ശീമാട്ടിയുടെ ഭൂമിയിൽ മെട്രോ ഓടിക്കാൻ മാത്രമേ കെഎംആർഎല്ലിന് കഴിയൂ; പുറമ്പോക്ക് സ്ഥലത്തിനും ഖജനാവിൽ നിന്ന് കാശുനൽകി; ബീനാ കണ്ണന്റെ മൊഴിയിൽ തെളിയുന്നത് ഒത്തുകളി തന്നെ; രാജമാണിക്യത്തിന്റെ വാദങ്ങൾ പൊളിയുന്ന വെളിപ്പെടുത്തലുകൾ വേറെയും
കൊച്ചി: ശീമാട്ടിയുടെ സ്ഥലം മെട്രോ റെയിൽ ഗതാഗതത്തിനു മാത്രമല്ല മറ്റെന്തു കാര്യത്തിനും ഉപയോഗിക്കാമെന്നുള്ള കരാറാണ് താൻ ഉണ്ടാക്കിയതെന്ന് എറണാകുളം ജില്ലാ കളക്ടർ രാജമാണിക്യത്തിന്റെ വാദം തെറ്റ്. കെഎംആർഎല്ലിന് ഇത് സംബന്ധിച്ചു കൊടുത്ത മറുപടിയിലും പിന്നിട് വന്ന വിജിലൻസ് അന്വേഷണത്തിലും രാജമാണിക്യം ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ ഇതെല്ലാം അപ്രസക്തമാക്കുന്ന മൊഴിയാണ് ശീമാട്ടി ഉടമ ബീനാ ണ്ണൻ നൽകുന്നത്. ഇതോടെ രാജമാണിക്യത്തിന്റെ വാദങ്ങൾ ദുർബലമാവുകയാണ്. എന്നിട്ടും രാജമാണിക്യത്തിന് സഹായകമായ അന്വേഷണ റിപ്പോർട്ടാണ് വിജിലൻസ് തയ്യാറാക്കിയതെന്നതും വ്യക്തമാണ്. സംശയം ജനിപ്പിക്കുന്ന മറ്റ് മൊഴികളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
കൊച്ചി മെട്രോയ്ക്ക് വേണ്ടി സ്ഥലമെടുപ്പിൽ മെട്രോ റെയിലിനു വേണ്ടി ശീമാട്ടിയിൽ നിന്നും ഏറ്റെടുത്ത സ്ഥലം മെട്രോ ഓടിക്കാനല്ലാതെ മറ്റു കാര്യങ്ങൾക്കു ഉപയോഗിക്കാൻ പാടില്ലെന്നാണ് കരാറെന്ന് വിജിലൻസിന് കൊടുത്ത മൊഴിയിൽ ബീനാ കണ്ണൻ വ്യക്തമാക്കുന്നു. 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി സെന്റിന് 52 ലക്ഷം രൂപ വിലയ്ക്ക് കൊടുത്തുവെന്നും തന്റെ സ്ഥലത്തിന് 80 ലക്ഷത്തിന്റെ മുകളിൽ വിലയുണ്ടായിട്ടും താൻ അത് വികസനത്തിനായി മാത്രമാണ് കുറഞ്ഞ വിലയ്ക്ക് മെട്രോയ്ക്ക് കൊടുത്തതെന്നും ബീനയുടെ മൊഴിയിൽ പറയുന്നു. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന വ്യവസ്ഥയോടെയാണ് കരാറിൽ ഒപ്പിട്ടതെന്നും വ്യക്തമാണ്.
