ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് ഔദ്യോഗിക യോഗം തന്നെ; മൂന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം; നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിൽ ചെയർമാൻ യോഗം വിളിച്ചില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കാം; ജോസ് കെ മാണിയെ ചെയർമാനായി നിയമിച്ചത് തെറ്റെന്ന ജോസഫിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കുന്ന കേരളാ കോൺഗ്രസ് ഭരണഘടനയുടെ പകർപ്പ് മറുനാടന്; പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിൽ മുൻതൂക്കം നേടി ജോസ് കെ മാണി വിഭാഗം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടനയെ കുറിച്ച് മലയാളികൾ സജീവമായി ചർച്ച ചെയ്യേണ്ട സാഹചര്യം വല്ലപ്പോഴുമേ മലയാളികൾക്ക് ഉണ്ടാകാറുള്ളൂ. എന്നാൽ, കെ എം മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പാർട്ടി പിടിക്കാൻ വേണ്ടി നടക്കുന്ന ശ്രമങ്ങൾക്കൊടുവിൽ വീണ്ടും പാർട്ടി ഭരണഘടനയെ കുറിച്ച് മലയാളികൾ ചർച്ചചെയ്തു തുടങ്ങി. പി ജെ ജോസഫും ജോസ് കെ മാണിയും നേരിട്ടാണ് പാർട്ടി പിടിക്കാൻ വേണ്ടി രംഗത്തുള്ളത്. ഇന്ന് കോട്ടയത്ത് യോഗം ചേർന്ന് ജോസ് കെ മാണി വിഭാഗം ജോസിനെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് സമാന്തര യോഗമാണെന്നും കേരളാ കോൺഗ്രസിന്റെ ഭരണഘടന പ്രകാരം ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് പി ജെ ജോസഫിന്റെ വാദം. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിന്റെ ഭരണഘടനയിൽ പറയുന്നത് എന്താണെന്ന് മറുനാടനും തിരക്കിയത്.
ഇതോടെ പാർട്ടി ഭരണഘടനയുടെ പകർപ്പും മറുനാടന് ലഭിച്ചു. കേരളാ കോൺഗ്രസിന്റെ ഈ ഭരണഘടന പ്രകാരം കോട്ടയത്തു ചേർന്ന ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗം സമാന്തര യോഗമായി മാറുമോ എന്നതാണ് പരിശോധിച്ചത്. എന്നാൽ, കുറച്ചു കാലമായി കേരളാ കോൺഗ്രസിലെ അധികാര വടംവലിയുടെ കാര്യം പരിശോധിച്ചാൽ ഇന്നത്തെ യോഗത്തിൽ നിയമപ്രശ്നം ഇല്ലെന്നാണ് വ്യക്തമാകുക.
പാർട്ടിയുടെ ഭരണഘട പ്രകാരം മുന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം. ഇത് സംബന്ധിച്ച അറിയിപ്പു കിട്ടിയാൽ 15 ദിവസത്തിനുള്ളിൽ പാർട്ടി ചെയർമാൻ ചുമതല വഹിക്കുന്നയാൾ യോഗം വിളിക്കണം എന്നാണ് നിഷ്ക്കർഷിക്കുന്നത്. ഇങ്ങനെ വിളിക്കാൻ ചെയർമാൻ കൂട്ടാക്കിയില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കൻ സാഘിക്കും. ഭരണഘടനയിലെ ഈ അനുച്ഛേദമായാണ് ജോസ് കെ മാണിക്ക് ഗുണകരമായി മറുന്നത്. അതുകൊണ്ട് നിയമപ്രകാരം ജോസ് കെ മാണി വിളിച്ച യോഗം ശരിയാണെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ വാദിക്കുന്നത്.
