെൻഡുചെയ്തു കൊണ്ട് ഉത്തരവിടുകയായിരുന്നു.
ഉത്തരവ് കൈപറ്റിയ ലതീഷ് ജീവനക്കാരടോ പറഞ്ഞത് കുറഞ്ഞത് ആറു മാസമെങ്കലും കിട്ടിയാലെ സസ്പെൻഷന് ഗുണമുണ്ടാകു എന്നാണ് .... അതായത് ശമ്പളത്തിന്റെ അറുപത് ശതമാനം ലഭിക്കുന്നതിനൊപ്പം സീരിയൽ രചനയും തുടരാം.... അതായത് ഉർവ്വശി ശാപം ഉപകാരമായെന്നാണ് ലതീഷ് പറയുന്നത്. ഇതിനിടെയാണ് മറുനാടൻ മലയാളി ഇക്കാര്യം വിശദമായി വാർത്തിയാക്കിയത്. ഇതോടെ ലതീഷും പരാതിയുമായി ചെന്നു. ഇതിൽ അതിവേഗ നടപടിയുണ്ടാവുകയും ചെയ്തു. എന്നാൽ വനിതാ സഹ പ്രവർത്തകയുടെ പരാതി അധികൃതർ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല.
Stories you may Like
- യുവ കർഷകൻ കിണറ്റിൽ മരിച്ച സംഭവം: വിചാരണ തുടങ്ങുന്നു
- ഗുസ്തി താരങ്ങളുടെ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്
- നേരമംഗലത്തെ കടത്തുകാർ രക്ഷപ്പെട്ടേക്കും
- നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ അനധികൃത മരംമുറിയിൽ അന്വേഷണം
- 'ഗുസ്തി ഉപേക്ഷിക്കുന്നു': പൊട്ടിക്കരഞ്ഞ് കടുത്ത തീരുമാനവുമായി സാക്ഷി മാലിക്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്