സംഭവം വിവാദമായപ്പോൾ വ്യവസ്ഥകളിൽ യാതൊരു പ്രശ്നവും ഭാവിയിൽ ഉണ്ടാവില്ലെന്നും ഇവരുമായുള്ള കരാറിലെ ഏഴാമത്തെ കണ്ടീഷൻ അനുസരിച്ച് ഈ സ്ഥലവുമായി ബന്ധപ്പെട്ട് എന്തു കാര്യങ്ങളും ശീമാട്ടിയിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിൽ ചെയ്യാമെന്നുമാണ് രാജമാണിക്യം കെഎംആർഎല്ലിനെ അറിയിച്ചത്. കെഎംആർഎല്ലിന് അയച്ച കത്തിലും ഒപ്പം വിജിലൻസ് അന്വേഷണ റിപ്പോർട്ടിലും രാജമാണിക്യം പറഞ്ഞത് ഇങ്ങനെയാണ്. പക്ഷെ ഇതിനു ഘടക വിരുദ്ധമായാണ് ബീന കണ്ണന്റെ മൊഴി. സർക്കാർ പുറമ്പോക്ക് സ്ഥലം വരെ കൈവശം വച്ച് ശീമാട്ടി അതേ സ്ഥലം മെട്രോയ്ക്കായി കൊടുത്തു പണം വാങ്ങിയെന്നാണ് ഇതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഹർജിക്കാരൻ വാദിക്കുന്നത്.
അതിനിടെ കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നടന്നു വരുന്ന കേസ് വിശദമായ വാദം കേൾക്കുന്നതിനായി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ പ്രകാരം പുറമ്പോക്ക് ഭൂമിക്കും വില വാങ്ങിയതായി കാണുന്നു. സർവേ നമ്പർ 428/1, 428/2 എന്നീ സ്ഥലങ്ങൾ പുറമ്പോക്കാണെന്നും വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിത അന്വേഷണ റിപ്പോർട്ടിലെ മൊഴിയിലുണ്ട്. ഇത് കെഎംആർഎൽ ജനറൽ മാനേജർ ചന്ദ്രബാബു വിജിലൻസ് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയിലുള്ളതായി ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒപ്പം കേസിലെ എട്ടാം സാക്ഷിയായ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ മൊഴി അന്വേഷണ സംഘം എടുത്തപ്പോൾ ഏലിയാസ് ജോർജ് പറഞ്ഞത് ശീമാട്ടിയുമായി ഉണ്ടാക്കിയ കരാർ കെഎംആർഎല്ലിന്റയും സർക്കാരിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ് എന്നാണ്.
അതോടൊപ്പം ഓഫീസിൽ നിന്നും കമ്പ്യൂട്ടറിൽ തയാറാക്കിയ എഗ്രിമെന്റ് ഒപ്പിട്ടു വന്നപ്പോൾ ശീമാട്ടിക്കു അനുകൂലമായി മൂന്നു വ്യവസ്ഥകൾ കൂട്ടിച്ചേർത്തതായി കൊച്ചി മെട്രോ റെയിൽ പ്രോജക്ടിന്റെ സ്പെഷൽ തഹസിൽദാർ ആർ രേണു മൊഴി കൊടുത്തിട്ടുണ്ട്. ശീമാട്ടിയുടെ സ്ഥലം കൊച്ചി മെട്രോ റെയിൽ ഓടിക്കാൻ വേണ്ടിയിട്ടും ബാക്കി ഏറ്റെടുത്ത ഭൂവുടമകളുടെ സ്ഥലം മെട്രോ റെയിൽ പ്രോജെക്ടിന് വേണ്ടിയിട്ടും എന്ന രീതിയിലാണ് കരാർ. നേരിട്ട് കൂടിയാലോചനകൾ നടത്തി വസ്തുവില തീരുമാനിച്ചു. തുക കൈപ്പറ്റണമെന്നായിരുന്നു കെഎംആർഎൽ തീരുമാനം. പക്ഷേ ജില്ലാ കളക്ടർ ശീമാട്ടിക്കു സെന്റിന് 52 ലക്ഷം തീരുമാനിച്ചതിന് പുറമെ സെന്റിന് 80 ലക്ഷം രൂപ അധികമായി ശീമാട്ടിയുടെ ഭൂമിക്കു കിട്ടത്തക്ക വിധത്തിലാണ് കരാർ ഉണ്ടാക്കിയതെന്നും വാദമുണ്ട്. വസ്തു നികുതിയിൽ പോലും ശീമാട്ടിക്കു മാത്രം ഇളവ് നൽകിയെന്നതാണ് മറ്റൊരു ആരോപണം. വസ്തു സർക്കാരിന് കെമാറുന്നതുവരെ ശീമാട്ടിക്ക് നികുതി അടച്ചാൽ മതിയെന്നും മറ്റുടമകൾക്ക് ആധാരം ചെയ്യുന്നതു വരെ അടയ്ക്കുകയും വേണമായിരുന്നു വ്യവസ്ഥ. ഇതും ഇരട്ടത്താപ്പായി ചൂണ്ടിക്കാണിക്കുന്നു.