2005 മുതലാണ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ഭരണഘടന കേന്ദ്ര തെരതെരഞ്ഞെടുപ്പു കമ്മീഷന് കാലാകാലങ്ങളായി പുതുക്കി നൽകണമെന്ന് നിഷ്ക്കർഷിച്ചത്. കൂടാതെ ഭേദഗതികളും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണം എന്നും വ്യക്തമാക്കിയിരുന്നു. കേരളാ കോൺഗ്രസിന് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം 2013 ഒക്ടോബറിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ ഭറണഘടനന ഫയൽ ചെയ്തിരിക്കുന്നതാണ്. കേരളാ കോൺഗ്രസിന്റെ ഭരണഘടനയിൽ 24 പേജുകളും 32 വകുപ്പുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലാണ് ഈ ഭരണഘടന കുറിച്ചിരിക്കുന്നത്. ഈ ഭരണഘടനയുടെ 10ാം വകുപ്പും 12ാം വകുപ്പും പ്രകാരം ചെയർമാനെയും വർക്കിങ് ചെയർമാനെയും തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി തന്നെയാണെന്ന് നിഷ്ക്കർഷിക്കുന്നു. ഇതിന് പാർട്ടി ജനറൽ സെക്രട്ടറിമാർ അടക്കം വേണമെന്ന് മാത്രം.
2010ലാണ് പി ജെ ജോസഫുമായി മാണി വിഭാഗം കൈകോർക്കുന്നത്. അന്ന് പാർട്ടി ലയനമല്ല സംഭവിച്ചത്. ചില നേതാക്കൾ മാണി ഗ്രൂപ്പിൽ ചേരുകയായിരുന്നു. പഴയ ജോസഫ് ഗ്രൂപ്പുകാർ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പല രേഖകളിലും കൃത്രിമം നടത്തയെന്നും ഒക്കെയുള്ള വ്യക്തമാക്കിയതുള്ള ഉത്തരവ് നേരത്തെ നിലവിലുള്ളതാണ്. പുതിയ പാർട്ടി പിളർത്തൽ യുദ്ധത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ ഉത്തരവാകും ജോസഫ് വിഭാഗത്തിന് പ്രതികൂലമായി ബാധിക്കുക.
6.3.2012ൽ തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസിന്റെ പാർട്ടി ഭാരവാഹികൾ പുതിയ ഭരണഘടനാ പ്രകാരം നടത്തപ്പെടുന്ന തിരഞ്ഞെടുപ്പു വരെ തുടരുകയെന്നും അതിനിടെ ആരെങ്കിലും തെരഞ്ഞെടുക്കണെങ്കിൽ അതാതു കമ്മിറ്റികളിൽ ചർച്ച ചെയ്തു ആ സ്ഥാനങ്ങൾ നികത്തുകയെന്നും പാർട്ടി ഭരണഘടനയുടെ 31ാം വകുപ്പിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പുതിയ ഭരണഘടന പ്രകാരം 20.4.2018ൽ പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടത്തി കഴിഞ്ഞാൽ 31ാം വകുപ്പ് ഇപ്പോൾ പ്രസക്തമല്ല. ഭരണഘടനയുടെ 11ാം വകുപ്പു പ്രകാരം സംസ്ഥാന കമ്മിറ്റിയുടെ നാലിലൊന്ന് അംഗങ്ങൾ എത്തുകയോ ആവശ്യപ്പെടുകയോ ചെയ്താൽ ചെയർമാൻ ഭരണഘടനാപരമായി യോഗം വിളിച്ചു കൂട്ടിയിരിക്കണം. പത്ത് ദിവസത്തെ നോട്ടീസ് വേണമെന്നുണ്ടെങ്കിലും അടിയന്തര സാഹചര്യത്തിൽ സമയപരിധി ഒഴിവാക്കിയും മീറ്റിങ് വിളിക്കാമെന്നും കേരളാ കോൺഗ്രസ് ഭരണഘടന വ്യക്തമാക്കുന്നു.
