അഭിമന്യുവിന്റെ വധത്തിന് എതിരെ പോസ്റ്റിട്ടപ്പോൾ ആന്ധ്ര നമ്പറിൽ നിന്ന് ഭീഷണി കോൾ; ഓരോ ഏര്യയിലും എസ്ഡിപിഐയുടെ രണ്ടംഗ വാച്ചിങ് ടീം ഉണ്ടെന്നും ഞങ്ങൾ നോട്ടമിട്ടിവരിൽ അടുത്തത് നീയാണെന്നും മുന്നറിയിപ്പ്; നീ മരിച്ചാൽ ഒന്ന് കരയാൻ പോലും നിന്റെ അച്ഛനോ അമ്മയോ ബാക്കിയുണ്ടാകില്ലെന്നും ഭീഷണി; പൊലീസിൽ പരാതിപ്പെട്ടതോടെ വൈദ്യുതി ലൈൻ കട്ട് ചെയ്ത ശേഷം രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ വീടു തകർത്ത് എസ്ഡിപിഐ വിളയാട്ടം
അരുൺ ജയകുമാർ
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവിന്റെ വീടാക്രമിച്ചും വധ ഭീഷണി മുഴങ്ങിയും എസ്ഡിപിഐ ഭീകരത. പ്രാദേശിക നേതാവിനെതിരെ വധ ഭീഷണി മുഴക്കിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകിയപ്പോൾ എസ്ഡിപിഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. സംസ്ഥാനം മുഴുവൻ വ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളിൽ പൊലീസ് നടപടി പുരോഗമിക്കുന്നതിനിടയിലാണ് ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്.
പൂവച്ചൽ മേഖല കമ്മിറ്റിക്ക് കീഴിലുള്ള ആലമുക്ക് യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ ചില എസ്ഡിപിഐ പ്രവർത്തകർ കമന്റുകളും ന്യായീകരണങ്ങളുമായി എത്തുകയായിരുന്നു. ഇതിന് പിന്നാലെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും കമന്റുകളുമായി എത്തി.തോടെ എന്നാൽ കാണാം എന്ന ഭീഷണി മുഴക്കി എസ്ഡിപിഐ പ്രവർത്തകർ പിൻവലിഞ്ഞു
ഇന്നലെ രാവിലെ 11 മണിക്ക് 9493781214 എന്ന നമ്പറിൽ നിന്നും ശ്രീജിത്തിന് കോൾ വരികയും പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ കാര്യം വഷളാകും എന്ന് ഭീഷണി ഉയർത്തുകയും ചെയ്തു. വീട്ടുകാരെ ഉൾപ്പടെ അക്രമിക്കും എന്നായിരുന്നു ഭീഷണി. പള്ളിമുക്ക് സ്വദേശികളായ അൽ അമീനെയും നൗഫലിനേയും ചെന്നു കാണാനും ഫോണിൽ ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞുവെന്ന് ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ നോട്ടപ്പുള്ളികളിലൊരാളായി മാറി കഴിഞ്ഞു നീ ഇപ്പോൾ. നീ മരിച്ചാൽ നിന്റെ അച്ഛനും അമ്മയും പോലും കരയാൻ ഉണ്ടാകില്ല, അവരെയും തീർത്തിരിക്കും എന്നായിരുന്നു ഭീഷണി.
ഉടൻ തന്നെ ശ്രീജിത്ത് തന്റെ പാർട്ടി നേതാക്കളെ കണ്ട് കാര്യം ധരിപ്പിക്കുകയും ചെയ്തു. പിന്നീട് ഫോൺ കോൾ വന്ന നമ്പർ ഉൾപ്പടെ കാണിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഞങ്ങൾക്ക് ഓരോ ഏരിയയിലും രണ്ട് പേർ ചുമതലക്കാരായി ഉണ്ട്. അവർ പ്രദേശത്തെ ചിലരെ നോട്ടപുള്ളികളായി വയ്ക്കാറുണ്ട്. ആ പട്ടികയിലാണ് നീ ഇപ്പോൾ ഉള്ളത്. എന്നായിരുന്നു ഭീഷണി. ഇതും പൊലീസിന് നൽകിയ പരാതിയിൽ ശ്രീജിത്ത് ചൂണ്ടിക്കാണിച്ചിരുന്നു.ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞ നൗഫൽ അൽ അമീൻ എന്നിവരെയൊക്കെ നേരിട്ട് അറിയുന്നതാണ് ശ്രീജിത്തിന്.