സംശയം ജനിപ്പിക്കുന്ന കൊച്ചി മെട്രോ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ സർക്കാരിന് നഷ്ടമുണ്ടാക്കാത്തതിനാൽ കൊച്ചി കളക്ടർ രാജമാണിക്ക്യത്തിനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിഗമനത്തിൽ വിജിൻസ്. ഇക്കാര്യം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ രേഖാമൂലം അന്വേഷണ സംഘം അറിയിച്ചു. ഇടപാടിൽ അഴിമതി നടന്നോ എന്ന് പരിശോധിക്കാതെയാണ് ദ്രുത പരിശോധന പൂർത്തിയാക്കിയത്. കളക്ടറെ രക്ഷിക്കാനുള്ള നീക്കമാണ് വിജിലൻസിന്റെ ദ്രുത പരിശോധനാ റിപ്പോർട്ട് എന്നാണ് വിലയിരുത്തൽ. ബീന കണ്ണന്റെ ശീമാട്ടിക്ക് കൂടുതൽ പണം ലഭിക്കുന്ന വിധത്തിൽ കരാർ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കോടതിയിൽ എത്തിയതും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിതും, മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ശീമാട്ടിക്ക് വേണ്ടി വഴിവിട്ട് സഹായം ചെയ്തുവെന്നായിരുന്നു ആരോപണം. ശീമാട്ടിയിൽ നിന്നും ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകൾ പ്രത്യേകമായി ഉൾപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. പ്രസ്തുത സ്ഥലമറ്റെടുക്കലുമായി ബന്ധപെട്ടു സർക്കാരിന് യാതൊരു നഷ്ടവും ജില്ലാ കലക്ടർ രാജമാണിക്യം വരുത്തിയില്ല എന്നാണ് കേസ് അന്വേഷിച്ച വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനാണ് ഹർജിക്കാരന്റെ തീരുമാനം. മൊഴിയിലെ വൈരുദ്ധ്യങ്ങൾ അദ്ദേഹം കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്.
കൊച്ചി മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപെട്ടു ശീമാട്ടി ക്കായി ഉണ്ടാക്കിയ കരാറിൽ ജില്ലാ കലക്ടർ രാജമാണിക്യം മറ്റാർക്കും ഇല്ലാത്ത വ്യവസ്ഥകൾ ഉണ്ടാക്കിയതു പുറത്തുകൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട കെഎം ആർ എൽ ജില്ലാ കലക്ടറോടു ഈ വ്യവസ്ഥകൾ മാറ്റണമെന്ന് പറഞ്ഞു കത്തയച്ചു. ഇതോടെയാണ് വിഷയത്തിന് പുതിയ മാനങ്ങൾ വന്നത്. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ജില്ലാ കളക്ടർ എം ജി രാജമാണിക്യവും തമ്മിൽ വീണ്ടും തുറന്ന പോരിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ശീമാട്ടിക്ക് അധികം പണം നൽകി സ്ഥലം ഏറ്റെടുക്കാമെന്ന വിധത്തിൽ കരാർ ഉണ്ടാക്കിയത് ഏറെ ചർച്ചയാവുകയും ചെയ്തു. മറ്റുള്ളവർക്കൊന്നും ഇല്ലാത്ത വിധത്തിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം കരാർ തയ്യാറാക്കിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കെഎംആർഎൽ നിലപാടെടുത്തത്. നേരത്തെ കൊച്ചി മെട്രോയ്ക്ക് ശീമാട്ടി വെറുതെ ഭൂമി കൊടുക്കുന്നു എന്ന വിധത്തിലായിരുന്നു പ്രചരണം. ഇത് രേഖകൾ സഹിതം പൊളിച്ചത് മറുനാടൻ മലയാളിയായിരുന്നു. രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും മറുനാടൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയ പാവപ്പെട്ടവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്.ഇതിനുള്ള സാഹചര്യമാണ് രാജമാണിക്യത്തിന്റെ കുറിപ്പുണ്ടാക്കിയത്. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്