നോട്ടീസ് എന്നാൽ കത്തു മുഖേന തന്നെ ആയിരിക്കണമെന്ന നിർദ്ദേശമൊന്നും ഭരണഘടനയിൽ പറയുന്നില്ല. ഇത് ഇമെയിലും വഴിയും ആകാമെന്നതാണ് ചുരുക്കം. 16.6.19ന് കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അറിയിപ്പ് തനിക്ക് ഇമെയിൽ ആയി കിട്ടി എന്ന് പി ജെ ജോസഫ് തന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ യോഗം സമാന്തരമാണെന്ന് പറയാൻ ജോസഫിന് പോലും സാധിക്കാക്ക അവസ്ഥയിട്ടില്ല. ഭരണഘടനയുടെ 24ാമത്തെ പേജിൽ ജോയി എബ്രഹാമിന്റെ കൈയക്ഷരത്തിൽ നൽകിയ ഭരണഘടന കേരളാ കോൺഗ്രസിന്റെ ഭരണഘടനയല്ലെന്ന് പറയാൻ ജോയി എബ്രഹാമിനും പറ്റില്ല. നോമിനേറ്റ് ചെയ്യേണ്ടത് ചെയർമാൻ തന്നെയാണ്. പാർട്ടിയുടെ ഓഫീസ് ചാർജ്ജുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയെ പറ്റി പാർട്ടി ഭരണഘടന ഒറിടത്തും പറയുന്നില്ല.
സംസ്ഥാന കമ്മിറ്റിയെ നാലിൽ ഒന്ന് അംഗങ്ങൾ അവകാശപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ ചെയർമാൻ വിസമ്മതിച്ചാൽ എന്തു സംഭവിക്കുമെന്നും പാർട്ടി ഭരണഘടനയിൽ ഒന്നും പറയുന്നില്ല. പാർട്ടി നേതാക്കൾക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പറ്റി പറയുന്ന 27ാം വകുപ്പിൽ മീറ്റംഗ് നടത്തിയില്ലെങ്കിൽ എന്താണ് അനന്തര നടപടികളെന്നു ഭരണഘടന വരളെ വ്യക്തമായി നിർവ്വചിക്കുന്നുണ്ട്. മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം. നോട്ടീസ് കിട്ടിയാൽ 15 ദിവസത്തിനകം സിറ്റിങ് വിളിച്ചു കൂട്ടിയിരിക്കണം. 15 ദിവസത്തിനകം മീറ്റിങ് വിളിച്ചു കൂട്ടിയില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും മീറ്റിങ് വിളിച്ചു കൂട്ടി ഭൂരിപക്ഷ തീരുമാനം കൈക്കൊള്ളാം. കമ്മിറ്റിയിൽ പെട്ട ആർക്കും ഇതിനെ അധ്യക്ഷത വഹിക്കാമെന്നു നിഷ്ക്കർഷിക്കുന്നു.
ഇതോടെ പാർട്ടി ഭരണഘടനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടപടിക്രമങ്ങൾ പാലിച്ചു തന്നെയാണ് ജോസ് കെ മാണി യോഗം വിളിച്ചതും പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തതും. ഭരണഘടന ചൂണ്ടിക്കാട്ടി ഇന്നത്തെ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ഒരു ഔദ്യോഗിക യോഗം തന്നെയാണെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഈ ഭരണഘടനയിലെ ഭാഗങ്ങൾ തന്നെയാകും തുടർന്നുള്ള നിയമ പോരാട്ടത്തിൽ ജോസ് കെ മാണി ആയുധമാക്കുക.
നേരത്തെ ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് വെറും ആൾക്കുട്ടമാണെന്ന് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് അഭിപ്രായപ്പെട്ടിരന്നു. ഇന്നു നടന്നത് അനധികൃത യോഗമാണെന്നും യോഗത്തിൽ പങ്കെടുത്ത ജോസ്.കെ മാണി ഉൾപ്പടെയുള്ളവർ പാർട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞു. പാർട്ടിയുടെ ഭരണഘടന അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയുള്ളുവെന്നും സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ പത്ത് ദിവസം മുൻപേ നോട്ടീസ് വേണമെന്നും തെരഞ്ഞെടുപ്പിന് റിട്ടേർണിങ് ഓഫീസർ ഉണ്ടായിരുന്നില്ലെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആൾക്കൂട്ടമാണ് ജോസ്.കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. എന്നാൽ, ജോസഫിന്റെ വാദങ്ങൾ തെറ്റാണെന്ന് മറുവിഭാഗവും ചൂണ്ടികാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്