എന്നാൽ പൊലീസിൽ പരാതി നൽകിയതിന് ശേഷം ഈ നമ്പറിൽ വിളിച്ച് അന്വേഷിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിൽ ആയിരുന്നു. സൈബർ സെല്ലിന്റെ വിശദമായ പരിശോധനയിൽ ഫോൺ നമ്പർ കേരളത്തിന് പുറത്തെ മേൽവിലാസത്തിൽ ഉള്ളതാണെന്നും തെളിഞ്ഞു.9493781214 നമ്പർ ശ്രീ സായി രാഘവേന്ദ്ര സ്പൈസസ് ,മൗണ്ട് രാഘവേന്ദ്ര കോംപ്ലക്സ്,ദ്വാരകാ പുരി കോളനി ,പഞ്ച ഗുട്ട ,ഹൈദ്രാബാദ് .എന്ന അഡ്രസ്സിൽ എടുത്ത സിം കാർഡിന്റെതാണ് .വധ ഭീഷണി മുഴക്കിയ മത തീവ്രവാദികൾക്ക് ഉള്ള അന്തർസംസ്ഥാന ബന്ധം ആണ് ഇതിലൂടെ വ്യക്തമായിട്ടുള്ളത് . ഇതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
രാത്രി 12:30 കഴിഞ്ഞതോടെയാണ് അക്രമിസംഘം എത്തിയത്. ഇതിന് അരമണിക്കൂർ മുൻപ് നൗഫൽ ശ്രീജിത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. എനിക്കോ കുടുംബത്തിനോ എന്ത് സംഭിച്ചാലും ഉത്തരവാദികൾ ആരാണെന്ന് വേണ്ടപ്പെട്ടവർക്ക് അറിയാമെന്ന ശ്രീജിത്ത് പറഞ്ഞതിന് പിന്നാലെ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
അക്രമത്തിന് തൊട്ട മുൻപ് വീടിന്റെ പരിസരത്ത് കറന്റ് പോവുകയും പെട്ടന്ന് മതിലിന്റെ ഭാഗത്ത് നിന്ന് വീിന്റെ മേൽക്കൂരയിലേക്ക് കല്ലെറിയുകയും തെറി വിളിക്കുകയുമായിരുന്നു. സംഭവം ഉണ്ടായതിന് പിന്നാലെ ശ്രീജിത്തിന്റെ അമ്മയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ശ്രീജിത്ത് വീടിന് പുറത്തേക്ക് ഇറങ്ങിയും അക്രമി സംഘം ബൈക്കുകളിൽ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. വർഗ്ഗീയത തുലയട്ടെ എന്ന് പറയുന്നതിന് ഇവർക്ക് ഇതിനും മാത്രം കൊള്ളുന്നത് എന്തിനാണ് എന്നണ് വോളിബോൾ താരം കൂടിയായ ശ്രീജിത്ത് ചോദിക്കുന്നത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമിൽ വോളീബോൾ താരമാണ് ശ്രീജിത്ത്. വോളീബോൾ മികവിൽ വിദേശത്ത് ജോലിയുൾപ്പടെ ശരിയായി പോകാനുള്ള തയ്യാറെടുപ്പുകളിൽ ഇരിക്കുന്ന സമയത്താണ് ഈ അക്രമം. സംഭവത്തെതുടർന്ന് ഭയപ്പെട്ട് കഴിയുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം ആണ് ശ്രീജിത്തും ഹോക്കിതാരവും പിടി അദ്ധ്യാപകനുമായ സഹോദരനും ഇപ്പോൾ
വിഷയത്തിൽ അതിശക്തമായ പ്രതിഷേധമാണ് സിപിഎമ്മിനുള്ളത്. ഇതോടെ എസ്ഡിപിഐക്ക് എതിരെ പൊതുസമൂഹം കൂടുതലായി തിരിഞ്ഞ അവസ്ഥയുമുണ്ട്. സമാധാന അന്തരീക്ഷമുള്ള ഒരു സംസ്ഥാനത്ത് ജനജീവിതം ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തി വെച്ച് പൊറുപ്പിക്കില്ലെന്നാണ് പാർട്ടി നിലപാടും. വിഷയത്തിൽ സിപിഎം സംസ്ഥാന നേതാക്കൾ ഉൾപ്പടെ ഇടപെട്ടിട്ടുണ്ട്. സ്ഥലം എംഎൽഎ ഐബി സതീഷ് ശ്രീജിത്തിന്റെ വീട് സന്ദർശിക്കുകയും ചെയ്തു. ഇത്തരം തീവ്രവാദ പ്രവർത്തകൾ അവസാനിപ്പിക്കാൻ വേണ്ട നടപടികളിലേക്ക് പാർട്ടിക്കും സർക്കാരിനും പോകാൻ ഈ പ്രവർത്തി കൂടുതൽ ഊർ്ജമാണ് നൽകുക എന്നാണ് നേതാക്കൾ പറയുന്നത്.എസ്ഡിപിഐ അക്രമത്തിന് പിന്നാലെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശ്രീജിത്തിന് പിന്തുണയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